Posts

Showing posts from July 5, 2020

#ദിനസരികള്‍ 1180 സ്വര്‍ണക്കടത്ത് – ഒരു നയതന്ത്ര ഗൂഢാലോചനയോ ?

            അസംബന്ധത്തിന്റെ പടുകുഴിയില്‍ വീണ അശ്ലീലക്കൂട്ടങ്ങളായി കേരളത്തിലെ പ്രതിപക്ഷം അധപതിച്ചിരിക്കുന്നുവെന്ന ഖേദകരമായ വസ്തുതയാണ് സ്വര്‍ണക്കടത്തിനെ മുന്‍നിറുത്തി നടത്തപ്പെടുന്ന സമരാഭാസങ്ങള്‍ നമുക്ക് കാണിച്ചുതരുന്നത്. നയതന്ത്രപരിരക്ഷയോടെ സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനേയും പ്രതിക്കൂട്ടിലാക്കിക്കൊണ്ട് രാഷ്ട്രീയമുതലെടുപ്പു നടത്താനുള്ള കുത്സിത നീക്കം മാത്രമാണ് ഇത്തരത്തിലുള്ള സമരങ്ങള്‍ക്കു പിന്നിലെന്ന് തിരിച്ചറിയാവുന്നതേയുള്ളു.സ്വര്‍ണക്കടത്തു വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും കേന്ദ്ര ഏജ‍ന്‍സികള്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിന്റെ മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തെഴുതുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഏജന്‍സിയായി ബി ജെ പി യുടെ നിയന്ത്രണത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച എന്‍ ഐ എ ആണ് കേസില്‍ അന്വേഷണം നടത്തുന്നത്. കൂടാതെ പ്രത്യക്ഷത്തില്‍ തന്നെ പ്രതിപട്ടികയിലുള്ള സരിത്ത്, സ്വപ്ന, സന്ദീപ് നായര്‍ , ഫാസില്‍ ഫരീദ് എന്നിവര്‍‌ക്കെതിരെ യു എ പി എ ചുമത്തിക്കഴിഞ്ഞു. തുടക്കം മുതലേ പഴുതടച്ച അന്വേഷണമാണ് നടക്കുന്നതെന്നാണ് ഇതെല്ല

#ദിനസരികള്‍ 1179 ശൂദ്രര്‍ ആരായിരുന്നു ? - 4

( ഡോക്ടര്‍ അംബേദ്കറിന്റെ Who were Shudras ? എന്ന കൃതിയിലൂടെ )             ആയതുകൊണ്ടുതന്നെ പുരുഷസൂക്തത്തെ നമുക്കു ഇഴകീറി പരിശോധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.           ഹിന്ദുക്കള്‍ പുരുഷസൂക്തത്തെ അനുപമേയമായിട്ടാണല്ലോ കരുതിപ്പോരുന്നത്. ആധുനികകാലത്തിന്റെ വെളിച്ചം പതിയ്ക്കുന്നതിനു മുമ്പ് പ്രാകൃത മനസ്സ് രൂപപ്പെടുത്തിയെടുത്ത ഒരാശയത്തെക്കുറിച്ച് ഇത്തരത്തിലുള്ള ഒരു അവകാശവാദം അതിശയകരമാണ്.ഏതര്‍ത്ഥത്തിലാണ് പുരുഷ സൂക്തം ഉണ്ടായിട്ടുള്ളത് എന്നു മനസ്സിലാക്കിയാല്‍ ആ അവകാശവാദത്തെ നമുക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല.           ചാതുര്‍വര്‍ണ്യം എന്ന വ്യവസ്ഥയെ അഥവാ സാമൂഹ്യ ഘടനയെ പിന്താങ്ങുന്ന ഒരാശയം എന്ന നിലയില്‍ പുരുഷസൂക്തം അനുപമേയമാണ്.പുരുഷ സൂത്രം അന്യാദൃശമാണെന്ന ചിന്തയെ അരക്കിട്ടുറപ്പിക്കുന്നതിന് ഈ വാദം പര്യാപ്തമാണോ ? വര്‍ണ വ്യവസ്ഥയില്‍ അടിസ്ഥാനപ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ പുരുഷസൂക്തത്തിനെക്കുറിച്ചുള്ള അത്തരം അവകാശവാദത്തിന് സാധുതയുണ്ടാകുമായിരുന്നു. അതൊരു ആദര്‍ശാത്മകസമൂഹത്തിന്റെ സൃഷ്ടിയെ സഹായിക്കുമെന്ന് സമ്മതിക്കാമായിരുന്നു. എന്നാല്‍ അത് ചെയ്യുന്നതെന്താണ് ? ജാതിവ്യവസ്ഥയില്‍ 

#ദിനസരികള്‍ 1178 സ്വര്‍ണക്കടത്തിലൂടെ കടക്കുന്ന കള്ളത്തരങ്ങള്‍ !

            കോണ്‍‌സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്തു പുറത്തു വന്നതോടെ മറ്റൊരു സുവര്‍ണാവസരം കൂടി ലഭിച്ചു എന്ന അത്യാഹ്ലാദത്തോടെ ഓടിപ്പാഞ്ഞു വന്ന കോണ്‍ഗ്രസും ബി ജെ പിയും അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ഏറ്റവും ആദ്യം നടത്തിയ ശ്രമം , കേസിലെ പ്രതിയായ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ട് എന്നു സ്ഥാപിക്കാനായിരുന്നു. അതിനുവേണ്ടി   ഐ ടി സെക്രട്ടറി ശിവശങ്കറും സ്വപ്നയും തമ്മില്‍ ബന്ധമുണ്ടെന്ന് പ്രതിപക്ഷ കക്ഷികളോടൊപ്പം മാധ്യമങ്ങളും അലറിപ്പറഞ്ഞു. ഐ ടി സെക്രട്ടറിയെ മുന്നില്‍ നിറുത്തി മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രത്യക്ഷമായിത്തന്നെ ഈ കേസില്‍ പ്രതിക്കൂട്ടിലേക്ക് ആനയിക്കാന്‍ പ്രതിപക്ഷ നിരയുടെ തിടുക്കം കണ്ടറിഞ്ഞ മുഖ്യമന്ത്രി, സംശയത്തിന്റെ മുനയിലായ ഐ ടി സെക്രട്ടറിയെ മാറ്റി നിറുത്തിയാണ് മറുപടി നല്കിയത്. അതോടെ ശിവശങ്കറിലൂടെ മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം പാളി.           ആദ്യത്തെ കലക്കങ്ങള്‍ക്കു ശേഷം ഇപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായിരിക്കുന്നു. സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സന്ദീപ് നായര്‍ , ബി ജെ പിയുടെ മുന്‍‌പ്രസിഡന്റായ കുമ്മനം

#ദിനസരികള്‍ 1177 സെന്‍ കഥകള്‍

   സെന്‍ കഥകള്‍  മനസ്സിലാകുന്നവര്‍ക്ക് വ്യാഖ്യാന സഹിതം കുറച്ചു കഥകള്‍ കൊടുക്കുന്നു. കഥ 1. വ്യാഖ്യാനം :- hseh css hs hcs aioshc9qe 7238974v vdskfhwqiud g bJGHiu iu uah osfjoi sdfhsduofyw weputwe90 uwwoeihfqiuwfgr       q we909ruwur   row qwegir qo yqwe8             t ie qprweori wepriw4[ro045 30 3409yu298347 `132- 230423 2 hrfsojsap apsjapjd asordiajspo fy0e4wu r023u-3w4ur -99qwy e08q             2e;asmfa; sdjawioegda ksdweuw rfwehs,dcnise ry3wqh fpffw-e0-9 r[ qw0re i[ewqe0r3w09ru34gvxcnv oesv npw23-9qwrufziDHQWIUDF9          WIWE-[0R 43WRT -0rit epreroty lrdjf dlsnflsdkf j oiewfnweof nweoifnewof noewhfoiewfhoew8fh ongweoifweo nweofoweirhfew0fhoi wenfiweiyt0yjkh-trgj er0u –w ut-0qwu r9wqy rq0 q- uer9 w-eut-wu-0wug –wetu-u –weu 09teq90             -0ru-0wet we-twe-tuwequ 09 q’lfsdgk ;ldfmer-j vcxlkjve we-0mf pwqemvpow-werv-aes 0-we8r tq0-weiweoif w=e- ut09eruwer[ti wq[ir pqw കഥ 2 വ്യാഖ്യാനം :- wepriw4[ro045 30 3409yu298347 `132- 230423 2 hrfsojsap apsjapj

#ദിനസരികള്‍ 1176 കഥ പറയുന്ന കാസ്ട്രോ – 5

            ഒറിയന്റെയുടെ വടക്കും മധ്യഭാഗങ്ങളിലുമുള്ള തോട്ടങ്ങളില്‍ യുനൈറ്റഡ് ഫ്രൂട്ട് കമ്പനിക്കു വേണ്ടി ഒരു സാധാരണ കൂലിത്തൊഴിലാളിയായിട്ടാണ് അച്ഛന്‍ ജോലി ആരംഭിച്ചത്.പിന്നീട് അച്ഛന്‍ തൊഴിലാളികളുടെ ഒരു ഗ്രൂപ്പുണ്ടാക്കി. ആ സംഘത്തില്‍ ഏകദേശം മുന്നൂറോളം ആളുകളുണ്ടായിരുന്നുവെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ആ സംഘം വളരെ ലാഭകരമായി പ്രവര്‍ത്തിച്ചു.ഒരു സംഘാടകനെന്ന നിലയില്‍ അദ്ദേഹം വിജയമായിരുന്നു.എന്നാലും എഴുതാനോ വായിക്കാനോ അദ്ദേഹത്തിന് അറിഞ്ഞു കൂടായിരുന്നു. പതിയെപ്പതിയെ വളരെ ശ്രമപ്പെട്ടാണെങ്കിലും അദ്ദേഹം അത് പഠിച്ചെടുത്തു.കാടുവെട്ടിത്തെളിക്കാനും പഞ്ചസാര മില്ലുകളിലേക്ക് വിറകെത്തിക്കുവാനുമുള്ള ഒരു ചെറിയ സംരംഭം അദ്ദേഹം ആരംഭിച്ചു.ഹെയ്തിയില്‍ നിന്നും ജമൈയ്ക്കയില്‍ നിന്നും സ്പെയിനില്‍ നിന്നും മറ്റുമുള്ള തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് അദ്ദേഹമുണ്ടാക്കിയ സംഘത്തിന്റെ പ്രവര്‍ത്തനം തികച്ചും ലാഭകരമായിരുന്നു.           അങ്ങനെ അദ്ദേഹം 900 ഹെക്ടര്‍ , ഏകദേശം രണ്ടായിരം ഏക്കര്‍ സ്ഥലം വാങ്ങിച്ചു. സ്വാതന്ത്ര്യസമരങ്ങളില്‍ പങ്കെടുത്തുകൊണ്ടിരുന്ന രണ്ടു ക്യൂബന്‍ ജനറല്‍മാരില്‍ നിന്നും അച്ഛന്‍ പിന്നീട് ആയിരക്കണക്കിന് ഹ

#ദിനസരികള്‍ 1175 - നളിനിയുടെ പ്രായം എത്ര ?

  “ നളിനിക്കെത്ര വയസായി ? “ “ ഏതു നളിനിയ്ക്ക് ? “ “ ഹ മ്മടെ കുമാരനാശാന്റെ നളിനിയ്ക്കേ... ” “ ങേ... അതിപ്പോ എന്താ അങ്ങനെയൊരു ചോദ്യം ?” “ അതല്ലെഡേ.. കുറേക്കാലമായി അത്തരമൊരു ചോദ്യം എന്റെ മനസ്സിലുണ്ട് ?” “ എന്തുകാര്യത്തിന് ? “ “ നീ ശ്രദ്ധിച്ചു കേള്‍ക്കണം.. ” “ കേള്‍ക്കാം.. പറ.. ” “ അതായത് , നളിനി വീടുവിട്ടിറങ്ങുന്നത് തന്റെ പ്രാണപ്രിയനായ ദിവാകരനെ തേടിയല്ലേ ?” “ അതെ... അതിലെന്താ പ്പോ സംശയം ?” “ സംശയമില്ല.. അവള്‍ വീടു വിട്ടിറങ്ങുമ്പോള്‍ എത്ര വയസ്സുണ്ടാകും ?” “ അതിപ്പോ ഇന്ന പ്രായത്തിലാണ് എന്ന് ആശാന്‍ പറയുന്നില്ലല്ലോ.. ” “ ഇല്ല.... എന്നാലും നമുക്ക് ഊഹിക്കാമല്ലോ.. ആശാന്‍ തന്നെ തരുന്ന സൂചനകളുണ്ടല്ലോ …” “ ഉണ്ടല്ലോ..... പക്ഷേ ഇത്രയാണ് പ്രായം എന്നു കൃത്യമായി പറയുന്നില്ല.. …” “ ഉവ്വ് പറയുന്നില്ല... എന്നാല്‍ ചെറുപ്പമാണെന്നതിന് ധാരാളം സൂചനകളുണ്ട്.. എന്റെ ധാരണകള്‍ പറയാം.. നളിനിയുടെ കുട്ടിക്കാലത്തെ കൂട്ടുകാരനാണ് ദിവാകരന്‍. നളിനി പങ്കുവെയ്ക്കുന്ന ഓര്‍മ്മകളെല്ലാം തന്നെ ആ കാലത്തെക്കുറിച്ചുള്ളതാണ്. ലോലനാര്യനുരുവിട്ടു കേട്ടൊരാ- ബാലപാഠമഖിലം മനോഹരം! കാലമായധികമിന്നൊരക്ഷരം