Posts

Showing posts from January 5, 2020

#ദിനസരികള്‍ 999 ചരിത്രത്തിലെ ഇന്ത്യ

            ഡോ എം ആര്‍ രാഘവവാരിയരുടെ ചരിത്രത്തിലെ ഇന്ത്യ എന്ന പുസ്തകത്തിന്റെ സവിശേഷത ചെറിയ ചെറിയ ലേഖനങ്ങളിലൂടെ ഇന്ത്യയുടെ ചരിത്രം വലിയ വൈദഗ്ദ്യത്തോടെ അവതരിപ്പിക്കപ്പെടുന്നുവെന്നതാണ്. അതിനൊരു കാരണം മത്സരപരീക്ഷകള്‍ക്ക് പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ മാതൃഭൂമിയുടെ തൊഴില്‍വാര്‍ത്തയിലാണ് ഈ ലേഖനങ്ങള്‍ ആദ്യമായി പ്രസിദ്ധീകരിച്ചു വന്നത് എന്നതാണ്.അതുകൊണ്ട് സ്വാഭാവികമായും അടിസ്ഥാന വിവരങ്ങള്‍ക്ക് പ്രാമുഖ്യം ലഭിച്ചിരിക്കുന്നു. ” വിദ്യാര്‍ത്ഥികളെ അതിലും വിശേഷിച്ച് ബിരുദതലത്തിലുള്ളവരേയും മത്സരപരീക്ഷകളിലും മറ്റും പങ്കെടുക്കുന്നവരേയും ഉള്ളില്‍ കണ്ടുകൊണ്ടാണ് ആഖ്യാനം കരുപ്പിടിപ്പിച്ചത്.ഒപ്പം അധ്യാപകര്‍ക്കും ചരിത്രകുതുകികളായ സാമാന്യവായനക്കാര്‍ക്കും പ്രയോജനപ്പെടണമെന്നുണ്ട്.അതിനു പാകത്തിലാണ് ആഖ്യാനത്തിന് വിഷയം സ്വീകരിച്ചത് “ എന്ന് ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നുണ്ട്.           നാം പല ഘട്ടങ്ങളായി വിഭജിക്കാറുണ്ടെങ്കിലും അത്തരത്തിലുള്ള യാതൊരു വിഭജനങ്ങളിലും ഒതുങ്ങി നില്ക്കാത്ത അനുസ്യൂതമായ ഒരു കുതിപ്പാണ് ചരിത്രം. ഒരുദാഹരണത്തിന് കല്ലുയുഗം എന്ന് പൊതുവേ അടയാളപ്പെടുത്തപ്പ

#ദിനസരികള്‍ 998 പൊളിക്കല്‍ മാത്രമോ പ്രതിവിധി ?

            അനധികൃത നിര്‍മ്മാണങ്ങള്‍ക്കും കൈയ്യേറ്റങ്ങള്‍ക്കും കനത്ത താക്കീതായി മരടിലെ ഫ്ലാറ്റുകള്‍ ഇന്നുമുതല്‍ നിലംപൊത്തിത്തുടങ്ങും.നിയമവാഴ്ച കരുത്തോടെ സുസ്ഥാപിതമായി മുന്നോട്ടു പോകുന്നതില്‍ നാം ,മലയാളികള്‍ ആനന്ദിക്കുക തന്നെ ചെയ്യും. പണവും അധികാരസ്ഥാനങ്ങളില്‍ പിടിയുമുള്ള ആളുകള്‍ക്ക് , അതായത് കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന അവസ്ഥയ്ക്ക് ഏല്ക്കുന്ന ഈ തിരിച്ചടി നല്ലതുതന്നെയാണെന്നും ഇനി ആരും തന്നെ പെട്ടെന്നൊന്നും അത്തരമൊരു നീക്കം നടത്തില്ലെന്നും നാം സ്വയം വിശ്വസിപ്പിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യും. എന്തുതെമ്മാടിത്തരം ചെയ്താലും കാലങ്ങളായി നീണ്ടുപോകുന്ന വിചാരണകളിലും നിയമത്തിന്റെ നൂലാമാലകളിലും പിടിച്ച് രക്ഷപ്പെടാമെന്നും ഒരിക്കലും നിയമം നടപ്പാക്കപ്പെടില്ലെന്നുമുള്ള വ്യാമോഹത്തിനേല്ക്കുന്ന തിരിച്ചടി കൂടിയാണ് ഈ വിധിയെന്നും നാം ആഹ്ലാദിക്കും.           മേല്‍പറഞ്ഞ രേഖീയമായ ചിന്തയില്‍ നിന്നും ഞാനും മുക്തനല്ല , എന്നുമാത്രവുമല്ല അവയൊക്കെയും തന്നെ എന്റേയുംകൂടി പൊതുധാരണകളുടെ അടിസ്ഥാനത്തില്‍ മാന്യതയുടേയും നീതിബോധത്തിന്റേയും പുറംകുപ്പായമിട്ട് വേദിയില്‍ ഇരിപ്പിടം കൈയ്യ

#ദിനസരികള്‍ 997 യേശുദാസിന് പിറന്നാളാശംകള്‍

            ലോകത്ത് കേള്‍ക്കാന്‍ ഏറെ ഇമ്പമുള്ള ഒരു ശബ്ദം കുഞ്ഞുങ്ങളുടെ കലമ്പലുകളാണ്. ഭാഷയുടെ വടിവോ അര്‍ത്ഥത്തിന്റെ ഭാരമോ ഇല്ലാതെ അവര്‍ പുറപ്പെടുവിക്കുന്ന നിസ്വനങ്ങള്‍ ആരെയാണ് ഒന്നു പിടിച്ചു നിറുത്താതിരിക്കുക ? ആ കുഞ്ഞിക്കവിളുകളില്‍ ഒന്നു തലോടിപ്പോകാന്‍ പ്രേരിപ്പിക്കാതിരിക്കുക ? ഇത്തിരി കൂടി വ്യക്തിപരമായാല്‍ എന്നെ സംബന്ധിച്ച് ഞാന്‍ നാളിതുവരെ കേട്ടിരിക്കുന്ന ശബ്ദങ്ങളില്‍ ഏറ്റവും മനോഹരമായിട്ടുള്ളത് എന്റെ മകള്‍ എന്നെ അച്ഛാ എന്നു വിളിക്കുന്നതാണ്.രണ്ടാമതാകട്ടെ മലയാളിയുടെ പ്രിയപ്പെട്ട ഗായകന്‍ യേശുദാസിന്റേതുമാണ്. ഇവിടെ പ്രത്യേകമായി സൂചിപ്പിക്കേണ്ടത് , യേശുദാസിന്റെ പാട്ടു മാത്രമാണ് എനിക്കിഷ്ടം എന്നതാണ്. അത്രയും മനോഹരമായി പാടുന്ന അദ്ദേഹം സംസാരിക്കാന്‍ വേണ്ടി വായ തുറന്നാല്‍ ജനാധിപത്യസമൂഹത്തിന് ബോധ്യപ്പെടാത്ത തരത്തിലുള്ള അശ്ലീലമാണ് പുറത്തു വരുന്നതെന്നു കൂടി ചൂണ്ടിക്കാണിക്കട്ടെ. എന്നിരുന്നാലും എണ്‍പത് വയസ്സിലേക്ക് എത്തി നില്ക്കുന്ന മലയാളിയുടെ പ്രിയഗായകന് സര്‍വ്വാത്മനാ ആശംസകള്‍ അര്‍പ്പിക്കുന്നു.           മാതൃഭൂമി ദിനപത്രം ഇന്ന് യേശുദാസിന്റെ പിറന്നാള്‍ ആഘോഷം   കെങ്കേമമായിത്തന്നെ സംഘടിപ്പിച്ചിട

#ദിനസരികള്‍ 996 റസ്സലിന്റെ സിംഹാസനവും അമേരിക്കയുടെ താന്തോന്നിത്തരങ്ങളും

            1962 ലാണ് മറ്റൊരു ലോകമഹായുദ്ധത്തിലേക്ക് എത്തിച്ചേരുമായിരുന്ന ക്യൂബന്‍ മിസൈല്‍ ക്രൈസിസ് ഉണ്ടാകുന്നത്.ക്യൂബയുടെ സംരക്ഷണം ഏറ്റെടുത്തുകൊണ്ട് സോവിയറ്റ് യൂണിയന്‍ അമേരിക്കയ്ക്കെതിരെ ക്യൂബന്‍ മണ്ണില്‍ ബാലിസ്റ്റിക് മിസൈലുകള്‍ വിന്യസിക്കുകയും അത്തരമൊരു നീക്കത്തിനെതിരെ അമേരിക്ക ശക്തമായി രംഗത്തുവരികയും ചെയ്തതോടെ മഹാശക്തികള്‍ മറ്റൊരു ഏറ്റുമുട്ടലിന്റെ വക്കത്തെത്തുകയും വീണ്ടുമൊരു ലോകയുദ്ധത്തിന് കളമൊരുങ്ങുകയും ചെയ്യുന്നുവെന്ന് തോന്നിപ്പിച്ച ചെയ്ത സംഭവമാണ് ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി എന്നറിയപ്പെടുന്നത്. കേണല്‍ ബാറ്റിസ്റ്റയെ തുരത്തിക്കൊണ്ട് അധികാരത്തില്‍ വന്ന കാസ്ട്രോയുടെ കമ്യൂണിസ്റ്റ് സര്‍ക്കാറിനെ എക്കാലത്തും അമേരിക്ക അസഹിഷ്ണുതയോടെയാണ് നോക്കിക്കണ്ടത്.ക്യൂബ ഒരു സ്വതന്ത്ര രാജ്യമാണെന്നും ആ രാജ്യത്തെ ജനതയ്ക്ക് തങ്ങള്‍ക്ക് ഇഷ്ടമുള്ള സര്‍ക്കാറിനെ തിരഞ്ഞെടുക്കാന്‍ അധികാരമുണ്ടെന്നുമുള്ള ബോധ്യങ്ങളെ അമേരിക്ക വകവെച്ചിരുന്നില്ല. അതുകൊണ്ടുതന്നെ തങ്ങളുടെ മൂക്കിന്‍ തുമ്പത്ത് കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ഇത്തരമൊരു രാജ്യം പുലര്‍ന്നു പോകുന്നത് അമേരിക്കയ്ക്ക് സഹിക്കുവാന്‍ കഴിയുന്നതല്ലല്ലോ.ആയതിനാല്‍

#ദിനസരികള്‍ 995 രണ്ടു വഴികളിലൂടെ ഒരു ഹിറ്റ്ലറിലേക്ക് !

             ആനന്ദ് , രാഷ്ട്രപരിണാമത്തിന്റെ നൂറു വര് ‍ ഷങ്ങള് ‍ എന്ന ലേഖനത്തില് ‍ എന്തുകൊണ്ട് ജനാധിപത്യം പരാജയപ്പെടുന്നു എന്നൊരു ചോദ്യത്തെ ഉന്നയിച്ചുകൊണ്ട് എഴുതുന്നു :- “ ഉത്തരം ഒരു പക്ഷേ ചോദ്യത്തില് ‍ തന്നെയുണ്ട് . അതിന്റെ ആന്തരികമായ ദൌര് ‍ ബല്യം . ജനാധിപത്യം തിരഞ്ഞെടുപ്പുകള് ‍ നടത്തലോ തിരഞ്ഞെടുക്കപ്പെട്ട സര് ‍ ക്കാറുകള് ‍ സ്ഥാപിക്കലോ അല്ല . അതൊക്കെ അതിന്റെ നടപടിക്രമങ്ങള് ‍ മാത്രം . നൂറ്റാണ്ടുകള് ‍ നീണ്ട സംസ്കാരത്തിന്റെ യാത്രയില് ‍ മനുഷ്യര് ‍ സ്വാംശീകരിച്ച മൂല്യങ്ങളുടെ അഥവാ മൂല്യങ്ങള് ‍ സൃഷ്ടിക്കുക എന്ന പ്രസ്ഥാനത്തിന്റെ തന്നെ ഉത്പന്നമായിരുന്നു ജനാധിപത്യം . ജനാധിപത്യ സമ്പ്രദായം സ്ഥാപിതമായ ഇടത്ത് അതുകൊണ്ട് അതിന്റെ ചുമതല അതിനെ സാധ്യമാക്കിയ മൂല്യങ്ങളെ സംരക്ഷിക്കുകയാണ് . ” ജനാധിപത്യത്തെ സൃഷ്ടിച്ചെടുത്ത മൂല്യങ്ങളെ സംരക്ഷിക്കുകയാണ് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ഒരേയൊരു പോംവഴിയെന്ന്   ചൂണ്ടിക്കാണിക്കുന്ന ആനന്ദ് , നാം എങ്ങനെയൊക്കെ ആ വഴികളിലേക്ക് സഞ്ചരിച്ചെത്തിയതെന്നും ഈ ലേഖനത്തില് ‍ വിശദമാക്കുന്നുണ്ട്.           1919 ല്‍ നിന്നും 2019

#ദിനസരികള്‍ 994 സഖാവ് വര്‍ഗ്ഗിസിനെ ഒറ്റിയവരെത്തേടി .

                സഖാവ് വര്‍ഗ്ഗീസ് കൊല്ലപ്പെടുന്നത് ഏറ്റുമുട്ടലിലൂടെയല്ലെന്നും 1970 ഫെബ്രുവരി പതിനെട്ടാം തീയതി രാവിലെ പിടിക്കപ്പെട്ട അദ്ദേഹത്തെ വൈകുന്നേരം ഇന്ന് വര്‍ഗ്ഗീസ് പാറ എന്നറിയപ്പെടുന്ന സ്ഥലത്തെത്തിച്ച് കൈകള്‍ പിന്നില്‍ കെട്ടി വെടിവെച്ചുകൊല്ലുകയായിരുന്നെന്നും തെളിഞ്ഞു കഴിഞ്ഞതാണ്. പ്രസ്തുത കൃത്യം നിര്‍വ്വഹിച്ച രാമചന്ദ്രന്‍ എന്ന പോലീസുകാരന്റെ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് നാല്പതു വര്‍ഷത്തിനു ശേഷം ഈ കേസ് പരിശോധിച്ച കോടതി ഐ ജി ലക്ഷ്മണയെ ജീവപര്യന്തം തടവിന് വിധിച്ചു. കൊല്ലാന്‍ രാമചന്ദ്രന് നേരിട്ട് ഉത്തരവ് നല്കിയ വിജയനെ കോടതി വെറുതെ വിടുകയും ചെയ്തു.           രാവിലെ വര്‍ഗ്ഗീസിനെ പോലീസ് പിടിച്ചിരിക്കുന്നുവെന്ന വിവരം അറിഞ്ഞ് ഒറ്റുകാരനായ ശിവരാമന്‍ നായരുടെ വീട്ടിലേക്ക് കുതിച്ചെത്തിയ ജനം അദ്ദേഹത്തെ നേരിട്ടു കണ്ടതാണ്.മാത്രവുമല്ല സ്കൂളിന് മുന്നിലൂടെ നടത്തിച്ചാണ് അദ്ദേഹത്തെ   ക്യാമ്പിലേക്ക് എത്തിച്ചത്.പിന്നീട് വൈകുന്നേരം വരെ ക്രൂരമായി ഭേദ്യം ചെയ്തുവെന്ന് വര്‍ഗ്ഗീസിന്റെ സഖാക്കളെല്ലാം പറയുന്നു.തിളച്ച വെള്ളത്തില്‍ നിറുത്തിയെന്നും ബയണറ്റുകൊണ്ട് കണ്ണുകള്‍ ചൂഴ്ന്നെടുത്തുവെന്നും കാലില്‍ ഇരുമ്പ് കമ

#ദിനസരികള്‍ 993 മോഡിയും ട്രമ്പും – കണ്ണാടി ബിംബങ്ങളുടെ ഭ്രാന്തുകള്‍

             ഭ്രാന്ത് ബാധിച്ചവരുടെ കയ്യില്‍ അധികാരം കിട്ടിയാല്‍ എങ്ങനെയിരിക്കും എന്നാണ് ഇന്നലെ ആറെസ്സെസ്സിന്റെ നേതൃത്വത്തില്‍ നടന്ന ജെ എന്‍ യു അക്രമവും അതിനു തലേ ദിവസം ഡൊണാള്‍ഡ് ട്രംബിന്റെ നേതൃത്വത്തില്‍ ഇറാന്റെ രഹസ്യാന്വേഷണ വിഭാഗം തലവന്‍ മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ വധവും സാക്ഷ്യപ്പെടുത്തുന്നത്. ആദ്യത്തേത് നമ്മുടെ രാജ്യത്തിനകത്തു നടന്നതാണെങ്കില്‍ രണ്ടാമത്തേത് അമേരിക്ക മറ്റൊരു രാജ്യത്തിന് മുകളില്‍ നടത്തിയ അക്രമമാണ്. തമ്മിലുള്ള സാദൃശ്യമെന്നു പറയുന്നത് , ഭരണാധികാരികളുടെ കാര്‍മികത്വത്തില്‍ നടക്കുന്ന തെമ്മാടിത്തരമാണ് രണ്ടും എന്നതാണ് .           ജെ എന്‍   യുവില്‍ ആക്രമിച്ചു കയറിയ ആറെസ്സെസ്സും എ ബി വി പിയും അടക്കമുളള തീവ്രവാദ സംഘടനകള്‍ അവിടെ കലാപമാണ് അഴിച്ചു വിട്ടത്. ചുറ്റികയും ഇരുമ്പുദണ്ഡകളുമായി മുഖംമൂടി ധരിച്ച എത്തിയവര്‍ ഹോസ്റ്റലുകളടക്കം അടിച്ചു തകര്‍ത്തു. വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും അക്കൂട്ടര്‍ തല്ലിച്ചതച്ചു. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് , അധ്യാപിക സുചിത്ര സെന്‍ എന്നിവരുടെ തലയാണ് അടിച്ചു പൊട്ടിച്ചത്. അക്രമത്തില്‍ പത്തുമുപ്പതോളം കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയി