Posts

Showing posts from September 15, 2019

#ദിനസരികള്‍ 887 ഇടതിന് എന്തുപറ്റി ? – ഒരു ചോദ്യവും പല ഉത്തരങ്ങളും ! – 8

            കെ വേണു, “ അപ്രസക്തമാകുന്ന യാഥാസ്ഥിതിക ഇടതുപക്ഷം ” എന്ന പേരില്‍ എഴുതിയിരിക്കുന്ന പരമ്പരയിലെ ഒമ്പതാമത്തേയും അവസാനത്തേതുമായ ലേഖനത്തില്‍ ഇടതുപക്ഷത്തിന്റെ വിശിഷ്യാ സി പി ഐ എമ്മിന്റെ കേരളത്തിലെ അടിത്തറ ശക്തമാണെങ്കിലും ജനാധിപത്യവത്കരണത്തിന്റെ പന്ഥാവില്‍ നീങ്ങാത്തിടത്തോളം കാലം മുന്നോട്ടുള്ള പ്രയാണം ദുഷ്കരമായിരിക്കുമെന്നാണ് സൂചിപ്പിക്കുന്നത്.സംഘടനാ സംവിധാനങ്ങളിലും പൊതുമണ്ഡലങ്ങളിലും ജനാധിപത്യപരവും അയവുള്ളതുമായ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ട് തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യമെന്ന സങ്കല്പത്തെ കേന്ദ്ര ആശയമായി നിലനിറുത്തുന്നതില്‍ നിന്നും പിന്നോട്ടു പോകണമെന്നാണ് കെ വേണു ആവശ്യപ്പെടുന്നത്. “ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെത്തുടര്‍ന്ന് ലോകത്തെ ബഹുഭൂരിപക്ഷം കമ്യൂണിസ്റ്റ് പാര്‍ട്ടികളും സ്വയം ജനാധിപത്യപാര്‍ട്ടികളാകുകയുണ്ടായി. പക്ഷേ ഇന്ത്യയില്‍ അങ്ങനെയൊന്ന് ഉണ്ടായില്ല.ആരംഭത്തില്‍   സിപി ഐ നേതൃത്വത്തില്‍ അങ്ങനെയൊരു ചിന്ത വന്നെങ്കിലും മുന്നോട്ടു പോയില്ല. പക്ഷേ സിപി ഐ കഴിഞ്ഞ കോണ്‍ഗ്രസില്‍ പാര്‍ട്ടി പരിപാടിയില്‍ നിന്ന് തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം എന്ന ലക്ഷ്യം എടുത്തു കളയുകയുണ്ടായി.പക്ഷേ സി പ

#ദിനസരികള്‍ 886 ഇടതിന് എന്തുപറ്റി ? – ഒരു ചോദ്യവും പല ഉത്തരങ്ങളും ! – 7

            “ പശ്ചിമബംഗാളില്‍ സി പി എം 1990 കളില്‍ എന്തായിരുന്നുവോ അതുപോലെ യായിരിക്കുകയാണ് ഇപ്പോള്‍ കേരളത്തിലെ പാര്‍ട്ടി ഘടകം. അവസരവാദികള്‍ അത്തരമൊരു സംസ്കാരം ഇഷ്ടപ്പെടുകയും പാര്‍ട്ടിപ്രമാണിമാരെ സ്തുതിപാടി വേണ്ടതൊക്കെ നേടുകയും ചെയ്യുന്നു.ഇത്തരക്കാരാണ് കേരളത്തില്‍ ഇടതുപക്ഷം നേരിടുന്ന ഭീഷണി.അതുകൊണ്ടു തന്നെ പരിഹാരമാര്‍ഗ്ഗം അതിലളിതമാണ്.പാര്‍ട്ടിക്കകത്ത് ബൌദ്ധികവും നൈതികവുമായ അര്‍ത്ഥത്തില്‍ ജനാധിപത്യത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുകയും തുറസ്സായ സംവാദങ്ങളെ ആഘോഷിക്കുകയും ചെയ്യുക ” തന്റെ അസ്തിത്വ പ്രതിസന്ധി എന്ന ലേഖനത്തില്‍ സിക്കിം സര്‍വ്വകലാശാലയിലെ ചരിത്രവിഭാഗം പ്രൊഫസറായ വി. കൃഷ്ണ അനന്ത് എഴുതിയതാണ് മുകളിലുദ്ധരിച്ചത്. വളരെ രൂക്ഷമായ ഒരു വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്.സംഘടനയുടെ ആഭ്യന്തര കെട്ടുറപ്പുകളെ പ്രതികൂലമായി ബാധിക്കുകയും കമ്യൂണിസ്റ്റ് വിരുദ്ധ സ്വഭാവങ്ങളെ പ്രോത്സാഹിപ്പിക്കുകയും   ആശയങ്ങളെന്നതിനെക്കാള്‍ വ്യക്തികള്‍ക്ക് പ്രാധാന്യം ലഭിക്കുകയും ചെയ്യുന്ന ഒരു സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന വാദമാണ് ഇടതു പരാജയങ്ങളുടെ അഥവാ ദൌര്‍ബല്യങ്ങളുടെ പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്ന

#ദിനസരികള്‍ 885 ഇടതിന് എന്തുപറ്റി ? – ഒരു ചോദ്യവും പല ഉത്തരങ്ങളും ! – 6 (2)

            1996 തങ്ങളുടെ ദീര്‍ഘവീക്ഷണമില്ലാത്ത നീക്കങ്ങള്‍‌കൊണ്ടും അനാവശ്യമായ പിടിവാശി കൊണ്ടും ഒരു വലിയ രാഷ്ട്രീയ മുന്നേറ്റത്തിന് കാരണമാകുമായിരുന്ന പ്രധാനമന്ത്രി സ്ഥാനം നിരസിച്ച ഇടതുപക്ഷത്തെക്കുറിച്ച് ഉല്ലേഖും സൂചിപ്പിക്കുന്നുണ്ട്.കേന്ദ്രഭരണ യോഗ്യതയുള്ള പാവങ്ങള്‍ക്കു വേണ്ടിയുള്ള പാര്‍ട്ടി എന്ന പേരുണ്ടാക്കിയെടുക്കാനുള്ള അവസരം കളഞ്ഞു കുളിച്ച നേതൃത്വം പിന്നീട് ആ തിരുമാനത്തെ ചരിത്രപരമായ വിഡ്ഢിത്തം എന്നാണ് വിശേഷിപ്പിച്ചതെന്നുകൂടി ഓര്‍മ്മിക്കുക. അന്ന് ക്ഷണം സ്വീകരിച്ച് ഇടതുപക്ഷത്തിന്റെ ശക്തമായ നേതൃത്വത്തില്‍ ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വന്നിരുന്നുവെങ്കില്‍ പിന്നീട് അടല്‍ ബിഹാരി വാജ്‌പേയിക്ക് അവസരം കിട്ടുമായിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്.അതായത് അവസരങ്ങളെ തുലച്ചു കളഞ്ഞതിനു ശേഷം പിന്നീട് ഖേദിച്ചതുകൊണ്ടു ഒരു രാഷ്ട്രീയ പാര്‍ട്ടിയെ സംബന്ധിച്ച് കാര്യമൊന്നുമില്ലെന്നും തക്കതായ സമയത്ത് തക്കതായ തീരുമാനമെന്നതാണ് മുന്നോട്ടു പോക്കിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമെന്നുമാണ് ഉല്ലേഖ് വാദിക്കുന്നത്.ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടുകൊണ്ട് അത്തരമൊരു തീരുമാനം സ്വീകരിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ ഇടതുപാര്‍

#ദിനസരികള്‍ 884 ഇടതിന് എന്തുപറ്റി ? – ഒരു ചോദ്യവും പല ഉത്തരങ്ങളും ! – 6 (1)

            ഓപ്പണ്‍ മാസികയുടെ എക്സിക്യൂട്ടിവ് എഡിറ്ററായ ഉല്ലേഖ് എന്‍ പി “ വേണ്ടത് കാല്പനികതയില്‍ നിന്നുള്ള മോചനം “ എന്ന പേരിലെഴുതിയ ലേഖനം തുടങ്ങുന്നത് ഇങ്ങനെയാണ് “ എന്തുകൊണ്ട് ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഇടതുപക്ഷം ദുര്‍ബലമാകുന്നു എന്ന ചോദ്യത്തിന് പ്രസക്തിയേറുകയാണ്.സാമ്പത്തികമായും രാഷ്ട്രീയമായും സാംസ്കാരികമായും പിന്നാക്കാവസ്ഥയില്‍ നില്ക്കുന്ന കോടിക്കണക്കിന് ജനങ്ങളുണ്ട് നമ്മുടെ രാജ്യത്ത്.സ്വാഭാവികമായും ഇടതുപക്ഷത്തിന് അനുയോജ്യമായ രാഷ്ട്രീയ സാഹചര്യം.മുന്‍കാലങ്ങളെക്കാള്‍ ദുരിതം പേറുന്ന കര്‍ഷകരുടേയും അസംഘടിത മേഖലയിലെ തൊഴിലാളികളുടേയും എന്തിന് ഓട്ടോമേഷന്റേയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റേയും അതിപ്രസരം കാരണം തൊഴില്‍ നഷ്ടം അനുഭവിക്കുന്ന സോഫ്റ്റ് വേര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടേയും മറ്റനേകും പേരുടേയും കഥകള്‍ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.പക്ഷേ ഇടതുപക്ഷം ഒരു ഇലക്ടറല്‍ ശക്തി എന്ന നിലയില്‍ വീണ്ടും വീണ്ടും ചുരുങ്ങി. ”             സാധ്യതകള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഇടതുപക്ഷത്തിന് വേണ്ടത്ര രീതിയില്‍ ശക്തിപ്രാപിക്കാന്‍ കഴിയാതെ പോയത് എന്നതിന് വിഖ്യാത മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍ പെറി

#ദിനസരികള്‍ 883 ഇടതിന് എന്തുപറ്റി ? – ഒരു ചോദ്യവും പല ഉത്തരങ്ങളും ! – 5

            ചരിത്രത്തില്‍ നിന്നും പാഠങ്ങള്‍ പഠിക്കാത്തതുകൊണ്ട് ഇടതുപക്ഷത്തിന്റെ പൂര്‍വ്വകാല പ്രൌഡി കള്‍ കെട്ടുപോയതില്‍ ആശങ്കപ്പെട്ടുകൊണ്ടാണ് ഡോ മഹേഷ് രംഗരാജന്‍ അഞ്ചാം ദിവസത്തെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് “ പാഠങ്ങള്‍ പഠിച്ചില്ലെങ്കില്‍ , നവീകരിച്ചില്ലെങ്കില്‍ ഭാവിയില്ല ” എന്ന ലേഖനം എഴുതുന്നത്.ഇന്ത്യന്‍ വേദിയില്‍ അതിശക്തമായ സാന്നിധ്യമായിരുന്ന ഇടതുപക്ഷം ഇന്നു ജീവിച്ചു പോകുന്നത് ഡി എം കെ എന്ന പാര്‍ട്ടിയുടെ ക്രഡിറ്റിലാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇടതുപക്ഷം തഴച്ചു നിന്നിരുന്ന ഇടങ്ങളൊക്കെ മരുഭൂമികളായിരിക്കുന്നു.അമ്പേ തകര്‍ന്നടിഞ്ഞ ബംഗാള്‍ , ത്രിപുര എന്നിവിടങ്ങളിലൊന്നും തിരിച്ചു വരവിന്റെ ലാഞ്ചനകളില്ല.അവശേഷിച്ച കേരളത്തിലാകട്ടെ, ലോകസഭയിലേക്കുള്ള ഇലക്ഷനില്‍ 20 സീറ്റുകളില്‍ കേവലം ഒരെണ്ണം മാത്രമാണ് കിട്ടിയത്.           ഇടതുപക്ഷത്തെ സംബന്ധിച്ച് മുന്നോട്ടുള്ള പ്രയാണം ഏറെ ദുഷ്കരമാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.എവിടെയാണ് തെറ്റിയത് എന്ന ചോദ്യത്തിന് നിഷ്കൃഷ്ടമായ ഒരുത്തരം അസാധ്യവുമാണ്. എന്നാല്‍ ചില ദശാസന്ധികളിലെ തീരുമാനങ്ങളെ പൊതുവായി ചൂണ്ടിക്കാണിക്കുവാനും കഴിയുകയും ചെയ്യും.അത്തരം

#ദിനസരികള്‍ 882 - ഇടതിന് എന്തുപറ്റി ? – ഒരു ചോദ്യവും പല ഉത്തരങ്ങളും ! – 4 (2)

             (ബി.രാജീവന്റെ ലേഖനം തുടരുന്നു ) അമേരിക്കയിലെ അടിമത്ത വിരുദ്ധ ആഭ്യന്തര യുദ്ധത്തിന്റെ കാലത്ത് കറുത്തവരുടെ അധ്വാനത്തിന്റെ മോചനമാണ് യൂറോപ്പിലെ വെളുത്ത തൊഴിലാളി വര്‍ഗ്ഗത്തിന് മുന്നുപാധി എന്നു പറഞ്ഞ മാര്‍ക്സിനെ നാം മറന്നു കളയുന്നത് അനുചിതമായിരിക്കുമെന്ന് സൂചിപ്പിക്കുന്ന രാജീവന്‍ , വര്‍ഗ്ഗങ്ങളുടെ ഉരുത്തിരിയലുകള്‍ക്ക് കാരണം കേവലം സാമ്പത്തികതമാത്രമാണെന്ന ധാരണയെ മാര്‍ക്സിനെത്തന്നെ മുന്നില്‍ നിറുത്തി ഖണ്ഡിക്കുകയാണ് ചെയ്യുന്നത്. ” വര്‍ഗ്ഗമെന്ന പരികല്പന ഇങ്ങനെ ഒരു സാമ്പത്തിക ഗണമെന്നതിലുപരി ഒരു ക്രിയാത്മക രാഷ്ട്രീയ പ്രയോഗമെന്ന നിലയില്‍ മനസ്സിലാക്കപ്പെടുകയാണെങ്കില്‍ അത് നിശ്ചയമായും വര്‍ഗ്ഗത്തിന്റേയും ജാതിയുടേയും മറ്റും വിരുദ്ധതയിലൂടെ ഇക്കാലമത്രയും ഇന്ത്യന്‍ കീഴാള ജനതയെ ഭിന്നിപ്പിച്ച് നിര്‍വീര്യമാക്കി നിര്‍ത്തിയിരുന്ന രാഷ്ട്രീയ വ്യവഹാരങ്ങളെയെല്ലാം കാലഹരണപ്പെടുത്തുക തന്നെ ചെയ്യും.പുതിയ സമരങ്ങളെ സാധ്യമാക്കുന്ന ഒരു നൂതന കീഴാള ജനാധിപത്യ രാഷ്ട്രീയ വ്യവഹാരത്തിന് വഴി തുറക്കുകയും ചെയ്യും.           ഇതിനര്‍ത്ഥം മാര്‍ക്സിസത്തിന്റെ കേന്ദ്രബിന്ദുവായ വര്‍ഗ്ഗമെന്ന പരികല്പനയെ ഏതെങ്കിലും വിധത്തില്‍

#ദിനസരികള്‍ 881 ഇടതിന് എന്തുപറ്റി ? – ഒരു ചോദ്യവും പല ഉത്തരങ്ങളും ! – 4

            “ മറന്നതെന്ത് മാറേണ്ടതെങ്ങനെ ” എന്ന പേരില്‍ ബി രാജീവന്‍ എഴുതിയ ലേഖനം ഇടതിന് എന്തു പറ്റി എന്ന ചോദ്യത്തിനെ വസ്തുനിഷ്ഠമായിത്തന്നെ സമീപിക്കുന്നു.ലേഖനത്തിന്റെ തുടക്കത്തില്‍ത്തന്നെ അദ്ദേഹം ചില പ്രതിനിധ്യങ്ങളെ വ്യക്തമായി അവതരിപ്പിക്കുകയും അവയെ കൈകാര്യം ചെയ്ത രീതിയില്‍ ഇടതിനുണ്ടായ വീഴ്ചകളെ ചൂണ്ടിക്കാണിക്കുകയും ചെയ്തുകൊണ്ട് കഴിഞ്ഞ മൂന്നുദിവസമായി നാം നടത്തി വന്ന ചര്‍ച്ചകള്‍ക്ക് കൃത്യമായ ദിശാബോധം നല്കിക്കൊണ്ട് എഴുതുന്നു. “ ഇന്ത്യന്‍ ഭരണവര്‍ഗ്ഗത്തിന്റെ ഫാസിസ്റ്റു മുഖമായ സംഘപരിവാര്‍ ശക്തികള്‍ രണ്ടാമതും രാജ്യത്തിന്റെ ഭരണം പിടിച്ചെടുത്തിരിക്കുന്നു.ഈ സന്ദര്‍ഭത്തില്‍ ഒരു പുതിയ കീഴാള രാഷ്ട്രീയത്തിന്റെ അനിവാര്യതയിലാണ് നാം എത്തി നില്ക്കുന്നത്.ഇന്ത്യന്‍ കീഴാള ജനാധിപത്യത്തിന്റെ ശക്തികളെ ഏറ്റെടുക്കാന്‍‌ കഴിയാതെ പോയതിന്റെ കാരണങ്ങളിലേക്ക് നമുക്ക് കടന്നുചെല്ലേണ്ടിയിരിക്കുന്നു ”           എന്തുകൊണ്ടാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന കീഴാള ജനതയുടെ നേതൃത്വം സ്വാഭാവികമായും ഇടതുപക്ഷത്തിലേക്ക് വന്നു ചേരേണ്ടതായിരുന്നിട്ടൂകൂടി അങ്ങനെ സംഭവിക്കാതിരുന്നതെന്ന ചോദ്യത്തിന് ഇനിയെങ്കിലും ഇടതുപാര്‍ട്ടികള്‍ സത്