Posts

Showing posts from October 13, 2019

#ദിനസരികള്‍ 915 ശിഥില ചിന്തകള്‍ , ശീതളച്ഛായകള്‍ ..

.           ചിലരുണ്ട്. നമ്മുടെ ജീവിതത്തിലേക്ക് വളരെ പെട്ടെന്നായിരിക്കും അവര്‍ വന്നു കയറുക. ചില നിമിഷങ്ങള്‍ മാത്രമേ അവര്‍ നമ്മോടൊപ്പം ചിലവഴിച്ചുള്ളുവെങ്കിലും ഒരിക്കലും മറക്കാനാകാത്ത വിധത്തില്‍ ഒരടയാളം അവശേഷിപ്പിച്ചുകൊണ്ടായിരിക്കും നിഷ്ക്രമിക്കുക. ഇടക്കിടയ്ക്ക് നാം ആ സ്നേഹസാമീപ്യങ്ങളെക്കുറിച്ച് ഓര്‍ക്കുന്നു. ഇനിയെന്നെങ്കിലും എവിടെയെങ്കിലും വെച്ച് കാണാനാകുമോ എന്ന സംശയത്തില്‍ നെടുവീര്‍പ്പിടുന്നു.വീണ്ടും നാം ജീവിതത്തിന്റെ തിരക്കുകളിലേക്ക് കടന്നു കയറുന്നു.           പ്രളയകാലം അത്തരം സഹവര്‍ത്തിത്വത്തിന്റേതായ നിരവധി കൂട്ടാളികളെ സൃഷ്ടിച്ചു തന്നിട്ടുണ്ട്.           ചിലരെ ഓര്‍മ്മിച്ചെടുക്കട്ടെ.           പ്രളയജലം വാര്‍ന്നു പോയതിനു ശേഷമുളള ഒരു പ്രഭാതം. രാവിലെ എനിക്കൊരു ഫോണ്‍‌ വരുന്നു. സഖാവേ ഞങ്ങള്‍ എറണാകുളത്തു നിന്നുമാണ്. ഞങ്ങള്‍ കുറച്ചു പേര്‍ വയനാട്ടിലേക്ക് വന്നിട്ടുണ്ട്. വെള്ളം കയറിയ കിണറുകള്‍ വൃത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ പറയണം. എന്റെ വീടിനു ചുറ്റിനുമുള്ള കിണറുകളിലെല്ലാം പുഴവെള്ളം കയറിയതാണ്. അത് തേകിക്കളഞ്ഞ് ശുദ്ധീകരിച്ചെടുക്കാതെ ഉപയോഗിക്കാന്‍

#ദിനസരികള്‍ 914 ‘ഭാരത രത്ന ഒറ്റുകാരന്‍ സവര്‍ക്കര്‍”

            വീരസവര്‍ക്കറെന്ന് ഹിന്ദുത്വഫാസിസ്റ്റ് സംഘടനകളും ഒറ്റുകാരനെന്ന് ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ചരിത്രബോധമുള്ള ജനതയും വിളിക്കുന്ന വിനായക് ദാമോദര്‍ സവര്‍ക്കര്‍ക്ക് നമ്മുടെ രാജ്യത്തിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ഭാരത രത്ന നല്കി ആദരിക്കണമെന്ന ഉറച്ച തീരുമാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും എന്ന കാര്യം ഏറെക്കുറെ വ്യക്തമായിരിക്കുന്നു.മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പുപത്രികിയില്‍ സവര്‍ക്കര്‍ക്ക് ഭാരത രത്ന നല്കുമെന്ന പ്രഖ്യാപനവും വരാണാസിയില്‍ ഇന്ത്യയിലെ യുവാക്കളുടെ പ്രചോദനമായി മാറേണ്ടത് സവര്‍ക്കറാണെന്ന അമിത് ഷായുടെ പ്രസ്ഥാവനയും പ്രധാനമന്ത്രി നരേന്ദ്രമോഡി മന്‍ കി ബാത്തിലും അല്ലാതെയുമായി നടത്തിയ നിരവധിയായ സവര്‍ക്കര്‍ അനുകൂല വാദഗതികളിലും തെളിഞ്ഞു നില്ക്കുന്നത്, ഗാന്ധിയെ വധിക്കുന്നതിനു വേണ്ടി ഗൂഢാലോചന നടത്തി എന്ന കുറ്റംപേറി കോടതിയില്‍ വിചാരണ നേരിട്ട സവര്‍ക്കറെ ഇന്ത്യയുടെ പ്രതീകമായി മാറ്റിയെടുക്കാനുള്ള ശ്രമങ്ങളാണ് എന്ന കാര്യം സുവ്യക്തമാണ്. ഇന്ത്യയുടെ പാര്‍ലമെന്റ് ഹാളില്‍ മഹാത്മാഗാന്ധിയും നെഹ്രുവും രാജഗോപാലാചാരിയും അംബേദ്കറും സുഭാഷ് ചന്ദ്രബോസ

#ദിനസരികള്‍ 913 അയോധ്യ – നടപ്പാക്കേണ്ടത് നീതി.

            ഹിന്ദുതീവ്രവാദികള്‍ 1992 ഡിസംബര്‍ ആറിന് അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ സുപ്രിംകോടതിയില്‍ നിന്നും അന്തിമവിധി വരാന്‍ ഇനി അധികം ദിവസമില്ല. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാബെഞ്ചിനു മുന്നില്‍ കേസിലെ കക്ഷികളായവരെല്ലാം തന്നെ തങ്ങളുടേതായ വാദങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. ഖലീഫുള്ളയുടെ നേതൃത്വത്തിലുള്ള മധ്യസ്ഥ സംഘം തങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു ശേഷം, തുടര്‍ച്ചയായി നാല്പതു ദിവസമാണ് കോടതി വാദം കേട്ടത്. വിധി വരുന്നതോടെ മസ്ജിദ് തകര്‍ക്കപ്പെട്ട അന്നുമുതല്‍ തുടരുന്ന കേസുകള്‍ക്കും മറ്റു തര്‍ക്കങ്ങള്‍ക്കും അതോടെ അവസാനമാകുമെന്നു തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. 1947 ലെ വിഭജനത്തില്‍ ഇന്ത്യയെ വെട്ടിമുറിച്ചത് ശാരീരികമായിട്ടായിരുന്നുവെങ്കില്‍ 1992 ല്‍ പള്ളി തകര്‍‌ത്തെറിഞ്ഞതോടെ ഇന്ത്യ എന്ന ആശയത്തെയാണ് ഇനിയൊരിക്കലും യോജിക്കാത്ത വിധത്തില്‍ രണ്ടായി വെട്ടിപ്പിളര്‍ന്നത്.പതിനാറാം നൂറ്റാണ്ടിയില്‍ , കൃത്യമായി പറഞ്ഞാല്‍ 1528 കാലഘട്ടത്തില്‍ ഒരു ക്ഷേത്രം തകര്‍ത്തുകൊണ്ടാണ് ഈ പള്ളി നിര്‍മ്മിക്കപ്പെട്ടതെന്ന അടിസ്ഥാനരഹിതമായ അവകാശവാദത്തിന്റെ പിന്‍ബലത്തിലാണ് ഏകദേശം ഒന്നര നൂറ്റാ

#ദിനസരികള്‍ 912 ഇനിയും വായിച്ചു തീരാത്ത സീത - ഭാഗം 2

സീതാകാവ്യത്തിന് നാലുഘട്ടങ്ങളുണ്ടെന്ന് സുകുമാര്‍ അഴീക്കോട് തന്റെ ഏറെ പ്രസിദ്ധമായ ആശാന്റെ സീതാകാവ്യത്തില്‍ പ്രസ്താവിച്ചു കണ്ടിട്ടുണ്ട്. വിചിന്തനം, വിമര്‍ശനം , വിനിന്ദനം വിഭാവനം എന്നിവയാണ് അവ.ഈ നാലുഘട്ടങ്ങളിലും സീത നടത്തുന്ന ചിന്തകളെ അടിസ്ഥാനപ്പെടുത്തിയാണ് പ്രസ്തുത പുസ്തകത്തിലെ ആശാന്റെ സീതായനങ്ങള്‍ എന്ന രണ്ടാം അധ്യായം അദ്ദേഹം എഴുതിയിട്ടുള്ളത്.സീതയുടെ ചിന്തകളുടെ സ്വഭാവത്തെ പരിഗണിച്ചുകൊണ്ടാണ് അദ്ദേഹം ഇത്തരത്തിലൊരു വിഭജനം നടത്തിയിട്ടുള്ളത്. അദ്ദേഹം എഴുതുന്നു “ എണ്‍പതാം ശ്ലോകത്തിന് ശേഷമാണ് ചിന്താവിഷ്ടയായ സീതയുടെ പ്രസിദ്ധമായ – ചിലരുടെ കണ്ണില്‍ കുപ്രസിദ്ധമായ – രാമകൃത്യോപലംഭം ആരംഭിക്കുന്നത്.അമ്പത്തിമൂന്നു പദ്യങ്ങളില്‍ അത് പരന്നു കിടക്കുന്നു.ഉച്ഛൃംഘലവിചാരയാണ് ഇവിടുത്തെ സീത.ഋഷികള്‍ക്കു പോലും സുനിയന്ത്രണമില്ലാത്ത ഉപബോധത്തിന്റെ കടുത്ത ഒഴുക്കില്‍ പെട്ട് അവള്‍ അല്പം അടി പതറിപ്പോയ നിലയിയാണ് കവിയുടെ ചിത്രീകരണം.ഈ ചിത്രത്തിലാണ് അവളുടെ ദുര്‍ന്നിവാരമായ മനുഷ്യത്വം അഥവാ സ്ത്രീത്വം പ്രതിഫലിച്ചു നില്ക്കുന്നത്. ”             അപരാധിയെ ദണ്ഡിയാതെയാം കൃപയാൽ സംശയമാർന്ന ധാർമ്മികൻ അപകല്മഷ ശിക്ഷയേറ്റു ഞാൻ: നൃ

#ദിനസരികള്‍ 911 - ഇനിയും വായിച്ചു തീരാത്ത സീത ഭാഗം - 1

            ഞാന്‍ ഇന്നലെ ചിന്താവിഷ്ടയായ സീതയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഒരു യോഗത്തില്‍ കേള്‍വിക്കാരനായി പങ്കെടുക്കാനിടയായി. വിഷയം ആശാന്റെ സീതയായതുകൊണ്ടുതന്നെ ആരെന്തു പറഞ്ഞാലും ചെവി കൊടുക്കുക എന്നത് എന്റെ സ്വഭാവമാണ്. ചര്‍ച്ച ചെയ്യുന്ന സംഘമാണെങ്കില്‍ ആധുനിക കാലത്തിന്റെ നീതിബോധത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തെ മുന്നോട്ടു നയിക്കാന്‍ പ്രതിജ്ഞാബദ്ധമായിരിക്കുന്നവരുടെ ഒരു പരിച്ഛേദവുമാണ്. അപ്പോള്‍ സീതയെ , നാമിനിയും കാണാത്ത ഉയരങ്ങളിലേക്ക് പ്രതിഷ്ഠിക്കുവാനുള്ള വഴികള്‍ തെളിഞ്ഞു കിട്ടുമെന്നുതന്നെയായിരുന്നു ഞാനും പ്രതീക്ഷിച്ചത്. എന്നാല്‍ എന്റെ ധാരണ അബദ്ധമായിരുന്നുവെന്ന് ഏറെ താമസിയാതെ ഞാന്‍ മനസ്സിലാക്കി. സീതയെ പതിഭക്തയായും രാമനെ പ്രജാഹിതപരിപാലന വ്യഗ്രനായും ചിത്രീകരിച്ചുകൊണ്ട് കുമാരനാശാന്‍ സീതയ്ക്കു കൊടുത്ത സ്വാതന്ത്ര്യം പോലും ഇക്കൂട്ടര്‍ അവള്‍ക്ക് അനുവദിക്കുന്നില്ലെന്നത് എന്നെ നിരാശപ്പെടുത്തി. ഉള്ളുപൊള്ളിക്കുന്ന ചോദ്യശരങ്ങളാല്‍ രാമനെ നിശിതമായി വിമര്‍ശിച്ച സീതയ്ക്കു പകരം രാമനോട് മാപ്പു ചോദിക്കുന്ന രാമന്‍ ചെയ്ത തെറ്റുകളെ ന്യായീകരിക്കുന്ന ഒരു സീതയെ പകരം വെയ്ക്കാനുള്ള വ്യഗ്രത ആരെയാണ് നിരാശപ്പെടുത

#ദിനസരികള്‍ 910 - പ്രിയപ്പെട്ട സുഹൃത്തിന് അന്ത്യാഭിവാദ്യങ്ങള്‍

             എനിക്ക് ഏറെക്കാലമായി പരിചയമുണ്ടായിരുന്ന പ്രിയപ്പെട്ട സഖാവായിരുന്നു ഇന്ന് രാവിലെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കെ സി മണി. കേവലം നാല്പത്തിനാലു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന അദ്ദേഹം തിരുനെല്ലിയിലെ ആക്കൊല്ലി എസ്റ്റേറ്റില്‍ നൈറ്റ് വാച്ചറായിരുന്നു. രാവിലെ ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ ആനയുടെ മുമ്പില്‍ പെടുകയായിരുന്നു. ഇരുട്ടും കൂടെ മൂടല്‍ മഞ്ഞും കൂടിയായപ്പോള്‍ ആന അടുത്തുള്ളത് അദ്ദേഹത്തിന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. വീട്ടിലേക്കെത്താന്‍ പതിവിലും ഏറെ താമസിക്കുന്നതു കൊണ്ട് അന്വേഷിച്ചിറങ്ങിയ നാട്ടുകാരാണ് അവശ നിലയിലായ അദ്ദേഹത്തെ കണ്ടെത്തുന്നത്. ഉടനെ അപ്പപ്പാറ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്നുള്ള നിര്‍‌ദ്ദേശപ്രകാരം   വയനാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരണപ്പെടുകയായിരുന്നു. ഏറെ ജനകീയനായ അദ്ദേഹത്തിന്റെ വിടവാങ്ങല്‍ ഞങ്ങളെയെല്ലാം അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഞെട്ടിച്ചിരുന്നു. മോര്‍ച്ചറിയില്‍ പ്രിയ സഖാവിനെ കാണാനെത്തിയവരെല്ലാം തന്നെ കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് മടങ്ങിപ്പോയത്. തികച്ചും സാധാരണക്കാരനായ സഖാവ് മണി , ജനങ്ങളുമായി എത്രമാത്രം ആഴത്തിലുള്ള ബന്ധമാണ്

#ദിനസരികള്‍ 909 - പി ജിയുടെ തടവറയും സാഹിത്യവും

          നിലനില്ക്കുന്ന വ്യവസ്ഥകളെ മാറ്റിത്തീര്‍ക്കാന്‍ പോരാടുന്നവരെ ആ വ്യവസ്ഥയുടെ ഗുണഭോക്താക്കളായവര്‍ ഒരിക്കലും സഹിഷ്ണുതയോടെ നേരിട്ട ചരിത്രമില്ല.തങ്ങള്‍ക്ക് വെല്ലുവിളിയാകുന്ന അത്തരം ആളുകളെ ഏതുവിധേനയും ഇല്ലാതാക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് എല്ലാക്കാലത്തും അധികാരികളില്‍ നിന്നും ഉണ്ടായിട്ടുള്ളത്.അങ്ങനെ ചങ്ങലകളില്ലാത്ത ഒരു ലോകത്തെ സ്വപ്നം കണ്ട് അധികാരികളോട് ഏറ്റുമുട്ടി മനുഷ്യകുലത്തിനു വേണ്ടി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച ആളുകളുടെ ചരിത്രം യേശുക്രിസ്തുവില്‍ തുടങ്ങുന്നതും കെന്‍ സരോവിവയില്‍ ഒടുങ്ങുന്നതുമല്ല. ഏതേതു കാലങ്ങളില്‍ അധികാരത്തിന്റെ ദുഷിപ്പുകള്‍ ജനതയ്ക്കു മുകളില്‍ ഭാരമായി വന്നു വീണിട്ടുണ്ടോ അക്കാലങ്ങളിലൊക്കെ മോചനത്തിന്റെ സ്വപ്നങ്ങള്‍ വിതച്ചുകൊണ്ട് ഒരുവന്‍ കടല്‍ വകഞ്ഞു മാറ്റി ജനതയ്ക്ക് വഴിയൊരുക്കാന്‍ വന്നു ചേര്‍ന്നിട്ടുണ്ടാകും. ആ പ്രയത്നത്തില്‍ പക്ഷേ പലര്‍ക്കും സ്വന്തം ജീവിതം തന്നെ നഷ്ടപ്പെട്ടേക്കാം , പലരും ലക്ഷ്യസ്ഥാനത്ത് എത്തിയില്ലെന്നും വരാം.എന്നാല്‍ ജനതയെ ഊര്‍ജ്ജപ്പെടുത്തിയെടുക്കാന്‍ അവരുടെ വഴികളെ തെളിയിച്ചു കാണിക്കാന്‍ ഇവര്‍ക്കു കഴിയുന്നുവെന്നതിന് മനുഷ്യവംശത്തിന്റെ ചരി

#ദിനസരികള്‍ 908 - ഭൂമിയോട് യുദ്ധം ചെയ്യുന്ന ദൈവങ്ങള്‍ !

            A . L ബാഷാമിന്റെ The Wonder That Was India എന്ന പുസ്തകത്തിലെ എട്ടാം അധ്യായം ഇന്ത്യയിലെ ചിത്ര – ശില്പ – നൃത്ത – വാദ്യാദികളടക്കമുള്ള സോപയോഗ – സുകുമാരകലകളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത് . ഇന്ത്യയുടെ അത്തരത്തിലുള്ള ഗതകാല പ്രൌഡികളെ ആഴത്തിലും പരപ്പിലും അടയാളപ്പെടുത്തുന്ന ഈ അധ്യായം പങ്കുവെയ്ക്കുന്ന കൌതുകകരമായ ഒരു അഭിപ്രായത്തെയാണ് ഈ കുറിപ്പില്‍ ചര്‍ച്ച ചെയ്യുന്നത്. അദ്ദേഹം എഴുതുന്നു “Gothic art and sculpture are vertical. Spire and arch point upwards, and as the style develops the spire becomes taller and the arch more pointed. The Christs , saints and angels of the Middle Ages in Europe are often disproportionately tall, and their tallness is accentuated by long garments reaching to the angles.Their poses are generally restful, and they rarely smile.Medieval European art was truly religious; its conventions seem to have been deliberately designed to lead the worshipper’s thoughts away from the world of flesh to the things of the spirit.” ആകാശ വിതാനങ്ങളിലേക