Posts

Showing posts from February 3, 2019

#ദിനസരികള് 663

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പ്രൊഫസര്‍ പി സോമസുന്ദരന്‍ നായരുടെ പണിയര്‍ എന്ന പുസ്തകത്തില്‍ ആരാണ് ആദിവാസികള്‍ എന്നൊരു ചോദ്യമുന്നയിച്ചുകൊണ്ട് ഉത്തരം കണ്ടെത്താന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട് – “ആദിവാസികള്‍ക്ക് പൂര്‍ണവും നിഷ്കൃഷ്ടവുമായ ഒരു നിര്‍വ്വചനം ഇതുവരെ സ്വീകരിച്ചുകണ്ടിട്ടില്ല. കുറുകിയ ശരീരം, കറുത്ത നിറം, ചുരുണ്ട തലമുടി, പരന്ന മൂക്ക്, തടിച്ച ചുണ്ടുകള്‍ തുടങ്ങിയ ശാരീരികമായ പ്രത്യേകതകള്‍ ഇന്ന് ആദിവാസികളുടെ അടയാളങ്ങളല്ലാതെയായിത്തീര്‍ന്നിരിക്കുന്നു. കുടിയേറ്റക്കാര്‍ കാടുവെട്ടിത്തെളിച്ച് മണ്ണില്‍ മാത്രമല്ല വിത്തു വിതച്ചത്. ആദിവാസി സ്ത്രീകളില്‍ അവര്‍ പുതിയൊരു തലമുറയുടെ വിത്തുകള്‍ പാകി. അതുകൊണ്ട് രൂപത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ഇന്ന് ആദിവാസികളെ തിരിച്ചറിയാന്‍ കഴിയാതെയായിരിക്കുന്നു.” ഇങ്ങനെ കൂടിക്കലര്‍ന്ന് പെറ്റു പെരുകുകയെന്നതൊരു പാതകമാണ് എന്ന ആശങ്കയൊന്നും എനിക്കില്ല. നാം, മനുഷ്യര്‍ പിന്നിട്ടു പോന്ന ഓരോ പടവുകളും ഇത്തരം കൂടിക്കലരുകള്‍ സംഭവിച്ചിട്ടുണ്ട്. ഇനിയും അതുണ്ടാവുകയും ചെയ്യും. വര്‍ണസങ്കരമുണ്ടായാല്‍ സമൂലനാശമാകും ഫലമെന്ന ഗീതിയിലെ സവര്‍ണമായ കാഴ്ചപ്പാടിനോട് നമുക്ക് യോജ

#ദിനസരികള് 662

ഇ.എം.എസ് വിട പറഞ്ഞിട്ട് ഇരുപത്തിയൊന്നു വര്‍ഷങ്ങളായിരിക്കുന്നു. അദ്ദേഹത്തെ ഓര്‍‌ത്തെടുത്തുകൊണ്ട് ഒ വി വിജയന്‍ ഒരിക്കല്‍ ഇങ്ങനെ എഴുതി – “കേരളത്തിന്റെ ചരിത്രത്തിനുമേല്‍ ഒരു വിഹഗ വീക്ഷണം നടത്തിയാല്‍ നമുക്ക് ഒന്ന് മനസ്സിലാകും. അവതാളങ്ങളില്‍ ചാടുമ്പോഴും കേരളം അതിന്റെ ബുദ്ധിക്ക് പ്രാമാണ്യം കൊടുത്തു. നാം അതിലൂടെ സ്വതന്ത്രരായി. ആ സ്വാതന്ത്ര്യത്തിന്റെ മഹാചാര്യനായി ഇ എം എസ് നമ്പൂതിരിപ്പാട് തന്റെ ചെറിയ ശരീരത്തിനുള്ളില്‍ നിന്നും പടര്‍ന്നു പൊങ്ങുന്നു. കേരളത്തിന്റെ ധാര്‍ഷ്ട്യത്തിന് കേരളം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. അഭിവന്ദ്യ സഖാവേ, തുച്ഛമായ തര്‍ക്കങ്ങള്‍ കേരളം മറക്കും. പക്ഷേ അങ്ങില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ ഇന്നത്തെക്കാള്‍ എത്രയോ ചെറിയ മനുഷ്യരായിരുന്നിരിക്കും. ലാല്‍ സലാം.” ശരികളുടെ രാഷ്ട്രീയം പഠിപ്പിച്ചുകൊണ്ട് നമുക്കിടയിലെ വഴികാട്ടിയായി ജീവിച്ച അദ്ദേഹത്തിന്റെ വിടവാങ്ങല്‍ സൃഷ്ടിച്ച ശൂന്യത അതേ ആഴത്തിലും പരപ്പിലും ഇപ്പോഴും നിലനില്ക്കുന്നു, പ്രത്യേകിച്ചും കേരളത്തിന്റെ സംവാദമണ്ഡലങ്ങളില്‍. ഇ എം എസിനു ശേഷം പ്രളയം എന്നല്ല, മറിച്ച് അദ്ദേഹം കേരളത്തിനു പഠിപ്പിച്ചുതന്ന ബൌദ്ധികതയ്ക്ക് കേരളത്തെ നയിക്കാ

#ദിനസരികള് 661

ചോദ്യം  :- എന്തുകൊണ്ടാണ് ഇത്രയധികം നവോത്ഥാനസമരങ്ങള്‍ നടന്നിട്ടും സ്ത്രീപുരുഷ തുല്യത എന്നൊരാശയം നമ്മുടെ സമൂഹത്തില്‍ വേരു പിടിക്കാത്തത്? ഉത്തരം  :- കേരളത്തിന്റെ നവോത്ഥാനമുന്നേറ്റങ്ങള്‍ അവഗണിക്കാനാകാത്ത നിരവധി സംഭവങ്ങളുടെ ഒരു പ്രവാഹമായിരുന്നു. 1800 കളില്‍ ആദ്യപാദങ്ങളില്‍ അയ്യാ വൈകുണ്ഠരില്‍ നിന്ന് ആരംഭിച്ചതും ഇക്കാലത്തും അവസാനിക്കാതെ തുടര്‍ന്നു കൊണ്ടേയിരിക്കുന്നതുമായ ആ മുന്നേറ്റങ്ങളില്‍ എക്കാലത്തും പ്രതിസ്ഥാനത്ത് നിലകൊണ്ടിരുന്നത് പ്രധാനമായും ശ്രേണിബദ്ധമയ ജാതിയായിരുന്നു. അതായത് കേരളത്തിന്റെ നവോത്ഥാന ചരിത്രം ജാതിയെ ചുറ്റിപ്പറ്റിയാണ് രൂപപ്പെട്ടുപോന്നത്. അത്രമാത്രം സ്വാധീനമുണ്ടായിരുന്ന ജാതികളുടെ കെട്ടുപാടുകളില്‍ നിന്നും നാം ഏറെയൊന്നും അകന്നുമാറിയിട്ടില്ല. നമ്മുടെ സര്‍വ്വശ്രദ്ധയും ജാതീയതയേയും അതുണ്ടാക്കുന്ന കെടുതികളേയും എതിര്‍ത്തു പരജയപ്പെടുത്തുന്നതില്‍ കേന്ദ്രീകരിക്കപ്പെട്ടു. അതുകൊണ്ടുതന്നെ ആധുനിക ജനാധിപത്യ സമൂഹങ്ങളുടെ സവിശേഷമായ സ്വഭാവങ്ങളില്‍ പലതും നമുക്ക് നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതുകൊണ്ടാണ് സ്ത്രീ പുരുഷ സമത്വം അഥവാ തുല്യത എന്ന ആശയത്തോടു ഇനിയും പൊരുത്തപ്പെട്ടു പോകാന്‍ ജാതീയതയ്ക

#100ദിനവരകൾ | #100dayssketching മുപ്പത്തിയഞ്ചാം ദിവസം

Image

#ദിനസരികള് 660

പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ നിന്റെ മക്കളില്‍ ഞാനാണ് ഭ്രാന്തന്‍ പന്ത്രണ്ടു രാശിയും നീറ്റുമമ്മേ നിന്റെ മക്കളില്‍ ഞാനാണനാഥന്‍ – വി മധുസൂദനന്‍ നായരുടെ മനോഹരമായ ശബ്ദത്തില്‍ ആലപിക്കപ്പെട്ട നാറാണത്തു ഭ്രാന്തന്‍. ഒരു കാലത്ത് ആവര്‍ത്തിച്ച് കേള്‍ക്കുമായിരുന്ന കവിത. ഒരു ചൂണ്ടക്കൊളുത്തുപോലെ അക്കാലങ്ങളില്‍ ഈ വരികള്‍ ഒപ്പം കൂടി. രാവെന്നോ പകലെന്നോ ഇല്ലാതെ നിരന്തരം മൂളിമൂളി വരികള്‍ കാണാപ്പാഠമായി. നാറാണത്തു ഭ്രാന്തനായി സ്വയം സങ്കല്പിച്ചു. അയാളുടെ ദുഖങ്ങളെ ആത്മാവിലേക്ക് ആനയിച്ചു. വാഴ്വിന്‍ ചെതുമ്പിച്ച വാതിലുകളടയുന്ന പാഴ് നിഴല്‍പ്പുറ്റുകള്‍ കിതപ്പാറ്റിയുടയുന്ന ചിടകെട്ടി കേവലത ധ്യാനത്തിലുറയുന്ന ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ് നേരു ചികയുന്ന ഞാനാണ് ഭ്രാന്തന്‍, മൂക – മുരുകുന്ന ഞാനാണ് മൂഢന്‍ എന്നു പാടുമ്പോള്‍ ഞാന്‍ ആ ‘മൂഢത്വ’ത്തെ ഏറ്റെടുത്തു നാറാണത്തു ഭ്രാന്തനായി സ്വയം അവരോധിച്ചുകൊണ്ട് നിരസിക്കപ്പെട്ടവന്റെ വേദന അനുഭവിച്ചു പോന്നു. ചില പരിഷകള്‍ കളിയാക്കിയത് നിനക്കു പറ്റിയ കവിത എന്നായിരുന്നു. നേരു ചികയുന്നവനെ എല്ലാക്കാലത്തും ഭ്രാന്തുള്ളവരുടെ പട്ടികയിലേക്ക് തള്ളിവിടുകയെന്നത് നമ്മുടെ സമൂഹത്തിന്റെ

#ദിനസരികള് 659

പരമോന്നത കോടതിയടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ നോക്കുകുത്തികളാക്കി മാറ്റിക്കൊണ്ട് സംഘപരിവാരം നടപ്പിലാക്കുന്ന ഫാസിസ്റ്റ് വാഴ്ചയുടെ ആദ്യത്തെ ഉദാഹരണമല്ല ആനന്ദ് തെല് ‍ തുംഡേയുടെ അറസ്റ്റ്, അത് അവസാനത്തേതുമാകുന്നില്ല. തങ്ങള് ‍ തീരുമാനിക്കുന്നതിനെതിരെ ഈ ഇന്ത്യാ മഹാരാജ്യത്തില് ‍ ഒന്നും നടക്കില്ലെന്ന പ്രഖ്യാപനത്തിന്റെ സാക്ഷ്യപ്പെടുത്തല് ‍ മാത്രമാണിത്. ഇത്ര കാലം തുടര് ‍ ന്നു പോന്നതും ഇനിയും തുടരുകയും ചെയ്യുന്ന ഒന്ന്. ഫെബ്രുവരി പതിനൊന്നാം തീയതിവരെ അറസ്റ്റുപാടില്ലെന്ന സുപ്രിംകോടതിയുടെ ഉത്തരവിനെ തള്ളിക്കളഞ്ഞുകൊണ്ടാണ് രാത്രി മൂന്നുമണിക്ക് മുംബെയിലെ ശിവാജി വിമാനത്താവളത്തില് ‍ വെച്ച് അദ്ദേഹത്തെ ബി.ജെ.പി യുടെ ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായിരിക്കുന്ന മഹാരാഷ്ട്ര പോലീസ് അറസ്റ്റു ചെയ്തത്. ദളിതുപക്ഷത്തുനിന്നുമുള്ള മുന്നേറ്റങ്ങളെ ഒരു കാലത്തും പരിവാരം സഹിഷ്ണുതയോടെ അനുവദിച്ചുകൊടുത്തിട്ടില്ല. അവരുടെ ഏകീകരണം ഏറ്റവും വലിയ വെല്ലുവിളിയാകുന്നത് തങ്ങള് ‍ ക്കാണെന്ന് ആർ.എസ്.എസ്സിനു വളരെ നന്നായി അറിയാം. അതുകൊണ്ട് ദളിതുകളെ ഹിന്ദുസങ്കല്പങ്ങളുടെ തന്നെ ഭാഗമായി നിലനിറുത്തിക്കൊണ്ട് തങ്ങള് ‍ എഴുതി