Posts

Showing posts from July 26, 2020

#ദിനസരികള്‍ 1202 എം സ്വരാജിന്റെ ചര്‍ച്ചകള്‍

            എം സ്വരാജിന്റെ ചര്‍ച്ചകള്‍ കാണുമ്പോള്‍ എനിക്ക് ഓര്‍മ വരുന്നത് വിഷ്ണു ഭാരതീയനെയാണ്.           1892 സെപ്തംബര്‍ ആറിനാണ് വയക്കോത്ത് മൂലക്കല്‍ മഠത്തില്‍ വിഷ്ണു നമ്പീശന്‍ ജനിക്കുന്നത്. അന്നത്തെ രീതീയനുസരിച്ച് സംസ്കൃത വിദ്യാഭ്യസം എത്രവരെ നേടി എന്നതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസം നിശ്ചയിച്ചിരുന്നത്. സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകളൊന്നും അദ്ദേഹത്തിനില്ലാതിരുന്നതിനാല്‍ കോടതി രേഖകളില്‍ വിദ്യാശൂന്യന്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അടിമകളെങ്ങനെ ഉടമകളായി എന്ന ആത്മകഥയിലൂടെ തന്റെ സമരോത്സുകമായ ജീവിതത്തെ അദ്ദേഹം നമുക്കു വേണ്ടി അടയാളപ്പെടുത്തിയിരിക്കുന്നു.           വിഷ്ണു നമ്പീശന്‍ വിഷ്ണുഭാരതീയനായതിനു പിന്നില്‍ ഉജ്ജ്വലമായ ഒരു പോരാട്ടത്തിന്റെ ചരിത്രമുണ്ട്.           വട്ടമേശ സമ്മേളനത്തിനായി ഗാന്ധി ഇംഗ്ലണ്ടിലേക്ക് പോയി നിരാശനായി മടങ്ങിയ കാലം. കുബുദ്ധികളായ ഇംഗ്ലീഷുകാര്‍ അദ്ദേഹം ബോംബെയില്‍ കപ്പലിറങ്ങിയ പാടെ അറസ്റ്റു ചെയ്തു. വിവേകശൂന്യമായ പെരുമാറ്റമായിരുന്നു അതെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ ! രാജ്യമാകെയും പ്രതിഷേധം അലയടിച്ചു. വിദ്യാര്‍ത്ഥികളും തൊഴിലാളികളും കര്‍ഷകരുമുള്‍‌പ്പെട്

#ദിനസരികള്‍ 1201 ചോദ്യോത്തരങ്ങള്‍

ചോദ്യം : കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന കമല്‍ നാഥ് അയോധ്യയില്‍ ക്ഷേത്രം പണിയുന്നതിനെ സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞത് “I welcome the construction of Ram Temple in Ayodhya. Indians have anticipated for this since a long time and the contruction of the temple will happen amid support and agreement of all people in the country. This can happen only in India ,” എന്നാണ്.എന്തു പറയുന്നു ഉത്തരം : ഏതുകാലത്താണ് അയോധ്യയില്‍ ക്ഷേത്രം പണിയുക എന്നത് കോണ്‍ഗ്രസിന്റെ സ്വപ്നമല്ലാതായിരുന്നിട്ടുള്ളത് ? കൂടെ നില്ക്കുന്ന ന്യൂനപക്ഷ വിശ്വാസികളായ കുറച്ചുപേരെ അകറ്റരുത് എന്ന ഉദ്ദേശത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് അതൊരു മുദ്രാവാക്യമായി ഏറ്റെടുക്കാത്തതും തെരുവിലിറങ്ങാത്തതുമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അല്ലായിരുന്നുവെങ്കില്‍ മുസ്ലിം പള്ളിയുടെ സ്ഥാനത്ത് ക്ഷേത്രം പണിയണമെന്ന് ആദ്യം ആവശ്യപ്പെടുക, ഒരു പക്ഷേ സംഘപരിവാരത്തിനു മുന്നേ തന്നെ – കോണ്‍‌ഗ്രസായിരിക്കും. ആ ചിന്തയെ ഒരനുകൂല സാഹചര്യമുണ്ടായപ്പോള്‍ കമല്‍ നാഥ് പുറത്തു പറഞ്ഞു എന്നു മാത്രം. ഈ പറച്ചില്‍ കോണ്‍‌ഗ്രസ് നേതൃത്വത്തെ ഞ

#ദിനസരികള്‍ 1200 വൈലോപ്പിള്ളി സ്മൃതികളില്‍

Image
          എന്തുകൊണ്ടാണെന്നറിയില്ല , രാവിലെ എഴുന്നേറ്റത് വൈലോപ്പിള്ളിയുടെ രണ്ടുവരിക്കവിതയുമായിട്ടാണ്.                                നിത്യവും ജീവിതം വിതയേറ്റി                    മൃത്യു കൊയ്യും വിശാലമാം പാടം                    തത്ര കണ്ടിടാം കൊയ്തതിന്‍ ചാമ്പല്‍                    ക്കുത്തിലേന്തിക്കുളിര്‍ത്ത ഞാര്‍ക്കൂട്ടം                    അത്തലിന്‍ കെടുപായലിന്‍ മീതേ                    യുള്‍‌ത്തെളിവിന്റെ നെല്ലിപ്പൂന്തോട്ടം .           ഇന്നലെ കിടക്കാന്‍ പോകുന്നതിന് മുമ്പ് വായിച്ചത് എരുമേലി പരമേശ്വരന്‍ പിള്ള ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വൈലോപ്പിള്ളിയെ സന്ദര്‍ശിക്കാന്‍ എത്തിയ സന്ദര്‍ഭത്തെക്കുറിച്ചായിരുന്നു. എരുമേലി എഴുതിയത് ഇങ്ങനെയായിരുന്നു. “ ഞാന്‍ മുറിയിലിക്ക് ചെന്നു.വൈലോപ്പിള്ളി കട്ടിലില്‍ കിടക്കുന്നു. സുഖകരമായ ഉറക്കം. തൊട്ടടുത്ത കട്ടിലില്‍ ഏങ്ങലടി കേട്ടു.വൈലോപ്പിള്ളിയുടെ സഹധര്‍മ്മിണി ഏങ്ങലടിച്ചു കരയുന്നു.അവര്‍ അപ്പാടെ തകര്‍ന്നു കിടക്കുന്നു.ശ്രീകുമാറും വിജയകുമാറും കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അമ്മയെ ആശ്വസിപ്പിക്കാന്‍   ശ്രമിക്കുന്നു. അപ്പോള്‍ മാത്രമേ മുറിയില്‍ കത്തിക്ക

#ദിനസരികള്‍ 1199 മഹാരാഷ്ട്രീയന്‍ ബ്രാഹ്മിനും പട്ടിയുടെ വാലും.

            ഒരു വീക്കേയെന്‍ കഥ വായിക്കുക.കഥയുടെ പേര് വര്‍ഗ്ഗം, വര്‍ണം. ഈ കഥയെക്കുറിച്ച് എഴുതാന്‍ തുനിയുമ്പോള്‍ മനസ്സിലേക്ക് കടന്നു വന്നത് നായുടെ വാല് എന്ന ഉപമയാണ്. അതായത് എത്ര കൊല്ലം ഉരുക്കിനോട് ചേര്‍ത്തു വെച്ചു കെട്ടിയാലും നിവര്‍ന്നു കിട്ടാത്തതാണല്ലോ നായയുടെ വാല്.അതുപോലെ കാലഹരണപ്പെട്ടതെങ്കിലും ചില വിശേഷാധികാരങ്ങളില്‍ അഭിരമിക്കുന്ന മനസ്സുകളുണ്ട്.ഇപ്പോഴും പുതിയ കാലത്തിന്റെ ചൂട് അടിക്കാത്തവര്‍. അത്തരക്കാരെ വിശേഷിപ്പിക്കുവാനാണ് നായുടെ വാലിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചത്. എന്നാല്‍ ആ ഉപമ ഇവിടെ ഒട്ടും ചേരുന്നതല്ല എന്നാണ് രണ്ടാമതൊരു ചിന്തയില്‍ എനിക്കു തോന്നിയത്. കാരണം നായുടെ വാല്‍ ജന്മനാ തന്നെ അങ്ങനെയാണ്. നായക്ക് അതിലൊരു റോളുമില്ല. എന്നാല്‍ പ്രിവിലേജുകളെ കെട്ടിയെഴുന്നള്ളിക്കുന്നത് സാമൂഹ്യാവസ്ഥകളിലുണ്ടായിരിക്കുന്നന്ന മാറ്റങ്ങളെ ഉള്‍‌ക്കൊള്ളാത്തവരും അതിനെതിരെ ബോധപൂര്‍വം മുഖം തിരിക്കുന്നവരുമാണ്. അക്കൂട്ടരെ നായകളുമായി താരതമ്യം ചെയ്യുന്നതില്‍ ശരികേടുണ്ടെന്നാണ് എന്റെ ചിന്ത.           കഥ വായിക്കുക എട്ടാംക്ലാസില്‍ ഭൂമിശാസ്ത്രം പഠിപ്പിച്ച യജ്ഞേശ്വരയ്യര്‍ സാര്‍ റിട്ടയര്‍  നിരത്തിലെ കലുങ്കി

#ദിനസരികള്‍ 1198 കള്‍സള്‍ട്ടന്‍സിരാജ് - ചെന്നിത്തലയുടെ നുണപ്പെരുമഴ

          സംസ്ഥാനത്ത് കള്‍സള്‍ട്ടന്‍സി രാജാണ് എന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് ഒരൊറ്റ കണ്‍ള്‍ട്ടന്‍സി കമ്പനി മാത്രമേ കേരളത്തിലുണ്ടായിരുന്നുള്ളുവെന്നും എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്ത് കണ്‍സള്‍ട്ടന്‍സികളുടെ എണ്ണം വന്‍‌തോതില്‍ വര്‍ദ്ധിച്ചിരിക്കുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം .ഏതു കാര്യത്തിനും കണ്‍സള്‍ട്ടന്‍സികളെ ചുമതലപ്പെടുത്തിക്കൊണ്ട് യുവാക്കളുടെ തൊഴിലവസരങ്ങള്‍ നിഷേധിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നുപോലും അദ്ദേഹം വാദിക്കുന്നു. രമേശ് ചെന്നിത്തല എന്താണോ പറയുന്നത് അതിനു വിപരീതമായിരിക്കും വസ്തുത എന്ന കാര്യം നമുക്ക് അറിയാമെങ്കിലും മേലുന്നയിക്കപ്പെട്ട ആരോപണങ്ങള്‍ ഒന്ന് പരിശോധിച്ചു നോക്കുക. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ഒരൊറ്റ കണ്‍ള്‍ട്ടന്‍സി കമ്പനി മാത്രമേ കേരളത്തിലുണ്ടായിരുന്നുള്ളു എന്ന വാദം തന്നെ അടിസ്ഥാന രഹിതമാണ്. അക്കാലത്ത് ഏകദേശം പതിനൊന്നോളം വന്‍കിട പദ്ധതികള്‍ നടപ്പിലാക്കിയത്   വിദേശ കണ്‍സള്‍ട്ടന്‍സി കമ്പനികളുടെ മേല്‍നോട്ടത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.അതില്‍ പ്രൈസ് വാട്ടര്‍‌ഹൌസ് കൂപ്പേഴ്സ് അടക്കമുള്ള കമ്പനികള്‍ കേരളത്തില