Posts

Showing posts from August 11, 2019

#ദിനസരികള്‍ 851 - മഞ്ചലിലേറിയ തമ്പ്രാക്കളും ഓമനക്കുട്ടന്റെ വെപ്രാളവും

  മഞ്ചലിലേറിയ തമ്പ്രാക്കളും ഓമനക്കുട്ടന്റെ വെപ്രാളവും ആലപ്പുഴ ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ കണ്ണികാട്ട് അംബേദ്കർ കമ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവു നടത്തിയെന്ന ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് സി.പി.എം. ചേര്‍ത്തല കുറുപ്പൻകുളങ്ങര ലോക്കൽ കമ്മിറ്റി അംഗമായ ഓമനക്കുട്ടനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. അന്വേഷണത്തില്‍ അദ്ദേഹം പണപ്പിരിവു നടത്തിയെന്ന് അധികാരികള്‍ക്ക് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ദുരന്തനിവാരണ നിയമം അനുസരിച്ച് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാന്‍ കളക്ടര്‍ നിര്‍‌ദ്ദേശിക്കുകയും തഹസില്‍ദാര്‍ പോലീസിന് പരാതി നല്കുകയും ചെയ്തു. അതോടൊപ്പം തന്നെ സംഭവത്തില്‍ പാര്‍ട്ടിയുടെ മുഖച്ഛായക്കു കോട്ടംതട്ടിയതിനാല്‍ ലോക്കല്‍ കമ്മറ്റിയില്‍ നിന്നും അദ്ദേഹത്തെ സസ്പെന്റ് ചെയ്യുവാനും തീരുമാനിച്ചുവെന്ന് സി.പി.ഐ.എമ്മിന്റെ ജില്ലാ നേതൃത്വം അറിയിച്ചു. എന്നാല്‍ സംഭവം നടന്ന് ഒരു ദിവസത്തിനു ശേഷം റവന്യു- ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു വാസുദേവന്‍, ഇക്കാര്യത്തില്‍ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ തെറ്റായിപ്പോയെന്നും ഓമനക്കുട്ടന്‍ നിരപരാധിയാണെന്നു

#ദിനസരികള്‍ 850 - പതനത്തിന്റെ കേരള മാതൃക

  പതനത്തിന്റെ കേരള മാതൃക എന്ന ലേഖനത്തില്‍ ഡോ. സി.പി. രാജേന്ദ്രന്‍ എഴുതുന്നു;- ജറേഡ് ഡയമണ്ട് എഴുതിയ പതനം എന്ന പുസ്തകത്തില്‍ പുരാതന മനുഷ്യസംസ്കാരങ്ങള്‍ എങ്ങനെ പരിസ്ഥിതി അപചയത്താല്‍ തകര്‍ന്നു പോയി എന്ന് വിശദീകരിക്കുന്നുണ്ട്. സമ്പത്തിന്റെ അത്യുന്നതമായ കൊടുമുടിയില്‍ നിന്നും താഴേക്കുള്ള പതനത്തിനു‍ പൊതുവായ കാരണം മരണപ്പെട്ട സംസ്കാരങ്ങളുടെ രോദനം ശ്രദ്ധിച്ചു കേള്‍ക്കുമ്പോള്‍ മനസ്സിലാക്കാമെന്ന് അദ്ദേഹം പറയുന്നു. പരിസ്ഥിതി വിഭവങ്ങളുടെ നാശമാണ് ക്ഷയത്തിന്റെ ആരംഭം കുറിക്കുന്നത്. ഇതിനെ എക്കോളജിക്കല്‍ ആത്മഹത്യ അല്ലെങ്കില്‍ എക്കോസൈഡ് എന്ന് വിളിക്കാവുന്നതാണ്. പഴയ സംസ്കാരങ്ങളുടെ തകര്‍ച്ചയില്‍ പരിസ്ഥിതി ക്ഷയങ്ങളാണ് കാണുന്നത്.അവയില്‍ ചിലത് വനനശീകരണം, മണ്ണിന്റെ അപചയം, മണ്ണൊലിപ്പ്, മണ്ണിന്റെ വര്‍ദ്ധിച്ച അമ്ലീകരണം, ജലമാനേജ്മെന്റിന്റെ അഭാവം, അപരിമിതമായ വേട്ടയാടലും മത്സ്യബന്ധനവും എന്നിവയാണ്.” ഇക്കാരണങ്ങള്‍ തന്നെയാണ് ഇക്കാലങ്ങളിലും നമ്മെ വെല്ലുവിളിച്ചു കൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട പ്രകൃതി പരീക്ഷണങ്ങളെന്ന് ഒന്ന് ചുറ്റും നോക്കിയാല്‍ മനസ്സിലാക്കാന്‍ കഴിയുന്നതാണ്. അതുകൊണ്ടു ഇനിയെങ്കിലും പ്രകൃതിയെക്കൂടി പരിഗണി

#ദിനസരികള്‍ 849 - പെഹ്ലുഖാനില്ലെങ്കില്‍ ഈ സ്വാതന്ത്ര്യം എന്തു സ്വാതന്ത്ര്യമാണ് ?

പെഹ്ലുഖാനില്ലെങ്കില്‍ ഈ സ്വാതന്ത്ര്യം എന്തു സ്വാതന്ത്ര്യമാണ് ?             സ്വാതന്ത്ര്യ ദിനമാണ്. ഇന്നലെ വരെ എനിക്കുണ്ടായിരുന്നുവെന്ന് അഭിമാനിച്ച സ്വാതന്ത്ര്യത്തിന്റെ പേരില്‍ , തോഴരേ, നിങ്ങളെ ഞാന്‍ അഭിവാദ്യം ചെയ്യട്ടെ !             ഇന്ന് , സ്വാതന്ത്ര്യമില്ലായ്മയുടെ ഇരുള്‍ക്കെട്ടുകളില്‍ ഞാന്‍ നിസ്സഹായനായി വീണു കിടക്കുന്നു. അപ്പോഴും നിങ്ങളില്‍ ചിലര്‍ എനിക്ക് സ്വാതന്ത്ര്യ ദിനാശംകള്‍ അയക്കുന്നു.ചോദിക്കട്ടെ , കൂട്ടരേ എന്താണ് നിങ്ങള്‍ ആശംസിക്കുന്ന സ്വാതന്ത്ര്യം ?             ഒരു പ്രദേശത്തിനു മുകളില്‍ സര്‍വ്വാധിപത്യം പേറുന്നതാണോ നിങ്ങളുടെ സ്വാതന്ത്യം   ? അതായത് ഇന്ത്യ എന്ന് ഭൌമികമായി അടയാളപ്പെടുത്തിയിരിക്കുന്ന ഒരു പ്രദേശത്തിനുമുകളില്‍ നിലനില്ക്കുന്ന ഭരണ വ്യവസ്ഥയ്ക്ക് നിയന്ത്രണമുണ്ടെങ്കില്‍ സ്വാതന്ത്ര്യമായോ ? എങ്കില്‍ അതുപോലും നമുക്കില്ലെന്ന് നിങ്ങള്‍ മറന്നു പോകരുത്. പാകിസ്താന്റേയും ചൈനയുടേയും അതിര്‍ത്തികള്‍ 1947 ല്‍ നാം വരച്ചവയില്‍ നിന്നും ഇന്ന് ഏറെ മാറിയിക്കുന്നു, ഇപ്പോഴും മാറിക്കൊണ്ടേയിരിക്കുന്നു.വടക്കു കിഴക്കന്‍ മേഖലകളില്‍ ചൈന അനുദിനം അതിര്‍ത്തികള്‍ മാറ്റി വരച്ചു കൊണ്ടിരിക്കുന്നു

#ദിനസരികൾ 848 - കാശ്മീര്‍ വില്പനയ്ക്ക്.

കാശ്മീര്‍ വില്പനയ്ക്ക്.             കാശ്മീരിന്റെ പ്രത്യേക പദവികള്‍ അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ മുന്നൂറ്റെഴുപത് നമ്പര്‍   ലോക സഭയിലെ ഭൂരിപക്ഷത്തിന്റെ പിന്‍ബലത്തില്‍ ഭരണഘട നാവിരു ദ്ധമായി കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാര്‍ എടുത്തു കളഞ്ഞതിനെക്കുറിച്ച് നാം ഏറെ ചര്‍ച്ച ചെയ്തു കഴിഞ്ഞിരിക്കുന്നു. പ്രതിപക്ഷത്തെ വിഘടിപ്പിക്കാന്‍ കഴിഞ്ഞതുകൊണ്ട് രാജ്യസഭയിലും പ്രസ്തുത ഭേദഗതി പാസ്സാക്കപ്പെട്ടു. എന്നാല്‍   സ്വതന്ത്രമായി ചിന്തിക്കുന്ന ഇന്ത്യയിലെ ഓരോ മനുഷ്യരും ആ തീരുമാനത്തിനെതിരെ രംഗത്തു വരികയും കാശ്മീരിന് ഇത്തരമൊരു പ്രത്യേക അവകാശം അനുവദിച്ചു കൊടുത്തിന്റെ ചരിത്രപരവും രാഷ്ട്രീയവുമായ കാരണങ്ങളെന്തൊക്കെയാണെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എത്ര പ്രതിഷേധങ്ങള്‍ ഉയര്‍ന്നാലും തങ്ങളെടുത്ത തീരുമാനത്തില്‍ നിന്നും ഒരു കാരണവശാലും പിന്നോട്ടു പോകില്ലെന്ന പിടിവാശിയിലാണ് കേന്ദ്രസര്‍ക്കാര്‍.             ആര്‍ട്ടിക്കിള്‍ മുന്നെറ്റെഴുപത് എടുത്തു മാറ്റുവാന്‍ ആര്‍ക്കും തന്നെ അധികാരമില്ലായെന്നുള്ള കാര്യം ഇതിനു മുമ്പ് സുപ്രിംകോടതിയും വ്യക്തമാക്കിയിട്ടുള്ളതാണ്. അതോടൊ

#ദിനസരികൾ 847

             ഇന്ത്യയുടെ ആഭ്യന്തര മന്ത്രി എന്നാണല്ലോ വിശേഷണം ?   എന്നിട്ടും കേരളത്തില്‍ പ്രളയം താണ്ഡവമാടുമ്പോള്‍ ഇവിടെയൊന്ന് തിരിഞ്ഞുപോലും നോക്കാതെ തൊട്ടടുത്ത രണ്ടു സംസ്ഥാനങ്ങളില്‍‌പ്പോയി ആകാശ നിരീക്ഷണം നടത്തി പ്രളയത്തിന്റെ പ്രഹരശേഷി വിലയിരുത്തി ആവശ്യമായ സഹായങ്ങള്‍ ചെയ്യുവാന്‍ ത്വരിക്കുന്നയാളെ ഇനിയും ഈ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി എന്നു വിളിക്കുവാന്‍ നമ്മള്‍ കേരളീയര്‍ക്ക് സാധിക്കുമോ ? ഈ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി എന്ന പദവിയുടെ വില ഇടിച്ചു താഴ്ത്തുന്ന തരത്തിലുള്ള പെരുമാറ്റമാണ് കഴിഞ്ഞ ദിവസം അമിത് ഷായില്‍  നിന്നും ഉണ്ടായത്. മലയാളികളെ ഒന്നടങ്കം അപമാനിക്കുന്നതിനും വെല്ലുവിളിക്കുന്നതിനുമുള്ള അവസരമായിട്ടാണ് അതിരൂക്ഷമായ ഈ അപകട സമയത്തെ ബി ജെ പിയും കൂട്ടരും ഉപയോഗപ്പെടുത്തിയത് എന്ന കാര്യം വ്യക്തമാകുന്നു.             കര്‍ണാടകയോ മഹാരാഷ്ട്രയോ സന്ദര്‍ശിക്കരുതെന്നോ അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എന്തെങ്കിലും ചെയ്യരുതെന്നോ ഈ കുറിപ്പ് ഉദ്ദേശിക്കുന്നില്ല. എന്നാല്‍ അവയുടെ കൂടെ കേരളവും ഈ രാജ്യത്തിലെ ഒരു സംസ്ഥാനമാണെന്നും ഇവിടേയും കഷ്ടപ്പെടുന്ന ഒരു ജനതയുണ്ടെന്നും ചിന്തിക്കാനുള്ള ശേഷിയില്ലാതെ പോയ അല്

#ദിനസരികൾ 846

പ്രളയം പഠിപ്പിക്കുന്നത്. കുളിക്കാന്‍ നാലും അഞ്ചും ബക്കറ്റു വെള്ളം. പതപ്പിച്ചിട്ടും പതപ്പിച്ചിട്ടും പോരാ എന്നാണ് തോന്നല്‍.അതുകൊണ്ട് വീണ്ടും വീണ്ടും സോപ്പിടുന്നു. കയ്യും കാലും കക്ഷവുമൊക്കെ തൊട്ടും മണത്തും നോക്കുന്നു. ഉപ്പൂറ്റി ഉരച്ചുരച്ച് വെളുപ്പിക്കുന്നു. വീണ്ടും സോപ്പിടുന്നു. വെള്ളമൊഴിക്കുന്നു. തേയ്ക്കുന്നു. വൃത്തിയായി എന്ന് ഉറപ്പിക്കുന്നു. ഇങ്ങനെ രാവിലേയും രാത്രിയിലുമായി രണ്ടു നേരം കുളി.എന്നാലോ ? പ്രളയം വന്നതോടെ കാര്യങ്ങള്‍ കുഴങ്ങി മറിയുന്നു. കറന്റ് എതിലേ പോയിയെന്ന് അറിയില്ല. ടാങ്കില്‍ വെള്ളമില്ല. കോരിക്കൊണ്ടു വരണം. ബക്കറ്റിന്റെ എണ്ണം കുറയുന്നു. ഒരു ബക്കറ്റ് അല്ലെങ്കില്‍ ഒന്നര ബക്കറ്റില്‍ കുളി കഴിയുന്നു. ഒന്നോ രണ്ടോ കപ്പു വെള്ളം ശരീരത്തിലൊഴിക്കുന്നു. ആവശ്യത്തിന് സോപ്പിടുന്നു. ആവശ്യത്തിനു മാത്രം പതപ്പിക്കുന്നു. കക്ഷവും കാലും ആവശ്യത്തിന് കഴുകുന്നു. ആഡംബരങ്ങളേതുമില്ലാതെ ആവശ്യത്തിന് കുളി കഴിയുന്നു.ശരീരം വളരെ വളരെ വൃത്തിയായും വെടിപ്പായും തന്നെയാണ് ഉള്ളതെന്ന് മനസ്സിലാക്കുന്നു. വെറുതെ എത്ര ജലമാണ് വിശദമായ കുളിയുടെ പേരില്‍ ദിവസം ഒഴുക്കിക്കളയുന്നതെന്ന് തിരിച്ചറിയുന്നു. എങ്ങനെ കുളിക്കാം എ

#ദിനസരികള്‍ 845

            ഈ പ്രളയ കാലത്ത് രണ്ടു തരം ക്ഷുദ്ര ജീവികളെയാണ് കേരളത്തിലെ ദുരിതമനുഭവിക്കുന്ന മനുഷ്യന്മാര്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. സര്‍ക്കാറിനേയും സര്‍ക്കാര്‍ സംവിധാനങ്ങളേയും അവിശ്വാസപ്പെടുത്തിക്കൊണ്ട് രാഷ്ട്രീയമായ മുതലെടുപ്പിന് വേണ്ടി തെറ്റായ പ്രചാരണങ്ങള്‍ അഴിച്ചു വിടുന്നവരാണ് ഒന്നാമത്തെ വിഭാഗം.   രണ്ടാമത്തേത് , അര്‍ഹതപ്പെട്ടവരിലേക്ക് കൃത്യമായും ഏറ്റക്കുറച്ചിലുകളില്ലാതെയും സാധനങ്ങളും സേവനങ്ങളും വിതരണം ചെയ്യുന്നതിനു വേണ്ടി സര്‍ക്കാര്‍ തന്നെ മുന്‍‌‌കൈയ്യെടുത്ത് ആരംഭിച്ചിരിക്കുന്ന കളക്ഷന്‍ സെന്ററുകള്‍  മുഖാന്തിരം മാത്രമേ ആളുകള്‍ക്കും ക്യാമ്പുകളിലും മറ്റും സാധനങ്ങള്‍ വിതരണം ചെയ്യാവു എന്ന നിര്‍‌ദ്ദേശം വന്നതുകൊണ്ട് സേവനത്തിന്റെയും സഹായത്തിന്റേയും പേരില്‍ പല വികാരങ്ങള്‍ ഒട്ടിച്ചു വെച്ച സ്വന്തം മുഖത്തിന്റെ നാനാ ചിത്രങ്ങളെടുത്ത് പബ്ലിസിറ്റിയുണ്ടാക്കാന്‍ കഴിയാതെ പോയവരാണ് . ഈ രണ്ടു കൂട്ടരും പ്രളയാനന്തര കേരളത്തെ വലിയ തോതില്‍ ബുദ്ധിമുട്ടിക്കുക തന്നയൊണ്.             ഇതില്‍ ഒന്നാമത്തെ കൂട്ടരാണ് കേരളത്തിന് അതിജീവിക്കാനുള്ള സാധ്യതകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അവയെല്ലാം തന്നെ തല്ലിക്കൊഴിച്ചേ