Posts

Showing posts from September 22, 2019

#ദിനസരികള്‍ 894 ബി.ഡി.ജെ.എസ് : വര്‍ത്തമാനകാലത്തില്‍ നിന്ന് ഭാവിയിലേക്കുള്ള വഴികള്‍ -1

            രാഷ്ട്രീയ കേരളത്തില്‍ എസ് എന്‍ ഡി പിയും ബി ഡി ജെ എസും നിലയുറപ്പിക്കേണ്ടത് ഏതു പക്ഷത്താണെന്ന ചോദ്യത്തിന് എക്കാലത്തും പ്രസക്തിയുണ്ട്. തങ്ങള്‍ കടപ്പെട്ടിരിക്കുന്നത് കേരളത്തിന്റെ സാമൂഹികമുന്നേറ്റങ്ങള്‍ക്കും പരിഷ്കരണങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച നാരായണ ഗുരുവിനോടാണെന്നു് ആ സംഘടനകള്‍ ഭാവിക്കുന്ന സാഹചര്യത്തില്‍   പ്രത്യേകിച്ചും ഈ ചോദ്യത്തിന് പ്രാധാന്യം ഏറെയാണ്.           നാരായണ ഗുരു എന്താണ് ചിന്തിച്ചതെന്നും കേരളത്തെ പഠിപ്പിച്ചതെന്നും നമുക്കറിയാം. ജാത്യാചാരങ്ങളുടെ കെടുതികള്‍‌ക്കെതിരെ അദ്ദേഹം പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചു. സവര്‍ണ ബ്രാഹ്മണ്യത്തെ വെല്ലുവിളിച്ചു കൊണ്ട് അധസ്ഥിതരായ ജനലക്ഷങ്ങള്‍ക്കു വേണ്ടി ഈഴവ ശിവനെ പ്രതിഷ്ഠിച്ചു. വര്‍ണവ്യവസ്ഥയിലെ താഴെത്തട്ടിലുള്ളവരെ മനുഷ്യരായിപ്പോലും പരിഗണിക്കാത്ത ഒരു കാലത്ത് അവരെ കൈപിടിച്ചുകൊണ്ട് വെളിച്ചത്തിന്റെ വലിയ വിതാനങ്ങളിലേക്ക് കയറ്റി നിറുത്തി.പൊതുനിരത്തിലൂടെ നടക്കാനോ പൊതുവിദ്യാലയങ്ങളില്‍ പഠിക്കാനോ അനുവാദമില്ലാതിരുന്നവരെ വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടിച്ച് ശക്തരാകാനും അദ്ദേഹം പഠിപ്പിച്ചു.തൈലാദി വസ്തുക്കളശുദ്ധമായാല്‍ പൌലോസിനെക്കൊണ്ടു തൊടീച്ചെട

#ദിനസരികള്‍ 893 - പാലാ നല്കുന്ന പാഠങ്ങള്‍

         ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇരുപത് മണ്ഡലങ്ങളില്‍ പത്തൊമ്പൊതെണ്ണത്തിലും പരാജയം ഏറ്റു വാങ്ങിയ ഇടതുപക്ഷത്തിന് യുഡി എഫിലെ നെടുങ്കോട്ടയായ പാലായിലെ വിജയം പക്ഷേ തങ്ങള്‍ നേരിട്ട എല്ലാ തിരിച്ചടികളേയും അതിജീവിക്കുവാനുള്ള കരുത്തു പകരും എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എന്നു മാത്രവുമല്ല കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാറിനെ മാറ്റുക എന്ന ഉദ്ദേശത്തോടെ യു ഡി എഫിനെ വിജയിപ്പിച്ച ജനത കേരളത്തില്‍ ഇടതുപക്ഷത്തിനുമാത്രമേ തങ്ങളെ മുന്നോട്ടു നയിക്കാന്‍ കഴിയുകയുള്ളുവെന്ന് മനസ്സിലാക്കിയതിന്റെ പ്രഖ്യാപനം കൂടിയാണ് പാലായില്‍ കണ്ടത്. അതോടൊപ്പം തന്നെ പിണറായി വിജയന്റെ സര്‍ക്കാറിനോടുള്ള മമതയും വിശ്വാസികളായ ജനതയെ തെറ്റിദ്ധരിപ്പിച്ച് ശബരിമലയടക്കമുള്ള കോടതി വിധികളില്‍ മുതലെടുപ്പു നടത്തിയ കോണ്‍ഗ്രസ് – ബി ജെ പി കൂട്ടുകെട്ടിനോടുള്ള പ്രതിഷേധവും ഈ ഉപതിരഞ്ഞെടുപ്പിന്റെ ഫലത്തില്‍ പ്രതിഫലിക്കുന്നു. എന്നുവെച്ചാല്‍ മാസങ്ങള്‍ക്കു മുമ്പ് ലോകസഭ ഇലക്ഷന്റെ സമയത്ത് കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ ഉപയോഗിക്കപ്പെട്ട ആരോപണങ്ങളെല്ലാം തന്നെ ജനം തള്ളിക്കളഞ്ഞിരിക്കുന്നുവെന്നാണ്  വ്യക്തമാകുന്നത്. അതോടൊപ്പം തന്നെ കേരളത്ത

#ദിനസരികള്‍ 892 - വടിയും അടിയും ആവശ്യമാണോ?

            വടിയുടെ പ്രത്യയശാസ്ത്രം എന്ന പേരില്‍ എം മുകുന്ദന്‍ ഒരു ലേഖനമെഴുതിയിട്ടുണ്ട്. - “ ഒരു കാലത്ത് വടിക്ക് നമ്മുടെ നിത്യജീവിതത്തില്‍ ഒരുപാട് പ്രാധാന്യമുണ്ടായിരുന്നു.വടിയില്ലാത്ത വീടുകള്‍ അപൂര്‍വ്വമായിരുന്നു.പല വീടുകളിലേയും ഇറയത്ത് അച്ഛന്‍ ഒരു വടി തിരുകി വെച്ചിട്ടുണ്ടാകും.എന്റെ വീടിന്റെ ഇറയത്തുമുണ്ടായിരുന്നു ഒരെണ്ണം കുറുക്കുട്ടിമരത്തിന്റെ ഇല കളഞ്ഞ കമ്പായിരുന്നു അത്.വളച്ച് അമ്പു ( വില്ല് എന്നായിരിക്കും ഉദ്ദേശിച്ചത് ) പോലെയാക്കിയാലും ഒടിയുകയില്ല.അയല്‍പക്കത്തെ പുരയിലും ഞാന്‍ അത്തരമൊരു വടി കണ്ടിരുന്നു.കുട്ടികളെ തല്ലി നേരെയാക്കുവാനാണ് ഈ വടികള്‍ ” എന്ന് ആരംഭിക്കുന്ന പ്രസ്തുത ലേഖനം അടിക്കുന്ന അച്ഛനമ്മമാരിലൂടെ അധ്യാപകരിലൂടെ സാഹിത്യവിമര്‍ശകരിലൂടെയൊക്കെ കയറിയിറങ്ങിപ്പോകുന്നു.വടികളില്ലാത്ത വിദ്യാലയങ്ങളും സാഹിത്യപ്പുരകളും നമുക്കുണ്ടാകുമോയെന്നും അങ്ങനെയുണ്ടായാല്‍ നമ്മള്‍ രക്ഷപ്പെടുമോയെന്നും ആരായുന്ന മുകന്ദന്‍ വടി വടിവാളാകുന്ന കാലത്താണ് നാം ജീവിച്ചു പോകുന്നതെന്നും സൂചിപ്പിച്ചുകൊണ്ടാണ് ഈ കുറിപ്പ് അവസാനിക്കുന്നത്.           എന്തായാലും മുകുന്ദന്റെ ലേഖനം അടിച്ചാല്‍ കുട്ടി നന്നാകുമോയെന്ന

#ദിനസരികള്‍ 891 മി. ട്രംപ് , മോഡിയല്ല ഇന്ത്യ.

" മോദി മഹാനായ നേതാവാണ്. എനിക്കോര് ‍ മ്മയുണ്ട്. ഇന്ത്യ പണ്ട് കീറിപ്പറഞ്ഞതായിരുന്നു. ഒത്തിരി വിയോജിപ്പുകളും എതിര് ‍ പ്പുകളും മുമ്പുണ്ടായിരുന്നു. പക്ഷെ അദ്ദേഹം എല്ലാവരെയും ഒരുമിച്ചു നിര്‍ത്തി. ഒരു പിതാവ് എല്ലാവരെയും ഒരുമിച്ചു ചേര്‍ക്കുന്ന പോലെ. ഒരുപക്ഷെ അദ്ദേഹം ഇന്ത്യയുടെ പിതാവായിരിക്കാം. നമുക്കദ്ദേഹത്തെ ഇന്ത്യയുടെ പിതാവെന്ന് വിളിക്കാം" എന്നാണ് അമേരിക്കയുടെ പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയെ നമ്മുടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത്.കൂടാതെ മോഡിയെ ഇതിഹാസതാരമായ എല്‍വിസ് പ്രിസ്ലിയുമായി ഉപമിച്ചുകൊണ്ട് വാനോളം പുകഴ്ത്തുന്ന നിരവധി കാര്യങ്ങള്‍ അനുബന്ധമായി ട്രംപ് പറഞ്ഞു കൂട്ടി. (" My personal chemistry with PM Modi is as good as it can get.He is a great gentleman and great leader. I remember India before was very torn, a lot of dissension, a lot of fighting, and he brought it together, like a father would bring it together; and maybe he is the Father of India. We’ll call him the Father of India, if it's not so bad, but he brought things together, you don't hear th

#ദിനസരികള്‍ 890 - കഴുകന്‍ കൊത്തിവലിക്കുന്ന ഒരു രാജ്യത്തെക്കുറിച്ച് രണ്ടു കവിതകള്‍ !

          നീ പ്രണയത്തെക്കുറിച്ച് എഴുതുകയാവും അല്ലെങ്കില്‍ അതിനുമുമ്പും പിമ്പുമുള്ള മഹാശൂന്യതയെക്കുറിച്ച് അവര്‍ നിന്റെ കടലാസു പിടിച്ചു വാങ്ങി തുണ്ടുതുണ്ടാക്കി പറയും :- ഇത് രാജ്യദ്രോഹമാണ് നീ ജിവിക്കാന്‍ അര്‍ഹനല്ല നീ നിന്റെ കാന്‍വാസില്‍ നിന്നെത്തന്നെ വിസ്മയിപ്പിച്ച് വിരിയുന്ന ആകാരങ്ങളില്‍ മുഴുകി വര്‍ണ്ണങ്ങളെ ധ്യാനിക്കുകയായിരിക്കും അവര്‍ നിന്റെ കാന്‍വാസിന് തീകൊളുത്തി വിധിക്കും ഇത് അശ്ലീലമാണ് നീ ജിവിക്കാന്‍ അര്‍ഹനല്ല – സച്ചിദാനന്ദന്‍ അവര്‍ എന്ന കവിതയില്‍ എഴുതിയ വരികളാണ് മുകളില്‍ ഉദ്ധരിച്ചത്.ബുദ്ധകഥകള്‍ പറയുന്ന അരുവിയും ഇളംകാറ്റുമൊത്ത് പാട്ടുകള്‍ പാടുന്ന , കണ്ടതു കണ്ടതുപോലെ പറയാന്‍ ശ്രമിക്കുന്ന നിങ്ങളെ തടയാന്‍ അവരെത്തും. അവര്‍ അരുതെന്ന കല്പന പുറപ്പെടുവിക്കും. നിങ്ങളെ അവരുടെ ഇഷ്ടത്തിനൊത്തെ പരുവപ്പെടുത്തിയെടുക്കും.ഇല്ലെങ്കില്‍ അവിടെ അവസാനിക്കുന്നു നിങ്ങളുടെ ജീവിതം.ഈ കവിത അവസാനിക്കുന്നത് ഇങ്ങനെയാണ് അവര്‍ മറ്റാരുമാവില്ല നിന്റെ സുഹൃത്ത് സഹവിദ്യാര്‍ത്ഥി നിന്റെ ബന്ധു അയല്‍ക്കാരന്‍ , പ്രണയി നിന്റെ സ്വന്തം സഹോദരന്‍ അഥവാ ആര്‍ക്കറിയാം , ആര്‍ക്കറിയാം ഒരു പക്ഷ

#ദിനസരികള്‍ 889 - ഫ്ലാറ്റ് ബലി നല്കുക – ദൈവങ്ങള്‍ പ്രസാദിക്കട്ടെ !

            2006 ല്‍ നിര്‍മ്മാണം തുടങ്ങിയ മരടിലെ ഫ്ലാറ്റുകള്‍ പൂര്‍ത്തിയായത് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ വിവിധങ്ങളായ ഉത്തരവുകളുടെ കൂടി പിന്‍ബലത്തിലാണ്.കോസ്റ്റല്‍ സോണ്‍ മാനേജ് മെന്റിന്റെ നിര്‍‌ദ്ദേശങ്ങള്‍ ലംഘിച്ചു കൊണ്ട് നിര്‍മ്മാണം ആരംഭിച്ച ആൽഫാ വെ ​ഞ്ച്വേഴ്സ് ​ , ഹോളി ഫെയ് ​ ത്ത്​ , ജെയിൻ ഹൗസിങ് ​ കൺസ് ​ ട്രക് ​ ഷൻ , കായലോരം അപ്പാർട് ​ മ ​ െൻറ് , ഹോളി ഡേ ഹെറിറ്റേജ് എന്നീ കമ്പനികള്‍   മരട് മുന്‍സിപാലിറ്റിയുടെ – ആദ്യം പഞ്ചായത്തായിരുന്നു -ഇടപെടലുകളെ കോടതിയുടെ സഹായത്തോടെ മറികടന്നായിരുന്നു നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.പല വിവരങ്ങളും കോടതിയുടെ മുന്നില്‍ മറച്ചു വെച്ചുകൊണ്ടാണ് കമ്പനികള്‍ അനുകൂല വിധി നേടിയെടുത്തതെന്ന് അന്നേ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. മരട് മുന്‍സിപ്പാലിറ്റിയും ആരോപണവിധേയരായി. എന്നാല്‍ 2015 ല്‍ നിര്‍മ്മാണ കമ്പനികള്‍‌ക്കെതിരെയുള്ള വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോസ്റ്റണ്‍ സോണ്‍ മാനേജ് മെന്റ് സുപ്രിംകോടതിയെ സമീപിച്ചതോടെ കമ്പനികളുടെ കഷ്ടകാലം തുടങ്ങിയെന്ന് പറയാം.ഇവിടെയും പല തവണ സുപ്രിംകോടതിയില്‍ തന്നെ യഥാസമയം ഹാജരാകാതെ മുന്‍സിപ്പാലിറ്റി മാറി നിന്നു

#ദിനസരികള്‍ 888 ഇടതിന് എന്തുപറ്റി ? – ഒരു ചോദ്യവും പല ഉത്തരങ്ങളും ! – 9

             പ്രഭാത് പട്നായിക് എഴുതിയ ഇടതുപക്ഷം എന്തു ചെയ്യണം എന്ന ലേഖനത്തില്‍ നിന്നും ദീര്‍ഘമായി ഉദ്ധരിക്കേണ്ടി വരുന്നു - “ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയുടെ കാരണങ്ങള്‍ വിശകലനം ചെയ്യാനും അവര്‍ക്ക് തിരിച്ചു വരാന്‍ വേണ്ട ഉപദേശങ്ങള്‍ നല്കാനും ധാരാളം സമയവും സ്ഥലവും ചെലവഴിക്കുന്നുണ്ട്.പക്ഷേ ഇതെല്ലാം കേന്ദ്രീകരിക്കുന്ന ഒരു ബിന്ദുവിലാണെന്ന് പറയാത വയ്യ.ഇടതുപക്ഷം സാമ്രാജ്യത്തെക്കുറിച്ചുള്ള അകാരണമായ ഭീതി ഉപേക്ഷിക്കണമെന്നാണ് അവരെല്ലാം ആവശ്യപ്പെടുന്നത്.ഇതു പലപ്പോഴും നേരിട്ടും മറ്റു ചിലപ്പോള്‍ വ്യംഗ്യമായുമാണ് സൂചിപ്പിക്കപ്പെടുന്നത്.ഇടതുപക്ഷം യു പി എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍ വലിക്കരുതായിരുന്നുവെന്ന് ചിലര്‍ പറയുന്നു.അമേരിക്കന്‍ സാമ്രാജ്യത്വവുമായി ഇന്ത്യ ഏര്‍പ്പെടാന്‍ സാധ്യതയുള്ള തന്ത്രപരമായ സഖ്യത്തെക്കുറിച്ചുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്നാണ് ഇടതുപക്ഷം യുപിഎ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചത് എന്നതിനാല്‍ ഈ വാദം ഉയര്‍ത്തുന്നവര്‍ പറയാതെ പറയുന്നത്, ഇടതുപക്ഷം സാമ്രാജ്യത്വ ഭീഷണിയെ പെരുപ്പിച്ച് കാണിക്കുന്നുവെന്നു തന്നെയാണ്.മറ്റു ചിലരുടെ വാദമാകട്ടെ ഈ ജനവിധി വികസനത്തിനു വേണ്ടിയുള്ള ജനവിധി ആണെന്നാണ്