Posts

Showing posts from August 16, 2020

#ദിനസരികള്‍ 1223 - ഒരു മാപ്പിന്റെ കഥ

                ഒരു പത്തുപന്ത്രണ്ടു കൊല്ലം മുമ്പത്തെ കഥയാണ്.ഞാനൊരു സുഹൃത്തിനെ വിളിക്കുവാന്‍ ശ്രമിക്കുകയാണ്. കുറേനേരമായി ശ്രമം തുടങ്ങിയിട്ട്. അവസാനം അപ്പുറം ഫോണെടുത്തു. സ്വതസിദ്ധമായ ശൈലിയില്‍ നീയെവിടെയാഡാ ..... എത്ര നേരമായി ഞാന്‍ നിന്നെ വിളിക്കുന്നു എന്നു ചോദിച്ചു.ഒ വി വിജയന്‍ ശ്മശ്രുവെന്ന് സംസ്കൃതീകരിച്ചതും എം മുകുന്ദന്‍ നേരെ പച്ചമലയാളത്തില്‍ തന്നെ പ്രയോഗിച്ചതുമായ ഒരു പദമായിരുന്നു ആ കുത്തിട്ടയിടത്ത് അലങ്കരിച്ചു വെച്ചിരുന്നത്. പ്രതികരണം വൈകുന്നു. എന്താഡാ മിണ്ടാത്തേ എന്നായി ഞാന്‍. അപ്പോള്‍ അപ്പുറത്തു നിന്നൊരു അപരിചിതമായ ചോദ്യം ഇതാരാണ് ? നമ്പര്‍ മാറി എന്ന് തിരിച്ചറിഞ്ഞ ഞാന്‍ ഫോണ്‍‌ നോക്കി. മോഹനന്‍ പി പിയെ   വിളിക്കേണ്ടതിനു   പകരം ഞാന്‍ വിളിച്ചത് മോഹനന്‍ പി ടിയെയാണ്. മോഹനേട്ടനെ എനിക്കറിയാം. അദ്ദേഹത്തിന്റെ മകനാണ് ഫോണെടുത്തത്. ഞാന്‍ അവനോട് നമ്പര്‍ തെറ്റിയതാണെന്ന കാര്യം പറഞ്ഞു. ഒരു സുഹൃത്തിനെ വിളിച്ചതാണ്. നമ്പര്‍ മാറിപ്പോയി. ജാള്യതയോടെ സോറി പറഞ്ഞു ഞാന്‍‌ ഫോണ്‍ വെച്ചു. തെറ്റ് എന്റേതു തന്നെയാണ്. ആരാണ് അപ്പുറത്തെന്ന് വ്യക്തമായി അറിയാതെ അമിതാവേശം കാണിച്ചു.             അല്പം കഴിഞ്ഞ് എന്റെ

#ദിനസരികള്‍ 1222 വ്യക്തിപൂജയുടെ മോഡിപാഠങ്ങള്‍

               ഭുതവും ഭാവിയും എന്ന പ്രതിവാരപംങ്‌ക്തിയില്‍ വ്യക്തിപൂജയുടെ സംക്ഷിപ്ത ചരിത്രം എന്ന പേരില്‍ പ്രൊഫസര്‍ രാമചന്ദ്രഗുഹ ഒരു ലേഖനമെഴുതിയിട്ടുണ്ട്.തെറ്റു പറ്റാത്തവനും എല്ലാം അറിയുന്നവനും എല്ലാ മൂല്യങ്ങളുടെ മുകളില്‍ വിരാജിക്കുന്നവനുമായ ഒരാളായി നരേന്ദ്രമോഡിയെ  അവതരിപ്പിച്ചുകൊണ്ട് നടത്തുന്ന ബിംബനിര്‍മ്മിതി, നമ്മുടെ രാജ്യത്തിലെ സമ്പദ് വ്യവസ്ഥയ്ക്കും സ്ഥാപനങ്ങള്‍ക്കും സാമൂഹിക ജീവിതത്തിനുമെല്ലാമുണ്ടാക്കുന്ന പരിക്കുകള്‍ മോഡി പ്രധാനമന്ത്രിയല്ലാതെയായിത്തീര്‍‌ന്നാലും മാറില്ല എന്ന ആശങ്കയാണ് അദ്ദേഹം ഈ ലേഖനത്തിലൂടെ പങ്കുവെയ്ക്കുന്നത്. ഏകാധിപതികളുടെ പൊതുസ്വഭാവമാണ് ഇത്തരത്തിലുള്ള ബിംബനിര്‍മ്മിതി. താനാണ് രാജ്യം അഥവാ തന്റെ വാക്കുകള്‍ മാത്രമാണ് ശരി എന്ന ശാഠ്യമാണ് ഇത്തരക്കാരെ നയിക്കുന്നത്.ഹിറ്റ്ലറും മുസോളിനിയുമടക്കമുള്ള ഒരു പറ്റം ഏകാധിപതികളായ ഭരണാധികാരികളെ മോഡിയുടെ തനതുപതിപ്പായി ഗുഹ അവതരിപ്പിക്കുന്നു. അവരൊക്കെ പുലര്‍ത്തിപ്പോന്ന ഏകാധിപത്യപ്രവണതകളുടെ ആകെത്തുകയാണ് മോഡി എന്നു കൂടി അടിവരയിട്ടു പറയാന്‍ പ്രൊഫസര്‍ ഗുഹ തയ്യാറാകുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്.           ഡോ അംബേദ്കര്‍ ഇത്തരത്തിലുള്ള വ്യക്തിപൂജ

#ദിനസരികള്‍ 1221 ബഹു. കോടതീ, ഭരണഘടനയെ ശിക്ഷിക്കരുത് !

                കോടതിയലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷണെക്കൊണ്ട് മാപ്പു പറയിപ്പിക്കാമെന്നായിരുന്നു   ജസ്റ്റീസ് അരുണ്‍ മിശ്ര മുഖ്യനായ ബെഞ്ച് ചിന്തിച്ചത്. അതുകൊണ്ടാണ് നിരുപാധികം മാപ്പു പറയാനുള്ള ഒരു തീയതി അദ്ദേഹത്തിന് അനുവദിച്ചത്. എന്നാല്‍ ഇത് കേവലം ഒരു വ്യക്തിയും കോടതിയും തമ്മിലുള്ള തര്‍‌ക്കമല്ലെന്നും ഭരണഘടനാ പരമായി ഒരു ജനാധിപത്യരാജ്യത്തിലെ പൌരന് അനുവദിക്കപ്പെട്ട അവകാശങ്ങള്‍ക്കുമുകളില്‍ കോടതി കുതിരകയറുകയാണെന്നും അത് സമ്മതിച്ചുകൊടുത്താല്‍ ഈ രാജ്യത്തോടു ചെയ്യുന്ന വലിയ നെറികേടാകുമെന്നും തിരിച്ചറിഞ്ഞ പ്രശാന്ത് ഭൂഷണ്‍ , താന്‍ പറഞ്ഞതില്‍ ഉറച്ചു നിന്നുകൊണ്ട് മാപ്പു പറയാന്‍ തയ്യാറല്ല എന്ന നിലപാടു സ്വീകരിച്ചതോടെ തനിക്കെതിരെയുള്ള കോടതിയലക്ഷ്യ കേസിന് ചരിത്രപരവും സങ്കീര്‍ണവുമായ മാനം നല്കി. അതോടെ പ്രശാന്ത് ഭൂഷണെക്കൊണ്ട് മാപ്പു പറയിക്കാമെന്ന ലളിത ബുദ്ധിയി‍ല്‍ നടപടികള്‍ സ്വീകരിച്ച കോടതി വെട്ടിലായി എന്നുതന്നെ പറയാം.             കോടതിയുടെ നടപടി ഭരണഘടനാ മൂല്യങ്ങള്‍ക്ക് നിരക്കാത്തതും തിടുക്കപ്പെട്ടതും അസഹിഷ്ണുത നിറഞ്ഞതുമാണ് എന്ന് ഇന്ത്യയിലെ പ്രമുഖരായ ന്യായാധിപരും നിയമജ്ഞരും അഭിപ്രായപ്പെടുന്നു.മാത്രവുമ

#ദിനസരികള്‍ 1220 ഞാന്‍ ആദ്യം കണ്ട സിനിമ

Image
              ഞാന്‍ ആദ്യമായി കണ്ട സിനിമയേതാണ് ? വെറുതെ ഒരു കൌതുകത്തിന് ആലോചിച്ചു നോക്കി. ഒന്നുകില്‍ നാഗമഠത്തു തമ്പുരാട്ടി അല്ലെങ്കില്‍ നായാട്ട്. ഇതിലേതെങ്കിലും ഒന്നായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. രണ്ടായാലും ഞാന്‍ പഠിച്ച സ്കൂളിന്റെ മുറ്റത്ത് ഓല കൊണ്ട് കെട്ടിമറച്ച് താല്ക്കാലികമായി തയ്യാറാക്കിയ ഓഡിറ്റോറിയത്തില്‍ വെച്ചാണ് സിനിമ കണ്ടതെന്ന കാര്യത്തില്‍ സംശയമില്ല.കാലം തൊണ്ണൂറുകളുടെ തുടക്കം. അന്ന് ഏഴിലോ എട്ടിലോ ആയിരിക്കണം പഠിച്ചുകൊണ്ടിരുന്നത്. തികച്ചും ശാന്തസുന്ദരമായ ഞങ്ങളുടെ ഗ്രാമത്തില്‍ ഒരു സംസ്കാരിക നിലയവും അവിടെ ഒരു ഒരു ടി വിയും വരുന്നത് ഏറെക്കാലം കഴിഞ്ഞതിനു ശേഷമാണ്. വീടുകളിലേക്ക് ടി വി എത്തുന്നതിനാകട്ടെ പിന്നെയും കാത്തിരിക്കേണ്ടി വന്നു.           ഞങ്ങള്‍ക്ക് അന്ന് (ഇന്നും) ഒരു പുതിയ സിനിമ കാണണമെങ്കില്‍ ഏകദേശം ഇരുപത്തിയഞ്ചു കിലോമീറ്ററോളം സഞ്ചരിച്ച് മാനന്തവാടിയില്‍ വരണമായിരുന്നു. സെക്കന്റ് ഷോയ്ക്ക് ജീപ്പൊക്കെ സ്പെഷ്യലാക്കി അന്നൊക്കെ ഞങ്ങളുടെ നാട്ടിലെ ചെറുപ്പക്കാര്‍   - പലപ്പോഴും കുടുംബസമേതം – മാനന്തവാടിയില്‍ വന്ന് സിനിമ കാണാറുണ്ടായിരുന്നു. രാത്രി പതിനൊന്നിന് സിനിമ തീര്‍ന്ന് വീട

#ദിനസരികള്‍ 1219 - കൃഷ്ണിപിള്ള സ്മരണകളില്‍

Image
              “ എന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാക്കിയത് ആരാണ് എന്നു ചോദിച്ചാല്‍ പി സുന്ദരയ്യയും എസ് വി ഘാട്ടെയും ആണെന്ന് പറയാമെങ്കിലും അല്‍പ്പം കൂടി അടുത്ത അര്‍ത്ഥത്തില്‍ സഖാവ് കൃഷ്ണപിള്ളയാണ് “ എന്ന് ഇ എം എസ് അനുസ്മരിക്കുന്നുണ്ട്. കേവലം നാല്പത്തി രണ്ടു വയസ്സുവരെ മാത്രമേ ജീവിച്ചിരുന്നുള്ളുവെങ്കിലും ആ ഹ്രസ്വകാലത്തിനിടയ്ക്ക് ജനതയുടെയിടയില്‍ സഖാവെന്ന് വിളിക്കപ്പെടുന്ന പി കൃഷ്ണപിള്ളയ്ക്ക് നേടിയെടുക്കാന്‍ കഴിഞ്ഞ സമ്മതിയുടെ സാക്ഷ്യപത്രമാണ് ഇ എം എസിന്റെ ഈ പ്രസ്താവന. പൊതുപ്രവര്‍ത്തന രംഗത്ത് ചുരുങ്ങിയ കാലം മാത്രമേ അദ്ദേഹമുണ്ടായിരുന്നുള്ളുവെങ്കിലും – ഏകദേശം ഇരുപതു വര്‍ഷത്തില്‍ ചുവടെ മാത്രം – കേരളത്തിലെ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കന്മാരില്‍ പ്രഥമനായി അദ്ദേഹമം മാറി. 1937 പി സുന്ദരയ്യയുടേയും മറ്റും നേതൃത്വത്തില്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ഘടകമുണ്ടാക്കിയപ്പോള്‍ അതിന്റെ സെക്രട്ടറിയായി നിശ്ചയിക്കപ്പെട്ടത് കൃഷ്ണപിള്ള തന്നെയായിരുന്നു. പിന്നീട് കോണ്‍‌ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി 1939 ല്‍ പിണറായിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വെച്ച് ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍

#ദിനസരികള്‍ 1218 ശൂദ്രര്‍ ആരായിരുന്നു ? - 8

Image
( ഡോക്ടര് ‍  അംബേദ്കറിന്റെ Who were Shudras ? എന്ന കൃതിയിലൂടെ )   ഋഗ്വേദത്തെ പുരുഷസൂക്തം തള്ളിക്കളയുന്ന മൂന്നാമതൊരു ഭാഗം കൂടിയുണ്ട് . തങ്ങളുടെ സംസ്കാരത്തില് ‍ തൊഴിലുകളെ വിഭജിച്ചുകൊണ്ടുള്ള സവിശേഷമായ രീതി നടപ്പിലാക്കുവാന് ‍ ആര്യന്മാര് ‍ ക്ക് കഴിഞ്ഞിരുന്നു . വേദകാലത്ത് ആര്യന്മാരുടെ ഇടയിലെ വ്യത്യസ്ത വിഭാഗത്തില് ‍ പെട്ടവര് ‍ വ്യത്യസ്തമായ തൊഴിലുകളെടുത്തിരുന്നു . അത്തരമൊരു തീരുമാനമെടുത്തത് താഴെപ്പറയുന്ന ഋഗ്വേദ സൂക്തത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു :- “ പല തരത്തിലുള്ളവരുണ്ട് . ചിലര് ‍  അധികാരത്തെയായിരിക്കും അന്വേഷിക്കുക , ചിലര് ‍ പ്രശസ്തിയെ ആഗ്രഹിക്കും , ചിലര് ‍ ധനത്തെയായിരിക്കും മോഹിക്കുക , ഇനിയും ചിലര് ‍  തൊഴിലായിരിക്കും തേടുക. ഓരോരുത്തര് ‍ ക്കും താന്താങ്ങളുടെ കഴിവും താല്പര്യവുമനുസരിച്ച് വ്യത്യസ്ഥങ്ങളായ സാധ്യതകളെ തേടിപ്പോകാം . ”             ഋഗ്വേദം ഇവിടംകൊണ്ട് അവസാനിപ്പിക്കുന്നു . എന്നാല് ‍  പുരുഷ സൂക്തമാകട്ടെ അവിടേയും നില്ക്കുന്നില്ല . അത് തൊഴിലുകളെ വിഭജിക്കുന്നു . ഓരോ തൊഴിലെടുക്കാനും ഓരോരുത്തരെയായി നിശ്ചയിച്ചുറപ്പിക്കുന്നു . എന്നുമാ