Posts

Showing posts from December 10, 2017

#ദിനസരികള്‍ 248

മാനന്തവാടി മത്സ്യമാര്‍ക്കറ്റില്‍ കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി നിലനില്ക്കുന്ന തൊഴില്‍‌പ്രശ്നം , കേവലമായ ഒരു പ്രാദേശികവിഷയം എന്നതിലുപരി , പ്രസ്തുത മേഖലയില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന തൊഴിലാളി സംഘടനകള്‍ ജനാധിപത്യപരവും ധാര്‍മികവുമായി സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. താല്ക്കാലികമായ ലാഭത്തിനും മുതലെടുപ്പിനും വേണ്ടി സി ഐ ടി യു ഒഴിച്ചുള്ള ഇതര തൊഴില്‍ സംഘടനകളെല്ലാം പതിവുപോലെ ഒരു കുടക്കീഴില്‍ അണിനിരന്നിരിക്കുന്നു.ബഹുഭൂരിപക്ഷം വരുന്ന സി ഐ ടി യുവിന്റെ പ്രവര്‍ത്തകരുടെ ആത്മബലം ഇല്ലാതാക്കാനും പൊതുസമൂഹത്തിനുമുന്നില്‍ അവരെ കരിപൂശിക്കാണിക്കാനും വേണ്ടി ‘യഥാര്‍ത്ഥ ഇടതുപക്ഷമെന്ന് നെറ്റിയില്‍ സ്റ്റിക്കറൊട്ടിച്ചു നടക്കുന്ന വിപ്ലവ പാര്‍ട്ടി’യടക്കമുള്ള സംഘടനകള്‍ ബി എം എസ് എസ് ഡി ടി യു മുതലായ വര്‍ഗ്ഗീയ സംഘടനകളുമായി കൈകോര്‍ത്തു പിടിച്ചിരിക്കുന്നു. കാര്യത്തിലേക്ക് കടക്കുന്നതിന് ഒരല്പം കണക്കു പറയുന്നത് എന്താണ് സംഭവിക്കുന്നതെന്ന് കുറച്ചുകൂടി വ്യക്തമായി മനസ്സിലാക്കാന്‍ സഹായിക്കും. മത്സ്യമാര്‍ക്കറ്റിലെ വിവിധ ട്രേഡ് യൂണിയനുകളുടെ അംഗബലം കാണുക :- SDTU -3 , STU - 17, CITU –

#ദിനസരികള്‍ 247

1939 ല്‍ എം ഗോവിന്ദന്‍ ഫാസിസം എന്ന പേരില്‍ ഒരു ലേഖനം എഴുതിയിട്ടുണ്ട്.പ്രസ്തുത ലേഖനത്തില്‍ നിന്നും ചില ഭാഗങ്ങള്‍ ഉദ്ധരിക്കട്ടെ :- “ ഫാസിസത്തെപ്പറ്റി വലിയ മതിപ്പുള്ള ഒരു വിഭാഗം കോണ്‍ഗ്രസിലുണ്ട്.ഹിറ്റ്‌ലറേയും മുസ്സോളിനിയേയും അവര്‍ പുകഴ്ത്തിപ്പറയുകയും അനുകരിക്കത്തക്കവരാണെന്നു തെളിവായി നമ്മോടു ശുപാര്‍ശ ചെയ്യുകയും ചെയ്യുന്നു.ഈയിടെ – അഞ്ചാറുമാസങ്ങള്‍ക്കു മുമ്പ് – രാജഗോപാലാചാരി തൊഴിലാളികളെ അഭിസംബോധന ചെയ്തുകൊണ്ട് ഒരു പ്രസംഗത്തില്‍ ഹിറ്റ്‌ലറെ അനുകരിക്കണമെന്ന് ഉപദേശിക്കുകയുണ്ടായി.സര്‍ദാര്‍ പട്ടേല്‍ താന്‍ ഹിറ്റ്‍‌ലറിനും മേലെയുള്ള ഒരാളാണെന്ന് പല തവണ ഉദ്‌ഘോഷിച്ചിട്ടുണ്ട്. ” “ ഗാന്ധിസവും ഫാസിസവും തമ്മില്‍ ആന്തരികമായ ചില അടുപ്പങ്ങളുണ്ട് . അവയെന്താണ് ? നാസി തത്വശാസ്ത്രം ഇതാണ്. – ഹിറ്റ്‍ലര്‍ ദിവ്യനായ ഒരാളാണ്.രാഷ്ട്രത്തെക്കാളും മേലെയാണ് അദ്ദേഹം, എല്ലാ പ്രജായത്തനിയമങ്ങള്‍ക്കും മേലെ,  ദൈവത്തിനും യേശുവിനും മേലെയാണ്.അന്ധവിശ്വാസപരമായി ജര്‍മന്‍കാര്‍ അജ്ഞാതമായ ഒരു ദിവ്യത്വത്തിന്റെ മൂര്‍ത്തീകരണമാണ് ഹിറ്റ്‌‍ലര്‍ എന്നു വിശ്വസിക്കുന്നതിന് നിര്‍ബന്ധിതരായിത്തീര്‍ന്നിരിക്കുന്നു.ഹിറ്റ്‍‌ലറെ ഒരു പാതി ദൈവമായി വ്

#ദിനസരികള്‍ 246

ചോദ്യം :- ഏകദൈവവിശ്വാസമാണോ ബഹുദൈവവിശ്വാസമാണോ ശരി ? ഉത്തരം :- എന്താണ് ഏകദൈവവിശ്വാസവും ബഹുദൈവവിശ്വാസവും ? ചോദ്യം :- ഈക്കാണായ പ്രപഞ്ചത്തെയാകമാനം സൃഷ്ടിച്ച് കാത്തുപരിപാലിച്ചു പോരുന്നത് ഏകനും സര്‍വ്വശക്തനുമായ ഒരൊറ്റ ദൈവമാണെന്ന വിശ്വാസമാണ് ഏകദൈവവിശ്വാസം.മറ്റേതാകട്ടെ ഒന്നല്ല ഒരുപാടു ദൈവങ്ങള്‍ ഉണ്ട് എന്ന വിശ്വാസവും. ഇതില്‍ യുക്തികൊണ്ടും വിശ്വാസംകൊണ്ടും ഏതാണ് ശരി എന്നതാണ് ചോദ്യം. ഉത്തരം :- രണ്ട് അസംബന്ധങ്ങളെ എടുത്തുവെച്ചുകൊണ്ട് ഏത് അസംബന്ധമാണ് കൂടുതല്‍ ശരി എന്നു ചോദിച്ചാല്‍ എന്താണ് ഉത്തരം പറയുക ? ഒരു തെറ്റിനു പകരം മറ്റൊരു തെറ്റിനെ കൂടുതല്‍ യുക്തിസഹമാണെന്ന് വ്യാഖ്യാനിച്ചു സമര്‍ത്ഥിച്ചെടുക്കുന്നതില്‍ എന്തു നേട്ടമാണ് ഉള്ളത് ? ചോദ്യം :- നിങ്ങള്‍ യുക്തിവാദി കളിക്കരുത്. ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ടെന്ന കാര്യം അനാദികാലം മുതല്‍ വിശ്വസിച്ചുപോരുന്നതാണ്. നിങ്ങളെക്കാള്‍ വിവരമുള്ള എത്രയോ ആളുകള്‍ ആ വിശ്വാസത്തെ മുറുകെപ്പിടിക്കുന്നു ? പിന്നെ നിങ്ങള്‍‍ക്കെന്താ ഇത്ര അസഹിഷ്ണുത ? ഉത്തരം :- പ്രിയപ്പെട്ട സുഹൃത്തേ , നിങ്ങള്‍ എന്നോടു എന്റെ അഭിപ്രായമാണല്ലോ ചോദിക്കുന്നത് ? എനിക്കു മുമ്പും പിമ്പും പ്രഗല്

#ദിനസരികള്‍ 245

ഒരമ്മ , മരിച്ചു കിടക്കുന്ന മകന്റെ നെഞ്ചത്തു കൈവെച്ചുകൊണ്ട് ദൈവത്തിന്റെ മഹത്വം വാഴ്ത്തുന്ന ഒരു വീഡിയോ ഞാനിന്നലെ കണ്ടു.തീര്‍ത്തും നിസ്സഹായനായ മനുഷ്യന്റെ സഹതാപാര്‍ഹമായ മുഖങ്ങളിലൊന്നാണ് ആ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ മകന്‍ / മകള്‍ മരിക്കുക എന്നതില്‍ക്കവിഞ്ഞൊരു വേദന ഒരമ്മക്കു വേറെയുണ്ടാകുമോ ? എന്നിട്ടും തികഞ്ഞ ‘ മനസ്സാന്നിധ്യത്തോടെ ’ ആ അമ്മ മിനിട്ടുകളോളം തന്റെ മകനെക്കുറിച്ചു് സംസാരിച്ചു. ആ പ്രസംഗത്തിലുടനീളം അവര്‍ വാഴ്ത്തിക്കൊണ്ടിരുന്നത് , ഇരുപത്തിയഞ്ചു വയസ്സുവരെ തനിക്ക് തന്റെ മകനെ അനുവദിച്ചുതന്ന ദൈവത്തിന്റെ വലിയ മനസ്സിനെയായിരുന്നുവെന്ന് കേട്ടവര്‍ക്കറിയാം. ദൈവം തന്നു, നിശ്ചയിച്ച സമയത്ത് തിരിച്ചെടുത്തു. അദ്ദേഹത്തിന്റെ ഇച്ഛ നടപ്പിലാക്കിയതില്‍ ആരും സങ്കടപ്പെടേണ്ടതില്ലെന്നും ഇതിലും വലുതെന്തോ അപ്പുറത്ത് അദ്ദേഹം മകനുവേണ്ടി കരുതിവെച്ചിരിക്കാമെന്നുമുള്ള പ്രതീക്ഷയും ആയമ്മ പങ്കുവെച്ചു. മകന്‍ മരിച്ചുപോയ ഒരമ്മയുടെ വേദനയോട് ഹൃദയംകൊണ്ട് അനുതാപം പ്രകടിപ്പിച്ചുകൊള്ളട്ടെ ! നമ്മില്‍ എത്ര പേര്‍ക്ക് ആ അമ്മയെപ്പോലെ പെരുമാറാനുള്ള മനസ്സാന്നിധ്യമുണ്ടാകും ? അല്ലെങ്കില്

#ദിനസരികള്‍ 244

കവി വിനയചന്ദ്രനെക്കുറിച്ചുള്ള ഓര്‍മകളുടെ പുസ്തകത്തില്‍ പി   കെ രാജശേഖരന്‍ , വാക്കുകളെയെന്നപോലെ സ്വന്തം ജീവിതത്തേയും അപരിചിതമായ വഴികളില്‍ ഊരുചുറ്റാന്‍ വിട്ട കവിയായിരുന്നു വിനയചന്ദ്രന്‍ എന്നെഴുതുന്നത് അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ശരിയാണെന്ന് സമ്മതിക്കാവുന്ന പ്രസ്ഥാവനയാണ്. വിനയചന്ദ്രന്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ അദ്ദേഹത്തിന്റെ കവിതകളല്ല തെളിയാറുള്ളത്, മറിച്ച് അലയാന്‍ അനുവദിച്ച് ലോകത്തിന്റെ ഏതേതൊക്കെയോ വഴികളിലേക്ക് വലിച്ചെറിയപ്പെട്ട ഒരവധൂതനാണ്.അതുകൊണ്ടുതന്നെ പി . സമസ്തകേരളം പി ഒ എന്ന വിഖ്യാതമായ പ്രയോഗത്തിന്റെ മുഴുവന്‍ അര്‍ത്ഥപരിസരങ്ങളേയും ഡി വിനയചന്ദ്രനിലേക്ക് നമുക്കു ആവാഹിച്ചെടുക്കാന്‍ കഴിയുമെന്ന് പി കെ രാജശേഖരനൊപ്പം സമ്മതിക്കേണ്ടിവരും.വിനയചന്ദ്രനെക്കുറിച്ചുള്ള ഓര്‍മകളെ പ്രദീപ് പനങ്ങാട് ശേഖരിച്ച് ഓര്‍മപുസ്തകം എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.             പോവുകയാണല്ലോ ഞാന്‍             നീ വരുന്നുണ്ടോ കൂടെ             പോരുകിലൊരുമിച്ചു തുടങ്ങാം ഭിക്ഷാടനം             ഒരുമിച്ചോരോ വീടും കയറാം             ഓരോ നാടുമൊരുപോല്‍ കാണാം             പോകും ഗ്രാമവീഥികള്

#ദിനസരികള്‍ 243

# ദിനസരികള് ‍ 243 “ ജി ശങ്കരക്കുറുപ്പ് വിമര് ‍ ശിക്കപ്പെടുന്നു “ എന്ന പുസ്തകം മലയാളത്തിലെ ഖണ്ഡനവിമര് ‍ ശന രംഗത്തെ പ്രകാശഗോപുരമാണ്. ധാരാളം വിമര് ‍ ശന ഗ്രന്ഥങ്ങള് ‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഈ പുസ്തകംപോലെ , ഒരു കവിയെ ഇത്ര സൂക്ഷ്മതയോടെ പരീക്ഷിക്കുകയും നിഗമനങ്ങളിലെത്തുകയും ചെയ്ത മറ്റൊരു ഗ്രന്ഥം നമ്മുടെ സാഹിത്യരംഗത്ത് നാളിതുവരെ ഉണ്ടായിട്ടില്ലെന്ന കാര്യം പുസ്തകം ഉന്നയിക്കുന്ന അഭിപ്രായങ്ങളില് ‍ എതിര് ‍ പ്പുള്ളവരും അംഗീകരിച്ചെന്നു വരും.ജീയുടെ കവിതകളെ കീറിമുറിച്ച് വിലയിരുത്തി രംഗത്തിറക്കി വിട്ട ആ പുസ്തകം ജി വെറും നിഴലായിരുന്നെന്ന് സ്ഥാപിച്ചെടുക്കാന് ‍ തീവ്രമായി ശ്രമിക്കുന്നുണ്ടെന്നു മാത്രമല്ല , അതില് ‍ ഒട്ടേറെ വിജയിക്കുകയും ചെയ്തിട്ടുണ്ട്.പക്ഷേ ഇക്കാലത്തിരുന്നുകൊണ്ട് , അഴീക്കോട് വിഷാദിക്കുന്നതുപോലെ , നിഴലായിരുന്നെന്നോ സ്നേഹധാരമാ രൂപം ? എന്ന ചോദ്യം നാം ഉന്നയിക്കുകയും അതിന്റെ ഉത്തരം കണ്ടെത്തുവാന് ‍ ശ്രമിക്കുകയും ചെയ്യുന്നത് , ഈ കുറിപ്പില് ‍ ഞാനതിന് ശ്രമിക്കുന്നില്ലെങ്കില് ‍ കൂടി , ചരിത്രപരമായ ഒരാവശ്യമാണെന്ന് കരുതുന

#ദിനസരികള്‍ 242

ഞാന്‍ ആവര്‍ത്തിച്ച് കൂടുതല്‍ തവണ വായിച്ചിട്ടുള്ള പുസ്തകം സി എന്‍ ശ്രീകണ്ഠന്‍ നായരുടെ നാടകത്രയമായിരിക്കും എന്ന് നിസ്സംശയം പറയാം. എത്ര തവണ ? അതു പറയാന്‍ കഴിയില്ല. എത്രയോ തവണ. ജീവിതമുഹൂര്‍ത്തങ്ങളുടെ സവിശേഷമായ സന്ദര്‍ഭങ്ങളിലൊക്കെ ഞാന്‍ ആ നാടകങ്ങളിലേക്ക് അറിയാതെയെന്ന പോലെ  ചെന്നെത്തും.ശ്രീകണ്ഠന്‍ നായര്‍ സമര്‍ത്ഥമായി ആവിഷ്കരിച്ചുവെച്ചിരിക്കുന്ന തീക്ഷ്ണപ്രഭകളുടെ ശോഭകളില്‍ മനസ്സുകൊരുത്ത് എത്ര സമയം ചിലവഴിച്ചാലും എനിക്ക് മടുക്കുകയില്ല.ചോരയും കണ്ണീരും കൊണ്ട് തീര്‍ത്ത ചങ്ങലകളുടെ ബന്ധനങ്ങളില്‍ നിന്ന് മനുഷ്യന് ഒരിക്കലും രക്ഷപ്പെടാന്‍ കഴിയില്ല , അഥവാ കഴിയരുത് എന്ന് ഉച്ചൈസ്തരം ഘോഷിക്കുന്ന ഈ നാടകങ്ങളുടെ അവ്യാഖ്യായമായ ഭംഗികളുടെ കാരണവും അതുതന്നെയായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.             കോസലത്തിന്റെ സിംഹാസനം, ഭരതനു വരമായി ലഭിക്കണമെന്നെവശ്യപ്പെട്ട് , കൈകേയി ദശരഥനില്‍ നിന്നും പിടിച്ചു വാങ്ങിയ ശേഷം , ദശരഥന്റെ മന്ത്രിമുഖ്യനായ സുമന്ത്രരും കൈകേയിയും തമ്മിലുള്ള സംഭാഷണമാണ് എനിക്ക് സാകേതത്തില്‍ അധികം ഇഷ്ടപ്പെട്ടിട്ടുള്ള ഒരു ഭാഗം.സത്യത്തിന്റേയും നീതിയുടേയും ദാസനായ സുമന്ത്രന്‍‌ , രാജഭൃത്യനാണ് താനെന്ന