Posts

Showing posts from May 6, 2018

#ദിനസരികള്‍ 395

  ഇന്ത്യയുടെ പ്രധാനമന്ത്രിയെ നുണയനെന്നു വിളിക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ്.ഒരിന്ത്യന്‍ പൌരനും അദ്ദേഹത്തെ അങ്ങനെ അഭിസംബോധന ചെയ്യുവാന്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ല.പക്ഷേ തുടര്‍ച്ചയായി പെരുംനുണകളെ കെട്ടഴിച്ചു വിടുന്ന ഒരാളെ നുണയനെന്നല്ലെങ്കില്‍ വേറെയന്താണ് വിളിക്കുക ? തുടര്‍ച്ചയായി ഒരു ജനതയെയാകമാനം പറഞ്ഞു പറ്റിക്കുന്ന ഒരാളെ നുണയനെന്നല്ലെങ്കില്‍ മറ്റെന്താണ് വിളിക്കുക ?  എത്രയെത്ര നുണകളാണ് ഇദ്ദേഹം നാടിന്റെ മേല്‍ക്കൂരക്കു മുകളില്‍ കയറി നിന്നുകൊണ്ട് വിളിച്ചു പറയുന്നത് ? എത്രയെത്ര ചരിത്ര സത്യങ്ങളെയാണ് തെറ്റായി വ്യാഖ്യാനിച്ചും വളച്ചൊടിച്ചും പ്രചരിപ്പിക്കുന്നത് ? എത്രയെത്ര വ്യാജ വാഗ്ദാനങ്ങളാണ് ഈ നാടിന് മുന്നില്‍ ഇദ്ദേഹം നിരത്തിവെച്ചത് ? എത്രയെത്ര അവകാശവാദങ്ങള്‍ ? എത്രയെത്ര പൊള്ളയായ വികസനസങ്കല്പങ്ങള്‍ ? എത്രയോ വര്‍ഷങ്ങളായി അദ്ദേഹം നമ്മെ പറ്റിച്ചു കൊണ്ടിരിക്കുന്നു. പ്രധാനമന്ത്രി പദത്തിന്റെ അന്തസ്സ് ആ പദത്തിലിരിക്കുന്ന വ്യക്തി എന്ന നിലയില്‍ നരേന്ദ്രമോഡിക്ക് ഒരിക്കലും കാത്തുസംരക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന വസ്തുത ഈ ജനതക്ക് ബോധ്യമാകുന്നു. ഒരു നുണയനാണ് നമ്മുടെ രാജ്യം ഭരിക്കുന്നത് എന്ന കാര്യം ആത്

#ദിനസരികള്‍ 394

            പുസ്തക നശീകരണത്തിന്റെ ആഗോള ചരിത്രം ( A Universal History of the Destruction of Bokks – Fernando Baes ) എന്ന പുസ്തകം ഞാന്‍ കണ്ടിട്ടില്ല. പക്ഷേ ആ പുസ്തകത്തെക്കുറിച്ച് സമകാലിക മലയാളം വാരികയില്‍ പി കൃഷ്ണനുണ്ണി എഴുതിയത് വളരെയേറെ കൌതുകത്തോടെയാണ് വായിച്ചത്.തങ്ങളുടെ ജ്ഞാനശേഖരങ്ങളില്‍ നിന്നും വ്യത്യസ്തമായവയെ എതിരാളികള്‍ അസഹിഷ്ണുതയോടെ നോക്കിക്കാണുകയും തരം കിട്ടുമ്പോഴൊക്കെ അവയെ ചുട്ടെരിക്കാന്‍ ശ്രമിക്കുകയും ചെയ്തതിന്റെ കഥ നാം എത്രയോ കേട്ടിരിക്കുന്നു.പുസ്തകങ്ങളെ ഭയപ്പെടുകയും നിരോധിക്കുകയും ചെയ്യുകയും എഴുത്തുകാരനെത്തന്നെ ആക്രമിച്ച് അവസാനിപ്പിക്കുകയും ചെയ്യുന്നതിന് നാം തന്നെ സാക്ഷികളുമാണല്ലോ.അപ്പോള്‍ നാളിതുവരെ നടന്നു വന്നിട്ടുള്ള നശീകരണങ്ങളുടെ ചരിത്രത്തെ ഒരു പുസ്തകത്തിലേക്ക് ശേഖരിച്ചാല്‍ അതെത്രമാത്രം കൌതുകകരമായിരിക്കില്ല ?             അധിനിവേശങ്ങളുടെ ഫലമായി സംസ്കാരങ്ങളെ ഇടിച്ചു നിരത്തുന്നതിനും മുന്‍കാല ജനത നമുക്കായി കരുതിവെച്ച ഈടുവെപ്പുകളെ തല്ലിത്തകര്‍ക്കുന്നതിനും നമ്മള്‍ എക്കാലത്തും ഏറെ മുന്നിലാണ്. മുസ്ലിം മതമൌലികവാദികള്‍ ബാമിയന്‍ പ്രതിമകളോടും പാല്‍മിറ പോലെയുള്ള ശേഷിപ്പുകളോട

#ദിനസരികള്‍ 393

             എം ഗോവിന്ദന്‍ , സഹോദരന്‍ അയ്യപ്പനെക്കുറിച്ചെഴുതിയ ഒരു ലേഖനത്തില്‍ സ്വന്തം ജീവിതംകൊണ്ട് അയ്യപ്പന്‍ നടപ്പില്‍ വരുത്താന്‍ ശ്രമിച്ച ആശയങ്ങളെ ഇങ്ങനെ ക്രോഡീകരിക്കുന്നുണ്ട്. ഒന്ന്.- മനുഷ്യാവകാശങ്ങളെ അവഗണിക്കുന്ന എന്തും അധര്‍മ്മമാണ്. രണ്ട്.- ഏതു മാറ്റത്തിന്റേയും സ്വഭാവം മൌലികമായിരിക്കണം.അതായത് മാറ്റത്തിന്റെ ആരംഭം അടിത്തട്ടില്‍ നിന്നുതന്നെയായിരിക്കണം മൂന്ന്.- അധികാരം ജനങ്ങള്‍ക്കല്ലെങ്കില്‍ അവര്‍‌ക്കെന്നും അവശത തന്നെ നാല്.- ജാതി ചിന്തയും അനുഷ്ഠാനങ്ങളും പോകാതെ ദേശീയത ഉണ്ടാവില്ല.അതുവരെ ഓരോ ജാതിയും അതിലൂടെ രാജ്യത്തെ സേവിക്കുന്നു അഞ്ച്.- ജാതി വ്യവസ്ഥയുടെ തിരോധാനം മനുഷ്യത്വത്തിന്റെ വികസനത്തിന്റെ മുന്നുപാധിയാണ്.മനുഷ്യനാകുകയാണ് പാവനമായ കര്‍മ്മം ആറ്.- ഇക്കാരണങ്ങളാല്‍ മനുഷ്യസ്വാതന്ത്ര്യത്തെ നിഹനിക്കുന്ന എല്ലാറ്റിനേയും തുടച്ചുനീക്കുക             ശ്രീനാരായണന്റെ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന മുദ്രാവാക്യത്തെ ജാതി വേണ്ട, മതം വേണ്ട , ദൈവം വേണ്ട മനുഷ്യന് എന്നു തിരുത്തിയ ഉല്‍പതിഷ്ണുവായ അയ്യപ്പന്റെ വീക്ഷണങ്ങളെ വളരെ വ്യക്തമായി അവതരിപ്പിക്കുവാന്‍ ഈ ക്രോഡീകരണത്തിന് കഴിഞ്ഞിട്ടുണ

#ദിനസരികള്‍ 392

മാധ്യമം ആഴ്ചപ്പതിപ്പിലെ അഭിമുഖത്തില്‍ കെ എന്‍ പണിക്കര്‍ , ഇടതുപക്ഷത്തിന് മേല്‍‌ക്കൈയുള്ള ത്രിപുരയിലടക്കം ബി ജെ പി അധികാരത്തിലെത്തിയ ഘട്ടത്തിലും കേരളത്തില്‍ ബിജെപിക്ക് ഒരു എം എല്‍ എ മാത്രമാണല്ലോ ഉള്ളത്.വര്‍ഗ്ഗീയതക്കെതിരായ നമ്മുടെ പ്രതിരോധം തളരുമെന്ന് കരുതുന്നുണ്ടോയെന്ന ചോദ്യത്തിന് ഉത്തരമായി ഇങ്ങനെ ചൂണ്ടിക്കാണിക്കുന്നു “ കേരളത്തില്‍ ബി ജെ പിക്ക് ഒരു എം എല്‍ എയെ കിട്ടി എന്നതിന് ഞാന്‍ വലിയ പ്രാധാന്യമൊന്നും കൊടുക്കുന്നില്ല.കേരളത്തില്‍ അവര്‍ക്ക് പതിനേഴുശതമാനം വോട്ടുകിട്ടി എന്നുള്ളതാണ് ഞാന്‍ പ്രധാനമായി കാണുന്നത്.കേരളീയ സമൂഹത്തില്‍ പതിനേഴുശതമാനം ആളുകള്‍ ഹിന്ദു വര്‍ഗ്ഗീയതയെ സ്വീകരിക്കുവാന്‍ തയ്യാറായി എന്നതാണ് പ്രധാനപ്പെട്ട പ്രശ്നം.മതേരത്വത്തില്‍ വിശ്വസിക്കുന്ന വ്യക്തികളും പാര്‍ട്ടികളും ഇരുന്നാലോചിക്കേണ്ട വിഷയമാണ് ഇത്.പതിനേഴുശതമാനം വലിയൊരു ശക്തിയാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.അടുത്ത തിരഞ്ഞെടുപ്പില്‍ ഏഴെട്ടുശതമാനം വോട്ടുകൂടി നേടി ഇരുപത്തഞ്ചിലേക്ക് എത്തിയാല്‍ കേരളത്തിലെ നിലവിലെ സാമൂഹിക രാഷ്ട്രീയയാവസ്ഥ എന്താവും എന്ന ചോദ്യമാണ് നാം ഉന്നയിക്കേണ്ടത് ”             നാം അകപ്പെട്ടിരിക്കുന്ന അപകടത്തിന

#ദിനസരികള്‍ 391

(പരീക്ഷണങ്ങള്‍ക്ക് പഞ്ഞമില്ലാത്ത കാലമാണല്ലോ.ഒരു പരീക്ഷണം എന്റെ വകയും .ആവര്‍ത്തിക്കാതെ ശ്രമിക്കാം. ഇത്തവണ സദയം ക്ഷമിക്കുക ) || തിരിച്ചുവരവ് || വിട നിനക്കെന്നു മൌനം പറഞ്ഞു നീ പടിയിറങ്ങവേ വിട നിനക്കെന്നു മൌനം മൊഴിഞ്ഞു ഞാന്‍ മിഴി തുടക്കവേ അഴിഞ്ഞടിഞ്ഞഹമലിഞ്ഞുരുകിയീ മഹാപ്രപഞ്ചത്തിലലിഞ്ഞു ചേരവേ പതറിപ്പോകൊല്ലൊട്ടും മഹിതേ സ്വയം ഹതനവനെന്നെച്ചൂണ്ടി ക്ലേശമാര്‍ന്നിടൊല്ല നീ ! ഹതിയാം , മെന്നാല്‍ വെറുപ്പാലല്ല , പ്രണയത്താല്‍ ! ഹതിയാം, മെന്നാല്‍ നിന്നില്‍ ലയിക്കാനൊരു യാത്ര ! നീ നടക്കുന്ന മണ്ണായിമാറിയും നീ ശ്വസിക്കുന്ന വായുവായ് പാറിയും നിന്റെ ദാഹത്തിനമൃതായി , കാഴ്ചകള്‍ ക്കംബരമായ് ,രതിയായിത്തീര്‍ന്നും ഞാന്‍ നിന്നിലേക്കായൊഴുകുന്നു , വേറിടാ തെന്നുമെന്നപോല്‍ ! സൌഖ്യദം സൌഖ്യദം.

#ദിനസരികള്‍ 390

പോലീസിന് സ്ഥായിയായ സല്‍‌പ്പേരില്ല എന്ന ആക്ഷേപമുന്നയിച്ചുകൊണ്ട് മാതൃഭൂമിയുടെ എഡിറ്റോറിയല്‍ ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാ വാദമുഖങ്ങള്‍ക്കും ഞാന്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു.ഇനിയും നന്നാവാനുള്ള ഒരു ലക്ഷണവും നമ്മുടേ സേന കാണിച്ചു തുടങ്ങിയിട്ടില്ല എന്ന വസ്തുതയെ വേദനയോടെ അടിവരയിട്ടുറപ്പിക്കുകയും ചെയ്യുന്നു.മുഖ്യമന്ത്രിയടക്കമുള്ള ഉന്നതമായ നേതൃത്വം നിരന്തരം ജാഗ്രത പുലര്‍ത്തണമെന്ന് പലവട്ടം പോലീസിനെ താക്കീതു ചെയ്തിട്ടും, എത്രയോ ദുരനുഭവങ്ങളാണ് ജനങ്ങള്‍ക്ക് വീണ്ടും വീണ്ടും അവരുടെ ഭാഗത്തുനിന്നും നേരിടേണ്ടിവരുന്നത്. ഇന്നലെയുണ്ടായ ഒരു സംഭവം നോക്കുക.കേവലം ഒമ്പതുമാസം മാത്രം പ്രായമുള്ള ഇരട്ടകളുടെ അമ്മയെ പോലീസ് ജയിലിലടച്ചു.മജിസ്ട്രേറ്റിനോട് മക്കളുള്ള വിവരം പറയാതെ മറച്ചുവെച്ചുകൊണ്ടാണ് പോലീസ് ഈ ക്രുരകൃത്യം ചെയ്തത് എന്നാണ് വാര്‍ത്തകള്‍ പറയുന്നത്.ഏതു മുഖമാണ് നമ്മുടെ പോലീസിനുള്ളത് എന്ന് ഈ സംഭവം വെളിവാക്കുന്നില്ലേ ?             കഴിഞ്ഞ വ്യാഴാഴ്ച താമരശ്ശേരി ചുങ്കത്ത് ഉണ്ടായത് ഇതിലും ഭയാനകമായ കാര്യമാണ്. രാത്രി പതിനൊന്നുമണിക്ക് ബൈക്കുയാത്രക്കാരനെ ഒരു വണ്ടി ഇടിച്ചു വീഴ്തിയിട്ട് നിര്‍ത്താതെ ഓടിച്ചു പോയി.പതി

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1

കണ്ണുനീര്‍ത്തുള്ളി ജീവിതം അതിന്റെ സമസ്തഭംഗികളും മുന്നില്‍ വിരിച്ചിട്ടിരിക്കുന്ന അസുലഭമുഹൂര്‍ത്തത്തില്‍ ഇണകളിലൊരാള്‍ എന്നേക്കുമായി വേര്‍പിരിയുക എന്നതിനപ്പുറം മറ്റെന്തു വേദനയാണുള്ളത് ? അ ത്തരമൊരു വിയോഗത്തിന്റെ വേദനയില്‍ നിന്നാണ് നാലാപ്പാടന്റെ കണ്ണുനീര്‍ത്തുള്ളി എന്ന വിലാപകാവ്യം ജന്മമെടുക്കുന്നത്.തന്റെ പ്രാണപ്രേയസ്സിയുടെ അകാലചരമമുണ്ടാക്കിയ നടുക്കത്തിന്റെ നിലക്കാത്ത മുഴക്കം ആ കവിതയിലുടനീളം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് നമുക്ക് അനുഭവിച്ചറിയാം.             ഒരുപാടു കാലത്തെ കാത്തിരിപ്പിനും സഹനത്തിനും ശേഷമാണ് തന്റെ ബാല്യകാലസഖികൂടിയായ കളിക്കൂട്ടുകാരിയെ ജീവിതത്തിലേക്ക് ആനയിക്കാനുള്ള സൌഭാഗ്യം കവിക്ക് കരഗതമാകുന്നത്.അതുകൊണ്ടുതന്നെ അവരുടെ പ്രണയത്തിനും ജീവിതത്തിനും സവിശേഷമായ ഒരാഴവും ഭംഗിയുമുണ്ടായിരുന്നു.             മുതിര്‍ന്നു മെല്ലെച്ചെറുപിച്ചവെപ്പാന്‍             തുടര്‍ന്ന നാള്‍ തൊട്ടു പിരിഞ്ഞിടാതെ             ഒരമ്മ തന്‍ രണ്ടു കിടാങ്ങളെന്ന പോലെ കഴിച്ച ആ നാളുകളെക്കുറിച്ച് കവി അനുസ്മരിക്കുന്നുണ്ട്.മനോഹരമായ ആ സ്മരണകളിലും തങ്ങള്‍ കൂടിച്ചേര്‍ന്നതിന്റെ സന്തോഷത്തിലും വിരഹകാലത്തിന്റെ കെട