Posts

Showing posts from January 24, 2021

#ദിനസരികള്‍ 1292

  “ നമ്പര്‍ 38. കല്പകശേരി അഷ്ടമൂര്‍ത്തി നമ്പൂരി – ഈ പുരുഷന്‍ സാധനത്തിന്റെ അച്ഛനാണ്.രാഗദ്വേഷത്തിന് ഒരു സമയം വഴിയായിരിക്കാമെന്ന് തോന്നുന്നതായി അദ്ദേഹം പറയുന്നു.എത്രയോ അല്പമായ കാരണത്തിന്മേല്‍ സ്വന്തം അച്ഛനെ പറ്റി അടിസ്ഥാനമില്ലാതെ ഈ സാധനം ദോഷാരോപണം പറയുമെന്ന് വിചാരിക്കുവാന്‍ അശേഷം ധൈര്യം വരുന്നില്ല.ഓരോരുത്തരായിട്ട് ആദ്യസംസര്‍ഗ്ഗത്തിന് സംഗതി വന്നതിന്റെ ക്രമം സാധനം പറഞ്ഞിരിക്കുന്നത് കേവലം അസംഭവമാണെന്ന് പറയാവുന്ന വിധത്തിലാണെന്ന് തോന്നീട്ടില്ല.ഈ അച്ഛന്റെ വിഷയത്തില്‍ പറഞ്ഞിരിക്കുന്ന ക്രമവും സംഭവ്യമായിട്ടുതന്നെയാണ്   തോന്നുന്നത്.           നമ്പര്‍ 54 കല്പകശ്ശേരി നാരായണന്‍ നമ്പൂതിരി – ഈ പുരുഷന്‍ സാധനത്തിന്റെ അനുജനാണ്. തന്റെ ഉറ്റ ബന്ധുവെപ്പറ്റി സാധനം സംഭവിക്കാത്തതു പറയാന്‍ തക്ക ഒരു ഹേതുവും പുരുഷന്‍ പറകയോ തെളിയിക്കുകയോ ചെയ്തിട്ടില്ല. സാധനത്തിന്റെ മൊഴി നേരല്ലെന്ന് വെച്ച് തള്ളിക്കളയാന്‍ പാടുള്ളതായി തോന്നുന്നില്ല. ”           മനസ്സിലായില്ലേ ? കുറിയേടത്ത് സാവിത്രി അന്തര്‍ജ്ജനം അഥവാ കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്തവിചാരത്തില്‍ അവര്‍ പറഞ്ഞ പേരുകളാണ്. സ്മാര്‍ത്തന്‍ സ്വന്തം നിഗമനം കൂടി ആ പേരുകളോടൊപ

#ദിനസരികള്‍ 1291 - രാഹുല്‍ - കാതലില്ലാത്ത വന്മരം

  രാഷ്ട്രീയത്തില്‍ അവസരങ്ങള്‍ തുലച്ചു കളഞ്ഞവന്‍ എന്ന് ഇക്കാലത്ത് ആരെക്കുറിച്ചെങ്കിലും പറയാമെങ്കില്‍ അത് കോണ്‍ഗ്രസ് നേതവ് രാഹുലിനെക്കുറിച്ചായിരിക്കും. രാജ്യം സംഘര്‍ഷഭരിതമായിരിക്കുമ്പോള്‍ ആ പോരട്ടമുഖങ്ങളെ തിരിച്ചറിയാന്‍ രാഹുല്‍ ഗാന്ധിക്ക് പലപ്പോഴും കഴിയാറില്ല എന്ന ആക്ഷേപം ശരിയാണെന്ന് കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ നിഷ്ക്രിയത്വം സാക്ഷ്യപ്പെടുത്തുന്നു. രാജ്യം മാത്രമല്ല ലോകമൊട്ടാകെ തന്നെ നിരീക്ഷിക്കുന്ന ഒരു മുന്നേറ്റത്തില്‍ ഒരു പക്ഷേ മുന്നില്‍ നിന്നും നയിക്കേണ്ട ഒരു മുഖം അദ്ദേഹത്തിന്റേതായിരുന്നുവെങ്കില്‍ എന്ന് വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളെ ഇന്ത്യയില്‍ നിന്നും കെട്ടുകെട്ടിക്കണമെന്ന് ആഗ്രഹിക്കുന്ന ഏതൊരാളും ആഗ്രഹിച്ചു പോകും. ഒരു പക്ഷേ കോണ്‍ഗ്രസുകാര്‍ക്ക് അത്തരമൊരു ആഗ്രഹമുണ്ടാകുമെന്ന് ചിന്തിക്കുന്നത് വിഡ്ഢിത്തമായിരിക്കാം. കാരണം വര്‍ഗ്ഗീയതയെ എതിര്‍ക്കുവാനുള്ള ആര്‍ജ്ജവം തങ്ങള്‍ക്കില്ലെന്ന് ആ പാര്‍ട്ടി എത്രയോ തവണ തെളിയിച്ചതാണ്. എന്നിരുന്നാലും മതേതരപാര്‍ട്ടി എന്നൊരു ലേബല്‍ പുരപ്പുറത്ത് അലക്കിയിട്ടിരിക്കുന്നതുകൊണ്ട് ചൂണ്ടിക്കാണിച്ചുവെന്ന് മാത്രം.             രാഹുല്‍ കര്‍ഷകസമരത്ത

#ദിനസരികള്‍ 1290 - വിദ്യാസമ്പന്നരായ അന്ധവിശ്വാസികള്‍

  ആലേഖ്യ 27 വയസ്സ് , പി ജി വിദ്യാര് ‍ ത്ഥിനി. സായി ദിവ്യ 22 വയസ്സ്. സംഗീത വിദ്യാര് ‍ ത്ഥിനി.രണ്ടുപേരേയും ത്രിശൂലം വെച്ച് കുത്തിയും ഡംബലുകൊണ്ട് തലക്കടിച്ചും സ്വന്തം മാതാപിതാക്കള് ‍ തന്നെ ക്രൂരമായി കൊലപ്പെടുത്തിയ വാര് ‍ ത്ത വായിച്ച് നാം നടുങ്ങിപ്പോകാത്തവര് ‍ ആരുണ്ട് ? കുട്ടികള് ‍ കൂടുതല് ‍ കരുത്തോടെ എല്ലാ വിധത്തിലുള്ള ശാരീരീക അവശതകളേയും അതിജീവിച്ച് കലിയുഗം അവസാനിച്ച് സത്യയുഗം തുടങ്ങുന്ന ജനുവരി 25 ന് പുനര് ‍ ജനിച്ചു വരുമെന്നാണ് രക്ഷിതാക്കള് ‍ ഉറച്ച് വിശ്വസിച്ചതിന്റെ അടിസ്ഥാനത്തിലാണത്രേ അത്തരത്തിലൊരു കൊലപാതകം നടന്നത്.ഈ സുദിനത്തിനുവേണ്ടി ദീര് ‍ ഘകാലമായി അവര് ‍ മുന്നൊരുക്കങ്ങള് ‍ നടത്തി വരികയായിരുന്നുവെന്നാണ് മാധ്യമങ്ങള് ‍ പറയുന്നത്. അതായത് ഒരു സുപ്രഭാതത്തില് ‍ എന്തെങ്കിലും വെളിപാടുണ്ടായി കുട്ടികളെ കൊലപ്പെടുത്തുകയായിരുന്നില്ലെന്ന് ചുരുക്കം. കൊല്ലുന്നതിനും കൊന്നതിനുശേഷമുള്ള കാര്യങ്ങളിലും കുട്ടികളുടെ രക്ഷിതാക്കള് ‍ ക്ക് വ്യക്തമായ പ്ലാനുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തില് ‍ സംഭവസ്ഥലം സന്ദര് ‍ ശിക്കാനും ആവശ്യമായ നടപടി സ്വീകരിക്കാനും പോലീസുദ്യോഗസ്ഥരെപ്പോലും രക്ഷിതാക്കള് ‍ സമ്മതിച്ചിരുന

#ദിനസരികള്‍ 1289 - പോക്സോ - കോടതി ഇനിയും മനസ്സിലാക്കാത്തത്

            പേരയ്ക്ക നല്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പന്ത്രണ്ടുവയസ്സുകാരിയായ കുഞ്ഞിനെ ആരുമില്ലാത്ത ഇടത്തേക്ക് കൊണ്ടുപോയി ശാരീരിക ഉപദ്രവം ചെയ്യാനുള്ള ശ്രമം , അവിചാരിതമായി അവിടെയെത്തിയ കുട്ടിയുടെ അമ്മയുടെ ഇടപെടല്‍ മൂലം തടയപ്പെട്ടു. പ്രസ്തുത കേസില്‍ പോലീസ് പോക്സോ ചുമത്തുകയും പ്രതിയെ അറസ്റ്റുചെയ്യുകയും ചെയ്തു. എന്നാല്‍ ഈ കേസില്‍ പോക്സോ നിലനില്ക്കുകയില്ലെന്ന വാദം പ്രതി ഹൈക്കോടതിയില്‍ ഉന്നയിച്ചു. ഹൈക്കോടതിയാകട്ടെ ചരിത്രപരമായ ഒരു വിധിയിലൂടെ പ്രതിയുടെ വാദങ്ങളെ സാധൂകരിക്കുകയാണുണ്ടായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ വസ്ത്രം മാറ്റാതെ പിടിച്ചാല്‍ അത് പോക്സോ പ്രകാരമുള്ള കേസിന്റെ പരിധിയില്‍ വരില്ലെന്നായിരുന്നു മഹത്തായ ആ സാധൂകരണം. തൊലി തൊലിയോടു ചേര്‍‌ന്നാല്‍ മാത്രമേ ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍ പെടുകയുള്ളുവെന്നും കോടതി വിശദീകരിച്ചു. അതുകൊണ്ടുതന്നെ പോക്സോ കേസിന്റെ പരിധിയില്‍ നിന്നും പ്രതിയെ ഒഴിവാക്കാനും ഐ പി സി 354 പ്രകാരമുള്ള കേസ് റജിസ്റ്റര്‍ ചെയ്യാനും കോടതി നിര്‍‌ദ്ദേശിച്ചു.           സ്ത്രീകളുടെ അന്തസ്സിനെ ഇടിച്ചു താഴ്ത്തുന്നതും          സ്ത്രീയുടെ അനുവാദം കൂടാതെ ശാരീ

#ദിനസരികള്‍ 1288 - കര്‍ഷകര്‍ വളയുന്ന ഇന്ത്യ

  ഇന്ന് തങ്ങളുടെ കൃഷിയിടങ്ങളില്‍ അതിക്രമിച്ചു കടക്കുവാന്‍ തുനിഞ്ഞ കോര്‍പ്പറേറ്റ് കീടങ്ങളെ തുരത്താന്‍ ഇന്ത്യയിലെ കര്‍ഷകര്‍ രാജ്യതലസ്ഥാനത്ത് പ്രതിരോധമതിലുകള്‍ തീര്‍ക്കുന്നു. പാടത്ത് വിയര്‍പ്പൊഴുക്കി നിലമുഴുത് വിത്തെറിഞ്ഞ് വിളവെടുത്ത് നഗരങ്ങളേയും അധികാരികളേയും നിറച്ചൂട്ടുവാന്‍ മാത്രമല്ല അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിവന്നാല്‍ രാജ്യത്തിന്റെ സിരാകേന്ദ്രങ്ങളെ നിശ്ചലമാക്കുവാനും തങ്ങള്‍ക്കു കഴിയുമെന്നാണ് കര്‍ഷകര്‍ അവരുടെ സമാനതകളില്ലാത്ത പോരാട്ട വീര്യം കൊണ്ട് വിളംബരം ചെയ്യുന്നത്. ഇത് തങ്ങളുടെ മാത്രമല്ല , രാജ്യത്തിന്റെ തന്നെ നിലനില്പിനു വേണ്ടിയുള്ള സമരമാണെന്ന് അവര്‍ക്കറിയാം. അതുകൊണ്ടുതന്നെ കൃഷിസ്ഥലങ്ങളില്‍ ഒളിച്ചു കയറി നാശം വിതയ്ക്കുന്ന കാട്ടുപന്നിയെ തുരത്തുന്നവന്റെ രണോത്സുകത കര്‍ഷകരുടെ ഓരോ നീക്കങ്ങളിലും നമുക്ക് കാണാം. അണയാത്ത ഈ പോരാട്ടവീര്യത്തിന് തല നരച്ചതോ തുണി മുഷിഞ്ഞതോ എന്ന പരിമിതികളൊന്നുമില്ല. നാളെ വരാനിരിക്കുന്ന മനുഷ്യര്‍ക്കുവേണ്ടി വിജയം എന്ന ഒരൊറ്റ ലക്ഷ്യമേയുള്ളു.               ഇതിനു മുമ്പ് തലസ്ഥാനത്ത് നാം ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട ഒരു സമരം റാളെഗന്‍സിദ്ധിയിലെ മാന്ത്രികന്റെ

#ദിനസരികള്‍ 1287 ഐസ്ക്രീമും സോളാറും സി ബി ഐയും

  ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി ,തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് പരസ്യമായി ആരോപണമുന്നയിച്ച കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ കേസിലെ പെണ്‍കുട്ടിയെ ഓര്‍മ്മയില്ലേ ? അന്ന് വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിയ്ക്ക് ആ ആരോപണത്തെത്തുടര്‍ന്ന് മന്ത്രിസ്ഥാനം രാജി വെയ്ക്കേണ്ടിവന്നുവെങ്കിലും ഐസ്ക്രിം പെണ്‍വാണിഭ കേസ് എങ്ങുമെത്തിയില്ല. കോടികള്‍  വാരിയെറിഞ്ഞ് കുഞ്ഞാലിക്കുട്ടിയും കൂട്ടരും ന്യായാധിപരെയടക്കം വിലക്കെടുത്ത് കേസ് ഒതുക്കിയെടുത്തു. ഇരയെ ഭീഷണിപ്പെടുത്തിയും പണംകൊടുത്തും മറ്റും മൊഴിമാറ്റിപ്പറയിപ്പിച്ചു. ചില മാധ്യമങ്ങളുടേയും ഏറാന്‍ മൂളികളുടേയും പിന്തുണയോടെ മാനസിക രോഗിയായി ചിത്രീകരിച്ചു അപകീര്‍ത്തിപ്പെടുത്തി.അവരെ മാനസികമായി തളര്‍ത്താനും പൊതുസമൂഹത്തിന്റെ മുമ്പില്‍ ഒറ്റപ്പെടുത്താനും പ്രതികള്‍ നടത്തിയ ശ്രമങ്ങള്‍ ഐസ്ര്കീം പാര്‍ലര്‍ കേസില്‍ ഫലം കണ്ടു. സ്വന്തം പാര്‍ട്ടിയുടെ പിന്‍ബലത്തോടെ അണികളെ ഉപയോഗിച്ചു നടത്തിയ നീക്കങ്ങളുടെ ഫലമായി പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് പീഢീപ്പിക്കപ്പെട്ട അവര്‍, തലക്കു സ്ഥിരതയില്ലാത്തവളും വിശ്വാസ്യതയില്ലാത്തവളും പറഞ്ഞതു മാറ്റി പറയുന്നവളും സാമൂഹ്യവിരുദ്ധയുമൊക്