Posts

Showing posts from September 29, 2019

#ദിനസരികള്‍ 901 - ഭരണഘടനാ പഠനങ്ങള്‍ - 3

          2. മൌലികാവകാശങ്ങള്‍ - നീതി , തുല്യത , സ്വാതന്ത്ര്യം   എന്നിവയാണ് മൌലികാവശ സങ്കല്പനങ്ങളുടെ അടിത്തറയായി വര്‍ത്തിക്കുന്നത്. നിലവിലുള്ളതോ ഇനി വരാനുള്ളതോ ആയ നിയമങ്ങളെല്ലാം തന്നെ ഈ മൂന്നു ഗുണത്തേയും ഉള്‍‌ക്കൊണ്ടുള്ളതാകണം.അതായത് ഒരു കാരണവശാലും ഇവ മുന്നിനെതിരേയുമോ ഒരെണ്ണത്തിനു മാത്രമായോ നിലകൊള്ളുന്ന ഒരു നിയമവും ഭാരതത്തില്‍ സൃഷ്ടിക്കപ്പെടാന്‍ പാടുള്ളതല്ല. ഈ മൂല്യങ്ങളെ ഉയര്‍ത്തിപ്പിച്ച് ഭരണഘടന തന്നെ പൌരന്മാര്‍ക്ക് ഉറപ്പു നല്കുന്നവയെ നാം മൌലികാവകാശങ്ങളായി കണക്കാക്കിപ്പോരുന്നു.മതംജാതി ,വര്‍ഗ്ഗം, വര്‍ണം, തൊഴില്‍ ,ഭാഷ, വേഷം എന്നിത്യാദി വിവിധ തലത്തിലുള്ള പരിവേശഷങ്ങള്‍ക്കുമപ്പുറം പൌരനെ ഏറ്റക്കുറച്ചിലുകളില്ലാതെ തുല്യരായിട്ടാണ് ഭരണഘടന കണക്കാക്കിപ്പോരുന്നത്.തുല്യതയ്ക്കുള്ള അവകാശത്തെ ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കി 14- 28 , 22-24, 25-28, 30,32-35 എന്നീ അനുച്ഛേദങ്ങളില്‍ വ്യവഹരിക്കുന്നു.           സഞ്ചാരസ്വാതന്ത്ര്യം, സംഘംചേരുന്നതിനുള്ള സ്വാതന്ത്ര്യം , ആശയങ്ങള്‍ പ്രകാശിപ്പിക്കുവാനുള്ള സ്വാതന്ത്ര്യം , ഗുണത്തിന് അനുസരിച്ചുള്ള തൊഴില്‍ നേടാനുള്ള സ്വാതന്ത്ര്യം എന്നിവയൊക്കെ ഒരു പൌരനുള്ള മൌലികമാ

#ദിനസരികള്‍ 900 - ഭരണഘടനാപഠനങ്ങള്‍ -2

ഇന്ത്യന് ‍ ഭരണഘടന എങ്ങനെ ഇന്നു കാണുന്ന രൂപത്തില് ‍ എങ്ങനെ രൂപപ്പെട്ടുവന്നുവെന്ന് ചര് ‍ ച്ച ചെയ്യുന്ന പ്രസ്തുത പുസ്തകത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ദര് ‍ ശനങ്ങളെന്തൊക്കെയെന്ന് മനസ്സിലാക്കുവാന് ‍ ശ്രമിക്കുന്നത് ഉചിതമായിരിക്കും . 1946 ഡിസംബര് ‍ ഒമ്പതാം തീയതിയാണ് ഇന്ത്യയുടെ ഭരണഘടന നിര് ‍ മ്മാണ സഭ ഡോക്ടര് ‍ സച്ചിദാനന്ദ സിന് ‍ ഹയെ അധ്യക്ഷതയില് ‍ ആദ്യമായി സമ്മേളിക്കുന്നത് . 1947 ആഗസ്റ്റ് 29 ന് ഡോ . ബി ആര് ‍ അംബേദ് ‌ കറുടെ നേതൃത്വത്തില് ‍ ഡ്രാഫ്റ്റിംഗ് കമ്മറ്റി നിലവില് ‍ വന്നു . 1949 നവംബര് ‍ 26 ന് ഭരണഘടന പൂര് ‍ ത്തിയായി . 1950 ജനുവരി 26 ന് ലോകത്തെ തന്നെ ഏറ്റവും ബൃഹത്തായ , എഴുതി തയ്യാറാക്കപ്പെട്ട ഭരണഘടനയെ ഇന്ത്യയിലെ ജനങ്ങള് ‍ അംഗീകരിച്ചു . നാല്പത്താറുമുതല് ‍ മൂന്നു കൊല്ലം രണ്ടു മാസം പതിനേഴു ദിവസം നീണ്ടുനിന്ന ഭരണഘടനാനിര് ‍ മ്മാണസഭയുടെ പ്രവര് ‍ ത്തനങ്ങളെ ഇങ്ങനെ ഏതാനും വാചകങ്ങളില് ‍ ചുരുക്കിയെടുക്കുന്നത് അബദ്ധമാണ് . അക്കാലയളവില് ‍ ഓരോ അംഗങ്ങളും നടത്തിയ സാരവത്തായ ചര് ‍ ച്ചകള് ‍ കോണ് ‍ സ്റ്റിറ്റ്