Posts

Showing posts from November 18, 2018

#ദിനസരികള്‍ 590

പശുവിനെ കൊല്ലരുതെന്നു പ്രഖ്യാപിച്ചുകൊണ്ടു സംഘപരിവാരം നടത്തിയ രക്തച്ചൊരിച്ചിലുകള് ‍ രാഷ്ട്രീയമായി അധികാരത്തിലെത്തുന്നതിനുവേണ്ടി വിശ്വാസത്തെ മുന് ‍ നിറുത്തി നടത്തിയ കുടില നീക്കങ്ങളുടെ ഭാഗമായിരുന്നുവെങ്കില് ‍ ഇങ്ങ് കേരളത്തില് ‍ പൊയ്കയില് ‍ അപ്പച്ചന് ‍ എന്ന നവോത്ഥാന നായകന് ‍ കാളയെ കൊല്ലുകയോ അതിന്റെ മാംസം ഭക്ഷിക്കുകയോ ചെയ്യരുത് എന്ന് ആവശ്യപ്പെട്ടത് തികച്ചും വേദനാഭരിതമായ മറ്റൊരു പരിതസ്ഥിതിയെ അഭിമുഖീകരിച്ചുകൊണ്ടായിരുന്നു. രാജേഷ് ചിറപ്പാട് എഴുതിയ പൊയ്കയില് ‍ അപ്പച്ചന് ‍ എന്ന പുസ്തകത്തില് ‍ വായിക്കുക :” കാളകള് ‍ അടിമജനതയുടെ കൂട്ടുകാരനാണ്.അതിന്റെ മാംസം ഭക്ഷിക്കരുതെന്ന് ഇതിനുമുമ്പേ അപ്പച്ചന് ‍ ഉദ്ബോധിപ്പിച്ചുണ്ട്.പി ആര് ‍ ഡി എസിന്റെ പ്രവര് ‍ ത്തകരും അനുയായികളും ഇത് അനുസരിച്ചിരുന്നു.അടിമജനതയുടെ കണ്ണീരിന്റേയും വിശപ്പിന്റേയും കഥകള് ‍ അറിയാവുന്ന മൃഗങ്ങളാണ് കാളകളെന്ന് അപ്പച്ചന് ‍ തിരിച്ചറിഞ്ഞു.അത്തരം ബോധ്യത്തിലേക്ക് അദ്ദേഹത്തെ എത്തിച്ച ഒരു സംഭവം തന്റെ ചെറുപ്പകാലത്ത് ഉണ്ടായി.ഒരു ദിവസം കാളപൂട്ടിക്കൊണ്ടിരുന്നപ്പോള് ‍ കുമാരന് ‍ ഉഴവുനിറുത്തി കലപ്പച്ചാലില് ‍ നിന്നും എന്തോ പൊക്കിയെടു

#ദിനസരികള് 589

സി രവിചന്ദ്രന് ‍ ശബരിമലയിലെ യുവതിപ്രവേശനത്തെ മുന് ‍ നിറുത്തി എഴുതുന്നു: “ശബരിമലയിലെ യുവതിപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിയെ പൂര് ‍ ണ്ണമായും പിന്തുണയ്ക്കുന്നു. പക്ഷെ അത് നടപ്പിലാകുന്നത് പുരോഗമനമായോ നവോത്ഥാനമായോ കാണുന്നില്ല. കേരളസമൂഹത്തിന്, വിശേഷിച്ച് സ്ത്രീകള് ‍ ക്ക് പത്തുപൈസയുടെ ഗുണമില്ലാത്ത സംഘര് ‍ ഷമാണ് ഇപ്പോള് ‍ ഇതു സംബന്ധിച്ച് കേരളത്തില് ‍ നടക്കുന്നത്. ഇതില് ‍ ഏത് ഭാഗം വിജയിച്ചാലും കൂടുതല് ‍ ഇരുണ്ട കേരളമായിരിക്കും ഫലം. ഇവിടെ 'നവോത്ഥാനം' എന്ന് പറഞ്ഞുവെച്ചു നീട്ടുന്നത് കള്ളനോട്ടാണ്.” യാന്ത്രികയുക്തിവാദത്തിന്റെ പരിമിതികളെ വ്യക്തമാക്കുന്ന ഒരു നിലപാടാണിതെന്നു മാത്രവുമല്ല , ആധുനികമായ ജനാധിപത്യബോധ്യങ്ങളെ സമൂഹത്തില് ‍ നടപ്പിലാക്കിയെടുക്കാനുള്ള യുക്തിവാദികളുടെ ഇടപെടല് ‍‍ ശേഷിയെ വെട്ടിക്കുറക്കുക കൂടി ചെയ്യുന്നു. തുല്യത, ലിംഗനീതി മുതലായ ആധുനിക മൂല്യങ്ങളെ നടപ്പിലാക്കിയെടുക്കുക എന്ന ഉദ്ദേശത്തോടെ സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവുകളെ അദ്ദേഹം അംഗീകരിക്കുന്നത് കേവലമായ പൌരബോധത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ്, അല്ലാതെ ആ വിധിയുടെ സാമൂഹ്യപ്രസക്തിയെ മുന് ‍ നിറുത്തിയല്ല

#ദിനസരികള് 588

പശുക്കളെയടിച്ചെന്നാലുടമസ്ഥന് ‍ തടുത്തിടും പുലയരെയിടിച്ചെന്നാലൊരുവനില്ല റോട്ടിലെങ്ങാനും നടന്നാലാട്ടുകൊള്ളുമതുകൊണ്ട് തോട്ടിലേക്കൊന്നിറങ്ങിയാല് ‍ കല്ലേറുകൊള്ളും – എന്ന വരികള് ‍ തീണ്ടലും തൊടീലുമായി മനുഷ്യരെ പരസ്പരം വേര് ‍ തിരിച്ചിരിക്കുന്ന ഒരു കാലത്തെ അടയാളപ്പെടുത്തുന്നു.മൃഗങ്ങള് ‍ ക്കു കിട്ടുന്ന പരിഗണനപോലും മനുഷ്യനു കിട്ടാത്ത അക്കാലത്തെക്കുറിച്ച് ഇങ്ങനെ എഴുതിയത് കറുപ്പന് ‍ മാസ്റ്ററാണ്. പണ്ഡിറ്റ് കെ പി കറുപ്പന് ‍. അധസ്ഥിത വര് ‍ ഗ്ഗത്തോടു ചേര് ‍ ന്നു നിന്നുകൊണ്ട് അവരെ ഉദ്ധരിച്ചെടുക്കുക എന്ന ലക്ഷ്യത്തോടു കൂടി നിരവധി സംഘങ്ങള് ‍ മാസ്റ്റര് ‍ മുന് ‍ ‌കൈയ്യെടുത്ത് ഉണ്ടാക്കിയിട്ടുണ്ട്.വാലസമുദായ സഭ , കല്യാണ ദായിനി സഭ , അരയവംശോദ്ധാരിണി മുതലായ പേരുകളില് ‍ രൂപീകരിച്ച അത്തരം സംഘങ്ങള് ‍ ജാതീയതക്കും തീണ്ടലിനുമെതിരെ അത്യൂജ്ജ്വലമായ പ്രവര് ‍ ത്തനങ്ങള് ‍ സംഘടിപ്പിച്ചു. കൊച്ചി രാജ്യത്ത് സംഘടിപ്പിക്കപ്പെ വിവിധയിനം നെല്ലുകളുടെ ഒരു പ്രദര് ‍ ശനത്തില് ‍ വെച്ച് മാസ്റ്റര് ‍ അന്നത്തെ ദിവാനോട് ചോദിച്ചത് ഇങ്ങനെയാണ് “ ഇവിടെ നെല്ലിന് പ്രവേശനം അനുവദിച്ചിരിക്കേ , അതുണ്ടാക്കുന്നതിനു വേണ്ടി രാപ്പകല് ‍ കഠിനാധ്

#ദിനസരികള് 587

            കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് എസ് പി യതീഷ് ചന്ദ്ര പെരുമാറിയ രീതി ചര്‍ച്ച ചെയ്യപ്പെടുന്നതിനോടൊപ്പം ഒരു പൊളിറ്റിക്കല്‍ എക്സിക്യൂട്ടീവ് ഒരു നോണ്‍ പൊളിറ്റിക്കല്‍ എക്സിക്യൂട്ടീവിനോട് പെരുമാറേണ്ട രീതിയും ചര്‍‌ച്ച ചെയ്യപ്പെടുകതന്നെ വേണം.അങ്ങനെ വരുമ്പോള്‍ പരസ്പരം ബഹുമാനത്തോടെ പെരുമാറാന്‍ നിയമപരമായി ബാധ്യതപ്പെട്ട രണ്ടു സിസ്റ്റങ്ങള്‍ അതിനു മുതിരാതിരിക്കുകയും ഒന്ന് ഒന്നിനു മുകളില്‍ ക്രമവിരുദ്ധമായി ആധിപത്യം സ്ഥാപിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ഭരണഘടനാപരമായി ശരിയായ രീതിയല്ല.സാഹചര്യങ്ങള്‍ വിലയിരുത്തിയാല്‍ നോണ്‍ പൊളിറ്റിക്കല്‍ എക്സിക്യൂട്ടീവ് നടപ്പിലാക്കേണ്ട ചുമതലകളിലേക്ക് ഒരു പൊളിറ്റിക്കല്‍ എക്സിക്യൂട്ടീവ് അധാര്‍മികമായി, രാഷ്ടീയമായ ഉദ്ദേശലക്ഷ്യങ്ങളോടെ ഇടപെടാന്‍ ശ്രമിച്ചിരിക്കുന്നുവെന്ന വസ്തുതയെ നാം വിസ്മരിച്ചുകൂട.അങ്ങനെ വരുമ്പോള്‍ എസ് പി യതീഷ് ചന്ദ്ര നിര്‍വഹിച്ചത് തന്റെ കര്‍ത്തവ്യമാണെന്നും കേന്ദ്രമന്ത്രി , ആ സ്ഥാനത്തെ ദുരുപയോഗം ചെയ്തുകൊണ്ട് പോലീസിന്റെ കര്‍ത്തവ്യത്തെ തടയാനോ സങ്കുചിതമായി വഴിതെറ്റിക്കുവാനോ ശ്രമിക്കുകയാണ് ചെയ്തത് എന്നു കാണാം.             ഒന്നുകൂടി വ്യക്തമാക

#ദിനസരികള് 586

എത്ര തവണ ചിന്താവിഷ്ടയായ സീത വായിച്ചു ? എത്ര തവണ ആ കാവ്യത്തിലെ ഓരോ വാക്കുകളുമായി മല്ലടിച്ചു ? അവയുടെ ആന്തരികാര് ‍ ത്ഥങ്ങളിലേക്ക് ഊളിയിടാന് ‍‌ വെപ്രാളം കൊണ്ടു ? എത്ര തവണ സീതയ്ക്കൊപ്പം നിലയുറപ്പിച്ചു നിന്നുകൊണ്ട് രാമാണയമല്ല , സീതായനമാണ് ശരി എന്ന് ആവര് ‍ ത്തിച്ചുറപ്പിച്ചു ? രാമന്റെ നെഞ്ചിലേക്ക് സീത തൊടുത്ത ഓരോ വാക്ശരങ്ങളേയും എത്രതവണ എത്ര വട്ടം ആവര് ‍ ത്തിച്ച് ആവര് ‍ ത്തിച്ച് ആഞ്ഞെറിഞ്ഞു ? എന്നിട്ടും മതി വരാതെ കഴിയുന്ന വിധത്തില് ‍ കഴിയുന്ന വാക്കുകളില് ‍ സീതയെ ആവിഷ്കരിക്കാനും ശ്രമിച്ചു. അതിവിടെ പകര് ‍ ത്തട്ടെ “ രാമായനമല്ല , സീതായനമാണ് ശരി എന്നൊരു പക്ഷമുണ്ടല്ലോ. ഞാനും ആ പക്ഷക്കാരനാണ്.സീതയുടെ പാദരേണുക്കളെ പിന്തുടരാനുളള ആത്മബലം പോലും രാമനില്ല.സീതയോളം രാമന് ‍ ഉയരില്ലെന്ന് വാല് ‍ മീകിക്കും അറിയാം.ലോകത്തെ ഏറ്റവും ഗുണവാനും വീര്യവാനുമായ ആളെ തേടിയിറങ്ങിയ അദ്ദേഹം , ഒരു പക്ഷേ തന്റെ ചോദ്യത്തിനുത്തരം രാമനില് ‍ കണ്ടെത്തിയിട്ടുണ്ടാകാം.എന്നാല് ‍ രാമനെ അതിശയിക്കുന്ന തലത്തില് ‍ സീതയെ ഉരുക്കിപ്പണിതതിലൂടെ എക്കാലത്തും രാമനെക്കാള് ‍ മികച്ച