Posts

Showing posts from October 6, 2019

#ദിനസരികള്‍ 907 - രമണന്മാരുണ്ടാകട്ടെ , ചന്ദ്രികമാര്‍ ജീവിച്ചു പോകട്ടെ !

         മണിമുഴക്കം - മരണം വരുന്നൊരാ- മണിമുഴക്കം - മുഴങ്ങുന്നു മേൽക്കുമേൽ! ഉയിരുപൊള്ളിക്കുമെന്തു തീച്ചൂളയാ- ണുയരുവതനുമാത്രമെൻ ചുറ്റുമായ്! മരണമേ, നീശമിപ്പിക്കുകൊന്നുനിൻ- മഴ ചൊരിഞ്ഞതിൽ ധൂളികാപാളികൾ അരുതരുതെ,നിക്കീവിഷവായുവേ- റ്റരനിമിഷമിവിടെക്കഴിയുവാൻ! ധരയിതിൽ, കഷ്ട,മെന്തെന്‍ കളേബരം വെറുമൊരു ശുഷ്കപാഷാണ പഞ്ജരം! പരസഹസ്രം കൃമികീടരാശിതൻ- വെറുമൊരാഹാരകേദാര ശേഖരം! വെറുതെയെന്തിനതും ചുമന്നിങ്ങനെ പൊരിവെയിലത്തലഞ്ഞു നടപ്പുഞാൻ? അതു മണലിലടിയട്ടെ; ശാന്തിതൻ- മൃദുലശയ്യയിൽ വിശ്രമിക്കട്ടെ ഞാൻ! വിലപെടുമിപ്രപഞ്ചത്തിനില്ലൊരു ഫലവുമെന്നെപ്പുലർത്തിയകൊണ്ടിനി! മറവിൽ ഞാനടിയട്ടെ!-മജ്ജടം മണലിലാണ്ടു ലയിക്കട്ടെ നിഷ്ഫലം.   ...... മണിമുഴക്കം!...സമയമായ്...മാരണ- മണിമുഴക്കം!...വരുന്നു...വരുന്നു ഞാൻ പ്രിയകരമാം...പ്രപഞ്ചമേ...ഹാ!... പ്രിയ...വെ...ള്ളി...ന...ക്ഷ..ത്ര..മേ!          മലയാളം മറക്കാത്ത ഒരു യാത്രാമൊഴിയാണ് ഇത്. ഉള്ളു പൊള്ളിക്കുന്ന ഒന്ന്. താന്‍ വിശ്വസിച്ച് പ്രണയിച്ചു പോന്നവള്‍ തന്നെ ഉപേക്ഷിച്ചു പോയപ്പോള്‍ അതു സഹിക്കാനാവാതെ ഒരു മുഴം കയറില്‍ ജീവിതമൊടുക്കിയ ശപ്തനായ ഒരു

#ദിനസരികള്‍ 906 - പങ്കുപറ്റിക്കോളൂ , പക്ഷേ ഒറ്റിക്കൊടുക്കരുത് !

          മുത്തൂറ്റിലെ തൊഴിലാളികളുടെ സമരം വിജയിക്കേണ്ടത് അനിവാര്യമായിരുന്നു. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സി ഐ ടി യുവിന്റെ നേതൃത്വത്തില്‍ നടത്തിയ സമരത്തിനെതിരെ പല തരത്തിലും തലത്തിലുമുള്ള പ്രചാരണങ്ങള്‍ നടന്നു.അതില്‍ ഏറ്റവും പ്രധാനം സി ഐ ടി യു കാരണം കേരളത്തില്‍ ഒരു തരത്തിലുള്ള വ്യവസായങ്ങള്‍ക്കും പിടിച്ചു നില്ക്കാനാകുന്നില്ല എന്നതായിരുന്നു. മറ്റൊന്ന് മുത്തൂറ്റിലെ തന്നെ ഭുരിപക്ഷം വരുന്ന ജീവനക്കാരും സമരത്തില്‍ പങ്കെടുക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ സമരം അനാവശ്യമാണെന്നുമായിരുന്നു മറ്റൊരു കൂട്ടരുടെ വാദം. സമരംകാരണം കേരളത്തില്‍ നിന്ന് മുത്തൂറ്റു സ്ഥാപനങ്ങള്‍ പുട്ടിപ്പോകുമെന്നും അതോടെ ആ തൊഴിലാളികള്‍ക്കെല്ലാം ജോലി നഷ്ടമാകുമെന്നുമൊക്കെ പ്രചരിപ്പിച്ച് അവര്‍ തൊഴിലാളികളുടെ ഇടയില്‍ ആശങ്ക സൃഷ്ടിച്ചു. ഇത് സി ഐ ടിയുവിനെതിരേയും വിശിഷ്യാ സി പി ഐ എമ്മിനെതിരേയുമുള്ള ബോധപൂര്‍വ്വമായ ഒരു നീക്കമായിരുന്നു.കേരളത്തിലെ മറ്റു തൊഴിലാളികളും ചില മാധ്യമങ്ങളുമെല്ലാം ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ മുന്‍‌പന്തിയിലുണ്ടായിരുന്നുവെന്ന കാര്യംകൂടി ഓര്‍മ്മിപ്പിക്കുക.           2016- ലാണ് സിഐടിയു മുത്

#ദിനസരികള്‍ 905 - ആറെസ്സെസ്സിന്റെ ഗാന്ധിസ്തുതി – നന്മയ്ക്ക് തിന്മ നല്കുന്ന പ്രണാമം.

            ഗാന്ധിയും ആര്‍ എസ് എസും ചരിത്ര രേഖകളിലൂടെ എന്ന പേരില്‍ രാമചന്ദ്ര ഗുഹ എഴുതിയ ലേഖനം , വര്‍ത്തമാന കാലത്ത് ഉയര്‍ന്നു കേട്ട ഏറ്റവും ആര്‍ജ്ജവമുള്ള ഒന്നാണെന്ന് പറയാതെ വയ്യ. ഗാന്ധി ആറെസ്സെസ്സിനേയും അവര്‍ ഗാന്ധിയേയും എങ്ങനെയാണ് കണ്ടിരുന്നതെന്ന് സുവ്യക്തമാക്കുന്ന ഗുഹ തന്റെ ലേഖനം ആരംഭിക്കുന്നത് ഇങ്ങനെയാണ് “ മഹാത്മാ ഗാന്ധിയുടെ 150 – ാം ജന്മവാര്‍ഷികത്തിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഈ ലേഖനം എഴുതുന്നത്.രാഷ്ട്രീയ സ്വയം സേവക് സംഘ് നമ്മുടെ രാഷ്ട്രീയ പൊതുജീവിതങ്ങളില്‍ ആധിപത്യം നേടുകയും ആറെസ്സെസ്സിന്റെ മുന്‍ പ്രചാരകന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലിരിക്കുകയും ചെയ്യുന്ന സമയത്താണ് ഈ വാര്‍ഷികം ആചരിക്കപ്പെടുന്നത്. പ്രധാനമന്ത്രിയും ആറെസ്സെസ്സുമായി ബന്ധമുള്ളവരെല്ലാം തന്നെ ഒക്ടോബര്‍ രണ്ടിന് ഗാന്ധിയെക്കുറിച്ച് നല്ല കാര്യങ്ങള്‍ പറയും.അതിനാല്‍ ഇക്കാര്യത്തിലെ ചരിത്ര രേഖകള്‍   എന്തൊക്കെയാണെന്ന് വായനക്കാരെ ബോധ്യപ്പെടുത്തുന്നത് നല്ലതാണ്. ”           ആറെസ്സെസ്സ് ഗാന്ധിയെക്കുറിച്ച് അനുസ്മരണ ആഭാസങ്ങള്‍   നടത്തുന്നതിന് മുമ്പാണ് ഗുഹ ഇക്കാര്യം സൂചിപ്പിക്കുന്നതെന്നത് ശ്രദ്ധിക്കുക. അതിനു ശേഷം നാം എന

#ദിനസരികള്‍ 904 - ഭരണഘടനാ പഠനങ്ങള്‍ - 6

         സാമൂഹിക വിപ്ലവത്തില്‍ അവലംബിക്കേണ്ട മാര്‍ഗങ്ങളെ പറ്റി ആലോചിച്ചുകൊണ്ടാണ് ഗ്രന്‍വില്‍ ഓസ്റ്റിന്‍ രണ്ടാം അധ്യായം ആരംഭിക്കുന്നത്. - " ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനം മുതല്‍ ഇന്ത്യയില്‍ രണ്ടു വിപ്ലവങ്ങള്‍ - ദേശീയവും സാമൂഹികവും - സമാന്തരമായി തുടരുകയായിരുന്നു.സ്വാതന്ത്ര്യ ലബ്ദിയോടെ ദേശീയ വിപ്ലവങ്ങള്‍ പൂര്‍ത്തിയായി. എന്നാല്‍ സാമൂഹിക വിപ്ലവങ്ങള്‍ തുടരേണ്ടതുണ്ട്."  ദുരിതമനുഭവിക്കുന്ന ദശലക്ഷക്കണക്കായ ദരിദ്രനാരായണന്മാരുടെ കണ്ണുനീര്‍ തുടച്ചു നീക്കുകയെന്നത് ഏറ്റവും വലിയ വെല്ലുവിളിയായിട്ടാണ് നെഹ്റുവടക്കമുള്ള ആളുകള്‍ കണ്ടിരുന്നത്. അതുകൊണ്ട് " ഈ സഭയുടെ ആദ്യത്തെ കര്‍മ്മം ഇന്ത്യയെ ഒരു പുതിയ ഭരണഘടനയിലൂടെ സ്വതന്ത്രമാക്കുകയും പട്ടിണിപ്പാവങ്ങള്‍ക്ക് ആഹാരവും വസ്ത്രവും നല്കുകയും ഓരോ വ്യക്തിക്കും സ്വന്തം കഴിവനുസരിച്ച് മുന്നോട്ടു പോകുന്നതിന് തുല്യമായ അവസരം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് നാം പ്രഥാനമായും പ്രഥമമായും ചെയ്യേണ്ട കടമ " എന്ന് അദ്ദേഹം ചിന്തിച്ചത്. മധ്യകാല ജീവിത രീതികളില്‍ നിന്ന് വിമുക്തരായ ഒരു ജനതയെ സൃഷ്ടിച്ചെടുക്കുവാനും സമൂഹത്തിന്റെ അടിത്തട്ടിലിറങ്ങിച്ചെല്ലുന്ന തരത്തില്

#ദിനസരികള്‍ 903 - ഭരണഘടനാ പഠനങ്ങള്‍ - 5

1946 ഡിസംബര്‍ ഒമ്പതിന് രൂപീകരിക്കപ്പെട്ട ഭരണഘടന നിര്‍മ്മാണ സഭ 1949 നവംബര്‍ 26 ന് ഇന്ത്യയിലെ ജനങ്ങള്‍ക്കു് അംഗീകരിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു ഭരണഘടന എഴുതി തയ്യാറാക്കി സമര്‍പ്പിച്ചു. പിന്നാലെ 1950 ജനുവരി 26 ന് തങ്ങളൊരു സ്വതന്ത്ര പരമാധികാര റിപബ്ലിക്കാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യയിലെ ജനങ്ങള്‍ ആ ഭരണഘടനയെ സ്വീകരിച്ചു. എന്നാല്‍ കേവലം മൂന്നേമുക്കാല്‍ കൊല്ലംകൊണ്ട് നാം ഭരണഘടനയേയും അടിസ്ഥാന മൂല്യങ്ങളേയും അത് ജനതയുടെയിടയില്‍ പ്രവര്‍ത്തിക്കേണ്ട രീതികളേയും നടപ്പില്‍ വരുത്തിയെങ്കിലും അത്തരമൊരു സാഹചര്യമുണ്ടായി വന്നത് നീണ്ട കാലത്തെ അവിസ്മരണീയമായ സമരപോരാട്ടങ്ങളിലൂടെയാണെന്ന് നാം വിസ്മരിച്ചുകൂടാ. അതുകൊണ്ടുതന്നെ ഒന്നാം അധ്യായത്തില്‍ ഭരണഘടനാ നിര്‍മ്മാണ സഭയുടെ ഉത്ഭവത്തെക്കുറിച്ചും രൂപപ്പെട്ടുവരാനിടയായ മറ്റു സാഹചര്യങ്ങളെക്കുറിച്ചുമാണ് ഗ്രന്‍വില്‍ ഓസ്റ്റിന്‍ വിവരിക്കുന്നത്. രണ്ടാംലോകമഹായുദ്ധമുണ്ടാക്കിയ സ്ഥിതിവിശേഷങ്ങള്‍ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നമ്മുടെ സ്വപ്നങ്ങള്‍ക്ക് ഏറെ നിറം പകര്‍ന്നിരുന്നു. യുദ്ധം ക്ഷീണിപ്പിച്ച ബ്രിട്ടന് ഇന്ത്യയെ അധികകാലം തങ്ങളുടെ കാല്‍ചുവട്ടില്‍ അമര്‍ത്തിവെയ്ക്

#ദിനസരികള്‍ 902 - ഭരണഘടനാ പഠനങ്ങള്‍ – 4

            “ ഇന്ത്യയുടെ സ്രഷ്ടാക്കള്‍ ഭരണഘടനയില്‍ രാഷ്ട്രത്തിന്റെ ആദര്‍ശങ്ങളേയും അവ നേടിയെടുക്കാനുള്ള സ്ഥാപനങ്ങളേയും പ്രക്രിയകളേയുമാണ് സന്നിവേശിപ്പിച്ചത്. ആദര്‍ങ്ങളാകട്ടെ , രാഷ്ട്രീയൈക്യവും അഖണ്ഡതയും ജനാധിപത്യത്തിലുറച്ച തുല്യ സ്നേഹവുമായിരുന്നു. ഈ പുതിയ സമൂഹം കെട്ടിപ്പടുക്കേണ്ടിയിരുന്നത് ജനാധിപത്യബോധത്തോടെ ഏര്‍‌പ്പെടുത്തിയ ഭരണഘടനാധിഷ്ഠിതമായ സാമൂഹിക സാമ്പത്തിക വിപ്ലവത്തിലൂടെയായിരുന്നു. ” 1999 ഓക്സ്ഫോഡ് ഇന്ത്യ പേപ്പര്‍ ബാക്ക് പതിപ്പിന്റെ ആമുഖം തുടങ്ങുന്നത് ഈ പ്രസ്താവനയോടെയാണ്. ഭരണഘടനയുടെ അന്തസ്സത്തയെ ജനാധിപത്യത്തിലുറച്ച തുല്യസ്നേഹമെന്ന് വിശേഷിപ്പിക്കുക വഴി , ഒരു രാജ്യമെന്ന നിലയില്‍ അതിന്റെ അതിരുകള്‍ക്കുള്ളില്‍ കൂടിച്ചേര്‍ന്ന് പുലര്‍ന്നു പോരുന്നവര്‍ എങ്ങനെയൊക്കെ പരസ്പരം ബന്ധിപ്പിക്കപ്പെടണമെന്ന് സൂചിപ്പിക്കപ്പെടുന്നു. ഒരു പക്ഷേ ഈയൊരു പ്രയോഗത്തെ വിപുലപ്പെടുത്തുകയെന്നതുമാത്രമായിരുന്നു നമ്മുടെ ഭരണഘടനയുടെ സ്രഷ്ടാക്കാള്‍ ചെയ്തത്. അതായത് തുല്യത എന്ന ആശയത്തെ നിയമപരമായി സ്ഥാപിച്ചെടുക്കാനുള്ള പരിശ്രമമായിരുന്നു ഭരണഘടനാ നിര്‍മ്മാണത്തിന്റെ ആന്തരിക ചോദനയായി വര്‍ത്തിച്ചത്.എന്നാല്‍ പലപ്പോഴും പ്രവര്‍ത