Posts

Showing posts from 2020

#ദിനസരികള് 1272 നൂറു ദിവസം നൂറു പുസ്തകം ||പതിനൊന്നാം ദിവസം – ഭാരതപര്യടനം||

Image
  ( മാരാര് കൃതികളിലൂടെ )             കുട്ടികൃഷ്ണമാരാരുടെ ഏറ്റവും പ്രധാനപ്പെട്ടെ രചനയേത് എന്ന ചോദ്യത്തിന് പലരും പറയുന്ന ഉത്തരം ഭാരതപര്യടനം എന്നായിരിക്കും. ആ ഉത്തരത്തില്‍ മാരാര്‍ക്കും ഇഷ്ടക്കേടൊന്നുമില്ലെന്ന് അദ്ദേഹംതന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. മഹാഭാരതത്തിലെ ചില സന്ദര്‍ഭങ്ങളെ മുന്നില്‍ വെച്ച് ജീവിതത്തിന്റെ ഗതിവിഗതികളെ കൂടുതല്‍ ആഴത്തിലും പരപ്പിലും ഇഴവിടര്‍ത്തിക്കാണിക്കുവാന്‍ മാരാര്‍ പരിശ്രമിച്ചതിന്റെ ഈടുറ്റ ഫലമാണ് ഭാരതപര്യടനമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എം കെ സാനു ചൂണ്ടിക്കാണിക്കുന്നതുപോലെ ആ ഗ്രന്ഥം ആര്‍ക്കും തന്നെ വെറുതെ വായിച്ചുപോകുവാന്‍ കഴിയുന്ന ഒന്നല്ല മറിച്ച് അനുഭവിക്കാനും ജീവിതത്തെത്തന്നെ മാറ്റിപ്പണിയാനുമുള്ളതാണ്. വിമര്‍ശനത്തിലെ രാജശില്പി എന്ന പുസ്തകത്തില്‍ അദ്ദേഹം എഴുതുന്നു. " ആന്തരിക ജീവിതത്തില്‍ ചലനമോ മാറ്റമോ ഉണ്ടാകുമ്പോള്‍ മാത്രമേ വായനയെക്കുറിച്ച് അനുഭവം എന്നു പറയാനാകൂ. ഗ്രന്ഥം വായിക്കുന്നതിനുമുമ്പുള്ള അവസ്ഥയില്‍ തുടരാന്‍ വായനക്കു ശേഷം നിങ്ങള്‍ക്കു സാധിക്കില്ല. കാണാത്ത പലതും കണ്ടതായി നിങ്ങള്‍ അറിയുന്നു.ആലോചനയില്‍ പെട്ടിട്ടില്ലാത്ത പലതും ആലോചനയിലേക്ക് കടന്നു വരു

#ദിനസരികള് 1271 നൂറു ദിവസം നൂറു പുസ്തകം ||പത്താം ദിവസം – മാരാരുടെ കത്തുകള്‍ ||

Image
( മാരാര് കൃതികളിലൂടെ )   മാരാരുടെ കത്തുകള്‍ വായിക്കുക എന്നത് രസമുള്ള കാര്യമാണ്. കേവലം വ്യക്തിപരമായ കുശലാന്വേഷണങ്ങള്‍ക്കും മറ്റും അപ്പുറത്ത് ആ കത്തുകള്‍ പലപ്പോഴും സാഹിത്യത്തിന്റെ , സംസ്കാരത്തിന്റെ ഊര്‍ജ്ജ്വസ്വലമായ ചില വിതാനങ്ങളെ തൊട്ടുനില്ക്കുന്നവയാണ്. അതുകൊണ്ടുതന്നെ മാരാരുടെ ആഴവും പരപ്പുമുള്ള ലേഖനങ്ങളെന്നതുപോലെ തന്നെ അദ്ദേഹം തന്റെ സമകാലികരായ പ്രസിദ്ധ വ്യക്തികള്‍ക്ക് അയച്ച കത്തുകളും   പ്രസക്തമാണ്. മകന്‍ മുരളിധരന്‍ ആ പ്രസക്തിയെ ഇങ്ങനെ ചൂണ്ടിക്കാണിക്കുന്നു : " സാഹിത്യകാരന്മാരുടെ കത്തുകള്‍ പ്രസിദ്ധപ്പെടുത്തുന്നത് ഉചിതമല്ലെന്നുളള ഒരു അഭിപ്രായം നമ്മുടെ സഹൃദയന്മാരുടെയിടയിലുണ്ട്. അതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ആ കത്ത് എഴുതിയ വ്യക്തി പില്ക്കാലത്ത് അതാരെങ്കിലും പ്രസിദ്ധപ്പെടുത്തിയേക്കുമെന്ന് കരുതിയിട്ടുണ്ടാവില്ലല്ലോ എന്നാണ്. സാഹിത്യകാരനെ സാമാന്യനായൊരാളല്ല സമാജത്തിലെ സംസ്കാരനായകനായാണ് നാം കരുതിപ്പോരാറ്. അതുകൊണ്ട് ഒരു കൊച്ചുകുടുംബത്തിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ അദ്ദേഹം ഒതുനില്ക്കുന്നില്ല.വ്യക്തികള്‍ക്കയക്കുന്ന കത്തിലായിരിക്കും വാസ്തവത്തില്‍ സാഹിത്യകാരന്റെ യഥാര്‍ത്ഥവ്യക്തിത്വം തികച്ചു

#ദിനസരികള് 1270 നൂറു ദിവസം നൂറു പുസ്തകം ||ഒമ്പതാം ദിവസം – രാജാങ്കണം ||

Image
( മാരാര് കൃതികളിലൂടെ )                 സാഹിത്യത്തില്‍ നിഷ്പക്ഷത എന്നൊന്നില്ല എന്ന് അടിവരയിട്ടു പറഞ്ഞുകൊണ്ടാണ് മാരാരുടെ രാജാങ്കണം ആരംഭിക്കുന്നത് തന്നെ. നിഷ്പക്ഷനാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അയാള്‍ ആത്മവഞ്ചകനാണ് എന്നുകൂടി അദ്ദേഹം പറയും. "അതുകൊണ്ട് എന്റെ ചില വ്യക്തിപക്ഷപാതങ്ങളുടെ സമാഹാരമാണ് ഈ രാജാങ്കണമെന്ന് പറയുന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.ഒരുമിച്ചു ജീവിക്കുകയും ഇടപെടുകയും ചെയ്യുന്നവര്‍ക്കു തമ്മിലേ വ്യക്തിപക്ഷപാതം വരൂ എന്ന് കാണുന്ന കണ്ണുകള്‍ക്ക് നെടുംകാഴ്ചയില്ല.സാഹിത്യകൃതികളില്‍ സ്വന്തം വ്യക്തിത്വം നിലനിറുത്തി പണ്ടെന്നോ ദേഹം വെടിഞ്ഞുപോയ ഏതൊരാളോടും നമുക്ക് ആ സാഹിത്യം മുഖേന വ്യക്തിപക്ഷപാതം വളര്‍ത്താവുന്നതാണ് , വളര്‍‌ത്തേണ്ടതുമാണ് " എന്ന് രാജാങ്കണത്തിന്റെ ആമുഖമായി മാരാര്‍ കുറിച്ചുവെയ്ക്കുന്നു. പക്ഷപാതം ഒരു മോശം പ്രവണതയായി കരുതിപ്പോരുന്നവര്‍ക്ക് മാരാരുടെ അടി കുറച്ച് കനത്തതുതന്നെയായിരിക്കും. അതുകൊണ്ടുതന്നെയാണ് നിങ്ങള്‍ ഏതുചേരിയിലാണ് എന്ന ചോദ്യം ഏതുകാലത്തും പ്രസക്തമായിരിക്കുന്നത്.             മാരാരുടെ ഏറെ വിഖ്യാതമായ വാല്മീകിയുടെ രാമന്‍ എന്ന ലേഖനം രാജാങ്കണത്തിലാണ്. (അക്ക

#ദിനസരികള് 1269 നൂറു ദിവസം നൂറു പുസ്തകം ||എട്ടാം ദിവസം – സാഹിത്യപര്യടനം ||

Image
    ( മാരാര് കൃതികളിലൂടെ )               മാരാരെ അനുസ്മരിക്കുന്ന ഒരു ലേഖനത്തില്‍ കെ പി അപ്പന്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് ഹിംസാത്മക വ്യക്തിത്വം ( Violent Personality ) എന്നാണ്. അദ്ദേഹം എഴുതുന്നു :- " സമകാലിക സാഹിത്യചിന്തകരുമായി പൂര്‍ണമായി ഇണങ്ങിപ്പോകുവാന്‍ മാരാര്‍ക്ക് കഴിഞ്ഞില്ല.അതുകൊണ്ട് എതിര്‍പ്പിന്റേയും ചെറുത്തുനില്പിന്റേയും ആക്രമണത്തിന്റേയും ചരിത്രമാണ് അദ്ദേഹത്തിന്റെ സാഹിത്യ ജീവിതം പറയുന്നത്. വാസ്തവത്തില്‍ ചിന്തയുടെ രംഗത്തു തന്നെ സംബന്ധിച്ചിടത്തോളം പലപ്പോഴും അനുരഞ്ജനം അസാധ്യമാണെന്ന് സ്വന്തം വിമര്‍ശന ഗ്രന്ഥങ്ങളിലൂടെ സ്ഥാപിക്കുകയാണ് മാരാര്‍ ചെയ്തത്.അതോടൊപ്പം മാമൂലുകളെ ധിക്കരിക്കുന്ന മനസ്സാണ് തന്റേതെന്ന് അദ്ദേഹത്തിന്റെ ചിന്ത വ്യക്തമാക്കി.വിലക്കുകളെ മാനിക്കാത്ത ഭാഷയാണ് തന്റേതെന്ന് അദ്ദേഹത്തിന്റെ ശൈലി വ്യക്തമാക്കി.ഈ പ്രത്യേകതകള്‍ ഒരു വിമര്‍ശകന്‍ എന്ന നിലയില്‍ മാരാര്‍ക്കുണ്ടായിരുന്നത് ഒരു ഹിംസാത്മക വ്യക്തിത്വമാണെന്ന നിഗമനത്തില്‍ നമ്മെ കൊണ്ടെത്തിക്കുന്നു. ( ചരിത്രത്തെ നിങ്ങള്‍ക്കൊപ്പം കൂട്ടുക. പേജ് 207 ) മാരാരിലെ ഹിംസാത്മകത്വത്തെക്കുറിച്ച് അപ്പനെന്നല്ല അദ്ദേഹത്തെ അടുത്തറിയ

#ദിനസരികള് 1268 നൂറു ദിവസം നൂറു പുസ്തകം ||ഏഴാം ദിവസം – സാഹിത്യശേഷം ||

Image
( മാരാര് കൃതികളിലൂടെ )   സാഹിത്യശേഷം പ്രസിദ്ധീകരിക്കപ്പെടുന്നത് മാരാരുടെ മരണശേഷമാണ്. എന്നാല്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അത്തരമൊരു സമാഹാരം പ്രസിദ്ധപ്പെടുത്തുന്നതിനെക്കുറിച്ച് അദ്ദേഹം ആലോചിച്ചിരുന്നുവെന്ന് മാരാരുടെ കണ്ടെടുത്ത കുറിപ്പുകളില്‍ നിന്നും വ്യക്തമാകുന്നുണ്ടെന്ന് സാഹിത്യശേഷത്തിന്റെ   അവതാരികയില്‍ കെ ഗോപാലകൃഷ്ണന്‍ രേഖപ്പെടുത്തുന്നു. സാഹിത്യ ഭൂഷണം , സാഹിത്യ വിദ്യ , സാഹിത്യ സല്ലാപം , സാഹിത്യ പര്യടനം , സാഹിത്യ വീക്ഷണം എന്നിങ്ങനെയാണല്ലോ മാരാരുടെ ചില പുസ്തകങ്ങളുടെ പേരുകള്‍. അവയെല്ലാം തന്നെ സാഹിത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സജീവമായി ഇടപെടുന്നവയാണ്. എന്നാല്‍ സാഹിത്യത്തിന്റെ അങ്കലാപ്പുകള്‍ ഒടുങ്ങിയെന്നാണ് ഈ പുസ്തകത്തിന്റെ പേരു സൂചിപ്പിക്കുന്നത്.   ജീവിതത്തിന്റെ അവസാന കാലത്ത് മാരാര്‍ സാഹിത്യവിദ്യയെ വിട്ട് ആത്മവിദ്യയുടെ വഴിയേയായിരുന്നു സഞ്ചരിച്ചിരുന്നത്. നമ്മുടെ ഒരു എഴുത്തുകാരന്‍ ചൂണ്ടിക്കാണിച്ചതുപോലെ ഒരു ശരാശരി ഇന്ത്യന്‍ ബുദ്ധിജീവിയുടെ അവസ്ഥ തന്നെയായിരുന്നു മാരാരുടേതും. (വിപ്ലവകാരിയായി ജീവിതം തുടങ്ങിയ അരവിന്ദന്‍ പോണ്ടിച്ചേരിയിലെ ഒരു ആശ്രമത്തില്‍ ഒരു സന്യാസിയായി ഒടുങ്ങിയ

#ദിനസരികള് 1267 നൂറു ദിവസം നൂറു പുസ്തകം ||അഞ്ചാം ദിവസം - ഭാഷാപരിചയം ||

Image
  ( മാരാര് കൃതികളിലൂടെ )             വ്യാകരണത്തിനു വേണ്ടിയല്ല ഭാഷ , ഭാഷയ്ക്കു വേണ്ടിയാണ് വ്യാകരണം എന്ന ഓര്‍മ്മപ്പെടുത്തലാണ് മുണ്ടശേരിയുടെ ഭാഷാപരിചയം എന്ന പുസ്തകം. കേരള പാണിനീയത്തിന്റെ നിഗൂഢമായ വനസ്ഥലികള്‍ കണ്ട് ഭയപ്പെട്ടു പോകുന്നവര്‍ക്ക് ഭാഷാപരിചയത്തിലെ സ്വച്ഛശാന്തമായ താഴ്വര ഒരാശ്വാസം തന്നെയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അത്രമാത്രം ലളിതമായ ഉദാഹരണങ്ങളിലൂടെയും ചിരിപരിചിതമായ സാഹചര്യങ്ങളിലൂടെയും നമ്മെ കൈപിടിച്ചു നടത്തിക്കൊണ്ടുപോകുന്ന മാരാര്‍ , അതുവരെ മലയാള വ്യാകരണത്തിന്റെ മേഖലയില്‍   മറ്റാരും തന്നെ നടന്നിട്ടില്ലാത്ത ഒരു പുതുവഴി കാണിച്ചു തരികയായിരുന്നു. എ ആറും കൂട്ടരും ചെയ്തു വെച്ച രീതികളില്‍   നിന്നും നേരെ ഇടംതിരിഞ്ഞൊരു നടത്തമായിരുന്നു അത്.             എം ശേഷഗിരിപ്രഭുവിന്റെ വ്യാകരണ മിത്രത്തെ മറന്നു കൊണ്ടല്ല ഞാനിതെഴുതുന്നത്.എന്നാല്‍ കേരള പാണിനീയത്തിന്റെ ചുവടുപിടിച്ചാണ് ആ കൃതി പരുവപ്പെടുത്തിയിരിക്കുന്നത്. പി വി വേലായുധന്‍   പിള്ള ഇങ്ങനെ സൂചിപ്പിക്കുന്നു :-“ മിക്കവാറും സംസ്കൃതമാര്‍ഗ്ഗത്തെയാണ് ശേഷഗിരി പിന്തുടരുന്നത്.ശബ്ദം പദം വാക്യം എന്ന് മൂന്നായി ഭാഷയെ വിഭജിച്ചു പഠിക്കുന്ന സമ്പ്