Posts

Showing posts from November 24, 2019

#ദിനസരികള്‍ 956 ചോദ്യോത്തരങ്ങള്‍

ചോദ്യം – ആറാമത് ജ്ഞാനപീഠ പുരസ്കാരം കവി അക്കിത്തത്തിനാണല്ലോ . എന്തു തോന്നുന്നു ? ഉത്തരം :-                       ഉപ്പിനും ചോറിനും വേണ്ടിയിട്ടന്യന്റെ                    ചൊല്പടിക്കെന്നെ ബലികൊടുക്കുന്നു ഞാന്‍ - എന്നെഴുതിയത് അക്കിത്തം തന്നെയാണ്.സ്വയം പണയമായി മാറി അന്യനു വിടുവേല ചെയ്യുന്നവന്റെ ദയനീയ സ്ഥിതിയാണ് ഇവിടെ സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്.അതൊരു പക്ഷേ ജീവിക്കാനുള്ള ഗതികേടുകൊണ്ടുകൂടിയാകാം. പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം എന്നെഴുതിയവരും ഇവിടെയുണ്ടെന്നു കൂടി ഓര്‍മിക്കുക. അത് മാനികള്‍ക്കല്ലേ എന്നൊരു സമാധാനം നമുക്കു ചുറ്റും ചിരിച്ചു മറിയുന്നുണ്ടെന്നതു കൂടി ശ്രദ്ധിക്കുക.           അതേ പണയവസ്തുവിന്റെ സ്ഥിതിയാണ് അക്കിത്തത്തിനുമുള്ളത് എന്നു പറഞ്ഞാല്‍ അമ്പരക്കേണ്ടതില്ല. കവിതയില്‍ അദ്ദേഹം മഹത്തായ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു. എന്നാല്‍ കവിയെന്ന നിലയില്‍ പുലര്‍ത്തിപ്പോരുന്ന ആഭിമുഖ്യങ്ങള്‍ എഴുത്താശയങ്ങളില്‍ നിന്നും തികച്ചും ഭിന്നമായ ഒന്നാണെന്ന് പറയാതെ വയ്യ. അങ്ങനെ ഉള്ളില്‍ മനുഷ്യനെ രണ്ടായി വിഭജിക്കുന്നതിന്റെ രാഷ്ട്രീയം പേറുന്ന ഒരാള്‍ എത്രയുച്ചത്തില്‍ നാമൊന്ന് നാമൊന്ന് എന

#ദിനസരികള്‍ 955 ഓര്‍ക്കുക വല്ലപ്പോഴും

          സ്കൂള്‍ - കോളേജ് കാലങ്ങളുടെ അവസാനം സഹപാഠികളില്‍ നിന്നും ഓട്ടോഗ്രാഫില്‍ എഴുതിക്കിട്ടുന്നതില്‍ ഏറെയും ഓര്‍ക്കുക വല്ലപ്പോഴും എന്നു മാത്രമായിരിക്കും. അലസവും അലക്ഷ്യവുമായ ഒരു അടയാളപ്പെടുത്തല്‍ എന്നതിനപ്പുറത്തേക്ക് ആ വരികള്‍ക്ക് മറ്റൊരു അര്‍ത്ഥവും സങ്കല്പിച്ചെടുക്കാന്‍ കഴിയാത്ത വിധം സ്വാഭാവികമായ ഒന്നായി എല്ലാവരും അതിനെ പരിഗണിക്കുന്നു. ആര്‍ക്കും ആരോടും പറയാവുന്ന മുനപോയ ഒന്ന്. അതുകൊണ്ടുതന്നെ ഓട്ടോഗ്രാഫിന്റെ പേജുകളില്‍ യാതൊരു വികാരവും ജനിപ്പിക്കാതെ നിരവധി ഓര്‍ക്കുക വല്ലപ്പോഴുംകള്‍ മയങ്ങിക്കിടക്കുന്നു.           എന്നാല്‍ പി ഭാസ്കരന്‍ 1950 കളില്‍ എഴുതിയ ഓര്‍ക്കുക വല്ലപ്പോഴും എന്ന കവിതയാകട്ടെ ഇന്നും വായനക്കാരിലേക്ക് ചില മുനകളെ വെച്ചു നീട്ടാന്‍ പര്യാപ്തമാണ്. കാലം നമ്മുടെ രസമുകുങ്ങളില്‍ പ്രതികൂലമായി പ്രവര്‍ത്തിച്ചതിന്റെ ഫലംകൊണ്ടാകണം വായനയുടെ ആദ്യകാലങ്ങളില്‍ അനുഭവപ്പെട്ട തീക്ഷ്ണതയില്‍ കുറവുവന്നേക്കാമെങ്കിലും അസ്പഷ്ടമധുരമായ ഒരു വികാരം അതു നമ്മില്‍ ജനിപ്പിക്കുന്നുണ്ട് എന്നത് തര്‍ക്കമറ്റ സംഗതിയാണ്. എന്നാലും ഓട്ടോഗ്രാഫില്‍ ചത്തു കിടക്കുന്ന ഒന്ന് എന്നതിനപ്പുറത്തേക്ക് ഈ കവിതയില്‍ ആ രണ്ടു വാ

#ദിനസരികള്‍ 954 കേരളത്തിലെ രാജവംശങ്ങള്‍

            കേരളത്തിലെ രാജവംശങ്ങളെപ്പറ്റി വേലായുധന്‍ പണിക്കശേരി എഴുതിയ രസകരമായ ഒരു പുസ്തകം പരിചയപ്പെടുത്തട്ടെ. കേരളത്തില്‍ വിവിധ കാലഘട്ടങ്ങളില്‍ ഭരണം നടത്തിയ ചെറുതും വലുതുമായ നിരവധി രാജവംശങ്ങളെക്കുറിച്ച് അദ്ദേഹം കാര്യമാത്രപ്രസക്തമായി ഈ പുസ്തകത്തില്‍ പറയുന്നു.151 പേജുകളില്‍ അദ്ദേഹം ഏകദേശം അമ്പതോളം രാജവംശങ്ങളെക്കുറിച്ചാണ് ഈ പുസ്തകത്തില്‍ സൂചിപ്പിക്കുന്നു. കുറച്ചു കൂടി വിപുലമായി എഴുതപ്പെടേണ്ടയിരുന്ന വിജ്ഞാന പ്രദമായ ഒരു വിഷയത്തെ വേലായുധന്‍ പണിക്കശ്ശേരി വല്ലാതെ ചുരുക്കിക്കളഞ്ഞുവെന്ന അഭിപ്രായത്തിന് സാംഗത്യമുണ്ട്. “ പല രാജവംശങ്ങളും അവരുടേതായ അടയാളങ്ങളൊന്നും അവശേഷിപ്പിക്കാതെ മാഞ്ഞു പോയിട്ടുണ്ട്.അത്തരത്തിലുള്ള 51 രാജവംശങ്ങളെക്കുറിച്ചുള്ള പരാമര്‍ശനങ്ങളാണ് ഈ ഗ്രന്ഥത്തിലെ ഉള്ളടക്കം.പോര്‍ച്ചുഗീസുകാര്‍ , ഡച്ചു കാര്‍ , മൈസുര്‍ സുല്‍ത്താന്മാര്‍, ഇംഗ്ലീഷുകാര്‍ എന്നിവരുടെ സ്വാധീനത്തെക്കുറിച്ച് അനുബന്ധത്തില്‍ ചേര്‍ത്തിട്ടുണ്ട്. ” എന്നാണ് സ്വപ്രയത്നത്തെക്കുറിച്ച് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്.           സംഘസാഹിത്യത്തില്‍ ഉള്‍‌പ്പെട്ടു കിടക്കുന്ന ആയിരക്കണക്കായ കൃതികളില്‍ നിന്നാണ് ആദ്യകാല രാജവംശത

#ദിനസരികള്‍ 953 മഹാരാഷ്ട്ര പാഠങ്ങള്‍

            മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണത്തെ മുന്‍നിറുത്തി നിലവിലുണ്ടായിരുന്ന ആശങ്കകള്‍ ഇന്നലെ രാവിലെ 10.30 ന് സുപ്രിംകോടതി വിധി വന്നതോടെ ഏറെക്കുറെ അവസാനിച്ചു. ഏകദേശം മൂന്നു ദിവസം അനിശ്ചിതത്വത്തിലും ആകാംക്ഷയിലുമായിരുന്നു കാര്യങ്ങളെങ്കിലും അര്‍ദ്ധരാത്രിയുടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫ്ടനാവിസും അദ്ദേഹത്തിന്റെ ഉപമുഖ്യമന്ത്രി അജിത് പവാറും രാജി വെച്ചതോടെ കുതിരക്കച്ചവടത്തിന്റെ മുഴുവന്‍ സാധ്യതകളും തുറന്നിട്ട ഒരു നീക്കത്തില്‍ ഇളിഭ്യരായി ബി ജെ പിയ്ക്ക് പിന്‍വാങ്ങേണ്ടി വന്നു. അതോടെ ശിവസനേയുടെ തലവന്‍ ഉദ്ധവ് താക്കറേയ്ക്ക് സര്‍ക്കാറുണ്ടാക്കാന്‍ അവസരമൊരുങ്ങി.           ഇന്നലെ കോടതിയുടെ ഭാഗത്തുനിന്നുമുണ്ടായ വിധിയാണ് കാര്യങ്ങള്‍ ബി ജെ പിയുടെ കൈയ്യില്‍ നിന്നും വിട്ടുപോകാന്‍ ഇടയാക്കിയതെങ്കിലും ശിവസേനയുടേയും എന്‍ സി പിയുടേയും പിഴവില്ലാത്ത നീക്കങ്ങളും അമിത് ഷാ – മോഡി ദ്വന്ദ്വങ്ങളുടെ സ്വപ്നങ്ങള്‍ക്ക് ശവപ്പെട്ടിയൊരുക്കിയെന്നത് കാണാതിരുന്നു കൂട. കോടതിയെ സംബന്ധിച്ച് 1994 ലെ എസ് ആര്‍ ബൊമ്മേ കേസിലെ വിധി അവഗണിക്കാനാകാത്ത ഒന്നായിരുന്നു.ഒമ്പതംഗ ബെഞ്ചു പുറപ്പെടുവിച്ച ആ വിധിയെ അട്ടിമറിക്കാന്‍ കഴിയാതെ പോയതാണ

#ദിനസരികള്‍ 952 ഭരണഘടനാ സംരക്ഷണം - ഇനിയും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം

       ഇന്ന് നവംബര്‍ ഇരുപത്തിയാറ്. 1949 ലെ ഇതേ ദിവസമാണ് നമ്മുടെ ഭരണഘടനയെ ഭരണഘടനാ നിര്‍മ്മാണ സഭ അംഗീകരിക്കുന്നത്. അതുകൊണ്ട് ഈ ദിവസം നാം ഭരണഘടനാ ദിനമായി അംഗീകരിച്ച് അനുസ്മരിക്കുന്നു. എല്ലാവര്‍ക്കും ഭരണഘടന ദിനാംശസകള്‍.        പിന്നീട് 1950 ജനുവരി 26 ന് നാം പൂര്‍ണമായി അംഗീകരിച്ച് നടപ്പില്‍ വരുത്തിയ ഭരണഘടന, അതുയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ക്ക് കോട്ടം തട്ടാത്ത വിധത്തില്‍ ഇനി എത്ര കാലം നമ്മെ സംരക്ഷിച്ചു നിറുത്തുമെന്ന് അറിഞ്ഞുകൂടാ. കാരണം ഇന്ന് ഒരു യുദ്ധകാലത്ത് ശത്രുരാജ്യത്തോട് പോരാടുന്നതിനെക്കാള്‍ വീര്യത്തോടെയാണ് ഭരണഘടനക്കെതിരെ അതു സംരക്ഷിച്ചു നിറുത്തുവാന്‍ ബാധ്യതപ്പെട്ടവര്‍തന്നെ ആയുധമെടുത്ത് പോരാടാനിറങ്ങുന്നത്.            ഏകദേശം ഒന്നര നൂറ്റാണ്ടു കാലത്തെ തുടര്‍ച്ചയായ സമരങ്ങളിലൂടെ നാം നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ മഹിതനിദര്‍ശനമായ ഇന്ത്യന്‍ ഭരണഘടന ഒരു ജനതയെന്ന നിലയില്‍ നാം ആര്‍ജ്ജിച്ചെടുത്ത മുഴുവന്‍ മൂല്യങ്ങളുടേയും സമാഹൃതരൂപമാണ്. ലോകം നമ്മെ നോക്കിക്കണ്ടതും ലോകത്തോട് വിളംബരം ചെയ്തതും വൈരുധ്യങ്ങളുടെ കമനീയമായ വിതാനങ്ങള്‍ക്കിടയിലും മനുഷ്യനെന്ന പൊതുബോധത്തെ ആവോളം ബഹുമാനിക്കുന്നവരാണ് ന

#ദിനസരികള്‍ 951

         നരേന്ദ്രമോഡിയും അമിത്ഷായും ഭരിക്കുന്ന ഇന്ത്യയിലിരുന്ന് ജനാധിപത്യത്തിന്റേയും ഭരണഘടനയുടേയും മൂല്യങ്ങള്‍ നഷ്ടപ്പെടുന്നതിനെക്കുറിച്ച് വിലപിക്കുന്നവനെപ്പോലെ വേറൊരു വിഡ്ഢിയുണ്ടാകുമോ? അവരുടെ ചരിത്രം തന്നെ ജനാധിപത്യ വിരുദ്ധതയുടെ ആകെത്തുകയാണ്.അതുകൊണ്ട് മഹാരാഷ്ട്രയില്‍ ഭരണഘടനയെ അസാധുവാക്കിക്കൊണ്ട് രണ്ടുദിവസമായി നടക്കുന്ന സംഭവവികാസങ്ങളില്‍ അത്ഭുതമുണ്ടാകേണ്ട സാഹചര്യമില്ല. എന്നുമാത്രവുമല്ല തന്ത്രപ്രധാന മേഖലകളില്‍ ഇരിപ്പുറപ്പിച്ചിട്ടുള്ളവര്‍ മോഡിയുടേയും ഷായുടേയും കല്പന കാത്തിരിക്കുന്നവരായതിനാല്‍ ജനാധിപത്യപരമായി ഇവിടെ എന്തെങ്കിലും സംഭവിച്ചാല്‍ അതായിരിക്കും അത്ഭുതമാകുക. എന്നാല്‍‌പ്പോലും മുങ്ങിച്ചാകാന്‍ പോകുന്നവന് അവസാനമായി ഒരു നിലവിളിക്കുള്ള അവസരമെങ്കിലും അവശേഷിക്കുമല്ലോ. അത്തരമൊരു അവസരത്തിന്റെ വിനിയോഗമാണ് ഇത്തരത്തിലൊരു കുറിപ്പെന്ന കാര്യത്തില്‍ സംശയമില്ല.        മഹാരാഷ്ട്രയിലെ സംഭവങ്ങളെ മാത്രം വിലയിരുത്തുക. അവ ഭരണഘടനാ ലംഘനങ്ങളുടെ പട്ടികയിലേക്കുള്ള ഏറ്റവും ഒടുവിലത്തെ സാക്ഷ്യപ്പെടുത്തലുകളാകുന്നു. പ്രധാനമന്ത്രിയും പ്രസിഡന്റും ഗവര്‍ണറുമടക്കമുള്ള രാജ്യത്തിലെ അത്യുന്നത ഭരണഘടനാ സ്ഥാപനങ്ങള്‍