Posts

Showing posts from August 20, 2017

#ദിനസരികള്‍ 136

നമ്മുടെ മതസമൂഹങ്ങള്‍ കൂടുതല്‍ കൂടുതല്‍ പ്രാകൃതരായിക്കൊണ്ടിരിക്കുകയാണോ ? മുസ്ലിം മതത്തിലെ ചില വിഭാഗങ്ങള്‍ പ്രത്യേകിച്ചും ? നൂറ്റാണ്ടുകള്‍ പിന്നിലേക്ക് മടങ്ങാനും മതങ്ങള്‍‌ ഉരുവപ്പെട്ട കാലഘട്ടങ്ങളില്‍ നിലനിന്നിരുന്നു എന്ന് കരുതുന്ന പരിശുദ്ധി വീണ്ടെടുക്കുവാനുമുള്ള ചില മതകേന്ദ്രങ്ങളുടെ ആഹ്വാനങ്ങളെ പിന്‍പറ്റി, ഈ വിശ്വാസികള്‍ ഏറെ പിന്നോട്ടുപോയിരിക്കുന്നു. ആടുമേയ്ക്കല്‍ മുതല്‍ ഐഎസിനുവേണ്ടിയുള്ള പോരാട്ടം വരെ ഈ വിശ്വാസജീവിതത്തിലേക്ക് എത്തിച്ചേരുവാനുള്ള മാര്‍‌ഗ്ഗങ്ങളായി സാധാരണക്കാരായ വിശ്വാസികളുടെ മുമ്പില്‍ അവതരിപ്പിക്കപ്പെടുന്നു.മതപ്രബോധനങ്ങളിലെ രജതരേഖകളെ പിന്‍പറ്റുന്നതിനുപകരം മതസ്ഥാപകരും പ്രവാചകരും ജീവിച്ച അക്കാലങ്ങളെ  പുനസൃഷ്ടിച്ചുകൊണ്ട് ആ സാഹചര്യത്തില്‍ ജീവിച്ചുപോകുവാനുള്ള  ശ്രമങ്ങള്‍ ഈ ആധുനിക സമൂഹത്തിന് മുന്നില്‍ അവരെ അപഹാസ്യരാക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നു.   അവര്‍ വിശുദ്ധിയിലേക്ക് അടുക്കുകയല്ല , മറിച്ച് പ്രാകൃതവും അനാശാസ്യവുമായ നിര്‍ദ്ദേശങ്ങളെ അന്ധമായി പിന്തുടര്‍ന്ന്  മതങ്ങളുടെ യഥാര്‍ത്ഥ ചിന്തകളില്‍ നിന്ന് അകലുകയാണെന്ന ബോധം ഇനി എന്നാണ് ഇവരിലുണ്ടാകുക ? മറ്റൊരപകടം ഇത്തരക്കാര്‍ നമ്മ

#ദിനസരികള്‍ 135

യേശുവിന്റെ മനുഷ്യദര്‍ശനവും മാര്‍ക്സിസവും എന്ന പേരില്‍ കെ പി പോള്‍ എഴുതിയ ഒരു പുസ്തകം ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കിയിട്ടുണ്ട്.ബൈബിളിലെ മനുഷ്യത്വപരമായ ആശയാദര്‍ശങ്ങള്‍ എങ്ങനെയാണ് മാര്‍ക്സിസവുമായി ചേര്‍ന്നു നില്ക്കുന്നതെന്നും ബൈബിള്‍ പിന്തുടരുന്നവര്‍ക്ക് വിപ്ലവപ്രസ്ഥാനങ്ങളോട് ഐക്യപ്പെടേണ്ടിവരുന്നതെങ്ങനെയെന്നും ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു. ചൂഷിതരും ദരിദ്രരുമായ ഒരു പറ്റം ജനങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്ന ബൈബിള്‍ , സമത്വം സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മാനവികമൂല്യങ്ങളിലാണ് കാല്‍കുത്തി നില്ക്കുന്നതെന്നും അതേ മൂല്യങ്ങള്‍ തന്നെയാണ് മാര്‍ക്സിസവും പിന്‍പറ്റുന്നതെന്നും കെ പി പോള്‍ എഴുതുന്നു. മുതലാളിയും തൊഴിലാളിയുമായി മാര്‍ക്സ് ലോകത്തെ വിഭജിക്കുന്നതിന് എത്രയോ മുമ്പുതന്നെ യേശു ഇല്ലാത്തവനെന്നും ഉള്ളവെനെന്നും ലോകത്തെ രണ്ടായി തിരിച്ചിരുന്നു.ഇല്ലാത്തവനോടൊപ്പം ചേരുകയും അവന്റെ കണ്ണുനീര്‍ തുടക്കാന്‍ സ്വയം കൈലേസാകുകയും ചെയ്യുകവഴി അതുവരെ അധികാരകേന്ദ്രങ്ങളോട് അടുത്തുനിന്നിരുന്ന മതസങ്കല്പങ്ങളെ നിരാകരിക്കുകയും ദൈവങ്ങളെ വിശ ക്കുന്നവന്റെ ഇടയില്‍ പ്രതിഷ്ഠിക്കുകയുമാണ് യേശു ചെയ്തത്.പീഢിതന്റെ വിമോചനത്തിന് വേണ്ടി

#ദിനസരികള്‍ 134

സണ്ണി ലിയോണിന്റെ ശരീരം സഭ്യേതരമാണെന്നും അത് പൊതുവേദികളില്‍ പ്രദര്‍ശിപ്പിക്കുന്നത് നമ്മുടെ സംസ്കാരത്തിന് ക്ഷതി സൃഷ്ടിക്കുമെന്നും എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍. ഒരു വേശ്യാനടിയെക്കാണാന്‍ ഞാന്‍ ഞാന്‍ എന്ന മട്ടില്‍ ഇടിച്ചു കയറുവാന്‍ മലയാളികള്‍ തയ്യാറാകുന്നത് സാസ്കാരിക ലോപത്തിന് കാരണമാകുമെന്ന് കൂട്ടിച്ചേര്‍ത്ത സുഭാഷ് ചന്ദ്രന്‍ സണ്ണി ലിയോണിന്റെ ഭര്‍ത്താവിനെ പിമ്പ് എന്നു കൂടി വിശേഷിപ്പിച്ചുകൊണ്ടാണ് തന്റെ ക്ഷോഭം പ്രകടിപ്പിച്ചത്.             സുഹൃത്തേ സുഭാഷ് ചന്ദ്രാ , വരേണ്യബോധത്തിലുറച്ച അല്പത്തരത്തിന്റെ പരമകാഷ്ഠയില്‍ നിന്നുകൊണ്ടാണ് ഇത്തരം പ്രയോഗങ്ങള്‍ മലയാള സാഹിത്യത്തില്‍ താങ്കളെ  പിന്‍പറ്റുന്നവരുടെ മുഖത്തേക്ക് നിങ്ങള്‍ കാറിത്തുപ്പിയത്.സണ്ണി ലിയോണിന്റെ ശരീരം സഭ്യേതരമാകുന്നത് എങ്ങനെയാണ്   ? വേശ്യാനടിയെന്ന് നിങ്ങള്‍ വിശേഷിപ്പിച്ച ആ ശരീരത്തെ വിപണിയിലേക്ക് എത്തിക്കുകയും അതിന്റെ ആകര്‍ഷണങ്ങളെ രഹസ്യമായും പരസ്യമായും നക്കിക്കുടിച്ച് തന്റെ കാമനകളെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നത് താങ്കളും ഞാനും അടങ്ങിയ ഉന്നതവും വരേണ്യവുമായ സാംസ്കാരികധാരകളെ പിന്‍പറ്റുന്നവര്‍ തന്നെയാണ്.അവിടെ തടിച്ചു കൂടിയ ആള്‍ക്കൂട്ടത്

#ദിനസരികള്‍ 133

ലാവ്ലിന്‍ വിധി വന്നു. പിണറായി മോചിതനായിരിക്കുന്നു.അത്ഭുതമുണ്ടോ ? ഒരത്ഭുതവുമില്ല.കാരണം സത്യമാണ് ജയിക്കുന്നതെങ്കില്‍ പിണറായി കോടതിയില്‍ നിന്ന് കുറ്റവിമുക്തനായി പുറത്തുവരും എന്ന കാര്യത്തില്‍ ഈ കേസ് പഠിച്ച ഏതൊരാള്‍ക്കും അറിയാമായിരുന്ന വസ്തുതയാണ്. അസത്യമാണ് ജയിക്കുന്നതെങ്കില്‍ സി ബി ഐയുടെ വാദത്തിന് കോടതിയുടെ പിന്തുണ ഉണ്ടാവുകയും പിണറായി പ്രതി ചേര്‍ക്കപ്പെടുകയും ചെയ്യുമായിരുന്നു. ജനങ്ങളുടെ കോടതിയില്‍ അദ്ദേഹം പണ്ടേ കുറ്റവിമുക്തനായിരുന്നെങ്കിലും ഇപ്പോള്‍ നീതിന്യാകോടതി കൂടി അത് അംഗീകരിച്ചിരിക്കുന്നു എന്നതിനാല്‍ പതിന്മടങ്ങ് ശോഭയോടെ തന്റെ സംശുദ്ധമായ രാഷ്ട്രീയപ്രവര്‍ത്തനം വിട്ടുവീഴ്ചയില്ലാത്ത രീതിയില്‍ തുടരാന്‍ പിണറായിക്കു സാധിക്കും എന്ന നില വന്നിരിക്കുന്നു.ഇത് പിണറായി വിജയന്‍ എന്ന നേതാവിന്റെ മാത്രം വിജയമല്ല , കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കൂടി വിജയമാണ്.അതുകൊണ്ടുതന്നെയാണ് ഈ വിധിക്ക് ഏറെ രാഷ്ട്രീയപ്രാധാന്യമുണ്ടെന്ന് ഞാന്‍ ചിന്തിക്കുന്നത്.            ഈ കേസില്‍ അവാസ്തവം പറയുകയും പ്രചരിപ്പിക്കുകയും ചെയ്ത പലരുമുണ്ട്.പിണറായിയുടെ ഭാഷയില്‍ പറഞ്ഞാല്‍ മഞ്ഞപ്പത്രക്കാരന്‍ മുതല്‍ മഹാനേതാക്കന്മാര്‍ വരെ അതിവ

#ദിനസരികള്‍ 132

ആധുനിക സമൂഹത്തിന് യോജിക്കാത്ത തരത്തിലുള്ള ജനാധിപത്യവിരുദ്ധമായ സങ്കല്പങ്ങളെ വിശ്വാസത്തിന്റെ പേരില്‍ തങ്ങളുടെ അനുയായികളുടെ മേല്‍ അടിച്ചേല്പിക്കുന്ന മതാധിഷ്ടിത കാഴ്ചപ്പാടുകള്‍ക്ക് ശക്തമായ തിരിച്ചടിയും വ്യക്തിസ്വാതന്ത്ര്യത്തിന്റെ വിജയപ്രഘോഷണവുമാണ് ഇന്നലെ സുപ്രിം കോടതിയുടെ ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച ത്വലാഖ് നിരോധിച്ചു കൊണ്ടുള്ള വിധി. ഇന്ത്യയിലെ പൊതു സമൂഹം സര്‍വ്വാത്മനാ ഈ വിധിയെ സ്വാഗതം ചെയ്യുന്നു ; പിന്തുണക്കുന്നു.മുത്വലാഖ് ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം വളരെയേറെ വര്‍ദ്ധിക്കുകയും യാതൊരു തത്വദീക്ഷയുമില്ലാതെ ഫോണ്‍ മെസേജുകളിലൂടെയും മറ്റും ത്വലാഖ് നടപ്പിലാക്കുകയും ചെയ്യുന്ന സാഹചര്യം വരെ സമീപകാലത്ത് ഉടലെടുക്കുകയുണ്ടായി.ദുരുപയോഗത്തിന് വിധേയയായവരുടെ ജീവിതം ഉയര്‍ത്തിയ ചോദ്യങ്ങള്‍ പൊതുസമൂഹത്തിനും നീതിബോധത്തിനും അവഗണിക്കാന്‍ കഴിയുമായിരുന്നില്ല.അത്തരം അനാവശ്യവും ഏകപക്ഷീയവുമായ ത്വലാഖുകളുടെ ഫലമായി കോടതിയുടെ ഇടപെടല്‍ വിളിച്ചു വരുത്തുകയായിരുന്നു എന്നതാണ് വസ്തുത.             ത്വലാഖ് നിരോധിക്കുന്ന കാര്യത്തില്‍ പരമോന്നത കോടതിയുടെ ഭരണഘടനാ ബഞ്ചിലെ അഞ്ചംഗങ്ങളില്‍ മൂന്നു പേര്‍ എതിരായും രണ്ടുപേര്‍ അനുകൂലമായു

#ദിനസരികള്‍ 131

            നിത്യേന പെരുമാറുന്ന മാനന്തവാടി പട്ടണത്തെക്കുറിച്ച് ഇടക്കിടക്ക് ചിന്തിച്ചു പോകുന്നത് സ്വഭാവികമല്ലേ ? ആണെന്നു മാത്രമല്ല , ചിന്തിക്കാതിരിക്കുന്നതാണ് അസ്വാഭാവികത എന്നു കൂടി ഞാന്‍ പറയും. അതുകൊണ്ട് മാനന്തവാടിയെക്കുറിച്ച് എത്ര പറഞ്ഞാലും അധികമാകില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു.വയനാട് ജില്ലയിലെ കല്പറ്റ , ബത്തേരി, മാനന്തവാടി എന്നീ  മൂന്നു പ്രധാന പട്ടണങ്ങളും മുനിസിപ്പാലിറ്റികളാണ്. താരതമ്യേന  പിന്നില്‍ നില്ക്കുന്ന മാനന്തവാടി അനുഭവിക്കുന്ന വികസനമാന്ദ്യത്തിന്റെ കാരണങ്ങള്‍ കുലങ്കഷമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. മാനന്തവാടി നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് നഗരത്തിലേക്ക് എന്തെങ്കിലും ആവശ്യത്തിനായി വരുന്നവര്‍ക്ക് വാഹനം പാര്‍ക്കുചെയ്യാന്‍ റോഡു വക്കുകളല്ലാതെ മറ്റിടങ്ങള്‍ ഇല്ല എന്നതാണ്. കെട്ടിടങ്ങളില്‍ നിര്‍ബന്ധമായും  പാര്‍ക്കിംഗ് ഏരിയകള്‍ വേണം എന്നതാണ് ചട്ടം. ആ ചട്ടത്തെ മറികടന്ന് പാര്‍ക്കിംഗ് ഏരിയകള്‍ കടമുറികളാക്കി മാറ്റി വാടകക്കുകൊടുക്കുന്ന പരിപാടി തടയപ്പെട്ടു കഴിഞ്ഞാല്‍ത്തന്നെ ഈ പ്രശ്നത്തിന് ഒട്ടൊരു പരിഹാരമാകും.പഴയ കെട്ടിടങ്ങള്‍ - കാലപ്പഴക്കം കൊണ്ടു ജീര്‍ണിച്ച കെട്ടിടങ്ങള്‍ പൊളിച്ചുമാ

#ദിനസരികള്‍ 130

മണിക് സര്‍ക്കാറിന്റെ സ്വാതന്ത്ര്യദിനപ്രസംഗം ആകാശവാണിയിലും ദൂരദര്‍ശനിലും സംപ്രേഷണം ചെയ്യുന്നത് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞത് കടുത്ത പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ടല്ലോ.ഫാസിസ്റ്റ് വിരുദ്ധ ശബ്ദങ്ങളെ , പ്രത്യേകിച്ച് ഇടതുപക്ഷത്തു നിന്നുയരുന്നവയെ ഏതുവിധേനയും തടയുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം ഈ വിഷയത്തില്‍ ഇടപെട്ടത്.അടിയന്തിരാവസ്ഥക്ക് സമാനമായ നടപടി എന്ന് എം എ ബേബി വിശേഷിപ്പിച്ച ഈ നീക്കം പക്ഷേ , അമര്‍ത്യാസെന്നിനോട് മിണ്ടരുതെന്ന് കല്പിച്ചവരില്‍ നിന്നാകുമ്പോള്‍ അത്ഭുതത്തിന് അവകാശമില്ല.പ്രസംഗം മാറ്റിയെഴുതണം എന്നാണ് അധികാരികള്‍ മണിക് സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. അവരുടെ നിര്‍ദ്ദേശത്തിന് കീഴടങ്ങുവാന്‍ മണിക്‍സര്‍ക്കാര്‍ തയ്യാറല്ലായിരുന്നു.അതുകൊണ്ടുതന്നെ ദൂരദര്‍ശനില്‍ അദ്ദേഹത്തിന്റെ സ്വതന്ത്ര്യദിനപ്രസംഗം സംപ്രേഷണം ചെയ്തുമില്ല. ഇന്നത്തെ ദേശാഭിമാനിയില്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യാന്‍ അദ്ദേഹം തയ്യാറാക്കിയ തിരുത്തേണ്ടത് കേന്ദ്രനയങ്ങള്‍ എന്ന പ്രസംഗത്തിന്റെ പൂര്‍ണരൂപം അച്ചടിച്ചിരിക്കുന്നു.              അദ്ദേഹം എഴുതുന്നു “ മതത്തിന്റെയും ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ നമ്മുടെ ദേശീയ മനഃസാക്ഷ

കവിതാവാരം. ആഴ്ചപ്പതിപ്പുകവിതകള്‍ -2

            ആടുജീവിതത്തേയും ആരാച്ചാരേയും പരിഹസിച്ചയാളുകള്‍ തന്റെ ഭൂതകാലക്കുളിര്‍ എന്ന പുസ്തകത്തേയും പരിഹസിക്കുന്നതില്‍ സമാധാനമുണ്ട് എന്ന് ദീപാനിശാന്തിന്റെ ആത്മപ്രശംസാപരവും ജുഗുപ്സാവഹവുമായ സ്വയംപുകഴ്‌ത്തലിനെ മറികടന്നാണ് “ മലയാള ” ത്തിന്റെ കവിതാപേജിലേക്കെത്തേണ്ടത്. പൂമുഖത്തുതന്നെ കൊളുത്തിവച്ചിരിക്കുന്ന ധൂപക്കുറ്റിയിലെ കരിമ്പുക ഉണ്ടാക്കുന്ന അലോസരത്തെ കുടഞ്ഞു കളഞ്ഞ് അമ്പത്തി രണ്ടാമത്തെ പേജിലെത്തുമ്പോള്‍ അവിടെ ആന്റണി കല്ലൂക്കാരന്റേയും (ഒളിപ്പിച്ച വാക്കുകള്‍ ) ബിനോയ് പി ജെ (പയറുമണിയുടെ ധ്യാനം ) യുടേയും കവിതകള്‍.രണ്ടു പേജിലായി കൊടുത്തിരിക്കുന്ന രണ്ടു കവിതക്കും കൂടി ഒരേ ചിത്രംതന്നെ നല്കിയിരിക്കുന്നതാണ് എന്നെ ആദ്യമായി ആകര്‍ഷിച്ചത്.രണ്ടിലും ഉള്ളത് ഒന്നുതന്നെ എന്നായിരിക്കുമോ ചിത്രകാരന്‍ ഉദ്ദേശിച്ചത്. അഥവാ വിശാലമായ  ആകാശത്തിന് പുറംതിരിഞ്ഞു നില്ക്കുന്ന ചിരട്ടപ്പുട്ടുകളാണ് മലയാള കവിത എന്നും അതിന്റെ എല്ലാത്തിന്റേയും ആശയം തനിക്ക് ഒറ്റച്ചിത്രത്തിലേക്ക് ഒതുക്കാന്‍ കഴിയും എന്നുമാണോ ചിത്രകാരന്‍ സൂചിപ്പിക്കുന്നത് ? അറിയില്ല.   ഹിരണ്മയേന പാത്രേണ സത്യസ്യാപിഹിതം മുഖം എന്നല്ലേ ?  എന്തായാലും വലതുകാലിനും ഇടതു