Posts

Showing posts from June 30, 2019

#ദിനസരികള്‍ 810

കലി തുള്ളുന്ന ന്യായാസനങ്ങളും കരിപുരളുന്ന ജനാധിപത്യവും                മരട് മുന്‍സിപ്പാലിറ്റിയില്‍ അനധികൃതമായി നിര്‍മ്മിച്ച അഞ്ചു ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് ജസ്റ്റീസ് അരുണ്‍ മിശ്രയുടെ നിയമപരിപാലന വ്യഗ്രത അഭിനന്ദനീയം തന്നെയാണ്.നമ്മുടെ നാട്ടിലാകെത്തന്നെ നിയമവ്യവസ്ഥയെത്തന്നെ വെല്ലുവിളിച്ചു കൊണ്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നോക്കു കുത്തികളാക്കിക്കൊണ്ടും ഇത്തരത്തിലുള്ള നിര്‍മ്മാണങ്ങള്‍ കാലങ്ങളായി നടക്കുന്നു.അങ്ങനെ നിര്‍മ്മിക്കപ്പെടുന്നവയ്ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാതെ അവസാന നിമിഷം ഒരു തുക പിഴയായി സ്വീകരിച്ചുകൊണ്ട് സര്‍ക്കാര്‍ അംഗീകരിച്ചു പോകുകയാണ് പതിവ്.എന്നാല്‍ നിലനില്ക്കുന്ന എല്ലാ വ്യവസ്ഥയേയും അട്ടിമറിച്ചുകൊണ്ട് നിര്‍മാണ മാഫിയ നടത്തുന്നവര്‍ക്ക് കനത്ത താക്കീതാണ് കോടതിയുടെ നടപടി എന്ന കാര്യത്തില്‍ സംശയമില്ല. പൊളിച്ചു കളയുക തന്നെ വേണം എന്ന് ഉത്തരവു പ്രകടിപ്പിച്ച ആ ആര്‍ജ്ജവത്തിന് അതുകൊണ്ടുതന്നെ നാം കൈയ്യടിക്കുക.              എന്നാല്‍ രാജ്യത്തെ പരമോന്നതകോടതിയിലെ ഒരു ന്യായാധിപന്‍ എന്ന നിലയില്‍ ജസ്റ്റീസ് അരുണ്‍ മിശ്രയുടെ ഇടപെടല്‍ രീതികള്‍ ജനാധിപത്യത്തിന്

#ദിനസരികള്‍ 809

എഴുത്തു നന്നാവാന്‍ !           എഴുത്തു നന്നാവാന്‍ എന്തു ചെയ്യണം എന്ന് ചിന്തിക്കാത്ത ഒരെഴുത്തുകാരനും ഈ ഭൂമുഖത്ത് ഉണ്ടാവില്ല. ഭാഷയേയും ചിന്തകളേയും എങ്ങനെയൊക്കെ നവീകരിച്ചെടുക്കാന്‍ കഴിയുമെന്നും താന്‍ പറയുന്നതിലേക്ക് ആളുകളെ കൂടുതല്‍ കൂടുതലായി എങ്ങനെ ആകര്‍ഷിച്ചെടുക്കാമെന്നുമൊക്കെയുള്ള   വേവലാതികള്‍ എഴുത്തുകാരന്റെ കൂടപ്പിറപ്പുമാണ്. എഴുത്തിന്റെ ലോകത്ത് അത്തരത്തിലുള്ള ആശങ്കകളില്‍ നിന്നും മുക്തനായി ആരും തന്നെയില്ല .എഴുത്തച്ഛന്‍ തന്നെ അര്‍ത്ഥിച്ചിരിക്കുന്നത്           വാരിധി തന്നില്‍ തിരമാലകളെന്ന പോലെ           ഭാരതീ ! പദാവലി തോന്നേണം കാലേ കാലേ എന്നാണല്ലോ.           അങ്ങനെ തട്ടും മുട്ടുമില്ലാതെ എഴുതിപ്പോകാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും തുടക്കത്തില്‍ ശുഭസൂചകങ്ങളായ അക്ഷരങ്ങളേയും വാക്കുകളേയുമൊക്കെ ഉപയോഗിച്ചുകൊണ്ട് രചനയില്‍ ഏര്‍‌പ്പെടുകയുമൊക്കെ ചെയ്യുന്ന എഴുത്തുകാരുണ്ട്. അവരില്‍ ചിലര്‍ എഴുത്തു തുടങ്ങുന്നത് ഒരു കുരിശു വരച്ചതിനു ശേഷമായിരിക്കും. മറ്റു ചിലരാകട്ടെ ഹരിശ്രീ ഗണപതയെ നമ എന്നും വേറെ ചിലര്‍ ഖുറാനിലെ പ്രാര്‍ത്ഥനകളെ എഴുതി വെച്ചതിനു ശേഷവുമായിരിക്കും. ഏതായാലും എഴുത്തു നന്നാവാനും മുടങ

#ദിനസരികള്‍ 808

കവി-  പച്ചമണ്ണില്‍ തൊട്ടു നില്ക്കേണ്ടവന്‍        നേരു പറയണമങ്ങുവിളിക്കെയെന്‍        പേരു മധുരമായിത്തീരൂന്നതെങ്ങനെ?          നേരു പറയണമങ്ങു തൊടുമ്പോള്‍ ഞാന്‍        താരു പോലെ മൃദുവാകുന്നതെങ്ങനെ? – എന്ന ജി ശങ്കരക്കുറുപ്പിന്റെ ചോദ്യത്തിന് മധുരോദാരമായ ഒരുത്തരം സങ്കല്പിച്ചു നോക്കാത്തവന്‍ മനുഷ്യനായുണ്ടോ ? എത്ര മുരടനായ ഒരുവന്റെ ഹൃദയത്തിലും ചില അനുരണനങ്ങളുണ്ടാകുവാനും വസന്തോത്സവങ്ങളുടെ ഉച്ചസ്ഥായിയിലേക്ക് പൊടുന്നനെ വന്നു വീണ ഒരുവനെപ്പോലെ കാല്പനികനാകാനും ഈ ചോദ്യം പ്രേരിപ്പിക്കുന്നു. ജി എന്ന കവിയെക്കുറിച്ച് ഡോക്ടര്‍ സുകുമാര്‍ അഴീക്കോട് പലതും പറഞ്ഞിട്ടുണ്ടെങ്കിലും എനിക്ക് അദ്ദേഹത്തോട് ഇത്തരം വരികളെ മുന്‍നിറുത്തി ഒരിഷ്ടമൊക്കെയുണ്ട്.        സത്യം പറഞ്ഞാല്‍ ജീയുടെ കവിതകള്‍ വായിക്കുന്നതിനു മുമ്പേ ഞാന്‍ വായിച്ചത് പ്രൌഢഗംഭീരമായ മലയാളത്തില്‍ അഴീക്കോട് എഴുതി ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന ഗ്രന്ഥമാണ്.അതിലെ ഭാഷ, താന്‍ ചിന്തിക്കുന്നതാണ് ശരിയെന്ന് സ്ഥാപിച്ചെടുക്കാനുള്ള ശേഷി, ഇതരവാദങ്ങളെ അടിമുടി അരിഞ്ഞു വീഴ്ത്തിക്കൊണ്ടുള്ള കണിശത , ലോകസാഹിത്യത്തെക്കുറിച്ചുള്ള ധാരണ മുതലായ കാരണങ്ങളാ

#ദിനസരികള്‍ 807

  ഇനിയും മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് പൂര്‍ണമായും ആരാധനാ സ്വാതന്ത്ര്യം നല്കിയിട്ടില്ല എന്നിരിക്കേ ഈ വിഷയവുമായി ബന്ധപ്പെട്ട് എം.എന്‍. കാരശ്ശേരി എഴുതുന്നതു നോക്കുക – “മുഹമ്മദ് നബിയുടെ കൂടെ സ്ത്രീകള്‍ പള്ളിയില്‍ പ്രാര്‍ത്ഥിച്ചിരുന്നുവെന്ന് എല്ലാ സമകാലികരും സാക്ഷ്യപ്പെടുത്തുന്നു. ചില ഉദാഹരണങ്ങള്‍. 1. നബി പത്നി ആയിശ പറയുന്നു “പ്രഭാത പ്രാര്‍ത്ഥനയ്ക്ക് സ്ത്രീകള്‍ വസ്ത്രം കൊണ്ട് മൂടിപ്പുതച്ച് പള്ളിയില്‍ വരാറുണ്ടായിരുന്നു. 2. ഉമ്മു സല്‍മ്മ പറയുന്നു – പ്രാര്‍ത്ഥനയില്‍ നിന്നും വിരമിച്ചു കഴിഞ്ഞാല്‍ പിന്നിലുള്ള സ്ത്രീകള്‍ എഴുന്നേറ്റു പോകും. അതു കഴിഞ്ഞേ നബി എഴുന്നേല്ക്കൂ. 3. സഹല് പറയുന്നു – പുരുഷന്മാര്‍ പ്രണാമത്തില്‍ നിന്നും തല ഉയര്‍ത്തുംമുമ്പ് തല ഉയര്‍ത്തരുതെന്ന് നബി സ്ത്രീകളോട് കല്പിക്കുകയുണ്ടായി. ഇത്തരം സംഭവങ്ങളും ഉദ്ധരണികളും നിരവധിയുണ്ട്. രാത്രിയില്‍ പോലും പ്രവാചകന്റെ കൂടെ സ്ത്രീകള്‍ പള്ളിയില്‍ പോയിരുന്നു എന്നതിന് രേഖ കാണാം. നബി ചര്യാ രേഖകളില്‍ ഏറ്റവും പ്രാമാണികമായി അംഗീകരിക്കപ്പെടുന്ന സഹീഹുല്‍ ബുഖാരിയില്‍ നബി നല്കിയ ഖണ്ഡിതമായ ഈ വിധി കിടപ്പുണ്ട് – ഇബ്നു ഉമര്‍ പറയുന്നു നബി തിരുമേനി അരുളി

#ദിനസരികള്‍ 806

  സമഗ്രാധിപത്യരാജ്യത്ത് എന്താണോ മര്‍ദ്ദനായുധം, അതാണ് ജനാധിപത്യ രാജ്യത്ത് പ്രചാരണം എന്ന് ചോംസ്കി പറയുന്നതിനെ ഉദ്ധരിച്ചുകൊണ്ടാണ് വാര്‍ത്തകളെ സ്വാധീനിക്കുന്ന അഞ്ചു ഘടകങ്ങളെക്കുറിച്ച് വ്യാജ സമ്മതിയുടെ നിര്‍മ്മിതി എന്ന പുസ്തകത്തില്‍ ഡോ. ടി.എം. തോമസ് ഐസക്കും എന്‍.പി. ചന്ദ്രശേഖരനും ചര്‍ച്ച ചെയ്യുന്നത്. വാര്‍ത്തകളെ സത്യസന്ധമായി ജനങ്ങളിലേക്കെത്തിക്കുകയല്ല ഇക്കാലത്ത് മാധ്യമങ്ങളേറ്റെടുത്തിരിക്കുന്ന ജോലി, മറിച്ച് തങ്ങളുടേതായ രാഷ്ട്രീയത്തെ ഒളിച്ചു കടത്താന്‍ ശ്രമിക്കുക എന്നതാണ്. തത്ഫലമായി മാധ്യമപ്രവര്‍ത്തനം ഏതൊരു കക്ഷിരാഷ്ട്രീയക്കാരനേയും പോലെ പക്ഷം പിടിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. തങ്ങള്‍ക്ക് താല്പര്യമില്ലാത്തവരെക്കുറിച്ച് എന്തും പറയാന്‍ പോന്ന സ്വാതന്ത്ര്യത്തെയാണ് മാധ്യമപ്രവര്‍ത്തനം എന്ന് ധരിച്ചുവെച്ചിരിക്കുന്നവരെക്കൊണ്ട് മാധ്യമരംഗം നിറഞ്ഞിരിക്കുന്നു. ഇവിടെയാണ് വാര്‍ത്തകളെ സ്വാധീനിക്കുന്ന ഘടകങ്ങളെക്കുറിച്ച് നാം ചിന്തിക്കുന്നത്. അവ താഴെ കൊടുക്കുന്നു. 1. ഉടമസ്ഥത (Ownership) 2. വരുമാനം (Funding) 3. ഉറവിടങ്ങള്‍ (Sources) 4. സമ്മര്‍ദ്ദശക്തികള്‍ (Flaks) 5. നാട്ടുനടപ്പ് (Norms) ഉടമസ്ഥത – ഏറ്റ

#ദിനസരികള്‍ 805

അന്ധവിശ്വാസ നിര്‍മ്മാജന നിയമത്തിന് അമാന്തമരുത് !           മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിന്റെ   വിദ്യാഭ്യാസ നിലവാരം വളരെ ഉയര്‍ന്നതാണ്. നമ്മുടെ നാട്ടിലെ 93 ശതമാനം ജനങ്ങളും അക്ഷരാഭ്യാസമുള്ളവരും എഴുതാനും വായിക്കാനും കഴിയുന്നവരുമാണ്.എന്നാലോ ലോകത്തൊരിടത്തും കേട്ടുകേള്‍വിയില്ലാത്ത അന്ധവിശ്വാസങ്ങളുടെ പിന്നാലെ യാതൊരു മടിയുമില്ലാതെ ഇതേ ജനത തന്നെ   പോകുന്നുവെന്നത് ആരേയും ആശ്ചര്യപ്പെടുത്തുന്നതാണ്.ഉദാഹരണത്തിന് ആലപ്പുഴ രൂപതയുടെ കീഴിലുള്ള കൃപാസനം ധ്യാനകേന്ദ്രത്തിന്റെ മറവില്‍ നടക്കുന്ന തെമ്മാടിത്തരങ്ങള്‍ നോക്കുക. കൃപാസനം പത്രം അരച്ചു ദോശയും ചമ്മന്തിയുമുണ്ടാക്കി   കഴിച്ചാല്‍ മരിയന്‍ ഉടമ്പടി പ്രകാരം ചൊറിച്ചില്‍ മുതല്‍ കാന്‍സര്‍ വരെയുള്ള അസുഖങ്ങള്‍ ഭേദമാകുമെന്ന് പ്രചരിപ്പിക്കുകയും വിശ്വസിപ്പിക്കുകയും അതനുസരിച്ച് ജനങ്ങള്‍ പെരുമാറുകയും ചെയ്യുന്നതിന്റെ വാര്‍ത്തകള്‍ നിരവധിയായി പുറത്തു വന്നു കൊണ്ടിരിക്കുന്നു. അത്തരത്തില്‍ രോഗം മാറിയവരുടെ വചന സാക്ഷ്യങ്ങള്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.           രോഗത്തേയും മറ്റു പരാധീനതകളേയും മുന്നില്‍ നിറുത്തി വിശ്വാസി സമ