Posts

Showing posts from March 10, 2019

#ദിനസരികള് 699

               2019 ല്‍ വീണ്ടും മോഡി അധികാരത്തിലെത്തിയാല്‍ ഇനിയൊരു ഇലക്ഷന്‍ ഇന്ത്യയില്‍ ഉണ്ടാവില്ലെന്ന സാക്ഷി മഹാരാജിന്റെ പ്രസ്താവന ശ്രദ്ധിക്കുക.തന്റെ പ്രസംഗത്തിന്റെ കൊഴുപ്പുകൂട്ടുവാനുള്ള വെറും ചെപ്പടിവിദ്യയല്ല , മറിച്ച് സംഘപരിവാരത്തിന്റെ , ഹിന്ദുത്വ വാദത്തിന്റെ ഉള്ളിലിരുപ്പ് തന്നെയാണ് സാക്ഷി മഹാരാജ് പ്രകടിപ്പിച്ചത്.           ഇന്ത്യയിലെ മതഫാസിസ്റ്റുകള്‍ ഏറ്റവും അധികം വെറുക്കുന്നതും അവസാനിപ്പിക്കുവാന്‍ ശ്രമിക്കുന്നതും പേരിനെങ്കിലും ഇക്കാലത്തും നിലനില്ക്കുന്ന ജനാധിപത്യത്തേയും അയ്യഞ്ചുവര്‍ഷത്തിന്റെ ഇടവേളകളില്‍ നടപ്പിലാക്കുന്ന തിരഞ്ഞെടുപ്പുകളേയുമായാണ്.           ഇലക്ഷനില്‍ വോട്ടിംഗ് മെഷീന്‍ നിര്‍ബന്ധമാക്കിയതോടെ എങ്ങനെ ജയിക്കണമെന്ന് മോഡിയും കൂട്ടരും പഠിച്ചു കഴിഞ്ഞു.ജനങ്ങള്‍ തങ്ങള്‍ക്ക് എതിരെ വോട്ടു ചെയ്താലും അനുകൂലമാക്കിയെടുക്കാന്‍ കഴിയുന്ന തരത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ ഇടപെടാന്‍ കഴിയുമെന്നത് ഏറെക്കുറെ സുവ്യക്തമാണ്. ഇനി അത് അംഗീകരിക്കാത്തത് സംഘപരിവാറും ഇലക്ഷന്‍ കമ്മീഷനും മാത്രമായിരിക്കും.           അപ്പോള്‍ ഇലക്ഷന്‍ നടന്ന സംസ്ഥാനങ്ങളില്‍ ബി ജെ പിയിതര പാര്‍ട്ടികള്‍ വിജയ

#ദിനസരികള് 698

എന്റെ മേശപ്പുറത്തേക്ക് ഈയിടെയായി ഒരു പുസ്തകക്കൂട്ടം വന്നു കേറിയിട്ടുണ്ട്. അത് ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച ഒരു വട്ടം കൂടി – എന്റെ പാഠപുസ്തകങ്ങള്‍ എന്നു പേരിട്ടിരിക്കുന്ന, സാമാന്യം വലുപ്പമുള്ള മൂന്നു വാല്യങ്ങളാണ്. വാങ്ങിക്കൊണ്ടുവന്ന അന്നു മുതല്‍ അതെന്റെ കൈയെത്തും ദൂരത്തു തന്നെയാണിരിക്കുന്നത്. എന്നു മാത്രവുമല്ല, ഇടയ്ക്കിടക്ക് ഞാനതെടുത്ത് മറിച്ചു നോക്കുമ്പോള്‍ ചില ഓര്‍മ്മകളിലേക്ക്, ചില രുചികളിലേക്ക്, ചില ഗന്ധങ്ങളിലേക്ക് ആ പുസ്തകം എന്നെ വലിച്ചടുപ്പിക്കാറുമുണ്ട്. ഒരിക്കല്‍, ഒന്നാം ക്ലാസു മുതല്‍ പത്താംക്ലാസുവരെയുള്ള വിവിധ കാലഘട്ടങ്ങളി‍ല്‍, നാം സ്കൂള്‍ ക്ലാസുകളില്‍ പഠിച്ചു പോയ പാഠപുസ്തകങ്ങളുടെ ഒരു ശേഖരമാണ് ഒരു വട്ടംകൂടി. അതുകൊണ്ടുതന്നെ ഓരോ തവണയും ഈ പുസ്തകക്കൂട്ടം കൈയ്യിലെടുക്കുമ്പോള്‍ ഓര്‍മ്മകള്‍ ഇരമ്പിയെത്തുന്നത് സ്വാഭാവികവുമാണല്ലോ. നാം പിന്നിട്ടു പോന്ന ഒരു ലോകത്തേക്ക്, ഒരിക്കല്‍ക്കൂടി ഓരോരുത്തരേയും കൊണ്ടുചെന്നെത്തിക്കാനുള്ള ഭാവനാ സമ്പന്നമായ ഈ ശ്രമത്തിന് നാം ഡി.സി. ബുക്സിനോടും എഡിറ്റര്‍മാരോടും നന്ദി പറയുക. കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന മലയാള പാഠപുസ്തകങ്ങളെ കണ്ടെത്തുവാന്‍ നേരിട്ട

#ദിനസരികള് 697

        കജ്രോല്‍ക്കറെ അറിയുമോ? നാരായണ്‍ ശധോബ കജ്രോല്‍ക്കര്‍ ? ഭൂരിപക്ഷത്തിനും ഈ പേര് അപരിചിതമായിരിക്കും. എന്നാല്‍ അംബേദ്കര്‍ എന്ന പേരോ ? ഭരണഘടനാ ശില്പി എന്ന വിശേഷണത്തോടെ എത്രയോ കാലമായി നാം പഠിച്ചും പറഞ്ഞും അംബേദ്കറെക്കുറിച്ച് കേട്ടിരിക്കുന്നു. ദളിതു ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞു വെച്ച മഹാന്‍.അംബേദ്കറെ ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയാക്കണമെന്നാണ് മഹാത്മാ ഗാന്ധി ഒരിക്കല്‍ ആവശ്യപ്പെട്ടത്.അത്തരത്തിലുള്ള അംബേദ്കറെ സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യത്തെ ഇലക്ഷനില്‍ പരാജയപ്പെടുത്തിയ ആളാണ് കജ്രോല്‍ക്കര്‍. 1952 ലെ ആദ്യ തിരഞ്ഞെടുപ്പ്. ബോംബേ നോര്‍ത്ത് മണ്ഡലത്തില്‍ അംബേദ്കര്‍ മത്സരിക്കാനിറങ്ങി.കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി കജ്രോല്‍ക്കറായിരുന്നു.അംബേദ്കര്‍ പരാജയപ്പെടുമെന്ന് ആരും വിശ്വസിച്ചില്ല.പക്ഷേ അപ്പുറത്ത് കോണ്‍ഗ്രസ്സാണ്.അവര്‍ കൃത്യമായും വര്‍ഗ്ഗീയകാര്‍‌ഡെടുത്തു. കാശ്മീര്‍ വിഷയത്തില്‍ പാകിസ്താനും മുസ്ലീമുകള്‍ക്കും അനുകൂലമായി അംബേദ്കര്‍ നിലപാടെടുത്തുവെന്നും അത് ഇന്ത്യയുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായിട്ടായിരുന്നുവെന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.അംബേദ്കര്‍ രാജ്യത്തിന് എന്തൊക

#ദിനസരികള് 696

മോദിയുടെ അഞ്ചുകൊല്ലം – രാജ്യം വെറുങ്ങലിച്ച നാളുകള്‍ – 4 3. ഇനിയും ആഴം അളക്കാനാകാത്ത വ്യാപം             മധ്യപ്രദേശിലെ ബി ജെ പി സര്‍ക്കാറിന്റെ കാര്‍മികത്വത്തില്‍ കൊണ്ടാടപ്പെട്ട അഴിമതിയാണ് വ്യാപം. വ്യാപത്തിന്റെ വ്യാപ്തി ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല എന്നതാണ് വസ്തുത. ഏകദേശം രണ്ടായിരത്തോളം ആളുകള്‍ അറസ്റ്റിലായി. പരാതി ഉന്നയിച്ചവരും പ്രതിസ്ഥാനത്തുള്ളവരും വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തവരുമായി എത്രയോ അധികം ആളുകള്‍ കൊല്ലപ്പെട്ടു.ജയിലില്‍   കിടക്കുന്നവര്‍ കേസ് അനന്തമായി നീണ്ടു പോകുമെന്നും തങ്ങള്‍ക്ക് ഒരിക്കലും നീതി കിട്ടില്ലെന്നും ആക്ഷേപിച്ചുകൊണ്ട് തങ്ങളെ ദയാവധത്തിന് ഇരയാക്കണമെന്ന് ഇന്ത്യന്‍ പ്രസിഡന്റിനോട് ആവശ്യപ്പെടുന്ന സാഹചര്യം പോലുമുണ്ടായി. അഴിമതി മൂടിവെയ്ക്കുന്നതിനു വേണ്ടി ഇത്രയും ദുരൂഹമായ കൊലപാതകങ്ങള്‍ നടന്ന മറ്റൊരു കേസും ഇന്ത്യയുടെ ചരിത്രത്തിലില്ല.             മധ്യപ്രദേശിലെ സര്‍ക്കാര്‍ നിയമനങ്ങളും പ്രവേശനങ്ങളും നിയന്ത്രിക്കുന്ന   സ്ഥാപനമാണ് വ്യാവസായിക് പരീക്ഷാ മണ്ഡല്‍ ( Madhya Pradesh Professional Examination Board ) . വ്യാപം എന്ന് അറിയപ്പെടുന്ന പ്രസ്തുത സ്ഥാപനത്തിനു കീഴില്‍ ഏകദേശം

#ദിനസരികള് 695

മോദിയുടെ അഞ്ചുകൊല്ലം – രാജ്യം വെറുങ്ങലിച്ച നാളുകള്‍ – 3 2. ജി.എസ്.പി.സിയുടെ ഇരുപതിനായിരം കോടിയും വോട്ടിംഗ് മെഷീനും നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായ കാലത്താണ് 20000 കോടിരൂപയുടെ ജി.എസ്.പി.സി അഴിമതി നടക്കുന്നത്. വാതക ഖനനത്തിനും പര്യവേക്ഷണങ്ങള്‍ക്കുമായി 1979 ലാണ് ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പറേഷന്‍ രൂപീകരിക്കുന്നത്. 2002 ല്‍ കേന്ദ്രസര്‍ക്കാര്‍ തങ്ങള്‍ക്ക് അനുവദിച്ചു തന്ന കൃഷ്ണ – ഗോദാവരി തടത്തില്‍ അവര്‍ വാതക പര്യവേക്ഷണം നടത്തുന്നു. 2005 ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി ഈ പ്രദേശത്ത് വലിയ തോതില്‍ വാതക നിക്ഷേപമുണ്ടെന്ന് പ്രഖ്യാപിക്കുന്നു. 20 ട്രില്യന്‍ ക്യൂബിക് അടിയുടെ നിക്ഷേപം കണ്ടെത്തിയെന്നാണ് അദ്ദേഹം ലോകത്തെ അറിയിച്ചത്. മാത്രവുമല്ല, ഇന്ത്യയിലെതന്നെ ഏറ്റവും വലിയ നിക്ഷേപമാണിതെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഇത്രയും വലിയ വാതക ഖനനത്തിന് കൂടുതല്‍ സാമ്പത്തിക സഹായം ആവശ്യമുണ്ടെന്നതുകൊണ്ട് വിവിധ ബാങ്കുകളെ കോര്‍പറേഷന്‍ സമീപിക്കുകയും മുഖ്യമന്ത്രിയുടെ വാക്കുകളെ വിശ്വാസത്തിലെടുത്തുകൊണ്ട് ബാങ്കുകള്‍ വന്‍തുകകള്‍ വായ്പയായി അനുവദിക്കുകയും ചെയ്യുന്നു. എന്നാല്‍, ഖനനം ആര

#ദിനസരികള് 694

മോദിയുടെ അഞ്ചുകൊല്ലം – രാജ്യം വെറുങ്ങലിച്ച നാളുകള്‍ – 2 ലോകരാജ്യങ്ങളിലെ അഴിമതിയെ നിരീക്ഷിക്കുന്ന രാജ്യാന്തര സന്നദ്ധ സംഘടനയായ ട്രാന്‍സ്പെരന്‍സി ഇന്‍റര്‍നാഷണലിന്റെ പഠനങ്ങള്‍ പ്രകാരം നരേന്ദ്ര മോദി യുടെ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുമ്പോള്‍ ഇന്ത്യ മറ്റു രാജ്യങ്ങളുടെ ഇടയില്‍ 36 ആം സ്ഥാനത്തായിരുന്നു. എന്നാല്‍ മോദിയുടെ അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം 180 രാജ്യങ്ങളില്‍ നടത്തിയ കണക്കെടുപ്പുകളുടെ ഫലമായി നമ്മുടെ രാജ്യം ചെന്നെത്തി നില്ക്കുന്നത് 78 ആം സ്ഥാനത്താണ്. എന്നുവെച്ചാല്‍ കേവലം അഞ്ചു കൊല്ലം കൊണ്ട് അഴിമതി നേരെ ഇരട്ടിയിലധികമായി എന്നര്‍ത്ഥം. ഫോബ്സ് മാഗസിനില്‍ ജനുവരി 31, 2019 ന് പ്രസിദ്ധീകരിച്ച Corruption Is Still Thriving In Modi’s India എന്ന കുറിപ്പ് തുടങ്ങുന്നതു തന്നെ ഇങ്ങനെയാണ് “അഞ്ചുകൊല്ലങ്ങള്‍ക്കു മുമ്പ് രാജ്യത്തെ അഴിമതിയെ നിര്‍മാര്‍ജ്ജനം ചെയ്യും എന്ന് ആവര്‍ത്തിച്ച് വീരവാദം മുഴക്കിയ നരേന്ദ്ര മോദിക്ക് ഇന്ത്യയിലെ ജനങ്ങള്‍ ഒരവസരം അനുവദിച്ചുകൊടുത്തു. ഇന്ത്യയെ അഴിമതി മുക്തമാക്കുക എന്നതായിരുന്നു ജനത മോദിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ രാജ്യത്ത് അഴിമതിയ്ക്ക് തഴച്ചു വളരാനുള്ള അവസരങ്ങള

#ദിനസരികള് 693

മോദിയുടെ അഞ്ചുകൊല്ലം – രാജ്യം വെറുങ്ങലിച്ച നാളുകള്‍ – 1 2014 ലെ ഇലക്ഷനില്‍ നടപ്പിലാക്കാന്‍ ഒരു സാധ്യതയുമില്ലാത്ത പൊള്ളയായ വാഗ്ദാനങ്ങള്‍ നല്കി ജനങ്ങളെ പറ്റിക്കുകയായിരുന്നുവന്നും, ഇപ്പോള്‍ അതെല്ലാം ആലോചിക്കുമ്പോള്‍ത്തന്നെ ചിരി വരുന്നുവെന്നും ബി.ജെ.പി. നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍‌ ഗഡ്കരി 2018 ല്‍ ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞത് നാം മറന്നിട്ടില്ലല്ലോ. ഒരു കാരണവശാലും മോദിയും കൂട്ടരും അധികാരത്തില്‍ വരില്ലെന്നായിരുന്നു ബി.ജെ.പിയുടെ നേതാക്കന്മാര്‍ ചിന്തിച്ചത്. അതുകൊണ്ടുതന്നെ ധാരാളം വാഗ്ദാനങ്ങള്‍ വാരിക്കോരി ജനങ്ങള്‍ക്ക് നല്കി. സ്വിസ് ബാങ്കുകള്‍ ഇന്ത്യയിലെ കള്ളപ്പണക്കാര്‍ നിക്ഷേപിച്ചിരിക്കുന്ന തുക ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടു വന്ന് ഓരോ പൌരനും പതിനഞ്ചു ലക്ഷം രൂപ വീതം അക്കൌണ്ടുകളിലേക്ക് നല്കുമെന്നായിരുന്നു ഏറെ മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളിലൊന്ന്. നിത്യോപയോഗ സാധനങ്ങളുടെ വില കുറയ്ക്കും, പെട്രോളിന് ലിറ്ററിന് അമ്പതുരൂപയാക്കും, രാജ്യത്തു നിന്നും അഴിമതി തുടച്ചു നീക്കും അങ്ങനെയങ്ങനെ എത്രയെത്ര മനോഹരങ്ങളായ വാഗ്ദാനങ്ങളാണ് ബി.ജെ.പി. ജനതക്കു നല്കിയത്?എന്നാല്‍ അതെല്ലാം ഒരിക്കലും നടപ്പില