Posts

Showing posts from December 9, 2018

#ദിനസരികള് 611

ഫിക്ഷന്റെ അവതാരലീലകള് ‍ എന്നൊരു പുസ്തകം കെ പി അപ്പന് ‍ എഴുതിയിട്ടുണ്ട്.ലോകസാഹിത്യത്തിലെ മഹത്തായ നൂറുനോവലുകളെ പരിചയപ്പെടുത്തിക്കൊണ്ട് നൂറു പഠനങ്ങള് ‍ തയ്യാറാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശമെങ്കിലും ഇരുപത്തിയഞ്ചു ലേഖനങ്ങള് ‍ മാത്രമേ പൂര് ‍ ത്തീകരിക്കുവാന് ‍ കഴിഞ്ഞുള്ളു. ആ ലേഖനങ്ങളെ സമാഹരിച്ചുകൊണ്ടാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.കെ പി അപ്പനെപ്പോലെയുള്ള ഒരു മനീഷിയില് ‍ നിന്നും അത്തരമൊരു പഠനം ലഭിക്കാതെപോയത് മലയാളസാഹിത്യ ലോകത്തിന് തീര് ‍ ത്താല് ‍ തീരാത്ത നഷ്ടമാണെന്ന് ഈ പഠനങ്ങളിലൂടെ കടന്നുപോകുന്ന ആരും ചിന്തിച്ചുപോകും. “പേന എനിക്കു പടവാളല്ല. കാരണം എഴുത്തുകാരന് ‍ കുതിരപ്പട്ടാളമല്ലമല്ലെന്ന് എനിക്കറിയാം.പേന എനിക്കു വസ്തുവല്ല. ബാഹ്യമായ ഒരുപകരണമല്ല.പേന എനിക്കു രചനാപരമായ ബോധമാണ്.അത് നിറയൊഴിക്കലിന്റെ കരുത്തിലേക്ക് എന്നെ സ്നേഹപൂര് ‍ വ്വം നാടുകടത്തുന്നു.അത് എന്നെ വ്യഥിത സന്ദേഹിയാക്കുന്നു.വിരസമായ യാന്ത്രികരചനയില് ‍ നിന്നും അതെന്നെ മോചിപ്പിക്കുന്നു” എന്ന് പുസ്തകത്തിലെ എന്റെ പേനയും പഠനമുറിയും എന്ന ആമുഖലേഖനത്തില് ‍ പറയുന്നതിനോട് നമുക്ക് പ്രതിപത്തി തോന്നുന്നത്

#ദിനസരികള് 610

            റഫീക് അഹമ്മദിന്റെ മതദേഹം എന്ന കവിത പോസ്റ്റു ചെയ്തതിനുശേഷം വിശ്വാസികളില്‍ നിന്നും പലതരത്തിലുള്ള സമീപനങ്ങളെ എനിക്ക് അഭിമുഖീകരിക്കേണ്ടിവന്നു. അവയില്‍ ചിലത് സംവാദാത്മകമാണ്. അവര്‍ മതം പറഞ്ഞിരിക്കുന്ന തലത്തില്‍ നിന്നുകൊണ്ട് ഇന്നയിന്ന കാരണങ്ങളാണ് അതിന്റെ പിന്നിലെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു. മറ്റു ചിലരിലാകട്ടെ തുടിച്ചു നില്ക്കുന്നത് ആക്രമണോത്സുകതയാണ്. ഞങ്ങളുടെ മതത്തിന്റെ കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാം നിങ്ങളതില്‍ ഇടപെടുകയേ വേണ്ട എന്നാണ് അവരുടെ പ്രതികരണം. മതത്തെ ആരോ ആക്രമിക്കുന്നുവെന്ന രീതിയിലാണ്   അത്തരക്കാര്‍ എഴുന്നേറ്റു വരുന്നത്.ഇനിയും ചിലരാകട്ടെ എന്തിന് ഞങ്ങളെ ഉപദ്രവിക്കുന്നു, ഞങ്ങള്‍ ഞങ്ങളുടെ വിശ്വാസവുമായി ആരേയും ബുദ്ധിമുട്ടിക്കാതെ കടന്നുപൊയ്ക്കൊള്ളട്ടെ എന്നൊരു ഭാവത്തിലാണ്.ഇവിടെയൊക്കെ ഒരു കാര്യത്തില്‍ മാത്രം തര്‍ക്കമുണ്ടാകുന്നില്ല.അത് സ്ത്രീശരീരം മൂടിവെക്കേണ്ടതുതന്നെയാണ് എന്ന കാര്യത്തിലാണ്.അതിനു പറയുന്ന കാരണങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നുവെന്നേയുള്ളു.             അന്ധമായ വിശ്വാസത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള ഒരു വാദത്തോട് എത്ര ശക്തമായി ഏറ്റുമുട്ട

#ദിനസരികള് 609

|| ചോദ്യോത്തരങ്ങള്‍ || ചോദ്യം : ഹിന്ദുമതത്തെ നിങ്ങള്‍ എന്തിനാണ് ഇത്രമാത്രം എതിര്‍ക്കുകയും അവഹേളിക്കുകയും തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ? ഉത്തരം : ഈ ചോദ്യത്തിന് ഉത്തരം പറയുന്നതിനു മുമ്പ് നിങ്ങള്‍ക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധുണ്ടോ യെന്നും ഹിന്ദുമതത്തെ ആരാണ് സംരക്ഷിക്കുവാന്‍ മുന്‍‌കൈയ്യെടുക്കുന്നത് എന്നുമുള്ള ചോദ്യങ്ങള്‍ക്ക്   മറുപടി പറയാമോ ? ചോദ്യം : തീര്‍ച്ചയായും. ഞാന്‍ --- എന്ന സംഘപരിവാര സംഘടനയുടെ പ്രവര്‍ത്തകനാണ്. രണ്ട് ഇന്ത്യയിലെ ബി ജെ പിയും ആര്‍ എസ് എസുമടക്കമുള്ള ഹൈന്ദവ സംഘടനകളാണ് ഹിന്ദുമതത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്. ഉത്തരം : ഉത്തരം പറയാന്‍ ക്ഷമ കാണിച്ചതിന് സന്തോഷം. ഇനി നിങ്ങളുടെ ചോദ്യത്തിലേക്ക് വരാം.ഒറ്റ വാചകത്തില്‍ ഈ ചോദ്യത്തിനുള്ള മറുപടി ആദ്യമേ പറയട്ടെ. ഐ എസ് എന്ന തീവ്രവാദി സംഘടന ഇസ്ലാം മതത്തോട് ചെയ്ത ദ്രോഹമെന്താണോ അതുതന്നെയാണ് ഹിന്ദുമതത്തോട് ആര്‍ എസ് എസിന്റെ നേതൃത്വത്തിലുള്ള സംഘപരിവാരവും ചെയ്തത്. ഇസ്ലാമിനെ സംരക്ഷിക്കുന്നതിനു വേണ്ടി സ്ഥാപിക്കപ്പെട്ടതെന്ന വിശേഷണത്തോടെ നിലകൊള്ളുന്ന ഐ എസിനെയും അല്‍ ക്വയ്ദ പോലെയുമുള്ള സംഘടനകള്‍ ഇസ്ലാമിനെ ലോകത്ത

#ദിനസരികള് 608

1931 മാര് ‍ ച്ച് മൂന്നിന് ഭഗത് സിംഗ് സഹോദരന് ‍ കുല് ‍ ത്താറിന് ഇങ്ങനെ എഴുതി :- “എത്രയും പ്രിയപ്പെട്ട കുല് ‍ ത്താര് ‍ , ഇന്ന് നിന്റെ കണ്ണിലെ നനവു കണ്ട് എനിക്ക് വല്ലാത്ത വേദനയുണ്ട്.വല്ലാത്ത നൊമ്പരം നിറഞ്ഞതായിരുന്നു നിന്റെ ഇന്നത്തെ വാക്കുകള് ‍ .നിന്റെ കണ്ണീര് ‍ എനിക്കു സഹിക്കുവാന് ‍ കഴിയുന്നില്ല.പ്രിയപ്പെട്ട അനുജാ മനോബലത്തോടെ പഠനം തുടരുക.ആരോഗ്യം ശ്രദ്ധിക്കുക. ധീരത പുലര് ‍ ത്തുക. മറ്റെന്തു പറയാന് ‍ !ശരി, വിട.എന്റെ നാട്ടുകാരേ , സന്തോഷമായിരിക്കൂ. ഇതാ ഞങ്ങള് ‍ യാത്രയായി.ധീരതയോടെ ജീവിതത്തെ നേരിടുക , നമസ്കാരം” ഈ കത്തെഴുതി കൃത്യം ഇരുപത്തിയൊന്നു ദിവസങ്ങള് ‍ കഴിഞ്ഞപ്പോള് ‍ ഭഗത് സിംഗ് ജോണ് ‍ സൌണ്ടര് ‍ എന്ന പോലീസ് ഓഫീസറെ കൊന്നുവെന്നും 1929 ഏപ്രിൽ 8 - ന് സെന് ‍ ട്രല് ‍ അസംബ്ലി ഹാളില് ‍ ബോംബെറിഞ്ഞുവെന്നുമുള്ള കേസുകളില് ‍ കുറ്റക്കാരനാണെന്നു വിധിച്ച് തൂക്കിലേറ്റപ്പെട്ടു.കൂടെ കേസുകളിലെ കൂട്ടുപ്രതികളായിരുന്ന രാജ് ഗുരുവും സുഖ് ദേവുമുണ്ടായിരുന്നു. ഈങ്കുലാബ് സിന്ദാബാദ് എന്നു വിളിച്ചു കൊണ്ട് അക്ഷോഭ്യരായി തൂക്കുമരത്തിലേക്ക് പോയ ധീരരായ ആ ചെറുപ്പക്കാര് ‍ തങ്ങളുടെ ജീവിതം ഹോമിച്ചുകൊണ്ട് സ്വാത

#ദിനസരികള് 607

             ദേശീയ രാഷ്ട്രീയത്തില്‍ മാറ്റത്തിന് നാന്ദികുറിച്ചു കൊണ്ട് ഹിന്ദി മേഖലയിലെ മൂന്നു സംസ്ഥാനങ്ങളില്‍ നിന്ന് ബി ജെ പിയും അവരുടെ വര്‍ഗ്ഗീയരാഷ്ട്രീയവും പുറന്തള്ളപ്പെട്ടിരിക്കുന്നു. ജനാധിപത്യത്തിനും മതേതരത്വത്തിനും ഏറെ ആത്മവിശ്വാസം പകരുന്നതാണ് ഈ വിജയമെന്ന കാര്യത്തില്‍ സംശയമില്ല.എന്നാല്‍ ഈ നേട്ടത്തില്‍ അമിതമായി ആഹ്ലാദിക്കാനായി ഒന്നുമില്ലെന്നു മാത്രവുമല്ല , ആശങ്കപ്പെടാന്‍ ഒരുപാടുണ്ടെന്നുമാണ് സാഹചര്യങ്ങള്‍ നമ്മെ ജാഗ്രതപ്പെടുത്തുന്നത്.വരാനിരിക്കുന്ന  ലോകസഭയിലേക്കുള്ള ഇലക്ഷനില്‍ മതേതര ജനാധിപത്യകക്ഷികള്‍ക്ക് മുന്‍തൂക്കമുണ്ടാകുന്ന വിജയമുണ്ടാകുന്നതുവരെ ഈ ആശങ്ക നിലനില്ക്കുകതന്നെ ചെയ്യും.             ഹിന്ദി സംസാരിക്കുന്ന മൂന്നു സംസ്ഥാനങ്ങളിലെ പരാജയം ബി ജെ പിയെ സംബന്ധിച്ച് ലളിതമായ വിഷയമല്ല. നരേന്ദ്രമോഡിയും അമിത് ഷായുമടക്കമുള്ള നേതാക്കളില്‍ നിന്ന് ജനങ്ങളുടെ ഇടയിലേക്ക് നേരിട്ട് വിതരണം ചെയ്യപ്പെട്ട ഊതിവീര്‍പ്പിക്കലുകള്‍ വേണ്ടത്ര ഫലം കണ്ടില്ലയെന്നത് ചെറിയ കാര്യമല്ല.എന്നുവെച്ചാല്‍ ജനങ്ങളുടെ ഇടയില്‍ അവരുടെ വിശ്വാസ്യതയ്ക്ക് ഗണ്യമായ തലത്തില്‍ ഇടിച്ചിലുകളുണ്ടായിരിക്കുന്നുവെന്നുതന്നെയാണ് അര്‍ത്ഥം.ഇ

#ദിനസരികള് 606

രണ്ടാമൂഴം എന്ന നോവലിലെ ഏറ്റവും മനോഹരവും ഹൃദയസ്പര് ‍ ശിയുമായ ഒരു സന്ദര് ‍ ഭം ഏതാണ് എന്ന ചോദ്യത്തിന് അത്ര എളുപ്പം ഉത്തരം കണ്ടെത്താന് ‍ നമുക്കു കഴിഞ്ഞെന്നു വരില്ല. കാരണം നമ്മുടെ മനസ്സിലേക്ക് തിക്കിത്തിരക്കിക്കയറി വരുന്ന നിരവധി മൂഹൂര് ‍ ത്തങ്ങളെ ജീവിതത്തിന്റെ വിവിധ വിതാനങ്ങളോടിണക്കിവെച്ചുകൊണ്ട് സമര് ‍ ത്ഥമായി ആവിഷ്കരിച്ചെടുത്തിരിക്കുന്ന ഈ നോവലില് ‍ നിന്ന് ഒന്നോ രണ്ടോ സന്ദര് ‍ ഭങ്ങളെ തിരഞ്ഞെടുക്കുക എന്നാവശ്യപ്പെട്ടാല് ‍ അതു തുലോം ദുഷ്കരമായിരിക്കുമെന്നതില് ‍ എനിക്കു സംശയമില്ല. മൂഹൂര് ‍ ത്തങ്ങള് ‍ നിരവധിയുണ്ട്. ചേദിരാജാവിന്റെ കഴുത്തില് ‍ നിന്ന് ചെത്തിപ്പൂക്കള് ‍ ചിതറിച്ചു കൊണ്ടു കടന്നുപോകുന്ന കൃഷ്ണന്റെ ചക്രം കടന്നുപോകുന്ന രംഗം , ചുട്ടുകൊല്ലപ്പെടാന് ‍ ‌ പാകത്തില് ‍ അരക്കില്ലത്തിലെത്തിച്ചേര് ‍ ന്ന ഒരു കാട്ടാളത്തിയും അഞ്ചുമക്കളും , ദ്രോണാചാര്യരുടെ തലവെട്ടിയെടുത്ത ധൃഷ്ടദ്യുമ്നന് ‍ സാത്യകിയെ നേരിടുന്നത്, അഭിമന്യു മരിച്ചതറിഞ്ഞ് കരഞ്ഞു വീര് ‍ ത്ത മുഖവുമായി നില്ക്കുന്ന കൃഷ്ണനെ കാണുമ്പോള് ‍ ജീര് ‍ ണവസ്ത്രങ്ങളുടെ ഉപമയെക്കുറിച്ചോര് ‍ ക്കുന്ന ഭീമസേനന് ‍ ഇങ്ങനെ ഉദാഹരിക്കുവാനാണെങ്കില് ‍ ന

#ദിനസരികള് 605

എത്രയോ കാലത്തിനു ശേഷമാണ് എന്റെ പഴയ അയല് ‍ വാസിയായിരുന്ന മൊയ്തുക്കായെ കാണുന്നത്. അദ്ദേഹത്തിന് വലിയ മാറ്റമൊന്നുമില്ല. ഇന്നും ആരോഗ്യവാന് ‍ തന്നെ. തലയില് ‍ നന്നായി നര കയറിയിട്ടുണ്ടെന്നു മാത്രം.അടുത്തുചെന്നു. കൈകൊടുത്തു. ചിരിച്ചു , ഓര് ‍ മ്മപ്പെടുത്തി. എന്നെ തിരിച്ചറിയാന് ‍ ഒരല്പം സമയമെടുത്തു. പിന്നെ കുശലങ്ങള് ‍ പറഞ്ഞു.പിരിഞ്ഞു. ഈ മൊയ്തുക്കയെ ചുറ്റിപ്പറ്റി എനിക്ക് വേദനിപ്പിക്കുന്ന ഒരു കഥയുണ്ട്. അതുപറയാം.പണ്ട് നാലാം ക്ലാസിലോ അഞ്ചാംക്ലാസിലോ പഠിക്കുന്ന കാലം. കടുത്ത ദാരിദ്ര്യത്തിലെ കാലമാണ്. തിന്നാനൊന്നുമില്ലാത്ത പട്ടിണിയുടെ കാലം. രാവിലെ സ്കൂളിലേക്ക് മിക്കവാറും വെറും വയറ്റിലാണ് പോകുക. ഉച്ചയ്ക്കുള്ള കഞ്ഞിയും പയറും വലിയ പ്രതീക്ഷയാണ്. അതു പക്ഷേ ചില ദിവസങ്ങളില് ‍ വയറു നിറയ്ക്കാന് ‍ മാത്രമൊന്നും കിട്ടില്ല.ചെറിയ വയറല്ലല്ലോ.കുട്ടികള് ‍ കുറവുള്ള ദിവസമാണെങ്കില് ‍ ഇഷ്ടംപോലെ കിട്ടും.വൈകുന്നേരമാകുമ്പോഴേക്കും വിശക്കാന് ‍ തുടങ്ങും. തിരിച്ച് വീട്ടിലേക്കെത്തിയിട്ടും വലിയ കാര്യമൊന്നുമില്ല.ഉണ്ടെങ്കില് ‍‌ ഉണ്ട് , ഇല്ലെങ്കില് ‍ ഇല്ല അത്രതന്നെ. (അക്ക