Posts

Showing posts from December 16, 2018

#ദിനസരികള്‍ 618

|| ആത്മോപദേശശതകത്തിലെ സാമൂഹികത ||             നാരായണഗുരുവിന്റെ ആത്മോപദേശ ശതകത്തിന് നാളിതുവരെ ധാരാളം വ്യാഖ്യാനങ്ങളും പഠനങ്ങളും ഉണ്ടായിട്ടുണ്ട്. ശ്രുതിപ്രോക്തമായ അദ്വൈതാനുഭൂതിയുടെ സാക്ഷാത്കാരത്തിന് ഉപോല്‍ബലകമായി വര്‍ത്തിക്കുന്ന കൃതികളില്‍ പ്രഥമസ്ഥാനത്താണ് ഈ രചന എന്ന വിശേഷണത്തിനാണ് പലരും കൂടുതല്‍ പ്രസക്തി അനുവദിച്ചിരിക്കുന്നത്.അദ്വൈതാനുസാരിയായ ഒരു സന്യാസിയുടെ പ്രകൃഷ്ടകൃതിയെക്കുറിച്ച് ഇത്തരത്തിലൊരു നിഗമനത്തിലെത്തിച്ചേരുക വിഷമം പിടിച്ച സംഗതിയൊന്നുമല്ല. അതുകൊണ്ടുതന്നെ തന്റെ ബൌദ്ധികസ്വത്തുകളുടെ നേരവകാശിയായി ഗുരു കണക്കാക്കിയിരുന്ന നടരാജഗുരു മുതലിങ്ങോട്ട് മുനി നാരായണപ്രസാദുവരെ ആത്മീയതക്ക് കൂടുതല്‍ ഊന്നല്‍ നല്കിക്കൊണ്ടുള്ള വ്യാഖ്യാനങ്ങള്‍ക്കാണ് ശ്രമിച്ചിട്ടുള്ളതെന്നു കാണാം.പഠിതാക്ക‍ള്‍ അത്തരമൊരു നിഗമനത്തിലേക്ക് എത്തിച്ചേരുന്നതില്‍ തെറ്റൊന്നുമുണ്ടെന്നല്ല എന്റെ വാദം. ഗുരുതന്നെ ആത്മീയതയിലൂന്നി നിന്നുകൊണ്ടുള്ള സംവാദത്തിനാണ് കൂടുതല്‍ സമയവും പ്രാധാന്യവും കൊടുത്തിരിക്കുന്നതെന്നതുകൂടി പരിഗണിക്കുക. എന്നാല്‍ കേവലമായ ആത്മീയത മാത്രമല്ല ആ കൃതിയുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്. മറിച്ച് സാമൂഹികതയിലാണ

#ദിനസരികള്‍ 617

||ചോദ്യോത്തരങ്ങള് ‍ | ചോദ്യം : ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടാണോ വനിതാ മതില് ‍ ? ഉത്തരം : ശബരിമലയും വനിതാ മതിലുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ല എന്ന് എത്രയോ തവണ പറഞ്ഞതാണ്. ശബരിമലയില് ‍ സ്ത്രീകളെ കയറ്റണമെന്നതാണ് വനിതാ മതിലിന്റെ ലക്ഷ്യമെന്നു പ്രചരിപ്പിക്കുന്നവര് ‍ വനിതാ മതില് ‍ ഉന്നയിക്കുന്ന മുദ്രാവാക്യങ്ങളോട് ഐക്യപ്പെടുന്നവരല്ല.എന്നാല് ‍ മനസ്സിലാക്കേണ്ട ഒരു വസ്തുത തുല്യത ഒരാശയമായി വനിതാ മതില് ‍ ഉയര് ‍ ത്തിപ്പിടിക്കുന്നുണ്ട് എന്നതാണ്.അത് മനുഷ്യര് ‍ ഇടപെടുന്ന എല്ലാ മേഖലകളിലും സ്ത്രീപുരുഷഭേദമെന്യേ തുല്യതയും ലിംഗനീതിയും ഉറപ്പാക്കുന്നതിനു വേണ്ടിയാണ്.മറിച്ചുള്ള ആരോപണങ്ങള് ‍ വനിതാ മതിലിന്റെ വിശാലമായ ആശയ പരിസരങ്ങളെ അട്ടിമറിക്കുന്നതിനും സങ്കുചിതപ്പെടുത്തുന്നതിനും വേണ്ടി മാത്രമാണ് ഉന്നയിക്കപ്പെടുന്നത്. ചോദ്യം : അപ്പോള് ‍ ശബരിമല നിങ്ങള് ‍‍ ക്കൊരു പ്രശ്നമല്ലേ? ഉത്തരം : അല്ല ചോദ്യം : ശബരിമല വിഷയം വന്നതിനു ശേഷമാണല്ലോ നിങ്ങള് ‍ ‌ നവോത്ഥാനമെന്നും സ്ത്രീ മുന്നേറ്റമെന്നുമൊക്കെ പറഞ്ഞ് വ്യാപകമായി പ്രചാരണം തുടങ്ങിയത് ? ഉത്തരം : ശബര

#ദിനസരികള്‍ 616

            ഇനിമുതല്‍ ഹര്‍ത്താലുമായി സഹകരിക്കേണ്ടതില്ലെന്ന് വ്യാപാരികളും വ്യവസായികളും ചരക്കുവാഹന ഉടമകളും ഹോട്ടല്‍ ഉടമകളും മറ്റും മറ്റും ചേര്‍ന്ന്    കോഴിക്കോട് വെച്ച് നടത്തിയ യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നു.എന്നു മാത്രവുമല്ല 2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായും ആചരിക്കുമെന്നും സംഘടനകളുടെ നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ! വ്യാപാരികളുടെ ഇടയില്‍ ഹര്‍ത്താലിനെതിരെയുള്ള വികാരം പൊതുവെ നിലനിന്നിരുന്നുവെങ്കിലും വ്യക്തമായ യാതൊരു കാരണവുമില്ലാതെ ഒരു മാസം മൂന്നു ദിവസങ്ങളിലായി ബി ജെ പി നടത്തിയ ഹര്‍ത്താലുകളാണ് വ്യാപാരി സമൂഹത്തെ പെട്ടെന്ന്   ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ പ്രോകോപിച്ചത്.ഇങ്ങനെ നടത്തുന്ന അനാവശ്യമായ ഹര്‍ത്താലുകള്‍ വ്യാപാരരംഗത്ത് വലിയ നഷ്ടങ്ങളാണുണ്ടാക്കുന്നതെന്നും അതുകൊണ്ട് ഇനി മുതല്‍ ഹര്‍ത്താലുകളില്‍ ലോറികളും മറ്റു വാഹനങ്ങളും ഓടുമെന്നും കടകമ്പോളങ്ങള്‍ തുറക്കുമെന്നുമാണ് സംയുക്തസമിതിയുടെ തീരുമാനം             ഒരു ജനാധിപത്യ സംവിധാനത്തിനുള്ളില്‍ നിന്നുകൊണ്ട് ഏറ്റവും ഫലപ്രദമായും ഗുണപരമായും പ്രവര്‍ത്തിക്കേണ്ട സംഘങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. എന്നാല്‍ ജനങ്ങളോട് ഉത്തരവാദിത്തമ

#ദിനസരികള്‍ 615

            ഇന്നലെ ഒരു പരസ്യം കണ്ടു. ഒരു കണ്ണാശുപത്രിയുടെ പരസ്യമാണ്. നിങ്ങളില്‍ പലരും കണ്ടിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എത്ര മനോഹരമായിട്ടാണ് ആ പരസ്യം ഇണക്കിയെടുത്തിരിക്കുന്നത് ? എന്താണോ തങ്ങളില്‍ നിന്നും പ്രതീക്ഷിച്ചത് അതിന്റെ പരമാവധി ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരിക്കലും മായാത്തവണ്ണം പ്രേക്ഷകരുടെ മനസ്സിലെത്തിക്കാന്‍ അതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍  കഴിഞ്ഞിട്ടുണ്ട്. ഞാനൊരു നിര്‍മാതാവായിരുന്നെങ്കില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ അവരെ വിളിച്ചൊരു സിനിമ ഏല്പിക്കുമായിരുന്നു.ഈയൊരൊറ്റ പരസ്യം കൊണ്ട് അത്രമാത്രം വിശ്വാസ്യത അവര്‍ നേടിയെടുത്തിട്ടുണ്ടെന്ന് സമ്മതിക്കാതെ തരമില്ല.മലയാളത്തില്‍ ഇത്തരത്തിലൊരു പരസ്യം നാളിതുവരെ കണ്ടതായി ഓര്‍ക്കുന്നില്ല. ആ പരസ്യം തയ്യാറാക്കിയവരെ ഒരിക്കല്‍ കൂടി ഹാര്‍ദ്ദവമായി അഭിനന്ദിക്കട്ടെ !               നാം കേട്ട പരസ്യങ്ങളില്‍ ഇതുപോലെ ഓര്‍ത്തിരിക്കാന്‍ കഴിയുന്നവ എത്രയെണ്ണമുണ്ട് ? എന്റെ മനസ്സിലേക്ക് ആദ്യം തന്നെ ഓടി വരുന്നത് ഉജാലയുടെ ഒരു കവിതയാണ്. വെള്ളവസ്ത്രമലക്കീടില്‍ ശോഭിക്കും ഉള്ള വസ്ത്രവും എന്നു തുടങ്ങുന്ന കവിത. ഒരു പക്ഷേ എന്തെങ്കിലും മേന്‍മകൊണ്ടായിരിക്ക

#ദിനസരികള്‍ 614

            എം എന്‍ വിജയനുമായി 1993 ല്‍ നടത്തിയ ഒരു അഭിമുഖത്തില്‍ മത ചിഹ്നങ്ങള്‍ വഹിക്കുന്ന ചെറുപ്പക്കാര്‍ കൂടിവരികയാണല്ലോ ഇതെന്തുകൊണ്ടാണ് എന്നൊരു ചോദ്യം സി കൃഷ്ണദാസ് ഉന്നയിക്കുന്നുണ്ട്.വിജയന്‍ മാസ്റ്റര്‍ ആ ചോദ്യത്തിന് നല്കുന്ന മറുപടി നോക്കുക - “ ഓരോ അടയാളവും പരസ്പരം അകറ്റുന്ന ഉദാസീനങ്ങളല്ലാത്ത അടയാളങ്ങളായിത്തീരുന്നു.കൂടുതല്‍ ഹിന്ദുക്കള്‍ പൊട്ടുതൊടുകയും കൂടുതല്‍ മുസ്ലീങ്ങള്‍ താടിവളര്‍ത്തുകയും ചെയ്യുമ്പോള്‍ സ്വം , പരം എന്ന വ്യത്യാസം വരുന്നു.ഒരടയാളം ഒരു ഗ്രൂപ്പിനെ സൂചിപ്പിക്കുകയും മറ്റൊരു ഗ്രൂപ്പിനെ ശത്രുവായി കാണാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.ഈ അടയാള ധര്‍മ്മം ഫാസിസവും ഹിന്ദുത്വവും സമര്‍ത്ഥമായി ഉപയോഗിക്കുന്നു.പൊട്ടും തൊപ്പിയും കള്‍ച്ചറല്‍ ആണ്.നാച്വറല്‍ അല്ല.അതുകൊണ്ട് അടയാളങ്ങള്‍ സ്വാഭാവികമായ മനുഷ്യത്വത്തെ തിരസ്കരിക്കാനുള്ള ഉപകരണങ്ങളായിത്തീരുന്നു.മനുഷ്യന്റെ പ്രാഥമിക ഐക്യത്തെ മായ്ച്ചുകളയാനുള്ള മാര്‍ഗ്ഗമായിരിക്കെത്തന്നെ ഭരിക്കാനുള്ള മാര്‍ഗ്ഗവും ആയിത്തീരുന്നു. ”             നിരുപദ്രവമെന്നു നാം ധരിക്കുന്ന ചില അടയാളങ്ങളുടെ പിന്നിലെ സങ്കീര്‍ണവും സാമൂഹികവുമായ മാനസികാവസ്ഥയെക്കുറിച്ചാണ്

#ദിനസരികള്‍ 613

||ചോദ്യോത്തരങ്ങള് ‍ || ചോദ്യം : സുനില് ‍ പി ഇളയിടത്തിനെതിരെ വ്യാപകമായി ആക്ഷേപങ്ങള് ‍ ഉയരുന്നുണ്ടല്ലോ ? ഉത്തരം : ചിലതൊക്കെ കാണുന്നുണ്ട്. പക്ഷേ നാളിതുവരെ ഉന്നയിക്കപ്പെട്ട ഒരാക്ഷേപവും സുനില് ‍ പി ഇളയിടത്തെക്കുറിച്ച് എന്തെങ്കിലും തരത്തിലുളള ആശങ്കകളുണ്ടാക്കാന് ‍ പര്യാപ്തമായവയല്ല.ആ ആരോപണങ്ങളെല്ലാംതന്നെ വെറുതെ എറിയപ്പെടുന്ന കല്ലുകളാണ്. അവയ്ക്കു പിന്നിലെ സങ്കുചിതമായ മനസ്സുകളെ മലയാളികള് ‍ മനസ്സിലാക്കിക്കഴിഞ്ഞുവെന്നു വേണം കരുതാന് ‍ . എന്നു മാത്രവുമല്ല സുനില് ‍ പറയുന്നത് ചില കോണുകളില് ‍ അതിശക്തമായി ചെന്നു കൊള്ളുന്നുണ്ടെന്നുകൂടി ഈ സംഭവങ്ങള് ‍ വെളിപ്പെടുത്തുന്നു. ആര് ‍ ‌ക്കെതിരെയാണോ സുനില് ‍ പി ഇളയിടം കര് ‍ ക്കശമായ നിലപാടുകള് ‍ സ്വീകരിക്കുന്നത് അതേ കോമാളിക്കൂട്ടംതന്നെയാണ് അദ്ദേഹത്തെ ഒളിച്ചിരുന്നെറിഞ്ഞു വീഴ്ത്താന് ‍ ശ്രമിക്കുന്നത്.കഴമ്പില്ലാത്ത അത്തരം ആരോപണങ്ങള് ‍ ഇനിയും സുനിലിനെതിരെ വരുമെന്നു തന്നെ പ്രതീക്ഷിക്കാം. ചോദ്യം : അല്ല നിരന്തരം ഇങ്ങനെ പലരും പല കോണുകളില് ‍ നിന്നും ... ഉത്തരം : നുണപ്രചാരകരുടെ പ്രധാനപ്പെട്ട ഒരുദ്ദേശവും ഇതുതന്നെയാണ്. ആളുകളുടെ മനസ

#ദിനസരികള് 612

            എന്തിനാണ് വനിതാമതിലെന്നും ഒരു നൂറ്റാണ്ടുമുമ്പു നടന്ന നവോത്ഥാന മുന്നേറ്റങ്ങളിലെ എന്തു മൂല്യമാണ് ഇനിയും വീണ്ടെടുക്കാനുള്ളതെന്നുമുള്ള ചോദ്യങ്ങള് ‍ ജനുവരി ഒന്നിന് കേരളം പ്രഖ്യാപിച്ച വനിതാമതിലിനെ ചുറ്റിപ്പറ്റി ഉയരുന്നു . അനുബന്ധമായി ലിംഗനീതിയെപ്പറ്റി നവോത്ഥാനം ചിന്തിച്ചിട്ടേയില്ലെന്നും അതുകൊണ്ടുതന്നെ നവോത്ഥാനമൂല്യങ്ങളിലേക്ക് മടങ്ങുകയെന്നു പറയുന്നത് സ്ത്രീയെ പരിമിതിപ്പെടുത്തുന്ന ഒന്നായി മാറുമെന്നുമുള്ള അഭിപ്രായം കൂടി ഉന്നയിക്കപ്പെടുന്നു . അതുകൊണ്ടുതന്നെ വനിതാ മതിലിനെക്കുറിച്ചും അതു മുന്നോട്ടു വെയ്ക്കുന്ന മുദ്രാവാക്യങ്ങളെക്കുറിച്ചും കേരളം ചര് ‍ ച്ച ചെയ്യുക തന്നെ വേണം .             എന്താണ് നവോത്ഥാനം ? കേരള നവോത്ഥാനത്തിന്റെ ചരിത്രമെഴുതിയ പി ഗോവിന്ദപ്പിള്ള ഒന്നാം സഞ്ചയികയില്‍ അഞ്ച് സിദ്ധാന്തങ്ങളെ നവോത്ഥാനത്തിന്റെ മുഖമായി അവതരിപ്പിക്കുന്നുണ്ട്. ഒന്ന് മാനവികത, രണ്ട് ജനാധിപത്യം , മൂന്ന് മതനിരപേക്ഷത , നാല് യുക്തിവാദം , അഞ്ച് സോഷ്യലിസം.ഈ മൂല്യങ്ങളെ നവോത്ഥാനം വിലയിരുത്തിയത് ആകെയുള്ള മാനവസത്തയെ മുന്‍നിറുത്തിയാണ് അല്ലാതെ സ്ത്രീ എന്നോ പുരുഷനെ