Posts

Showing posts from May 13, 2018

#ദിനസരികള്‍ 401

|ഉഷ്ണപ്പുണ്ണുകള്‍ക്കിടയിലെ എന്റെ ജീവിതം| ഒരു കഴുവേറിയുടേയും കവിത തൂക്കിലേറ്റപ്പെടുന്നില്ല, കോട്ടകൊത്തളങ്ങള്‍ക്കു മുകളില്‍ അവന്റെ ശവം കാക്കകള്‍ കൊത്തിപ്പറിക്കുകയാണെങ്കിലും ! ഒരു പ്രവാചകന്റേയും വാക്കുകളെ കടലെടുക്കുന്നില്ല കല്ലേറുകൊണ്ട് കണ്ണുപൊട്ടി അവന്‍ തെരുവിലലയുകയാണെങ്കിലും ! ഛേദിക്കപ്പെട്ട ലിംഗങ്ങളില്‍ കൊടിക്കൂറ കെട്ടി വിജൃംഭിച്ചുനിന്ന ഒരു ജനതയെക്കുറിച്ചാണു പോലും കവി പാടിയത്. ഷണ്ഡീകരിക്കപ്പെട്ട ആയിരം പുരുഷമേദസ്സുകള്‍ അവനെ കഴുവിലേറ്റി സ്വയംരമിച്ചു. ഇലകളിലൂടെ മൂര്‍ച്ച കടന്നുപോകുന്നതുപോലെ പ്രവാചകന്‍, ജനതയുടെയിടയില്‍ അഭൌതികമായ വേഗതയില്‍ അന്ധബീജങ്ങളുടെ പ്രയാണങ്ങളെ പ്രതിരോധിച്ചു. അവനെ കുരുടനാക്കിയാണ് അവര്‍ ആരാധിച്ചാഘോഷിക്കുവാന്‍ തുടങ്ങിയത്. കണ്ണുനീരും രേതസ്സും ചാലിച്ച് അസ്തിവാരം പണിത ഒരു കൊട്ടാരവും ആകാശം തൊട്ടിട്ടില്ല. വിലാപങ്ങള്‍ കൊണ്ട് മേലാപ്പണിഞ്ഞ ഒരു മട്ടുപ്പാവും ഭൂമി കിളക്കുന്നവര്‍ നാളിതുവരെ കണ്ടെത്തിയിട്ടുമില്ല.

#ദിനസരികള്‍ 400

എന്താണിനി ബാക്കിയുള്ളത് ? നാനാത്വങ്ങളെ മാറോടടു ക്കിപ്പിടിച്ച് പോറ്റിപ്പോന്നിരുന്ന ഒരു നാട് എന്ന വിശേഷണമൊക്കെ എന്നേ കൈവിട്ടുകഴിഞ്ഞു.ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ വെച്ചുപൂജിക്കുന്ന ലിഖിതവും അലംഘനീയവുമായ ഭരണഘടനയുടെ തണലില്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്ന വീമ്പിളക്കലുകള്‍ക്ക് ഇനി പ്രസക്തിയില്ല.സഹനത്തിന്റേയും സഹിഷ്ണുതയുടേയും ഉണര്‍ത്തുപാട്ടുകള്‍‌ക്കൊപ്പം സ്വന്തം ഹൃദ്രക്തം കൊണ്ടു മുദ്രാവാക്യമെഴുതിയവരും ഒന്നിച്ചു നിന്നു ‍പോരാടി നേടിയെടുത്ത മൂല്യങ്ങളെല്ലാം കുഴമറിഞ്ഞിരിക്കുന്നു. ഏതു മതാന്ധതയെയാണോ ഏതു ജാതിപ്പേക്കൂത്തുകളെയാണോ നാം പടിക്കു പുറത്താക്കിയത് , അതേ ഭ്രാന്തുകള്‍ അധികാരദണ്ഡുമേന്തി നമ്മുടെ പൂമുഖത്ത് കസേര വലിച്ചിട്ടിരിക്കുന്നു.                                    അജ്ജാതി രക്തത്തിലുണ്ടോ , അസ്ഥി   -                         മജ്ജ ,ഇതുകളിലുണ്ടോ ?                         ചണ്ഡാലി തന്‍ മെയ് ദ്വിജന്റെ ബീജ                         പിണ്ഡത്തിനൂഷരമാണോ ? എന്നും                         നെല്ലിന്‍ ചുവട്ടില്‍ മുളക്കും കാട്ടു                         പുല്ലല്ല സാധുപ്പുലയന്‍ എന്നുമൊക്കെ ന

#ദിനസരികള്‍ 399

             നമ്മള്‍ വൃത്തത്തില്‍ ഒരു കവിത എഴുതാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ എങ്ങനെയാണ് പറ്റിയ ഒരു വൃത്തം തിരഞ്ഞെടുക്കുക എന്നൊരാള്‍ ചോദിക്കുന്നു.പലര്‍ക്കുമുള്ള ഒരാശങ്കയാണെങ്കിലും ഒറ്റവാക്കിലുള്ള ഉത്തരം , അത്തരത്തിലുള്ള തിരഞ്ഞെടുപ്പിനെ സഹായിക്കുന്ന ഒരു നിയമവും നിലവിലില്ല എന്നുതന്നെയാണ്.ഒരു കവിത എഴുതുമ്പോള്‍ ഏതു വൃത്തവും കവിക്ക് തിരഞ്ഞെടുക്കാം.എന്നാല്‍ താന്‍ എഴുതാന്‍ ഉദ്ദേശിക്കുന്ന കവിതയുടെ ഭാവമെന്താണോ ആ ഭാവത്തിന് ഇണങ്ങിയ വൃത്തത്തിലാകുമ്പോഴാണ് കവി ഔചിത്യമുള്ളവനാകുന്നത്.തന്റെ കവിത അനുവാചകനെ ആകര്‍ഷിക്കുന്ന വിധത്തില്‍ പരുവപ്പെടുത്താന്‍ സഹായിക്കുന്ന വൃത്തങ്ങളെ   തിരഞ്ഞെടുക്കുക എന്നത് കവിയുടെ ഭാവനയേയും ശക്തിയേയും മാത്രം അടിസ്ഥാനപ്പെടുത്തി നിശ്ചയിക്കപ്പെടേണ്ട ഒന്നാണ്.             ചടുലവും മന്ദവുമായ ഭാവങ്ങളെ മുന്നില്‍ നിറുത്തി ചിന്തിക്കുക.പ്രാര്‍ത്ഥനകള്‍ , അപേക്ഷകള്‍ മുതലായവയൊക്കെ മന്ദഭാവത്തിലുള്ള പുറപ്പെടലുകളാണ്.അവയ്ക്ക് വേഗത അനുരൂപമായ ഒന്നല്ല. ഉദാഹരണത്തിന് ജ്ഞാനപ്പാന നോക്കുക.തണുത്തതും മന്ദവേഗമായതുമായ അതിന്റെ താളം പലപ്പോഴും പ്രാര്‍ത്ഥനകളെപ്പോലെയാണ്.             ഇന്നലെയോളമെന്തെന്നറിവീല  

#ദിനസരികള് 398

ഷഫീക് സല്‍മാന്‍ , ആള്‍ ഇന്ത്യാ കിസാന്‍ സഭയുടെ അഖിലേന്ത്യാ ജോയന്റ് സെക്രട്ടറി വിജു കൃഷ്ണനുമായി മാതൃഭൂമി ആഴ്ചപ്പതിപ്പിനു (2018 മെയ് 20) വേണ്ടി നടത്തിയ അഭിമുഖത്തിന്റെ ആമുഖമായി ഇങ്ങനെ എഴുതുന്നു -”സംഘപരിവാരത്തിനെതിരെ എങ്ങനെ വിശാലമായ പ്രതിഷേധമുയര്‍ത്തണമെന്നറിയാതെ ഇവിടുത്തെ ഉല്പ‍തിഷ്ണുക്കളായ ബുദ്ധിജീവികളും വിദ്യാസമ്പന്നരായ മധ്യവര്‍ഗ്ഗവുമൊക്കെ മരവിച്ചു നിന്നു. ഈ സമയത്താണ് പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ കുറേ കര്‍ഷകര്‍ ചോരയൊലിക്കുന്ന വിണ്ടുകീറിയ പാദങ്ങളേയും എരിയിക്കുന്ന പൊരിവെയിലിനേയും വകവെക്കാതെ നടന്ന നടത്തം ഒരു കൊടുങ്കാറ്റുപോലെ ഇന്ത്യയെ പിടിച്ചുകുലുക്കിയത്.ഹിന്ദുത്വയുടെ അതിതീവ്ര രാഷ്ട്രീയത്തെ എങ്ങനെ ചെറുക്കണമെന്നുള്ള ചില പാഠങ്ങള്‍ സമ്മാനിച്ചാണ് കര്‍ഷകരുടെ ലോംഗ് മാര്‍ച്ച് അവസാനിച്ചത് “ ഇടതുപക്ഷത്തിന്റെ ഇനിയുള്ള കാലത്തെ പ്രസക്തിയെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ ലോംഗ് മാര്‍ച്ച് എന്ന വിലയിരുത്തല്‍ ലാക്കില്‍ തറയ്ക്കുന്ന ഒന്നുതന്നെയാണ്. ഉപരി – മധ്യവര്‍ഗ്ഗ താല്പര്യങ്ങളെ മുന്‍നിറുത്തിയുള്ള ഒരു വികസനപരിപ്രേക്ഷ്യത്തിന് ഏതുകാലത്തേക്കാളും കൂടുതല്‍ പ്രാധാന്യം നല്കപ്പെട്ടിരിക്കുന്ന ഇക്കാലങ്ങളി

#ദിനസരികള്‍ 397

            നമ്മുടെയൊക്കെ ജീവിതത്തിന്റെ നിര്‍ണായക മുഹൂര്‍ത്തങ്ങളിലേക്ക് കയറി വന്ന് കുറച്ചു നിമിഷങ്ങള്‍ , അല്ലെങ്കില്‍ കുറച്ചു മണിക്കൂറുകള്‍ തങ്ങി നിന്നതിനു ശേഷം എങ്ങോ പോയ് മറഞ്ഞ മുഖങ്ങളില്ലേ ? അവരെ എന്നെങ്കിലും ഒരിക്കല്‍കൂടി കാണണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു പോയിട്ടുണ്ടോ ? ഇനിയൊരിക്കലും കാണില്ലെന്നറിയാമെങ്കിലും കണ്ടുമുട്ടുന്ന മുഖങ്ങളിലേക്ക് അതു നിങ്ങളാണോ എന്ന കൌതുകത്തോടെ പല തവണ സൂക്ഷിച്ചു നോക്കിയിട്ടുണ്ടോ ? നിശ്ശബ്ദമായി അവസാനിക്കുന്ന പറയപ്പെടാത്ത പ്രണയം പോലെ , മനസ്സിന്റെ ഉള്ളറകളിലെവിടെയോ അവര്‍ എക്കാലത്തും ഒരു തുള്ളി വെളിച്ചമായി മിന്നിനില്ക്കുന്നുണ്ടോ ? അത്തരത്തില്‍ ചിലര്‍ എന്റെ ജീവിതത്തെ തൊട്ടുനില്ക്കുന്നുണ്ട്.എന്നെങ്കിലും നേരിട്ടു കണ്ടാല്‍ ഇതുവരെ ആര്‍ക്കും പകര്‍ന്നുകൊടുത്തിട്ടില്ലാത്ത സ്നേഹവായ്പോടെ അവരെ പുണര്‍ന്നു പോകാനുള്ള ഒരാശ മനസ്സില്‍ തളിര്‍ത്തുനില്ക്കുന്നുണ്ട്.             എന്റെ ജീവിതത്തിലെ ഒരാളുടെ കഥ കേള്‍ക്കു. കൊല്ലങ്ങള്‍ക്കുമുമ്പാണ് കോഴിക്കോടു നിന്ന് ഞാനും എന്റെ ഒരു സുഹൃത്തും ബൈക്കില്‍ വയനാട്ടിലേക്ക് വരികയായിരുന്നു.താമരശ്ശേരി ചുങ്കത്തിനടുത്തു വെച്ച് ഒരു പിക്കപ

#ദിനസരികള്‍ 396

             അയ്യപ്പപ്പണിക്കര്‍ രക്ഷകന്‍ എന്ന പേരില്‍ ഒരു കവിത എഴുതിയിട്ടുണ്ട്.വായിക്കുക :- “ ഹലോ ആരുണ്ടെന്നെ രക്ഷിക്കാന്‍ ” “ ഞാനാണു രക്ഷകന്‍. ഞാന്‍ നിങ്ങളെ രക്ഷിക്കും ” “ അങ്ങാരാണ് ” “ എല്ലാവരേയും രക്ഷിക്കുകയാണെന്റെ തൊഴില്‍.നിങ്ങള്‍ക്ക് എന്തില്‍ നിന്നാണ് രക്ഷ വേണ്ടത് ” “ ഭയത്തില്‍ നിന്ന് ” “ എന്തു ഭയം ഞാനുള്ളപ്പോള്‍   ഭയം വേണ്ട ” “ എനിക്കങ്ങയെപ്പറ്റിയും ഭയമാണ്. ” “ അപ്പോള്‍ നിങ്ങള്‍ ഒരു തെറ്റും ചെയ്യാത്തയാളായിരിക്കും ” “ തെറ്റു ചെയ്താല്‍ കൊള്ളാമെന്നുണ്ട്. ഒന്നാലോചിച്ചുവരുമ്പോഴേക്കും അത് മറ്റുള്ളവര്‍ ചെയ്തു കഴിഞ്ഞിരിക്കും ” “ തെറ്റു ചെയ്യാത്ത നിങ്ങളെ എനിക്കു രക്ഷിക്കാന്‍ പറ്റില്ല ” “ തെറ്റു ചെയ്യാനറിഞ്ഞു കൂടാത്തതുകൊണ്ടല്ലേ ” “ മറ്റുള്ളഴരെ കണ്ടു പഠിക്ക് ” “ ക്രമസമാധാനം പാലിക്കേണ്ട അങ്ങ് “ അഴിമതി തടയേണ്ട അങ്ങ് “ അതിനൊന്നും സമയം കിട്ടാത്ത അങ്ങ് “ എങ്ങനെ എന്നെ രക്ഷിക്കും ” “ ഇഡിയറ്റ് ! നിന്നെ ഞാന്‍ രക്ഷിച്ചേ അടങ്ങൂ ” “ അങ്ങില്‍ നിന്നാണെനിക്ക് രക്ഷ വേണ്ടത്. ”             ഈ കവിതയോടൊപ്പം ചേര്‍ത്ത് വെച്ച് വായിക്കേണ്ടതാണ് അദ്ദേഹത്തിന്റെ തന്നെ അഞ്ചു പാ