Posts

Showing posts from September 9, 2018

#ദിനസരികള്‍ 521- നൂറു ദിവസം നൂറു പുസ്തകം – തൊണ്ണൂറാം ദിവസം.‌

Image
|| എന്റെ നാടുകടത്തല്‍   – സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ||             സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെക്കുറിച്ച് എം എന്‍‌ കാരശ്ശേരി പറഞ്ഞ ഒരു കഥയുണ്ട്. തിരുവിതാംകൂറിലെ ദിവാനായിരുന്നുവല്ലോ പി രാജഗോപാലാചാരി. അദ്ദേഹത്തിന്റെ ഉപജാപത്തിന്റെ ഫലമായിട്ടാണ് രാമകൃഷ്ണപിള്ളയുടെ നാടുകടത്തലുണ്ടായത്.ഒരു ദിവസം തന്റെ പത്രമായ സ്വദേശാഭിമാനിയില്‍ തന്റെ പത്രത്തില്‍ രാജഗോപാലാചാരിയുടെ പേര് തെറ്റായി ജാരഗോപാലാചാരി എന്നാണ് അച്ചടിച്ചിരുന്നത്. എവിടെയൊക്കെ ആ പേര് അന്നേ ദിവസം പത്രത്തില്‍ ഉപയോഗിക്കപ്പെട്ടിരുന്നുവോ അവിടെയൊക്കെ ജാരഗോപാലാചാരി എന്നുതന്നെ എഴുതപ്പെട്ടു. ഇതുവായിച്ച ദിവാന്‍ അത്യന്തം ക്രുദ്ധനായി. തിരുത്തണമെന്ന് ആവശ്യപ്പെട്ടു. പിറ്റേ ദിവസം തിരുത്തു വന്നു.അതിങ്ങനെയായിരുന്നു ദിവാന്‍ ശ്രീ രാജഗോപാലാചാരിയുടെ പേര് നമ്മുടെ പത്രത്തില്‍ ഇന്നലെ രാജഗോപാലാചാരി എന്നതിനു പകരം ജാരഗോപാലാചാരി എന്നടിച്ചത് “ അച്ചി ” പ്പിഴവായിരുന്നുവെന്ന് അറിയിക്കുന്നു . രാജഭരണത്തോടും അതിന്റെ കിങ്കരന്മാരോടും എത്ര കഠിനവും രൂക്ഷവുമായിട്ടാണ് സ്വദേശാഭിമാനി പെരുമാറിയിരുന്നതെന്ന് ഈ ഒരൊറ്റ സംഭവത്തിലൂടെ വ്യക്തമാകുന്നു.കൊട്ടാരങ്ങളുടെ അടിത്തറയെപ്പോല

#ദിനസരികള്‍ 520- നൂറു ദിവസം നൂറു പുസ്തകം – എണ്‍പത്തിയൊമ്പതാം ദിവസം.‌

Image
||ചെസ്സ് ചാമ്പ്യന് ‍ – പ്രൊഫ എന് ‍ ആര് ‍ അനില് ‍ കുമാര് ‍ || ചതുരംഗത്തിന് വൈദികകാലത്തോളം പഴക്കമുണ്ടെന്ന് വാദിക്കുന്ന പണ്ഡിതരുണ്ട്.ചിലരാകട്ടെ സിന്ധുനദീതട കാലഘട്ടങ്ങളിലേക്കുപോലും അതിന്റെ വേരുകള് ‍ നീളുന്നുണ്ടെന്ന് വാദിക്കുന്നുണ്ട്.ഹാരപ്പയില് ‍ നിന്നും മോഹന് ‍ ‌ജെദാരോയില് ‍ നിന്നുമൊക്കെ പകിടയുടേയും ചൂതിന്റേയും അവശേഷിപ്പുകള് ‍ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് ചതുരംഗത്തിന് അയ്യായിരം വര് ‍ ഷത്തോളം പഴക്കമുണ്ടെന്ന നിഗമനത്തിലേക്കെത്തെച്ചേരാന് ‍ ഈ കണ്ടുപിടിത്തങ്ങള് ‍ പ്രഗല്ഭരെ സഹായിച്ചു. എന്നിരുന്നാല് ‍ ‌പ്പോലും നാമിപ്പോള് ‍ ചതുരംഗമെന്നും ചെസ്സെന്നുമൊക്കെ വിളിക്കുന്ന കളികളോട് അതിവിദൂരമായ ച്ഛായ മാത്രമായിരുന്നു അക്കാലങ്ങളിലെ കളികള് ‍ ക്ക് ഉണ്ടായിരുന്നത്. പലകകളില് ‍ എട്ടോ പത്തോ സമചതുരങ്ങള് ‍ വരച്ചുള്ള കളികളെപ്പറ്റി ബൌദ്ധഗ്രന്ഥന്മാര് ‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ആര് ‍ സി മജുംദാറും കൂട്ടരും എഴുതിയ ഭാരതത്തിന്റെ ചരിത്രത്തില് ‍ പറയുന്നു.അങ്ങനെയൊക്കെയാണെങ്കിലും “ എ.ഡി ആറാം ശതകത്തില് ‍ ഇന്ത്യയിുടെ വടക്കു പടിഞ്ഞാറേ ഭാഗത്ത് പ്രചരിച്ചിരുന്ന ഏതോ പ്രാചീന കളിയില് ‍ നിന്നും രൂപ

#ദിനസരികള്‍ 519- നൂറു ദിവസം നൂറു പുസ്തകം – എണ്‍പത്തിയെട്ടാം ദിവസം.‌

Image
||പിന്നിട്ട വഴികള്‍ – ഇ കെ നായനാര്‍|| കമ്യൂണിസ്റ്റുകാര്‍‌ക്കെതിരെ ഇക്കാലങ്ങളില്‍ ചിലരെല്ലാം നിങ്ങളിവിടെ എന്തുചെയ്തു എന്ന് ചോദിക്കുന്നതു കേട്ടിട്ടുണ്ട്.അത്തരക്കാര്‍ക്ക് അത്യന്തം വിനയത്തോടെ ഇ കെ നായനാര്‍ നല്കുന്ന മറുപടി കേള്‍ക്കുക -“ സോഷ്യലിസത്തിന്റെ സങ്കല്പത്തില്‍ ഒരു അടിമരാജ്യത്തിലെ പൌരനായി കടന്നുവന്ന ഞാന്‍ സോഷ്യലിസത്തിന്റെ പൂര്‍ണതയ്ക്കുവേണ്ടിയുള്ള യുദ്ധത്തില്‍ മുഴുകുകയായിരുന്നു.രാജ്യത്തിന്റെ സ്വാതന്ത്ര്യമായിരുന്നു ആദ്യത്തെ ലക്ഷ്യം.പിന്നീട് സോഷ്യലിസത്തിലേക്കുള്ള വിപ്ലവപ്പാതയൊരുക്കാനുള്ള ശ്രമം. നാമിന്ന് എല്ലാ തരത്തിലും കുറേയേറെ പുരോഗതി കൈവരിച്ചിരിക്കുന്നു.പുതിയ തലമുറയ്ക്ക് ഒരു പക്ഷേ അതു തിരിച്ചറിയാനായില്ലെന്നു വരാം.എങ്കിലും പഴയ തലമുറയില്‍‌പ്പെട്ടവര്‍ക്കത് അനുഭവത്തിലൂടെ അറിയാനായി” നായനാര്‍, ജാതിയുടേയും മത്തിന്റേയും മറ്റ് അനാചാരങ്ങളുടേയും പടുകുഴികളില്‍ പെട്ട് ഉഴലുകയായിരുന്ന ഒരു ജനത ഇരുണ്ട കാലഘട്ടത്തിനെതിരെ നടത്തിയ സമരപോരാട്ടങ്ങളെ വളരെയേറെ ലഘകരിച്ചുകൊണ്ടാണ് തന്റെ ജീവചരിത്രക്കുറിപ്പുകളില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കേരളത്തിന്റെ ചരിത്രത്തിലൂടെ വെറുതെയ

#ദിനസരികള് 518- നൂറു ദിവസം നൂറു പുസ്തകം – എണ്‍പത്തിയേഴാം ദിവസം.‌

Image
|| നോവല്‍ വിചിന്തനങ്ങള്‍ - എം ലീലാകുമാരി ||             കഥയിലൂടെ കാര്യം പറയുന്ന സാഹിത്യരൂപമാണ് നോവല്‍ എന്ന് അതിലളിതമായി നിര്‍‌വചിച്ചുകൊണ്ടാണ് എം ലീലാകുമാരി , തന്റെ നോവല്‍ വിചിന്തനങ്ങള്‍ എന്ന പുസ്തകം ആരംഭിക്കുന്നത്. ഈ ലേഖനങ്ങള്‍ വിവിധ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചവയാണ്. നോവലിനെക്കുറിച്ച് ഏറെക്കുറെ സമഗ്രമായ കാഴ്ചപ്പാടോടെ എഴുതപ്പെട്ട നോവല്‍ വിഭജനത്തിന്റെ മാനദണ്ഡങ്ങള്‍ എന്ന പ്രബന്ധത്തോടെയാണ് ഈ പുസ്തകം ആരംഭിക്കുന്നത്. ” വിഷയസ്വഭാവവും ആഖ്യാനരീതിയും മാത്രമല്ല കഥാഘടനയും നോവല്‍ വിഭജനത്തിന് മാനദണ്ഡമാകാറുണ്ട്.ഏതെങ്കിലുമൊരു പ്രത്യേകത മാത്രം പ്രകടമാക്കുന്ന ഒരു നോവലും ഉണ്ടാകാനിടയില്ല.ഏതിനാണ് പ്രാമുഖ്യം എന്നതു ആസ്പദമാക്കി ഏതെങ്കിലുമൊരു വിഭാഗത്തില്‍‌പ്പെടുത്തുകയാണ് സാധാരണ ചെയ്യാറുള്ളത് ” എന്ന് നോവലുകളെ പിക്കാറസ്ക് നോവലുകള്‍ , അപസര്‍പ്പക നോവലുകള്‍ , റൊമാന്‍സുകള്‍ , ചരിത്ര നോവല്‍ , രാഷ്ടീയ നോവലുകള്‍ , സാമൂഹിക നോവലുകള്‍ , മനശാസ്ത്ര നോവലുകള്‍ , ദാര്‍ശനിക നോവലുകള്‍ എന്നിങ്ങനെ വിഭജിച്ചുകൊണ്ട് ലീലാകുമാരി എഴുതുന്നു.             “ വിനോദരസപ്രധാനങ്ങളായ സംഭവങ്ങള്‍ ഏകനായകന്റെ വിവിധാനുഭവങ്ങളെന്ന

#ദിനസരികള് 517- നൂറു ദിവസം നൂറു പുസ്തകം – എണ്‍പത്തിയാറാം ദിവസം.‌

Image
||ജയില്‍ ഡയറി – ഹോചിമിന്‍|| ഹോചിമിന്‍.വിയറ്റ് നാമിന്റെ പോരാളി.1964 ല്‍ തുടങ്ങി പത്തുകൊല്ലക്കാല ത്തോളം നീണ്ടുനിന്ന അമേരിക്കന്‍ അധിനിവേശത്തെ കരുത്തുറ്റ ഇച്ഛാശക്തികൊണ്ടു പിന്‍മടക്കിയ ശക്തന്‍. 1890 മെയ് പത്തൊമ്പതു ജനിച്ച അദ്ദേഹം 1969 സെപ്റ്റംബര്‍ രണ്ടിനു മരിക്കുന്നതുവരെ കമ്യുണിസ്റ്റ് മൂല്യബോധങ്ങളില്‍ അടിയുറച്ചു പ്രവര്‍ത്തിച്ചു.അദ്ദേഹത്തിന്റെ മരണസമയത്ത് ന്യൂയോര്‍ക്ക് ടൈംസ് എഴുതിയത്, അമേരിക്ക നാളിതുവരെ എവിടെയെങ്കിലും തോറ്റിട്ടുണ്ടെങ്കില്‍ അത് ഈ മനുഷ്യന്റെ മുമ്പില്‍ മാത്രമാണ് എന്നാണ്.1974 ല്‍ അമേരിക്ക യുദ്ധത്തില്‍ നിന്നും പിന്‍വാങ്ങുന്നതുവരെ ഗറില്ലാപ്പോരാട്ടങ്ങളിലൂടെ ജനതയെ മുന്നോട്ടു നയിച്ച ഹോചിമിന്‍ പിന്നീട് വിയറ്റ് നാമിന്റെ പ്രധാനമന്ത്രിയും പ്രസിഡന്റുമൊക്കെയായി.ഫ്രാന്‍സിലെ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ സ്ഥാപകാംഗമായിരുന്ന ഹോ ചിമിന്‍ ഒരു വിപ്ലവകാരി മാത്രമായിരുന്നില്ല, മറിച്ച് ഒരു കവിയും ദാര്‍ശനികനും കൂടിയായിരുന്നു. 1942 ആഗസ്റ്റ് 28 നും 1943 സെപ്തംബര്‍ പതിനാറിനുമിടയില്‍ ചൈനയിലെ തടവറയില്‍ കിടന്ന് അദ്ദേഹം എഴുതിയ നൂറുകവിതകളാണ് സച്ചിദാനന്ദന്‍ മലയാളീകരിച്ചിരിക്കുന്നത്.എ

#ദിനസരികള് 516- നൂറു ദിവസം നൂറു പുസ്തകം – എണ്‍പത്തിയാറാം ദിവസം.‌

Image
||ഏകീകൃത സിവില്‍ കോഡ് അകവും പുറവും – എഡി . ഹമീദ് ചേന്ദമംഗലൂര്‍|| ആനന്ദ്, കെ വേണു, പി എസ് ശ്രീധരന്‍ പിള്ള, കെ കെ കൊച്ച് , കെ ടി തോമസ്, നൈനാന്‍ കോശി, ജോസഫ് പുലിക്കുന്നേല്‍ , കാളീശ്വരം രാജ്, ഒ അബ്ദുറഹിമാന്‍ , പോള്‍ തേലക്കാട്ട് , യു കലാനാഥന്‍, ഖദീജാ മുംതാസ് എന്നിവരാണ് ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചുള്ള ആ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു. ഭരണഘടനയിലെ നാല്പത്തിനാലാം വകുപ്പാണ് ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് പറയുന്നത്. ഇന്ത്യയുടെ അതിര്‍ത്തികള്‍ക്കുള്ളിലെ എല്ലാ പൌരന്മാര്‍ക്കും ഒരുപോലെ ബാധകമായ ഒരു നിയമം ഉണ്ടാക്കുവാന്‍ യത്നിക്കണം എന്ന ഈ നിര്‍‌ദേശം നടപ്പിലാക്കിക്കിട്ടുവാന്‍ കോടതികളെ സമീപിക്കാനോ ഇതു നടപ്പിലാക്കണമെന്ന് ആവശ്യപ്പെടാന്‍ കോടതികള്‍‌ക്കോ കഴിയില്ല. 2014 ല്‍ ബി ജെ പി തങ്ങളുടെ പ്രകടന പത്രികയില്‍ ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരും എന്ന പറഞ്ഞിരുന്നു. പ്രസ്തുത നിലപാടിന്റെ അനുരണനമായി 2014 ല്‍ തന്നെ പുറത്തു വന്നിരുന്ന ഈ പുസ്തകം അനുകൂലമായതും എതിര്‍ക്കുന്നതുമായ അഭിപ്രായങ്ങള്‍കൊണ്ട് ഇന്നും പ്രസക്തമാകുന്നു. “സമൂഹ സമത്വത്തില്‍ വിശ്വസിക്കുന്ന മതമാണ് ഇസ്ലാമെങ്കില്‍ അതിന്റെ അനുയായി