Posts

Showing posts from May 27, 2018

#ദിനസരികള്‍ 416

സിഥാര് ‍ ത്ഥന്‍.ശുദ്ധോദനന്റെ പുത്രന്‍.നേരുതടി ഇരുപത്തിയൊമ്പതാമത്തെ വയസ്സില് ‍ തനിക്ക് പ്രിയപ്പെട്ടവയെയൊക്കെ ത്യജിച്ചു. ആ ത്യജിക്കലില് ‍ തന്റെ ഭാര്യയും പുത്രനുമുണ്ടായിരുന്നു.മറ്റു പ്രിയപ്പെട്ടവരുണ്ടായിരുന്നു. കൊട്ടാരമുണ്ടായിരുന്നു. അതിന്റെ സുഖഭോഗങ്ങളുണ്ടായിരുന്നു. എന്നാലും നേരെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം ഇക്കാണായ സുഖസൌകര്യങ്ങളെയല്ലാം അതിലംഘിക്കുന്നതായിരുന്നു. അതുകൊണ്ട് സത്യത്തെ തേടി , സത്യത്തിനു വേണ്ടി അദ്ദേഹം നഗ്നപാദനായി തന്റെ അരമന വിട്ടിറങ്ങി. ദീര് ‍ ഘമായ യാത്ര ലുംബിനിയെ ഒരു പാട് പിന്നിലാക്കി.കൊട്ടാരത്തിലെ വിശിഷ്ടഭോജ്യങ്ങളും അന്തപ്പുരങ്ങളിലെ ഇക്കിളികളും വിദൂരഭൂതകാലത്തിലെ അസ്പഷ്ടമായ സ്മരണകളായി. അവയുടെയൊക്കെ മുകളില് ‍ സത്യം തേടുന്നവന്റെ തീക്ഷ്ണപ്രകാശം നിറഞ്ഞു നിന്നു. എഴുപത്തിയൊമ്പതാമത്തെ വയസ്സില് ‍ സിഥാര് ‍ ത്ഥന്‍ , ബുദ്ധനായി ഇഹലോകത്തോടു വിടപറയുമ്പോള് ‍ എന്തായിരുന്നു നേടിയത് ? സത്യമെന്തെന്ന് അദ്ദേഹത്തിന് മനസ്സിലായിക്കഴിഞ്ഞിരുന്നുവോ ? പ്രപഞ്ചത്തിന്റെ രഹസ്യമെന്തെന്ന് അദ്ദേഹം കണ്ടെത്തിയോ ? പരലോകങ്ങളെക്കുറിച്ചുള്ളതായിരുന്നില്

#ദിനസരികള്‍ 415

             പി കെ ബാലകൃഷ്ണന്റെ നാരായണഗുരു എന്ന പുസ്തകത്തില്‍ ശ്രീനാരായണനെ ക്രിസ്തുമതത്തില്‍ ചേര്‍ക്കാന്‍ ചെന്ന ഒരു പാതിരിയുമായി ഗുരു സംവദിക്കുന്നത് ചേര്‍ത്തിട്ടുണ്ട്. പാതിരി “ സ്വാമി ക്രിസ്തുമതത്തില്‍‍ ചേരണം “ സ്വാമി “ നിങ്ങള്‍ക്ക് ഇപ്പോള്‍ എത്ര വയസ്സായി ?” പാതിരി “ മുപ്പത് ” സ്വാമി “ നിങ്ങള്‍ ജനിക്കുന്നതിന് മുമ്പേ നാം ക്രിസ്തുമതത്തില്‍ ഉള്ളതാണ്.എന്താണ് നിങ്ങള്‍ വിശ്വസിക്കേണമെന്ന് പറയുന്നത് ?” പാതിരി “ യേശു മനുഷ്യരുടെ പാപമോചനത്തിനായി ജനിച്ചു എന്ന് വിശ്വസിക്കണം. ” സ്വാമി “ അപ്പോള്‍ യേശു ജനിച്ചതോടുകൂടി ജനങ്ങളുടെ പാപമെല്ലാം പോയിരിക്കണമല്ലോ.അതുകൊണ്ട് എല്ലാവരുടേയും പാപവിമോചനം അന്നുകൊണ്ടേ കഴിഞ്ഞു ” പാതിരി “ അതെ “ സ്വാമി “ ഇനി വിശ്വസിച്ചാലും ഇല്ലെങ്കിലും കൃസ്ത്യാനിയായാലും ഇല്ലെങ്കിലും അപ്പോള്‍ മോക്ഷം കിട്ടിക്കഴിഞ്ഞു ” പാതിരി “ അങ്ങനെയല്ല . ക്രിസ്തുവിന്റെ പേരില്‍ ജ്ഞാനസ്നാനം ചെയ്യാത്തവരുടെ പാപം നീങ്ങിയിട്ടില്ല “ സ്വാമി “ അപ്പോള്‍ നിങ്ങള്‍ പറയുന്നത് യേശു ജനിച്ചതുകൊണ്ട് കുറച്ചുപേര്‍ക്കുമാത്രം മോക്ഷം കിട്ടി എന്നാണോ ?” പാതിരി “ അങ്ങനെയല്ല ക്രിസ്തു ജനിച്ചതുകൊണ്ട് എല്ലാവരും

#ദിനസരികള്‍ 414

സി രവിചന്ദ്രന്‍ നേതൃത്വം കൊടുക്കുന്ന എസ്സെന്‍സ് ക്ലബ് എന്ന പ്രസ്ഥാനം രവിചന്ദ്രന്റെ ജാതി നിലപാടുകളെ കശക്കിയെറിയുന്ന സണ്ണി കപിക്കാടിന്റെ ഒരു വീഡിയോ കോപ്പിറൈറ്റ് പ്രശ്നം ഉന്നയിച്ച് യൂട്യൂബിനെക്കൊണ്ട് പൂട്ടിച്ചുവെന്ന വാര്‍ത്ത കേട്ടപ്പോള്‍ ആദ്യമെനിക്ക് ഒരുതരം അമ്പരപ്പാണ് തോന്നിയത്.ചിന്തയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി, ആശയങ്ങളുടെ സ്വച്ഛവും സ്വതന്ത്രവുമായ പ്രകാശനത്തിന് വേണ്ടി നിലകൊള്ളുന്നുവെന്ന് കണക്കാക്കപ്പെടുന്ന ഒരു കൂട്ടം ആളുകള്‍ , തങ്ങളുടെ നേതാവിനെതിരെയുണ്ടാകുന്ന വിമര്‍ശനങ്ങളെ എത്ര അസഹിഷ്ണുതയോടെയാണ് കാണുന്നത് എന്ന ചിന്തയായിരുന്നു ആ അമ്പരപ്പിന് ആധാരമായിട്ടുണ്ടായിരുന്നത്.വിശ്വാസം വരാതെ ഫേസ് ബുക്കിലെ എന്റെ ടൈംലൈനില്‍ ഷെയറു ചെയ്തിട്ടുണ്ടായിരുന്ന വീഡിയോ ഞാന്‍ പരിശോധിച്ചു. “"ജാതി | സി . രവിചന്ദ്രനു ..." This video is no longer available due to a copyright claim by esSENSE Club എന്ന് യൂട്യൂബ് പറയുന്നത് കണ്ടപ്പോഴാണ് ശരിക്കും എനിക്ക് വിശ്വാസമായത്.അതോടെ എന്റെ അമ്പരപ്പ് ഒരു പൊട്ടിച്ചിരിക്ക് വഴിമാറി. അല്പന്മാരുടെ ഈ സംഘത്തെ മുന്നില്‍ നിറുത്തി സാമ്പ്രാദായിക യുക്തിബോധത്തിനും വിശ്വാസപ്രമാ

#ദിനസരികള്‍ 413

            അരവിന്ദന്റെ ‘ ചെറിയ മനുഷ്യരും വലിയ ലോകവും ’ ഒരു കാലത്ത് മലയാളികളുടെ ബൌദ്ധിക നിലവാരത്തെ നിരന്തരം പുതുക്കിപ്പണിയാന്‍ നിര്‍ബന്ധിതമാക്കിയ ഒന്നായിരുന്നു. കാര്‍ട്ടൂണ്‍ എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സുകളിലേക്ക് തിക്കിക്കയറിയെത്തുന്ന അര്‍ത്ഥതലങ്ങളെയായിരുന്നില്ല അരവിന്ദന്‍ ആവിഷ്കരിക്കാന്‍ ശ്രമിച്ചത്. ചിരിക്കുകയോ ചിരിപ്പിക്കുകയോ ചെയ്യുക എന്നതിനപ്പുറം, മലയാളിയുടെ അന്തസംഘര്‍ഷങ്ങളുടെ വേദനാഭരിതമായ മുഹൂര്‍ത്തങ്ങളെ കോറിയിട്ടുകൊണ്ട് നമ്മുടെ ശരാശരി ജീവിതങ്ങളെ മറയില്ലാതെ പുറത്തുകൊണ്ടുവരാനാണ് അദ്ദേഹം ശ്രമിച്ചത്. ‘ ചെറിയ മനുഷ്യരും വലിയ ലോകവും ’ എന്ന പരമ്പരയിലെ രാമു എന്ന നായകകഥാപാത്രം മലയാളികള്‍ക്കു നേരെ പിടിച്ച കണ്ണാടിയായിത്തീരുന്നത് അങ്ങനെയൊക്കെയാണ്. അരവിന്ദന്റെ രചനയെക്കുറിച്ച് എംടി ഇങ്ങനെ എഴുതുന്നു “ വലിയ മനുഷ്യരാണെന്ന മിഥ്യാബോധമുള്ളവരാണ് ജീവിതത്തിന്റെ മുന്‍ നിരയില്‍ കാണുന്നവരില്‍ പലരും.ലോകം ചെറുതാണെന്നും സ്വന്തം കൈപ്പിടിയിലൊതുങ്ങുന്നുവെന്നുമുള്ള മൂഢവിശ്വാസമുള്ളവര്‍.അവര്‍ക്ക് സമസൃഷ്ടികളുടെ വേദനകളേയും വിഹ്വലതകളേയും പറ്റി വേവലാതികളില്ല.പക്ഷേ ദുഖിതരും അസ്വസ്ഥരും പീഢീതരുമാകാന്‍ വിധിക

#ദിനസരികള്‍ 412

|| ചങ്ങാതിമാര്‍ ||             തണുത്ത ബാല്യത്തിന്റെ             ഒച്ചു വേഗങ്ങള്‍ക്കിടയില്‍             പഴുതാരപ്പേടി.                         ചാണകം മെഴുകിയ             ചൂടുകാലങ്ങളുടെ             മൂലയില്‍ നിന്നും             തേളുപേടി.             പാറ്റപ്പേടി             പല്ലിപ്പേടി             പക്ഷേ             എട്ടുകാലിയും ഞാനും             കൂട്ടുകാരായിരുന്നു                         അവന്‍             മൂലയില്‍ നിന്നും മൂലയിലേക്ക്             വലകെട്ടി !             അരിയിട്ടുവെക്കുന്ന             അലൂമിനിയക്കലത്തിന് ചുറ്റും,             അലമാരക്കു ചുറ്റും,             പൊട്ടിയ കണ്ണാടി             തൂക്കിയിടാനടിച്ച             ആണിയില്‍ നിന്ന്             മോന്തായത്തിലേക്കും             അവന്‍ അഴകോടെ നെയ്ത്തുവേല നടത്തി.                                     കുഴിക്കക്കൂസിന്റെ             രണ്ടുപലകകളെ             തന്റെ വെള്ളിനൂലുകളില്‍             അവന്‍ കോര്‍‌ത്തെടുത്തതു             കണ്ടനാളിലാണ്             ഗ്രന്ഥപ്പെട്ടിയും

#ദിനസരികള്‍ 411

Image
 ഒന്നും പറയാനില്ല. ഏറെ പറഞ്ഞു കഴിഞ്ഞതുമാണ്. ഇങ്ങനെയൊരു കേരളത്തെ  സൃഷ്ടിച്ചെടുത്തതിന് കേരള പോലീസിനോട് നന്ദി മാത്രം !... കൂടെ അഭിനന്ദനങ്ങളും..പോലീസിന്റെ മനോവീര്യം ചോരരുതല്ലോ..

#ദിനസരികള്‍ 410

||ചോദ്യോത്തരങ്ങള്‍|| ചോദ്യം : എന്താണ് അശ്ലീലം? ഉത്തരം : ഈയിടെ ട്യൂബില്‍ ഞാനൊരും സംവാദം കണ്ടു.കെ ജയകുമാറും വി ടി മുരളിയും അനില്‍ പനച്ചൂരാനും മുരുകന്‍ കാട്ടാക്കടയും അതില്‍ പങ്കെടുക്കുന്നു. സംവാദമെന്നാണ് ഞാന്‍ പറഞ്ഞതെങ്കിലും മുരുകനും അനിലും ആ വേദി കൈയ്യടക്കുകയായിരുന്നു.അവര്‍ എന്തൊക്കെയാണ് പറയുന്നതെന്ന് അവര്‍ക്കു തന്നെ നിശ്ചയമില്ലായിരുന്നു. തങ്ങളെ നിരൂപകര്‍ വേണ്ടത്ര പരിഗണിക്കുന്നില്ലെന്നും തങ്ങളുടെ കവിതയെ പലരും കവിതയായി കാണുന്നില്ലെന്നുമൊക്കെ അവര്‍ പരാതികളുന്നയിക്കുന്നതും കേട്ടു.കവിത എന്ന സാമ്രാജ്യത്തിലെ ചക്രവര്‍ത്തികളാണ് തങ്ങളെന്ന നാട്യത്തില്‍ അവര്‍ നടത്തിയ പ്രസ്താവനകള്‍ അരോചകവും ജുഗുപ്സാവഹവുമായിരുന്നു.അല്പന്മാരായ അവര്‍ വിളിച്ചു പറയുന്ന നിലപാടുകളിലെ അല്പത്തരങ്ങള്‍ പോലെ തന്നെയായിരുന്നു അവരുടെ കവിതകളും. ആഴമില്ലാത്തവ.എന്നാല്‍ അവരുടെ അവകാശവാദമാകട്ടെ തങ്ങളുടേത് ഒന്നാംകിട കവിതകളാണെന്നും. അവര്‍ അഞ്ചാംകിടയിലെ ഒന്നാം നിര കവികളാണെന്നതാണ് യാഥാര്‍ത്ഥ്യം. തങ്ങള്‍ക്ക് ഇല്ലാത്തത് ഉണ്ടെന്ന് സമര്‍ത്ഥിച്ചെടുക്കുന്ന ഇത്തരം രീതിയെയാണ് അശ്ലീലം എന്നു വിളിക്കുന്നതും വിളിക്കേണ്ടതും. ചോദ്യം : ഞ