Posts

Showing posts from March 22, 2020

#ദിനസരികള്‍ 1077 എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ - പ്രകൃതിയും മനുഷ്യനും 2 – കെ എന്‍ ഗണേഷ്.

ചര്‍ച്ചയുടെ തുടക്കം എന്ന ഒന്നാം അധ്യായം മനുഷ്യ പരിണാമത്തെക്കുറിച്ചും അധ്വാനത്തിന്റെ പങ്കിനെക്കുറിച്ചുമാണ് ചര്‍ച്ച ചെയ്യുന്നത്. ഏംഗല്‍സ് എഴുതിയ ആള്‍ക്കുരങ്ങില്‍ നിന്ന മനുഷ്യനിലേക്കുള്ള മാറ്റത്തില്‍ അധ്വാനത്തിന്റെ പങ്ക് എന്ന കൃതി ഈ ചര്‍ച്ചയെ മുന്നോട്ടു നയിക്കാനുള്ള ആശയങ്ങള്‍ നല്കുന്നുണ്ട്. മനുഷ്യന്‍ ഇന്നു നാം കാണുന്ന മനുഷ്യനായിത്തീര്‍ന്നതില്‍ കൈകള്‍ കൊണ്ട് പ്രവര്‍ത്തിക്കുവാനുള്ള ശേഷി , ഭാഷ ഉപയോഗിക്കുവാനുള്ള പാടവം മസ്തികഷ്കത്തിന്റെ വളര്‍ച്ച എന്നീ സവിശേഷതകളുടെ പ്രാധാന്യം ഏംഗല്‍സ് എടുത്തു പറയുന്നുണ്ട്.അതുകൊണ്ടുതന്നെ പ്രകൃതിയുമായുള്ള ഇടപെടലിന്റെ ചരിത്രത്തെക്കുറിച്ചുള്ള ഏതൊരു ചര്‍ച്ചയും മനുഷ്യപരിണാമത്തെക്കുറിച്ചും അധ്വാനത്തിന്റെ പങ്കിനെക്കുറിച്ചും കൂടിയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.ആദ്യമായി ഒരു കല്ല് കൈയ്യിലെടുത്ത ആള്‍ക്കുരങ്ങ് നേടിയ ശേഷി ഒരു പക്ഷേ മനുഷ്യചരിത്രത്തിലെ നാഴികക്കല്ലായിരിക്കണം. അതൊരു വലിയ കുതിച്ചു ചാട്ടത്തിലേക്കുള്ള ആദ്യ ചുവടുവെയ്പ്പായിരുന്നു. ശാരീരികമായുണ്ടായ പരിണാമങ്ങളുടെ ഫലമായി പ്രകൃതിയില്‍ ഇടപെടാനും അതിന്റെ വഴക്കിയെടുക്കാനുമുള്ള ശേഷി അവിടംമുതലാണ് ആരംഭിക്കുന്നത്. “

#ദിനസരികള്‍ 1076 എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ - ഭാരതീയ സാഹിത്യ ദര്‍ശനം – 7

അലങ്കാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ചര്‍ച്ച നടത്തുന്ന അഞ്ചാം അധ്യായം സാമാന്യം ദീര്‍ഘമാണ്.           അലങ്കാരസ്തു വിജ്ഞേയോ           മാല്യാഭരണവാസസാം                   നാനാവിധ സമായോഗോ –           പ്യംഗോപാംഗ വിധി : സ്മൃത എന്നാണ് നാട്യശാസ്ത്രം പറയുന്നത്.ചേരുന്ന വിധത്തില്‍ വിവിധങ്ങളായ ആഭരണങ്ങളെ അണിയുന്നതുപോലെ കാവ്യശരീരത്തിന് ഇണങ്ങുന്ന വര്‍ണനകളെ വിളക്കിച്ചേര്‍ക്കുന്നത് എന്ന് അലങ്കാരത്തെ നമുക്ക് മനസ്സിലാക്കാം. ആഭരണങ്ങള്‍ ശരീരത്തിന്റെ ഭാഗമെന്നപോലെ ഒത്തിണങ്ങിയിരിക്കണം. ഒരു മുക്കുത്തി ജന്മനാതന്നെ മൂക്കില്‍ ഉണ്ടായിരുന്നതായി തോന്നത്തക്കവിധത്തില്‍ സ്വാഭാവികമായിരിക്കണം എന്നു പറഞ്ഞാല്‍ എല്ലാ വ്യക്തമാകുമെന്ന് കരുതാം. തട്ടോ തടവോ ഇല്ലാതെ ശരീരത്തോട് ഇഴുകിച്ചേര്‍ന്നു നില്ക്കുന്ന ആടയാഭരണാദികളെന്ന   പോലെ ഒട്ടും ഏച്ചുകെട്ടലുകളില്ലാതെ കാവ്യശരീരത്തോട്   ചേര്‍ന്നു നില്ക്കുന്ന വിശേഷതകളാണ് അലങ്കാരം.           അര്‍ഥൌചിത്യവതാ സൂക്തിരലങ്കാരേണ ശോഭതേ                 പീനസ്തന സ്ഥിതേനേവ ഹാരേണ ഹരിണേക്ഷണാ എന്ന് ഔചിത്യവിചാരകാരന്‍ വിശദമാക്കുന്നു. “ അലങ്കാരമെന്ന പദത്തിന്റെ സാമാന്യവും വിശേഷവുമായ രണ്ടുതരം

#ദിനസരികള്‍ 1075 മാതൃകയായി വയനാട്ടിലെ കൊറോണ ബാധിതന്‍.

          എന്റെ നാട്ടില്‍ , വയനാട്ടില്‍ , ഒരാള്‍ക്ക് കൊറോണ ബാധിച്ചിരിക്കുന്നുവെന്ന് ഇന്നലെ സ്ഥിരീകരിച്ചു. കുറച്ചു ദിവസമായി അദ്ദേഹത്തെക്കുറിച്ചുള്ള ചില അഭിപ്രായങ്ങള്‍ ആളുകള്‍ക്ക് ഇടയില്‍ ഉണ്ട്. വീട്ടില്‍ ഒറ്റയ്ക്കാണ്. ഗള്‍ഫില്‍ നിന്നും വരുന്ന വഴിയെ തന്നെ വീട്ടില്‍ നിന്നും ബന്ധുമിത്രാദികളെ മാറ്റി. അധികാരികളുമായി ബന്ധപ്പെട്ടു. അവര്‍ നല്കിയ നിര്‍‌ദ്ദശം പാലിച്ചു. വിമാനമിറങ്ങി ഒരു ടാക്സിയില്‍ നേരെ വീട്ടിലേക്ക്. പിറ്റേദിവസം വയനാട് ജില്ലാ ആശുപത്രിയില്‍ പോയി സാമ്പിളെടുത്തു. റിസല്‍ട്ടിനായി കാത്തിരുന്നു. ഇന്നലെ ഫലം പോസിറ്റീവായ റിസല്‍ട്ടു വന്നു.           ജനങ്ങള്‍ ആ മനുഷ്യന്റെ കരുതലിനു മുന്നില്‍ നമിക്കുകയാണ്.ഒരു സങ്കീര്‍ണതയുമില്ലാത്ത കൃത്യമായ റൂട്ടുമാപ്പ് ആ കരുതലിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. 22 മാര്‍ച്ച് പന്ത്രണ്ടേ മുപ്പതിന് അബുദാബി എയര്‍‌പോര്‍ട്ടില്‍   നിന്നും ഇ.വൈ 254 നമ്പര്‍ ഫ്ലൈറ്റില്‍  കയറിയ അദ്ദേഹം പുലര്‍‌ച്ചേ കോഴിക്കോട് വിമാനമിറങ്ങുന്നു. അവിടെ നിന്നും ടാക്സിയില്‍ കുറ്റ്യാടി വഴി 1.30 ന് വീട്ടിലെത്തുന്നു. അപ്പോഴേക്കും വീട്ടില്‍ നിന്നും ഭാര്യയും മക്കളും ഒഴിവായിക്കഴിഞ്ഞിരുന്നു. വീട്ടില

#ദിനസരികള്‍ 1074 എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ - എ ഷോർട്ട് ഹിസ്റ്ററി ഓഫ് നിയർലി എവരിതിങ് – 2

          എന്നാല്‍ കുസൃതികളായ ‘ കുട്ടികള്‍ ’ അടങ്ങിയിരുന്നില്ല. അവര്‍ എന്തുകൊണ്ട് എന്ന് ചോദിക്കാന്‍ തുടങ്ങി. എങ്ങനെ എന്ന് അന്വേഷിക്കാന്‍ തുടങ്ങി . എല്ലാം ദൈവത്തിന് വിട്ടുകൊടുത്തു അവന്റെ വൈഭവങ്ങളെ പാടിപ്പുകഴ്ത്തി കഴിഞ്ഞു കൂടുക എന്ന ‘ സ്വാഭാവികത ’ യെ അവര്‍ വെല്ലുവിളിച്ചു.പ്രപഞ്ചത്തെക്കുറിച്ച് അറിയേണ്ടതെല്ലാം നമ്മുടെ മതഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്നും ദൈവജ്ഞന്മാര്‍ അവയെ ഫലപ്രദമായി വ്യാഖ്യാനിച്ചു തന്നിട്ടുണ്ടെന്നും ഈ ‘ കുസൃതികള്‍ ’ വിശ്വസിച്ചില്ല.അവര്‍ ചികയാന്‍ തുടങ്ങി . ഇക്കാണായ ലോകങ്ങളില്‍ നിന്ന് അതിവിദൂരഭൂതകാലങ്ങളിലേക്കും ഗോളാന്തരങ്ങളിലേക്കും ഒരുപോലെ ആ അന്വേഷണങ്ങള്‍ എത്തി. അവിടേയും ഒതുങ്ങി നിന്നില്ല. കാലത്തിന്റേയും പ്രപഞ്ചത്തിന്റേയും തുടക്കങ്ങളെ അന്വേഷിച്ചു. ഒടുക്കങ്ങളെക്കുറിച്ച് ധാരണകളുണ്ടായി.           പുല്ലും പുഴുവും പൂവും ആ അന്വേഷണത്തില്‍ അകപ്പെട്ടു.    ഇനിയും ഇവിടെ ഒന്നും അറിയാന്‍ ബാക്കിയുണ്ടാകരുത് എന്ന വാശിയിലായിരുന്നു ഓരോ അന്വേഷണവും നടന്നത്. പ്രപഞ്ചത്തിന്റെ തുടക്കത്തേയും ഒടുക്കത്തേയും കുറിച്ച് നിരവധിയായ സങ്കല്പനങ്ങളുണ്ടായി. സ്ഥൂലപ്രപഞ്ചത്തിലേക്കും   സൂക്ഷ്മപ്രപഞ്ചത്തിലേക

#ദിനസരികള്‍ 1073

          കൊറോണ ബാധയെത്തുടര്‍ന്ന് ഇന്നലെ രാത്രി പന്ത്രണ്ടുമണിമുതല്‍ ഇരുപത്തിയൊന്ന് ദിവസത്തേക്ക് രാജ്യം പൂട്ടിയിടുവാന്‍ തീരുമാനിച്ചിരിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു.മാരകമായി പടരുന്ന മഹാവ്യാധിയില്‍ നിന്നും ജനത രക്ഷപ്പെടണമെങ്കില്‍ ഇത്തരത്തിലൊരു നീക്കം അനിവാര്യമാണെന്നാണ് അദ്ദേഹം ജനങ്ങളോട് പറഞ്ഞത്. അതുകൊണ്ട് ഇപ്പോള്‍ നിങ്ങള്‍ എവിടെയാണോ വരുന്ന ഇരുപത്തിയൊന്നു ദിവസവും അവിടെത്തന്നെ തുടരണം. ഒരു കാരണവശാലും പുറത്തിറങ്ങരുത്. ആരെങ്കിലും നിയന്ത്രണങ്ങള്‍ തെറ്റിച്ചാല്‍ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.           കൊറോണ ബാധയില്‍ നിന്നും നാം രക്ഷപ്പെടണമെന്ന കാര്യത്തില്‍ രണ്ട് അഭിപ്രായമില്ല. അതിനായി ഏതു മാര്‍ഗ്ഗവും സ്വീകരിക്കാവുന്നതാണ്. ലോകമാകെ അത്തരത്തിലുള്ള കര്‍ശനമായ നടപടികള്‍ അധികാരികള്‍ സ്വീകരിച്ചു വരുന്നു. ഇന്ത്യ പൂട്ടിയിടല്‍ പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ കൊറോണ ബാധിക്കപ്പെട്ട രാജ്യങ്ങളില്‍ പലതും ഇത്തരത്തിലൊരു സമീപനം സ്വീകരിച്ചിട്ടുണ്ട്. രോഗത്തിന്റെ പ്രഹരശേഷിയെക്കുറിച്ച് നമുക്ക് നല്ല ധാരണയുമുണ്ട്. അതുകൊണ്ടാണ് എല്ലാ സ്വാതന്ത്ര്യവും മാറ്റിവ

#ദിനസരികള്‍ 1072 പകർച്ചവ്യാധികളും വെല്ലുവിളികളും

           livescience.com ല്‍ മനുഷ്യവംശത്തെ നാളിതുവരെ ബാധിച്ച എണ്ണം പറഞ്ഞ ഇരുപതു മഹാവ്യാധികളുടെ ചരിത്രമുണ്ട്. വെറുതെയൊന്ന് വായിച്ചു നോക്കുക. ഇന്നത്തെപ്പോലെ ശാസ്ത്രമുന്നേറ്റമുണ്ടാകാതിരുന്ന ഒരു കാലത്ത് – ഇവിടെ രേഖപ്പെടുത്തിയിരിക്കുന്ന വ്യാധിയുടെ കഥയ്ക്ക് അയ്യായിരത്തോളം വര്‍ഷത്തെംെ  പഴക്കമുണ്ട്. അതായാത് ബി സി 3000 ല്‍ - മനുഷ്യരെങ്ങനെയായിരിക്കും ഇത്തരത്തിലുള്ള വ്യാധികളെ നേരിട്ടുണ്ടാകുകയെന്ന് ഇന്ന് നമ്മുടെ സമൂഹത്തില്‍ പൊതുവേ പരന്നിരിക്കുന്ന ആശങ്കകളുടെ അടിസ്ഥാനത്തില്‍ ഒന്നാലോചിച്ചു നോക്കുക. ഇന്ന് നമുക്കെത്രമാത്രം സൌകര്യങ്ങളുണ്ട് ? എന്താണ് അസുഖമെന്നും എങ്ങനെയാണ് അതു പടരുന്നതെന്നും എന്തൊക്കെ പ്രതിവിധികളാണ് സ്വീകരിക്കാനാകുകയെന്നും ഏതു തരത്തിലുള്ള മരുന്നുകളാണ് ജീവന്‍ നിലനിറുത്താന്‍ സഹായിക്കുക എന്നുമൊക്കെയുള്ള കാര്യങ്ങള്‍ വളരെ എളുപ്പത്തില്‍ നിശ്ചയിക്കാന്‍ കഴിയുന്നു.അതുകൊണ്ടു തന്നെ വ്യാധികളെ നിയന്ത്രിക്കാനും മനുഷ്യ വംശം ഭൂലോകത്തു നിന്നും തുടച്ചു നീക്കപ്പെടുന്നത് തടയാനും കഴിയുന്നു.           എന്നാല്‍ അയ്യായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് എന്തായിരിക്കും നടന്നിട്ടുണ്ടാകുക ? ഊഹങ്ങളേയുള്ളു. പ്രാഗ്ചരിത

#ദിനസരികള്‍ 1071 ജനത കേള്‍ക്കണം, അനുസരിക്കണം.

            കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ കൈയ്യില്‍ ഒരു മാന്ത്രിക ദണ്ഡുമില്ല. ഒരു തരത്തിലുള്ള അമാനുഷികതയും അദ്ദേഹത്തെ തൊട്ടുനില്ക്കുന്നുമില്ല. കൂട്ടിന് ദൈവങ്ങളില്ല.ഒരു മഹാപാരമ്പര്യത്തിന്റെ പിന്തുണ പേറുന്ന ബ്രഹ്മര്‍ഷിമാരില്ല. സംരക്ഷിച്ചു പിടിക്കാന്‍ മന്ത്രങ്ങളോ മറ്റു മാരണങ്ങളോ ഇല്ല. മറിച്ച്   തനിക്ക് ലഭ്യമായ ഭൌതിക സാഹചര്യങ്ങളെ പ്രായോഗിക ബുദ്ധിയോടെ വളരെ സമര്‍ത്ഥമായി സ്വന്തം ജനതയുടെയിടയില്‍ തുല്യമായി വീതിച്ചു കൊടുക്കുന്ന പൌരബോധമുള്ള ഒരു സാധാരണക്കാരനായ മനുഷ്യന്‍ മാത്രമാണ് നമ്മുടെ മുഖ്യമന്ത്രി. അസാധാരണ സാഹചര്യങ്ങളില്‍ അസാധാരണ നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം കാണിക്കുന്ന ഇച്ഛാശക്തിമാത്രമാണ് ഒരു പക്ഷേ ആ മനുഷ്യന് ആകെ കൈമുതലായിട്ടുള്ളത് എന്ന് ഒറ്റവാക്കില്‍ പറയാം. ജോസ് റൌള്‍ കാപ്പാബ്ലാങ്കയെക്കുറിച്ച് കേട്ടിട്ടില്ലേ ? കാലാളുകളെ ഉപയോഗിച്ച് കളിക്കാന്‍ അതിവിദഗ്ദനായ കാപ്പാബ്ലാങ്ക ? ക്യൂബക്കാരനായ കാപ്പബ്ലാങ്ക തനിക്കു ചുറ്റുമുള്ള കാലാളുകളെ ബുദ്ധിപൂര്‍വ്വം വിന്യസിച്ചുകൊണ്ട് എതിരാളിയെ കീഴടക്കുന്നു. അപ്പുറത്ത് ആരുമാകട്ടെ ആരുമാകട്ടെ ജയം മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു കളിയാണ് അത്.