Posts

Showing posts from July 28, 2019

#ദിനസരികള്‍ 837

“ മലയാളത്തിലെ മലയാളങ്ങള്‍ ”             അഞ്ഞൂറു വര്‍ഷത്തെ കേരളം – ചില അറിവടയാളങ്ങള്‍ എന്ന പുസ്തകത്തില്‍ ഡോ.ഉഷാ നമ്പൂതിരിപ്പാട് എഴുതിയ ‘ മലയാളത്തിലെ മലയാളങ്ങള്‍ ’ എന്ന ലേഖനത്തില്‍ ഭാഷാഭേദങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്.തെക്ക് മുതല്‍ വടക്കുവരെ പൊതുവേ ഒരു ഭാഷയാണ് കേരളത്തിലെന്ന് നാം പറയുമെങ്കിലും ആറുനാട്ടില്‍ നൂറു ഭാഷ എന്ന കണക്കിനാണ് കാര്യങ്ങളെന്നാണ് ഈ ലേഖനം സാക്ഷ്യപ്പെടുത്തുന്നത് . എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഭാഷാഭേദങ്ങളുണ്ടാകുന്നത് എന്നതിനെക്കുറിച്ച് നമുക്ക് ആദ്യം പരിശോധിക്കുക :- “ ഭാഷാശാസ്ത്രജ്ഞനെ സംബന്ധിച്ചിടത്തോളം ഭാഷണവൈജാത്യങ്ങളുടെ അടിസ്ഥാനം ഭൂമിശാസ്ത്രപരവും സാമൂഹികവുമായ വ്യത്യാസങ്ങളാണ്.ഇവയെ യഥാക്രമം തിരശ്ചീനമെന്നും ലംബമാനം എന്നീ സാങ്കേതിക പദങ്ങളുപയോഗിച്ച് ഭാഷാശാസ്ത്രജ്ഞര്‍ തിരിച്ചറിയുന്നു.ഓരോ പ്രദേശത്തേയും പ്രകൃതിയും കാലാവസ്ഥയും ബന്ധപ്പെട്ട ജീവിതരീതികളും ഭാഷാഭേദങ്ങളെ സൃഷ്ടിക്കുന്നു. ” ഇങ്ങനെ വ്യത്യസ്ത സാഹചര്യങ്ങളിലും സാമൂഹികതയിലും ജീവിച്ചു പോകുന്നവര്‍ക്ക് ഭാഷയില്‍ പ്രാദേശികമായി വകഭേദങ്ങളുണ്ടാകുക എന്നത് സ്വാഭാവികമാണ്.           ഇത്തരത്തിലുള്ള വകഭേദങ്ങളില്‍ ഏതാണ് സുന്ദരമായ

#ദിനസരികള്‍ 836

നാരായണഗുരുവിന്റെ ഗുരുക്കന്മാര്‍             ലോകത്തെ മതങ്ങളില്‍ ഏറ്റവും മഹത്തായത് ഹിന്ദുമതമാണെന്ന് വിശ്വസിച്ചു പോരുന്ന എസ് എന്‍ ഡി പിയടക്കമുള്ള ഹിന്ദുത്വ വര്‍ഗ്ഗീയ വാദികള്‍ ഹൈന്ദവ സന്യാസിയാണെന്ന് അവകാശപ്പെട്ടുകൊണ്ട് ബഹുമാനിച്ച് ആദരിച്ച് കൊണ്ടുനടക്കുന്ന ഒരാളാണല്ലോ നാരായണഗുരു. നാരായണഗുരുവിനെ ഹിന്ദു സന്യാസി എന്നു വിശേഷിപ്പിക്കുന്നതുതന്നെ ആക്ഷേപിക്കുന്നതിനു തുല്യമാണെങ്കിലും തങ്ങള്‍   തോളിലേറ്റി കൊണ്ടുനടക്കുന്ന നാരായണഗുരു , തന്റെ ഗുരുസ്ഥാനത്ത് പ്രതിഷ്ഠിച്ചത്   കൃസ്ത്യാനികളായ ബ്രിട്ടീഷുകാരെയാണെന്ന് അറിയുമ്പോഴാണ് ഭാരതീയതയുടെ മേന്‍മയെപ്പറ്റി വാനോളം പൊങ്ങച്ചം പറഞ്ഞു നടക്കുന്നവരുടെ തലയൊന്ന് താഴുക.എന്നു മാത്രവുമല്ല , ബ്രിട്ടീഷുകാര്‍ ഇല്ലായിരുന്നെങ്കില്‍ ഒരിക്കലും നാരായണഗുരു എന്ന സന്യാസിയെ നമുക്കു കിട്ടുകയുമില്ലായിരുന്നു.എന്നിട്ടും ഹിന്ദുമതത്തിന്റെ കള്ളിയിലേക്ക് - ഗുരുതന്നെ പല സാഹചര്യത്തിലും തനിക്ക് ജാതിയോ മതമോ ഇല്ല എന്നു വ്യക്തമാക്കിയിട്ടുണ്ട് – ഗുരുവിനെ കെട്ടിയിടാനുള്ള നീക്കങ്ങള്‍ക്കു മാത്രം ഒരു ശമനവുമില്ല എന്നതാണ് ഇന്നു നമ്മുടെ നാടനുഭവിക്കുന്ന ഗതികേട്.           പി കെ ബാലകൃഷ്ണന്‍   എഴുതിയ

#ദിനസരികള്‍ 835

           സൊമാറ്റോയില്‍ നിന്നും ഭക്ഷണം എത്തിച്ചു തരുന്നത് ഫയാസ്സ് എന്നു പേരുള്ള മുസ്ലീമാണെന്ന് അറിഞ്ഞപ്പോള്‍ ഡെലിവറി ബോയിയെ മാറ്റി ഹിന്ദുവായ ആരെയെങ്കിലും തനിക്ക് ഭക്ഷണം കൊണ്ടു തരാന്‍ ഏര്‍പ്പാടാക്കണമെന്നും അതിനു കഴിയില്ലെങ്കില്‍ ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട ജബല്‍പൂരിലെ അമിത് ശുക്ല എന്ന മതഭ്രാന്തന് സൊമാറ്റോ കൊടുത്ത മറുപടി ഇവിടെ ജീവിക്കാന്‍ പ്രതീക്ഷ നല്കുന്ന ചിലതെല്ലാം ഇനിയും അവശേഷിക്കുന്നുണ്ട് എന്ന പ്രഖ്യാപനം കൂടിയാണ്. തങ്ങളുടെ ബിസിനസ്സിനെക്കാളും മനുഷ്യനേയും അവന്റെ അന്തസ്സിനേയും ഉയര്‍ത്തിപ്പിടിക്കാനും മതേതരത്വം ഒരു മൂല്യമാണെന്ന് ഉറപ്പിച്ചു പറയാനും കമ്പനി കാണിച്ച ആര്‍ജ്ജവത്തെ എത്ര പ്രശംസിച്ചാലും അധികമാകില്ല.           അമിത് ശുക്ല നടത്തിയ ട്വീറ്റിലൂടെയാണ് സംഭവം ലോകത്തിന്റെ ശ്രദ്ധയിലേക്ക് വന്നത്. " Just cancelled an order on @ZomatoIN they allocated a non hindu rider for my food they said they can't change rider and can't refund on cancellation I said you can't force me to take a delivery I don't want don't refund just cancel" എന്നായിരുന്

#ദിനസരികള്‍ 834

           കലാകൌമുദി നടത്തിയ ഒരു അഭിമുഖത്തില്‍ ആറ്റൂര്‍ രവിവര്‍മ്മ ഇങ്ങനെ പറഞ്ഞു – “ എനിക്ക് മൌനമാണ് ഇഷ്ടം.പുലര്‍ച്ചയ്ക്കോ വൈകുന്നേരമോ നടപ്പാതകളിലൂടെ നടത്തം.ഞാന്‍ മാത്രം. ഞാനുമില്ല.ഒപ്പം വാക്കുകള്‍.മൌനത്തില്‍   നിന്നാണ് എന്റെ കവിത പിറക്കുന്നത്.ഹിമാലയമൌനത്തിന്റെ വ്യാസ ഗുഹ.സംഗീതത്തിന്റെ ചുറ്റും മൌനമുണ്ട്.ഞാന്‍   മൌനം ശീലിക്കുന്നു.ആള്‍‌ക്കൂട്ടത്തില്‍ പെട്ടാലും.അതുകൊണ്ടാകാം നിങ്ങള്‍ സംശയിച്ചതുപോലെ ഞാന്‍ നിശബ്ദനായിപ്പോയത്. ”           ഞാന്‍ ആദ്യമായി വായിക്കുന്ന ആറ്റൂരിന്റെ കവിത ജ്യേഷ്ഠന് പഠിക്കാനുണ്ടായിരുന്ന ഹൈസ്കൂള്‍ പുസ്തകത്തില്‍ ഉള്‍‌പ്പെടുത്തിയിരുന്ന ഓട്ടോവിന്‍ പാട്ട് ആയിരുന്നു. പ്രത്യേകിച്ച് ഒന്നും തന്നെ മനസ്സിലായില്ലെങ്കിലും ചെറിയ ചെറിയ വരികളില്‍ ഒരു പഴുതാര പോലെ അച്ചടിച്ചു വെച്ചിരിക്കുന്ന ആ കവിതയ്ക്ക് ഒരു താളമുണ്ടായിരുന്നു. :-             പഴയൊരില്ലം           പൊളിച്ചുവിറ്റു           പുതിയൊരോട്ടോ           റിക്ഷ വാങ്ങി           പുളിമനയ്ക്കല്‍           കുഞ്ഞിക്കുട്ടന്‍ ഗണപതി എന്നു പേരിട്ട ആ ഓട്ടോറിക്ഷ കുഞ്ഞിക്കുട്ടന് കെടുതികള്‍ മാത്രം സമ്മാനിച്ചു.           ഊണിന്ന

#ദിനസരികള്‍ 833

ഈ മഹാരാജ്യം മനുഷ്യന് ജീവിക്കാന്‍ പറ്റാത്തതായിരിക്കുന്നുവെന്ന  തരരത്തിലുള്ള പല പ്രസ്താവനകളും കുറേക്കാലമായി നാം കേട്ടുവരുന്നു. അപ്പോഴൊക്കെ രാജ്യം മാറിച്ചിന്തിക്കുമെന്നും മനുഷ്യനെ മനുഷ്യനായി പരിഗണിക്കുന്ന ഒരു ഘട്ടംവന്നു ചേരുമെന്നും നാം പ്രതീക്ഷിച്ചു. എന്നാല്‍ ഇപ്പോഴാകട്ടെ ആ പ്രതീക്ഷകളൊക്കെ അസ്തമിച്ചൊടുങ്ങുന്നു. ഇങ്ങിനി ഒരു പ്രതീക്ഷയുമില്ലാത്ത വിധത്തില്‍ വിഷജന്തുക്കള്‍ അതിന്റെ ഫണങ്ങള്‍ വിടര്‍ത്തി താണ്ഡവമാടിത്തുടങ്ങിയിരിക്കുന്ന ഈ രാജ്യം മനുഷ്യന് ജീവിക്കാന്‍ പറ്റാത്തതായിരിക്കുന്നു. എങ്ങനെയാണ് നാം ഈ കെട്ടകാലത്തില്‍ നിന്നൊന്ന് പുറത്തു കടക്കുക? എങ്ങനെയാണ് നാം ഈ വഴുവഴുപ്പാര്‍ന്ന ചതുപ്പുകളില്‍ പുതഞ്ഞു തീരാതിരിക്കുക? അറിയില്ല. അസഹനീയമായ വിധത്തില്‍ നിരായുധരാക്കപ്പെട്ടിരിക്കുന്ന ഒരു ജനതയായി നാം മാറിയിരിക്കുന്നു. ഒരു കുഞ്ഞ് ആളിക്കത്തുന്ന പന്തമായി വടക്കോട്ട് പ്രാണരക്ഷാര്‍ത്ഥം ഓടിപ്പോകുമ്പോഴും അവനെ പിന്തുടര്‍ന്നു കൊണ്ട് ജയ് ശ്രീറാം എന്നാര്‍ത്തു കൊണ്ട് ഭ്രാന്തന്മാരുടെ ഒരു കൂട്ടം പിന്നാലെ ഓടുമ്പോഴും ആ നിശബ്ദത ഭഞ്ജിക്കപ്പെടുന്നുണ്ട്. രാക്ഷസീയമായ വേഗതയില്‍ ഒരു ട്രക്ക് പാഞ്ഞടുക്കുമ്പോഴും അതിന്റെ ചക്ര

#ദിനസരികള്‍ 832

‘ കേരള സഞ്ചാര ’ ത്തിലൂടെ           രസകരമായ വായന സമ്മാനിക്കുന്ന ഒരു പുസ്തകമാണ് ശ്രീ കാട്ടാക്കട ദിവാകരന്‍ കേരളത്തിന്റെ ഓരോ (കു)ഗ്രാമങ്ങളിലൂടെയും 1964 മുതല്‍ സഞ്ചരിച്ച് തയ്യാറാക്കിയെടുത്ത , ആയിരത്തോളം പേജുകളുള്ള കേരള സഞ്ചാരം.ഏകദേശം അരനൂറ്റാണ്ടിനു മുമ്പിന് നമ്മുടെ പിതാമഹന്മാര്‍ നടന്ന വഴികളിലൂടെ കടന്നു പോയ ഒരാള്‍ താന്‍ നേരിട്ടു കണ്ട കാഴ്ചകളെ ചരിത്രത്തിന്റേയും ഐതീഹ്യത്തിന്റേയും തൊങ്ങലുകളും ചേരുവകകളോടും കൂടി ആവിഷ്കരിക്കുമ്പോള്‍ ആര്‍ക്കാണ് ഇഷ്ടപ്പെടാതിരിക്കുക ? ഇക്കാലത്തെ ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ ചില സൂക്ഷ്മവസ്തുതകളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാമെങ്കിലും താന്‍ അനുഭവിച്ച ഗ്രാമജീവിതങ്ങളെ കാട്ടാക്കാട സത്യസന്ധമായിത്തന്നെയാണ് വരച്ചിടുന്നതെന്ന കാര്യം എടുത്തു പറയേണ്ടതാണ്. “ നാനാവിഷയങ്ങളില്‍ സാമാന്യ പരിചയവും സമാന്യാധികമായുള്ള ജിജ്ഞാസയുമുള്ള ഒരാള്‍ക്കുമാത്രമേ ഇത്തരമൊരു ഗ്രന്ധം പ്രയോജനകരമായി എഴുതിത്തീര്‍ക്കാന്‍ സാധിക്കൂ.കോശഗ്രന്ധസാധാരണമായ സ്ഥിതിവിവരങ്ങള്‍ കുത്തിനിറച്ചാല്‍ ഗ്രന്ഥം വിരസമാകും.ഇത്തരം ഗ്രന്ഥങ്ങളെഴുതുന്നവര്‍ക്ക് ആ പ്രേരണ അതിവേഗം നിയന്ത്രിക്കാനാവുകയില്ല.ദിവാകരന്‍ കുറേ നിയന്ത്രണ

#ദിനസരികള്‍ 831

കുട്ടികളെ വിട്ടയയ്ക്കുക           റൂസോയുടെ “ മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു ; പക്ഷേ എങ്ങും ഞാനവനെ ചങ്ങലക്കിട്ടു കാണുന്നു ” എന്ന വചനത്തെ വിഖ്യാതമായ ഉദ്ധരിച്ചു കൊണ്ടാണ് ഒ വി വിജയന്‍ മുടിചൂടല്‍ എന്ന ലേഖനം ആരംഭിക്കുന്നത്. അദ്ദേഹം എഴുതുന്നു- “ പിറന്നു വീഴുന്ന കുട്ടികളുടെ കാലില്‍ ചങ്ങലകള്‍ ഒന്നല്ല ഒരുപാടാണ്.അവയില്‍ ഏറ്റവും വലിയത് സംഘടിത മതത്തിന്റെ ചങ്ങലയാണ്.ഹൈന്ദവ പഞ്ചാംഗമനുസരിച്ച് ലക്ഷങ്ങളോളം കൊല്ലം മുമ്പ് നടന്ന രാമാവതാരം ഒരു സി പി ഐ സ്ഥാനാര്‍ത്ഥിയുടെ നിയോജക മണ്ഡലമായ ഇന്നത്തെ അയോധ്യയിലാണെന്ന് ശഠിക്കുന്ന ഹിന്ദുവും മുഗള ചക്രവര്‍ത്തിയും കുടിയേറ്റക്കാരനുമായ ബാബറിന്റെ പുരാവസ്തു വിശുദ്ധമാണെന്ന് ശഠിക്കുന്ന മുസല്‍മാനും സ്വതന്ത്രരായി പിറന്നു വീണവരല്ല.പ്രസവവേദനയ്ക്കു മുമ്പുതന്നെ അവരുടെ കടുംപിടുത്തങ്ങളും അന്ധവിശ്വാസങ്ങളും അവര്‍ക്കായി നിര്‍ണയിക്കപ്പെട്ടു കഴിഞ്ഞു. ”             ഇവിടെ നിന്നും നാം ചിന്തിച്ചു തുടങ്ങുക. പ്രസവവേദനയ്ക്കു മുമ്പുതന്നെ അവരുടെ കടുംപിടുത്തങ്ങളും അന്ധവിശ്വാസങ്ങളും അവര്‍ക്കായി നിര്‍ണയിക്കപ്പെട്ടു കഴിഞ്ഞു എന്ന വാചകത്തിന് ഇവിടം മുതലുള്ള നമ്മുടെ ചിന്തയില്‍ സവിശേഷമായ സ്ഥാനമു