Posts

Showing posts from June 4, 2017

#ദിനസരികള്‍ 59

ക്രാന്തദര്‍ശികളായ ഋഷിമാര്‍ സ്രഷ്ടാവായ ഒരു ദൈവത്തെ സ്ഥാപിച്ചെടുക്കുവാന്‍ ശ്രമിക്കുന്നില്ല. നോക്കുക             ഇയം വിസൃഷ്ടിര്‍ യത ആബഭൂവ                                              യദി വാ ദധേ യദി വാ ന             യോ അസ്യാധ്യക്ഷ പരമേ വ്യേമന്‍             സോ അംഗ വേദ യദി വാ ന വേദ : ഇക്കാണാവുന്നതൊക്കെ ആരാണ് സൃഷ്ടിച്ചത് ? അല്ലെങ്കില്‍ ആര്‍ സൃഷ്ടിച്ചില്ല ? ആകാശത്തില്‍ അരുളി മരുവുന്ന അതിന് മാത്രമറിയാം. ചിലപ്പോള്‍ അതിനും അറിയില്ലെന്നും വരാം.സൃഷ്ടിയുടെ കാര്യത്തില്‍ എന്താണ് സംഭവിക്കുന്നത് / ച്ചത് എന്ന് വ്യക്തമായ ധാരണയില്ലാത്തതുകൊണ്ട് ഒരു നിഗമനത്തിലേക്കും ഋഷിമാര്‍ എത്തിച്ചേരുന്നില്ല.സി  വി വാസുദേവവഭട്ടതിരി തന്റെ ഭാരതീയ ദര്‍ശനങ്ങളില്‍ ഇങ്ങനെ എഴുതുന്നു “ ദൃശ്യപ്രപഞ്ചം എന്ന അത്ഭുതപ്രതിഭാസത്തിന്റെ ഉദ്ഭവമോ വികാസമോ പരിണാമമോ ഒന്നും മനസ്സിലാക്കാന്‍ കഴിയാതെ മന്ത്രദ്രഷ്ടാക്കാളും ക്രാന്തദര്‍ശികളുമായ ഋഷിമാര്‍ കൈമലര്‍ത്തുന്നതേയുള്ളു. ഒന്നും ഉറപ്പിച്ച് പറയുന്നില്ല.വേദം ചില അത്ഭുതപ്രതിഭാസങ്ങളെ അലങ്കാരപ്പകിട്ടോടെ വര്‍ണ്ണിക്കയും അവക്ക് മൂര്‍ത്തരൂപം നല്കി ദേവത്വം കല്പിച്ച് ആരാധിക്കുകയുമേ ചെയ്യുന്നുള്ളു.യ

#ദിനസരികള്‍ 58

ഹൈന്ദവദര്‍ശനങ്ങളിലെ ദൈവസങ്കല്പത്തെക്കുറിച്ച് അന്വേഷിക്കുന്നത് എനിക്ക് കൌതുകമുള്ള കാര്യമാണ്.നിരവധി ദൈവങ്ങളും ഉപദൈവങ്ങളുമടക്കം മുപ്പത്തിമുക്കോടി ഈശ്വരന്മാരുടെ ഉറവെടുക്കല്‍ എങ്ങനെയായിരുന്നു ? പൌരാണിക ഹൈന്ദവരുടെ ഈശ്വര സങ്കല്പമെന്തായിരുന്നു ? ഈ അന്വേഷണങ്ങള്‍ നമ്മെ നയിക്കുന്നത് പുരാതനമായ ഭാരതീയ ദര്‍ശനങ്ങളിലേക്കാണ്. ഭാരതീയ ദര്‍ശനങ്ങളെ , കൈകാര്യം ചെയ്യുന്ന വിഷയങ്ങളെ അടിസ്ഥാനമാക്കി ആറായി തിരിച്ചിരിക്കുന്നു. അവ ന്യായം , വൈശേഷികം , സാംഖ്യം , യോഗം , മീമാംസ , വേദാന്തം എന്നിവയാണ്. ഈ ആറു ദര്‍ശനങ്ങളില്‍ മാത്രമായി പൌരാണിക ഭാരതീയ ചിന്തയെ ഒതുക്കി നിറുത്തുന്നതിന് കഴിയില്ല. കാരണം ,താന്ത്രികം , ചാര്‍വ്വാകം , ബൌദ്ധം , ജൈനം എന്നിവയൊക്കെ ഇന്ത്യന്‍ ദര്‍ശനങ്ങള്‍ തന്നെ. എന്നാല്‍ അവ വേദ പ്രാമാണ്യം തീര്‍ത്തും അംഗീകരിക്കാത്ത നാസ്തിക ദര്‍ശനങ്ങളാകയാല്‍ ( വേദ പ്രാമാണ്യം അംഗീകരിക്കാത്തവയെ നാസ്തികമെന്നും അല്ലാത്തവയെ ആസ്തികമെന്നുമാണ് വിളിക്കാറുള്ളത്. ആസ്തിക – നാസ്തിക ദര്‍ശനങ്ങള്‍ ഈശ്വരവിശ്വാസവുമായി ബന്ധപ്പെട്ടതല്ല എന്ന കാര്യം ശ്രദ്ധിക്കുക) നാസ്തികങ്ങള്‍ എന്നാണ് പ്രശസ്തി. അതുകൊണ്ട് ഈശ്വരാന്വേഷണവുമായി ചെന്നു കയറേണ്ടത് ആസ്

#ദിനസരികള്‍ 57

ത്രീസ്റ്റാറുകള്‍ക്കടക്കം ബാര്‍‌ലൈസന്‍സ് അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ മദ്യനയം സ്വാഗതാര്‍ഹമാണ്. കേരളത്തിന്റെ സമകാലിക സാമൂഹിക അവസ്ഥയെ പരിഗണിച്ചുകൊണ്ടാണ് പുതിയ മദ്യനയം നടപ്പിലാക്കിയിരിക്കുന്നത് . മദ്യത്തിന്റെ ലഭ്യത ഉറപ്പുവരുത്തുകയും അതുവഴി വ്യാജമദ്യദുരന്തം ഉണ്ടാകുന്നത് തടയുകയും ചെയ്യുക എന്ന ഉദ്ദേശമാണ് സര്‍ക്കാരിനുള്ളത്.ജനങ്ങളോട് ഉത്തരവാദിത്തമുള്ള സര്‍ക്കാറിന്റെ  പുതിയ മദ്യനയവും അതുകൊണ്ടുതന്നെ പ്രശംസനീയമാണ്.             കള്ളുവ്യവസായ മേഖലയില്‍ നിലനില്ക്കുന്ന അരക്ഷിതാവസ്ഥക്ക് പരിഹാരമായി ടൊഡിബോര്‍ഡ് രൂപീകരിക്കാനുള്ള തീരുമാനം ഉചിതമായിട്ടുണ്ട്.അതൊടൊപ്പം ത്രിസ്റ്റാര്‍ മുതലുള്ള ഹോട്ടലുകളില്‍ ശുദ്ധമായ കള്ള് വിതരണം ചെയ്യാനുള്ള സാഹചര്യം ഉണ്ടാകുന്നു എന്നുള്ളത് ഈ മേഖലക്ക് ഗുണപ്രദമാണ്.കള്ളുഷാപ്പുകള്‍ സഹകരണസംഘങ്ങള്‍ക്ക് മാത്രമായി അനുവദിക്കുന്നതിനുള്ള നീക്കം ഉചിതമായിട്ടുണ്ട്. വ്യാജക്കള്ളിന്റെ വ്യാപനം തടയാന്‍ ഇതുവഴി കഴിയുമെന്ന സര്‍ക്കാര്‍ പ്രതീക്ഷ അസ്ഥാനത്താകില്ല എന്നുതന്നെ കരുതാം.             വര്‍ദ്ധിച്ചുവരുന്ന മദ്യേതരലഹരിവസ്തുക്കളുടെ വ്യാപനം തടയുകയും മദ്യഉപഭോഗം തന്നെ കുറച്ചു കൊണ്ട

#ദിനസരികള്‍ 56

സീതാറാം യെച്ചൂരി ആക്രമിക്കപ്പെട്ടു.ഇന്നലെ ഡല്‍ഹിയിലെ എ കെ ജി ഭവനില്‍ പൊളിറ്റ് ബ്യൂറോക്കു ശേഷം മാധ്യമങ്ങളെ കാണുന്നതിന് തൊട്ടുമുമ്പാണ്  അദ്ദേഹത്തെ സംഘപരിവാരപ്രവര്‍ത്തകര്‍ ആക്രമിച്ചത്.ഈ ആക്രമണത്തെ അപലപിച്ച മതേതരമനസ്സുകളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുക എന്നത് ഈ കാലഘട്ടം ഒരു ഇന്ത്യന്‍ പൌരനില്‍ നിന്ന് ആവശ്യപ്പെടുന്ന ഏറ്റവും ചെറിയ ഉത്തരവാദിത്തമാണ്.               ഈ വാര്‍ത്ത കേട്ടപ്പോള്‍ എന്നിലുണ്ടായത് ഞെട്ടലല്ല. ഭൂരിപക്ഷ വര്‍ഗ്ഗിയത അതിന്റെ പത്തി വിരിച്ചാടുന്ന സമകാലിക ഇന്ത്യന്‍ പരിതോവസ്ഥകളില് ‍ ഇടതുപക്ഷ നേതാക്കന്മാരും പ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടിട്ടില്ല എങ്കിലാണ് ഞെട്ടലുണ്ടാകേണ്ടത്. അതുകൊണ്ടുതന്നെ സഖാവിന് ശാരീരികമായി വല്ല അസ്വസ്ഥതകളും ഉണ്ടായോ എന്ന ആകാംക്ഷയായിരുന്നു എന്നില്‍ മുന്നിട്ടു നിന്നിരുന്നത്. ഏതൊരു കൊടിയ അനീതിക്കും മടിയില്ലാത്ത കാടന്മാരുടെ ആക്രമണത്തില്‍ എന്തും സംഭവിക്കാമല്ലോ എന്ന ചിന്ത മാത്രമാണ് എന്നെ ഭയപ്പെടുത്തിയത്. എന്നാല്‍ അത്തരത്തിലൊരു ഭയം അസ്ഥാനത്താണെന്ന് പിന്നീട് വന്ന വാര്‍ത്തകള്‍ വ്യക്തമാക്കി.             സത്യസന്ധമായ നിലപാടുകളുടെ തീക്ഷ്ണത , ആരെയൊക്കെയോ അസ്വസ്ഥമാക്കുകയും

#ദിനസരികള്‍ 55

            നാടന്‍ ചാരായം ഉണ്ടാക്കുന്നതിന് ഒരു പ്രഷര്‍കുക്കറും മുളപ്പിച്ച കുറച്ചു ധാന്യങ്ങളും മതി.ഇക്കാര്യം ഭരിക്കുന്നവര്‍ക്ക് അറിയില്ലെങ്കിലും ജനങ്ങളില്‍ ഭൂരിപക്ഷം പേര്‍ക്കും അറിയാം.ഭൂരിപക്ഷം പേര്‍ക്കും അറിയാമെങ്കിലും വളരെച്ചെറിയ ഒരു വിഭാഗം മാത്രമേ ഇതിന്റെ പ്രായോഗികതയെക്കുറിച്ച് ചിന്തിക്കാറുള്ളു. അങ്ങനെ പ്രായോഗികതയെക്കുറിച്ച് ചിന്തിക്കുന്നവരില്‍ത്തന്നെ വളരെക്കുറച്ചു പേരേ നടപ്പില്‍ വരുത്തുവാന്‍ ഉദ്യമിക്കാറുള്ളു. ആ ഉദ്യമത്തെയാണ് നമ്മുടെ നിയമം നാടന്‍ വാറ്റ് എന്ന വിഭാഗത്തില്‍‍പ്പെടുത്തി , ശിക്ഷിക്കപ്പെടേണ്ടുന്ന കുറ്റകൃത്യമായി പരിഗണിച്ച് നടപടികള്‍ സ്വീകരിക്കാറുള്ളത്. വില്പനക്ക് വേണ്ടി വന്‍‌തോതിലും വിശേഷാവസരങ്ങളിലേക്കായി വല്ലപ്പോഴും  വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഇടക്കിടക്കും നാടനുണ്ടാക്കുക എന്നൊരു ശീലം നമ്മുടെ കുഗ്രാമങ്ങളിലെ ജനങ്ങളില്‍ തുടങ്ങിയിട്ടുണ്ടോ എന്ന് പുതിയ പഠനങ്ങളിലൂട കണ്ടെത്തേണ്ടതുണ്ട്.             ഇത്രയും പറഞ്ഞത് ഒരു സുപ്രഭാതത്തില്‍ എഴുന്നേറ്റുവന്ന് വെളിപാടുണ്ടായ പോലെ നടപ്പിലാക്കേണ്ടുന്ന ഒന്നല്ല മദ്യനിരോധനം എന്ന് സൂചിപ്പിക്കുന്നതിന് വേണ്ടിയാണ്.ആരുടെയെങ്കിലും നാലുപേരുടെ കയ്യട

#ദിനസരികള്‍ 54

നളചരിതം. എഴുതപ്പെട്ടിട്ട് രണ്ടര നൂറ്റാണ്ടോളമായെങ്കിലും മലയാള കാവ്യലോകത്ത് ഇന്നും സിംഹാസനമിട്ടിരിക്കുന്ന ഏകച്ഛത്രാധിപതി.അവാച്യമായ അനുഭൂതികളുടെ മഹാസാഗരം.നവരസഭരിതം നളചരിതം. ഉപനിഷത് ഋഷികള്‍ ബ്രഹ്മാനുഭവം വാക്കുകള്‍ക്ക് അപ്രാപ്യമാണെന്ന് അവകാശപ്പെടുന്നതുപോലെ നളചരിതം നല്കുന്ന അനുഭവം എന്താണെന്ന് വിവരിക്കുവാന്‍ വാക്കുകള്‍ അശക്തം. അതുകൊണ്ട് ചെറുപതംഗികള്‍ അഗ്നിയിലേക്ക് ചെന്നു വീണ് ഉരുകിത്തീരുന്നതുപോലെ ഞാന്‍ നളചരിതം എന്ന രസവാഹിനിയിലേക്ക് നിപതിക്കുന്നു. വര്‍ണ്ണസംഘാതങ്ങളുടെ വിലോലവീചികളില്‍ ആനന്ദം കണ്ടെത്തുന്നു. മുങ്ങിയും പൊങ്ങിയും ഒലിച്ചും കരതൊട്ടും നളചരിതത്തില്‍ നീന്തിത്തുടിക്കുന്നു. അഹം ബ്രഹ്മാസ്മി എന്നല്ല അഹം രസോസ്മി എന്നുണരുന്നു.             അടിമുടി രസനിഷ്യന്ദിയെങ്കിലും ഈ കൃതിയിലെ ഏതേതു പദങ്ങളാണ് എന്നെ കൂടുതല്‍ കൂടുതല്‍ ഭ്രമിപ്പിക്കുന്നത് ? എന്റെ സ്വപ്നങ്ങള്‍ക്ക് പറക്കാന്‍ ആകാശമാകുന്നത് ? അത്തരമൊരു അന്വേഷണത്തിന് ഉത്തരം തേടുക എന്നത് നചികേതസ് മരണരഹസ്യമറിയാന്‍ ശ്രമിച്ച പോലെ അസാധ്യമെങ്കിലും ശ്രമിക്കാതിരിക്കുക എന്നത് മൌഡ്യമാകുമോ എന്നൊരു ആശങ്കയാല്‍ എന്റെ പ്രിയപ്പെട്ട നളചരിതത്തിലെ അതിപ്രിയകരങ്ങളായ പ

#ദിനസരികള്‍ 53

ഇന്ന് പരിസ്ഥിതി ദിനമാണ്. എല്ലാ സവിശേഷദിനങ്ങളിലും മലയാളി ഊര്‍ജ്ജസ്വലരായി ഉണര്‍‌ന്നെഴുന്നേല്ക്കുന്നതുപോലെത്തന്നെ ഇന്നും എഴുന്നേറ്റിട്ടുണ്ട്. സ്കൂളുകളിലും കോളേജുകളിലം മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജൂണ്‍ അഞ്ച് എന്ന പരിസ്ഥിതി ദിനം ഉയര്‍ത്തുന്ന സന്ദേശങ്ങളുടെ പ്രാധാന്യം വിളംബരം ചെയ്യപ്പെടുന്നു. ലോകമാകെ വ്യാപിച്ചിരിക്കുന്ന പ്രകൃതിചൂഷണത്തിന്റെ തിക്തവശങ്ങളെക്കുറിച്ചും അവയെ അതിജീവിക്കേണ്ടുന്നതിന്റെ ആവശ്യകതയെ ക്കുറിച്ചുമൊക്കെ ബോധവത്കരണം നടക്കുന്നു.പത്രങ്ങള്‍ മുഖപ്രസംഗങ്ങള്‍ എഴുതുന്നു.ദൃശ്യമാധ്യമങ്ങള്‍ ജനങ്ങളും നേതാക്കന്മാരും ചെടിനടുന്നതിന്റേയും പ്രകൃതിപ്രഭാഷണങ്ങള്‍ നടത്തുന്നതിന്റേയും മനോഹരമായ കാഴ്ചകള്‍ പങ്കുവെക്കുന്നു. കവികള്‍ കവിതകളെഴുതുന്നു. ഗായകര്‍ കീര്‍ത്തനങ്ങള്‍ പാടുന്നു. ചിത്രകാരന്മാര്‍ ചിത്രം വരക്കുന്നു. എല്ലാം നല്ലതുതന്നെ.             1972 മുതല്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയുടെ തീരുമാനപ്രകാരമാണ് ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചത്. അന്നു മുതല്‍ ഇന്നു വരെ ഈ ദിനത്തില്‍ ലോകത്താകമാനം നടക്കുന്ന പ്രകൃതി ചൂഷണത്തിനെതിരെയുള്ള മുദ്രാവാക്യങ്ങള്‍ ഉന്നയിക്കുവാനും പ്