Posts

Showing posts from September 16, 2018

#ദിനസരികള് 528- നൂറു ദിവസം നൂറു പുസ്തകം – തൊണ്ണൂറ്റിയാറാം ദിവസം.‌

Image
|| തോമസിന്റെ സുവിശേഷം – വിവ വിനയചൈതന്യ ||             യേശു പറഞ്ഞു :-“ ഈ സ്വര്‍ഗ്ഗം നീങ്ങിപ്പോകും.അതിനു മുകളിലുള്ളതും നീങ്ങിപ്പോകും.മരിച്ചവര്‍ ജീവിച്ചിരിക്കുന്നില്ല.ജീവിച്ചിരിക്കുന്നവര്‍ മരിക്കുകയുമില്ല.നിങ്ങള്‍ മരിച്ചവയെ ആഹരിച്ച നാളുകളില്‍ നിങ്ങളവയെ ജീവനുള്ളതാക്കി.നിങ്ങള്‍ പ്രകാശത്തില്‍ വസിക്കുമാറാകുമ്പോള്‍ നിങ്ങള്‍ എന്തുചെയ്യും ? നിങ്ങള്‍ ഒന്നായിരുന്ന ദിവസം നിങ്ങള്‍ രണ്ടായി തീര്‍ന്നു.പക്ഷേ നിങ്ങള്‍ രണ്ടായി തീരുമ്പോള്‍ നിങ്ങളെന്തു ചെയ്യും ?”             യേശു പറഞ്ഞു :- “ പരീശന്മാരും ശാസ്ത്രിമാരും അറിവിന്റെ താക്കോലുകള്‍ എടുത്തുവെച്ചിരിക്കുന്നു.അവര്‍ സ്വയം പ്രവേശിച്ചിട്ടുമില്ല, പ്രവേശിക്കാനാഗ്രഹിക്കുന്നവരെ അനവദിച്ചിട്ടുമില്ല.നിങ്ങളോ സര്‍പ്പങ്ങളെപ്പോലെ ബുദ്ധിയുള്ളവരും പ്രാവുകളെപ്പോലെ നിഷ്കളങ്കരുമായിരിക്കുക. ”             ശിഷ്യന്മാര്‍ അവനോട് സുന്നത്തു ചെയ്യുന്നതു ഗുണകരമോ അല്ലയോ എന്നു ചോദിച്ചു . അവ്‍ അവരോട് അതു ഗുണകരമായിരുന്നുവെങ്കില്‍ അവരുടെ പിതാവ് അതു ചെയ്തവരായിത്തന്നെ അവരുടെ അമ്മയില്‍‌ നിന്ന് അവരെ ജനിപ്പിക്കുമായിരുന്നു.എന്നാലോ ആത്മാവിലുള്ള ശരിയായ സുന്നത്തു കഴിക്കുന്നതു പൂര

#ദിനസരികള് 527- നൂറു ദിവസം നൂറു പുസ്തകം – തൊണ്ണൂറ്റിയഞ്ചാം ദിവസം.‌

Image
|| അഴീക്കോടിന്റെ ലേഖനങ്ങള്‍ – സുകുമാര്‍ അഴീക്കോട് ||             തന്റെ ബോധ്യങ്ങള്‍ക്കു വേണ്ടി നിലയുറപ്പിച്ച അഴീക്കോടിനെ കേരളം ഒരിക്കലും കേള്‍ക്കാതിരുന്നില്ല.ഒട്ടുമിക്ക സംഭവങ്ങളിലും അഴീക്കോട് എന്തു പറഞ്ഞു എന്നു നാം അന്വേഷിച്ചു പോകാറുമുണ്ട്.മെലിഞ്ഞുണങ്ങിയ ആ മനുഷ്യന്‍ ഉച്ചഭാഷിണിയുടെ കഴുത്തില്‍ തുങ്ങിക്കിടന്നുകൊണ്ട് തീര്‍ത്ത വാങ്മയങ്ങളെ ഒരു പക്ഷേ ആര്‍ക്കും അവഗണിക്കാനാകുമായിരുന്നില്ല എന്നതാണ് ശരി.നിത്യ ചൈതന്യ യതിയെ കപടയതി എന്നു വിളിച്ച ശിവഗിരി വിവാദകാലത്തും സാഹിത്യ അക്കാദമിയുമായി കൊമ്പുകോര്‍ത്തപ്പോഴും മോഹന്‍ ലാലുമായി കലഹിച്ചപ്പോഴുമൊക്കെ വി എസ് അച്യൂതാനന്ദനുമായി ഏറ്റുമുട്ടിയപ്പോഴുമൊക്കെ അഴീക്കോട് സ്വീകരിച്ച നിലപാടുകളുടെ കാര്‍ക്കശ്യം നാം നേരിട്ട് അറിഞ്ഞതാണ്. അനുകൂലമായാലും പ്രതികൂലമായാലും അഴീക്കോട് എന്തു പറഞ്ഞു എന്ന് സാംസ്കാരിക കേരളം ചെവി കാത്തിരുന്നു.ഇന്ന് അഴീക്കോടുണ്ടായിരുന്നെങ്കില്‍ എന്ന് പലരും പരിതപിക്കുന്നതു കേള്‍ക്കാറുണ്ടെങ്കിലും ഇനിയുമെത്ര കാലം കഴിഞ്ഞാലും അദ്ദേഹത്തിന്റെ അസാന്നിധ്യം അവശേഷിപ്പിച്ച ശൂന്യത നികത്തപ്പെടുമെന്നു തോന്നുന്നില്ല.ഭയരഹിതനായി നമ്മുടെ വേദികളില്‍ തലയുയര്‍ത്തിപ്പി

#ദിനസരികള് 526- നൂറു ദിവസം നൂറു പുസ്തകം – തൊണ്ണൂറ്റിനാലാം ദിവസം.‌

Image
||വിശുദ്ധപാപങ്ങളുടെ ഇന്ത്യ – അരുണ് ‍ എഴുത്തച്ഛന് ‍ || ഏഴോളം സംസ്ഥാനങ്ങളില് ‍ നിലനില്ക്കുന്ന ദേവദാസി സമ്പ്രദായത്തെക്കുറിച്ചുള്ള അന്വേഷണമാണ് വിശുദ്ധപാപങ്ങളുടെ ഇന്ത്യ എന്ന ഈ പുസ്തകം. വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും പേരില് ‍ ലൈംഗികവൃത്തിയിലേക്ക് നിര് ‍ ബന്ധപൂര് ‍ വ്വം ആനയിക്കപ്പെടുന്ന പെണ്ണുടലുകളെക്കുറിച്ച് എഴുത്തുകാരനായ അരുണ് ‍ എഴുത്തച്ഛന് ‍ ബന്ധപ്പെട്ട സ്ഥലങ്ങളില് ‍ നേരിട്ടുപോയി അന്വേഷിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നതെന്നത് ഈ പ്രയത്നത്തിന് ആധികാരികത നല്കുന്നു. ഇന്ത്യയുടെ ഗതകാലചരിത്രത്തില് ‍ ഉപരിവര് ‍ ഗ്ഗത്തിന്റെ ഭോഗതൃഷ്ണകളെ തൃപ്തിപ്പെടുത്തുവാന് ‍ വേണ്ടി സുന്ദരികളും താണകുലജാതകളുമായ സ്ത്രീകളെ ക്ഷേത്രങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് ദേവദാസികള് ‍ എന്ന വിശിഷ്ടനാമധേയം നല്കി പരിപാലിച്ചുപോന്നതിന്റെ പിന്നിലെ പച്ചയായ കഥ വിശിഷ്ടമായ ‘ഭാരതീയത’യുടെ പേരില് ‍ ഊറ്റംകൊള്ളുന്നവരെ ഒന്നു ഞെട്ടിക്കാതിരിക്കില്ല.” മതപരമായ ആചാരങ്ങളെത്തുടര് ‍ ന്ന് സ്ത്രീകള് ‍ ലൈംഗികത്തൊഴിലാളികളായ ചരിത്രവും നിയമപരമായ വിലക്കുകള് ‍ മറികടന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ

#ദിനസരികള് 525- നൂറു ദിവസം നൂറു പുസ്തകം – തൊണ്ണൂറ്റിമൂന്നാം ദിവസം.‌

Image
|| ഇന്ദ്രജാലസര്‍വ്വസ്വം – എം പി സദാശിവന്‍ ||              തന്റെ ഡര്‍ബാര്‍ ഹാളിലേക്ക് ആകാശത്തിന്റെ ശൂന്യതയില്‍ നിന്നും ഇറങ്ങി വന്ന ഒരു കയറില്‍ തൂങ്ങി വിക്രമാദിത്യന്‍ മുകളിലേക്ക് കയറിപ്പോയി.കുറച്ചു നേരത്തിനു ശേഷം ഉഗ്രമായ യുദ്ധത്തിന്റെ ആരവം കേള്‍ക്കാന്‍ തുടങ്ങി.( അതു വ്യക്തമായി അനുഭവിക്കണമെങ്കില്‍ സി വിയുടെ മാര്‍ത്താണ്ഡവര്‍മ്മ വായിക്കണം) വാളുകള്‍ വാളുകളുമായും ഗദകള്‍ ഗദകളുമായും തേരുകള്‍ തേരുകളുമായി ഏറ്റുമുട്ടി.ഡര്‍ബാര്‍ ഹാളിലേക്ക് ചോരപ്പുഴയൊഴുകി.കൈകളും കാലുകളും കബന്ധങ്ങളും വന്നുവീണു. യുദ്ധം കുറച്ചു നേരം തുടര്‍ന്നു. രാജസദസ്സിലുണ്ടായിരുന്നവര്‍ എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഭയവിഹ്വലരായി. അല്പനേരത്തിനു ശേഷം കയറിപ്പോയ അതേ രീതിയില്‍ വിക്രമാദിത്യന്‍ ഇറങ്ങിവന്നു.ദേവന്മാരുടെ പ്രത്യേക ക്ഷണമനുസരിച്ച് യുദ്ധത്തില്‍ അസുരന്മാരെ നിഗ്രഹിക്കാന്‍ പോയതായിരുന്നുവെന്ന് അദ്ദേഹം അമ്പരന്നു നിന്ന സഭയെ അറിയിച്ചു.വിക്രമാദിത്യന്റെ അത്ഭുതശക്തിയില്‍ സഭ അന്ധാളിച്ചു.             ഒരു വൈകുന്നേരം. നാടുചുറ്റുന്ന ഷാജി കലാകുടുംബം അവതരിപ്പിക്കുന്ന സര്‍ക്കസ്സ് പരിപാടി എന്റെ വീടിനടുത്ത് നടക്കുന്നു.സര്‍ക്കസ്സിന്റെ ഭാഗമ

#ദിനസരികള്‍ 524- നൂറു ദിവസം നൂറു പുസ്തകം – തൊണ്ണൂറ്റിരണ്ടാം ദിവസം.‌

Image
|| വൃത്തമഞ്ജരി – എ ആര് ‍ രാജരാജവര് ‍ മ്മ || അഴകുകള് ‍ ക്ക് അളവുകളുണ്ടെന്ന് ഗണിതശാസ്ത്രം.അവര് ‍ അതിന് കനകാനുപാതമെന്നോ ഗോള് ‍ ഡന് ‍ റേഷ്യോ എന്നോ പേരിട്ടു വിളിക്കുന്നു.ഒരു തരം ക്രമമാണത്. ഫിബനോച്ചി സംഖ്യകള് ‍ ഉദാഹരണം. 1,2,3,5,8,13 ഇത്യാദികള് ‍ ഈ സംഖ്യാക്രമത്തിലെ ഒരു ക്രമമാണ്. 1170 ല് ‍ ജനിച്ച് 125 ല് ‍ മരിച്ച ഫിബനോച്ചി ലിയനാര് ‍ ‌ഡോ മുയലുകളിലെ വളര് ‍ ച്ചാനിരക്കുകളെപ്പറ്റിയുള്ള പഠനത്തിലൂടെയാണ് ഈ സുവര് ‍ ണസംഖ്യകളെ കണ്ടെത്തിയത്.അഴകളവുകളുമായി കനാകാനുപാതത്തിന് അസാമാന്യമായ ബന്ധമുണ്ട്.ചിത്രകാരന്മാര് ‍ ഈ കനകാനുപാതത്തിന്റെ വശ്യത അനുഭവിച്ചറിയുന്നവരാണ്. മൊണാലിസ , അഗ്രിപ്പയുടെ പെന്റഗ്രാം എന്നിവയൊക്കെ കനകാനുപാതത്തിന്റെ കണക്കിലാണ്. ഇന്ത്യന് ‍ ദേശീയ പതാക , സൂര്യകാന്തിപ്പൂവുകള് ‍ , തെങ്ങോല എന്നിവയിലൊക്കെ നമുക്ക് ഈ കനകാനുപാതത്തിന്റെ മാന്ത്രികത കണ്ടെത്താം.ഈ ക്രമത്തിന്റെ ഭംഗി , പൊതുവായി പറഞ്ഞാല് ‍ സൌന്ദര്യമുള്ളതിലെല്ലാം കണ്ടെത്താം.സ്ത്രീയും പുരുഷനും ആനയും അമ്പാരിയുമൊക്കെ ഈ ഇത്തരം ചില കണക്കുകളിലൂടെയാണ് സുന്ദരമായിരിക്കുന്നതെന്ന് മനസ്സിലാക്കുക.