ഒന്നും പറയാനില്ല. ഏറെ പറഞ്ഞു കഴിഞ്ഞതുമാണ്. ഇങ്ങനെയൊരു കേരളത്തെ സൃഷ്ടിച്ചെടുത്തതിന് കേരള പോലീസിനോട് നന്ദി മാത്രം !... കൂടെ അഭിനന്ദനങ്ങളും..പോലീസിന്റെ മനോവീര്യം ചോരരുതല്ലോ..
മകനെ , നീ നാട്ടുപൌരനാകാതൊരു മനുഷ്യനായ്ത്തന്നെ വളരൂ മകനെ , നീ വെറും മാന്യനാകാതിന്നു മനുഷ്യന്റെ പച്ചയായ്ത്തീരൂ - എന്ന് മകനോട് എന്ന കവിതയില്‍ കടമ്മനിട്ട ഉപദേശിക്കുന്നുണ്ട്. പച്ചമനുഷ്യനായി , മണ്ണില്‍ കാല്കുത്തി നില്ക്കുക എന്നാണ് കവി പറയുന്നത്. നാട്യങ്ങളുടെ പുറംപൂച്ചുകളില്‍ നിന്നും പുറത്തു കടക്കുവാനും അലങ്കാര സമൃദ്ധമായ പൊള്ളവാക്കുകള്കൊണ്ടല്ല, മനുഷ്യനോട് മനുഷ്യന് ഹൃദയം കൊണ്ട് സംവദിക്കുന്ന നിമിഷങ്ങളെ പരുവപ്പെടുത്തിയെടുക്കാനാണ് കവി ആവശ്യപ്പെടുന്നത്. എന്നാല്‍ സ്വാഭാവികവും സത്യസന്ധവുമായ രീതികള്‍ അട്ടിമറിയ്ക്കപ്പെടുകയും പുഞ്ചിരി കുലീനമാം കള്ളമായി മാറുകയും ചെയ്യുന്ന ഒരു വ്യവസ്ഥ അവസാനമില്ലാതെ തുടരുന്നതില്‍ കലികൊണ്ട കവിതന്നെ മറ്റൊരു കാലത്ത് ഉഗ്രരൂപിയായി പ്രത്യക്ഷപ്പെട്ട് ഉലകിന്റെ മുഖമാകെ താറടിക്കാന്‍ മുതിരുന്ന ഒരു സാഹചര്യത്തേയും നാം കാണുന്നു :- ഓടയിലോടുമഴുക്കിന്റെ ചാലില്‍ നി ന്നീമണിമേട ഞാന്‍ താറടിക്കും നഗ്നചിത്രങ്ങള്‍ കരിയിലെഴുതിയീ മുഗ്ദഭാവങ്ങളെ മായ്ച്ചു വെയ്ക്കും വര്‍ണപ്പകിട്ടുകള്‍
കണ്ണുനീര്‍ത്തുള്ളി ജീവിതം അതിന്റെ സമസ്തഭംഗികളും മുന്നില്‍ വിരിച്ചിട്ടിരിക്കുന്ന അസുലഭമുഹൂര്‍ത്തത്തില്‍ ഇണകളിലൊരാള്‍ എന്നേക്കുമായി വേര്‍പിരിയുക എന്നതിനപ്പുറം മറ്റെന്തു വേദനയാണുള്ളത് ? അ ത്തരമൊരു വിയോഗത്തിന്റെ വേദനയില്‍ നിന്നാണ് നാലാപ്പാടന്റെ കണ്ണുനീര്‍ത്തുള്ളി എന്ന വിലാപകാവ്യം ജന്മമെടുക്കുന്നത്.തന്റെ പ്രാണപ്രേയസ്സിയുടെ അകാലചരമമുണ്ടാക്കിയ നടുക്കത്തിന്റെ നിലക്കാത്ത മുഴക്കം ആ കവിതയിലുടനീളം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് നമുക്ക് അനുഭവിച്ചറിയാം. ഒരുപാടു കാലത്തെ കാത്തിരിപ്പിനും സഹനത്തിനും ശേഷമാണ് തന്റെ ബാല്യകാലസഖികൂടിയായ കളിക്കൂട്ടുകാരിയെ ജീവിതത്തിലേക്ക് ആനയിക്കാനുള്ള സൌഭാഗ്യം കവിക്ക് കരഗതമാകുന്നത്.അതുകൊണ്ടുതന്നെ അവരുടെ പ്രണയത്തിനും ജീവിതത്തിനും സവിശേഷമായ ഒരാഴവും ഭംഗിയുമുണ്ടായിരുന്നു. മുതിര്‍ന്നു മെല്ലെച്ചെറുപിച്ചവെപ്പാന്‍ തുടര്‍ന്ന നാള് തൊട്ടു പിരിഞ്ഞിടാതെ ഒരമ്മ തന് രണ്ടു കിടാങ്ങളെന്ന പോലെ കഴിച്ച ആ നാളുകളെക്കുറിച്ച് കവി അനുസ്മരിക്കുന്നുണ്ട്.മനോഹരമായ ആ സ്മരണകളിലും തങ്ങള്‍ കൂടിച്ചേര്‍ന്നതിന്റെ സന്തോഷത്തിലും വിരഹകാലത്തിന്റെ കെട
Comments