Posts

Showing posts from October 22, 2017

#ദിനസരികള്‍ 199

            രാവിലെ കാണാന്‍ വന്ന ഒരമ്മ , ബന്ധുക്കള്‍ കൂടോത്രം ചെയ്ത് തന്റെ മകനെ തന്നില്‍ നിന്ന് അകറ്റി നിറുത്തിയിരിക്കുന്നതിനെക്കുറിച്ച് വളരെ സങ്കടത്തോടെ വിവരിച്ചു. തെക്കെങ്ങാണ്ടുള്ള കൊടിയ മന്ത്രവാദിയാണത്രേ. അതും ദുര്‍മന്ത്രവാദി. അയാളുടെ സഹായത്തോടെ ദുര്‍മന്ത്രവാദം നടത്തി എന്തൊക്കെയോ സാധനങ്ങള്‍ തങ്ങളുടെ പുരയുടെ നാലുഭാഗത്തും കുഴിച്ചിട്ടിരിക്കുകയാണത്രേ.അതോടെ മകന് അമ്മയോട് വെറുപ്പായി. കാര്യങ്ങള്‍ അന്വേഷിക്കാതെയായി.മരുന്നു മേടിക്കുവാനുള്ള സഹായം പോലും കൊടുക്കാതെയായി.അമ്മയുടെ പേരിലുള്ള വീടും പറമ്പും തട്ടിപ്പുകള്‍ പറഞ്ഞ് മകന്റെ പേരിലേക്ക് മാറ്റാന്‍ അവന്‍ ശ്രമിക്കുകയാണ്. ഇങ്ങനെ നിരവധി പരാതികളുടെ ഭാണ്ഡക്കെട്ട് അമ്മ തുറന്നുവെച്ചു.മകന്റെ കല്യാണത്തിന് വന്ന ബന്ധുക്കളാണ് കൂടോത്രം ചെയ്തതെന്നാണ് അമ്മ പറയുന്നത്. ഇതൊക്കെ ഇത്ര കൃത്യമായി എങ്ങനെ അറിഞ്ഞു എന്നു ചോദിച്ചപ്പോള്‍ അവര്‍ മറ്റൊരു മന്ത്രവാദിയെ കണ്ടിരുന്നു എന്നാണ് മറുപടി പറഞ്ഞത്.മകന് കല്യാണത്തിനുശേഷമുണ്ടായ മാറ്റങ്ങളെക്കുറിച്ചും പുതിയ പെണ്ണിന്റെ സ്വഭാവങ്ങളെക്കുറിച്ചുമൊക്കെ ചോദിച്ചു മനസ്സിലാക്കി മകനോട് സംസാരിച്ച് എല്ലാം ശരിയാക്കാമെന്നും വേണമെങ്കില്‍ ബന്

#ദിനസരികള്‍ 198

ഇന്ത്യയുടെ പ്രഥമ പൌരന്‍ രാംനാഥ് കോവിദ് , കേരള സന്ദര്‍ശനത്തിനിടയില്‍ തിരുവനന്തപുരത്ത് അയ്യങ്കാളിയുടെ പ്രതിമയില്‍ പൂഷ്പാര്‍ച്ചന ചെയ്യുന്ന ചിത്രവും വാര്‍ത്തയും ഇന്ന് മാധ്യമങ്ങളിലുണ്ട്. കേരളം സന്ദര്‍ശിച്ച ഒരു രാഷ്ട്രപതിയും ഇതുവരെ ഇത്തരമൊരു വന്ദനത്തിന് തയ്യാറായിട്ടില്ല എന്ന വസ്തുത കൂടി പരിഗണിക്കുമ്പോള്‍ ഈ അര്‍ച്ചനക്ക് സവിശേഷമായ പ്രാധാന്യവും പ്രസക്തിയുമുണ്ട്. വെങ്ങാനൂരിലുള്ള ഒരു പുലയ കുടുംബത്തില്‍ 1863 ല്‍ ജനിച്ച് 1941 ല്‍ അന്തരിച്ച അയ്യങ്കാളി , മനുഷ്യനായി ജീവിക്കാനുള്ള അവകാശം പോലും ഇല്ലാതിരുന്ന ഒരു ദളിത് ജനസമൂഹത്തെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് വേണ്ടി നിരന്തരം സമരപോരാട്ടങ്ങള്‍ നടത്തി.സവര്‍ണമേല്ക്കോയ്മക്കെതിരെ പോരാട്ടങ്ങള്‍ സംഘടിപ്പിച്ചു. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന അക്കാലത്തെ അയ്യങ്കാളിയുടെ ഓരോ ഇടപെടലുകളും ചരിത്രത്തിലെ സുവര്‍ണരേഖകളാണ്. അയ്യങ്കാളി ഉയര്‍ത്തിപ്പിടിച്ച ആ മുദ്രാവാക്യങ്ങളെ പിന്നീട് നവോത്ഥാന കേരളം ഏറ്റെടുക്കുകയുണ്ടായി. ജാതി അടിസ്ഥാനമായി നിലനിന്നിരുന്ന ‘ അരുതു ’ കളെ കേരളം തള്ളിക്കളഞ്ഞു.പുലയനും പറയനുമൊക്കെ മനുഷ്യരാണെന്നും ഉയര്‍ന്ന ജാതിക്കാര്‍ക്കുള്ള എല്ലാ

#ദിനസരികള്‍ 197

# ദിനസരികള്‍ 197 അയാള്‍ കള്ളികളെ ഇഷ്ടപ്പെട്ടിരുന്നില്ല.അതുകൊണ്ടുതന്നെ ഒരു കള്ളിയുടേയും ഇത്തിരി വട്ടത്തിനുള്ളില്‍ തന്നെ കുരുക്കിയിടാന്‍ അയാള്‍ ഇഷ്ടപ്പെട്ടില്ല. വിശാലമായ ഈ ലോകത്തില്‍ ഓരോ നിമിഷവും അയാള്‍ തേടിയത് അനുഭവങ്ങളെയായിരുന്നു.മനുഷ്യനെ മനുഷ്യനാക്കുന്ന അനുഭവങ്ങള്‍ . ആ അനുഭവങ്ങളെ തന്റേതായ മൂശയിലിട്ട് ഉരുക്കിയെടുത്തപ്പോള്‍ മരുന്നായി , സ്മാരകശിലകളായി , പരലോകമായി , കന്യാവനങ്ങളായി. പ്രതിഭയുടെ അതിപ്രസരങ്ങളില്‍ അയാള്‍ പലപ്പോഴും  ഒരു ഭ്രാന്തനെപ്പോലെയായിരുന്നു.ആ ഭ്രാന്തുകള്‍ സൌഹൃദക്കൂട്ടങ്ങളില്‍ ചിരിച്ചു രസിക്കുവാന്‍ പലപ്പോഴും കാരണങ്ങളായി എങ്കിലും മലയാളത്തിന് ഇനിയൊരിക്കലും നിഷേധിക്കാനാവാത്ത തരത്തിലുള്ള അടയാളങ്ങള്‍ തീര്‍ക്കാന്‍ ആ ഭ്രാന്തുകള്‍ക്ക് കഴിഞ്ഞു എന്നത് വരും തലമുറകളുടെ ഭാഗ്യമായി അവശേഷിക്കുന്നു.             ഇനി എന്തെഴുതാന്‍. അയാള്‍ യാത്ര പറഞ്ഞിരിക്കുന്നു. അസ്തമനസൂര്യനൊപ്പം ഇരുട്ടിലേക്ക് നടന്നു പോയിരിക്കുന്നു. അയാളുടെ പ്രതിഭ കൊളുത്തിവെച്ച വെളിച്ചത്തിന്റെ തണുത്ത പടവുകളിലിരുന്ന് ഞാനാ ഇരുട്ടിലേക്ക് നോക്കി കൈ ഉയര്‍ത്തി യാത്ര പറയട്ടെ “ അബ്ദുള്ളാ , വിട “

#ദിനസരികള്‍ 196

അധ്യയനത്തിന്റെ പ്രളയജലത്തില്‍ മുങ്ങിപ്പൊങ്ങി കുഞ്ഞുണ്ണി നിലവിളിച്ചു. ” സതീര്‍ത്ഥ്യാ എന്നെ കര കയറ്റുക.എനിക്ക് ദീക്ഷ തരിക. ” “ ഉണ്ണീ നീ ഗുരുവിനെത്തേടുകയല്ലേ ?” “ അതെ “ “ നോക്കൂ ഇതാ നിന്റെ ഗുരു ” കടലിന്റെ വിസ്തൃതിയില്‍ ഇപ്പോള്‍ ഗുരുപ്രസാദം നിറഞ്ഞു.കടലിന് മുകളില്‍ കുഞ്ഞുണ്ണി കല്യാണിയുടെ ശബ്ദം കേട്ടു. “ അച്ഛാ അച്ഛന്‍ ഖേദിക്കുന്നുവോ ?” “ അതെ മകളേ ” “ ജൈവധാരയുടെ നിരന്തരതയെക്കുറിച്ച് അച്ഛന്റെ പൂച്ച പരീക്ഷിത്ത് അച്ഛന് ഉപദേശം തന്നില്ലേ ?” “ തന്നു. ” “ ഈ ജന്മത്തിലല്ലേ ഞാന്‍ അച്ഛന്റെ മകളല്ലാതായിരുന്നിട്ടുള്ളു. ? പിറകോട്ടു തിരിഞ്ഞുനോക്കൂ. അച്ഛന് ഓര്‍മയില്ലേ ? ഞാന്‍ ശുകനും അച്ഛന്‍ വ്യാസനുമായിരുന്നത് ?” അറിവു തേടി ശുകന് ജനകന്റെ കൊട്ടാരത്തിലെത്തി.തേജസ്വിയായ ബ്രഹ്മചാരിയെക്കണ്ട് ജനകന്‍ ആര്‍ദ്രനായി.ശുകപിതാവായ വ്യാസനെ സമീപിച്ച് ജനകന്‍ പറഞ്ഞു. “ ഈ അറിവു നേടിയാല്‍ അങ്ങയുടെ മകന്‍ അവന്റെ ശരീരം വെടിയും ” “ എന്റെ മകനെ തടയാന്‍ എനിക്ക് അവകാശമില്ല. ” - വ്യാസന്‍ പറഞ്ഞു. “ എന്നാല്‍ ബ്രഹ്മഹിതം പോലെ ” ജനകന്‍ ശുകന് അറിവു പകര്‍ന്നുകൊടുത്തു.ശുകന്‍ അറിവില്‍ ജ്വലിച്ചു.ജ്വാലയുടെ പാരമ്യത്തില്‍ ശു

#ദിനസരികള്‍ 195

മാനന്തവാടിയിലെ ഗാന്ധിപാര്‍ക്കില്‍ പൊതുയോഗം നടത്തുന്നതിന് കുറച്ചു വര്‍ഷങ്ങളായി ആര്‍.ഡി.ഒ രാവിലെ പത്തു മണിമുതല്‍ വൈകുന്നേരം അഞ്ചുമണിവരെ ഏര്‍‌പ്പെടുത്തിയിരിക്കുന്ന  നിയന്ത്രണം എടുത്തുമാറ്റണമെന്ന ആവശ്യത്തിന് നിരോധനത്തിന്റെ അത്രതന്നെ പഴക്കമുണ്ട്.എത്രയോ കാലം എത്രയോ ജനകീയ മുന്നേറ്റങ്ങള്‍ക്ക് ഈ പാര്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ളതാണണെന്ന് പഴമക്കാരോട്  ചോദിച്ചാല്‍ അറിയം.കേരളത്തിലെ പ്രഗല്ഭരായ നേതാക്കന്മാര്‍ പങ്കെടുത്തുകൊണ്ട് മഹാസമ്മേളനങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്.രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള ജനകീയ മുന്നേറ്റങ്ങള്‍ക്ക് ഇവിടെ വേദിയായിട്ടുണ്ട്.മതജാതി സംഘടനകളും സാമൂഹ്യപ്രസ്ഥാനങ്ങളും ഇവിടെ കേന്ദ്രീകരിച്ച് പരിപാടികള്‍ നടത്തിയിട്ടുണ്ട്.മാനന്തവാടി നഗരസഭയില്‍ത്തന്നെ ആശയ വിനിമയത്തിന് ഇത്ര നല്ലൊരു വേദി കിട്ടാനില്ല എന്നിരിക്കെ ചില ഉദ്യോഗസ്ഥന്മാരുടെ താല്പര്യം സംരക്ഷിക്കുന്നതിന് വേണ്ടി ഓഫീസ് സമയത്ത് ആര്‍ ഡി ഒ കോടതിയുടെ പേരുപറഞ്ഞു പൊതുപരിപാടി നിരോധിച്ചത് ശരിയായ നടപടിയാണോ എന്ന് പുനപരിശോധിക്കേണ്ടിയിരിക്കുന്നു. ജനാധിപത്യ സംവിധാനത്തില്‍ രാഷ്ട്രിയപാര്‍ട്ടികള്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യമ

#ദിനസരികള്‍ 194

സമകാലികതയോട് ഫലപ്രദമായി സംവദിക്കുന്ന മലയാള കവികളില്‍ സച്ചിദാനന്ദന്‍ മുന്നിട്ടു നില്ക്കുന്നു.അദ്ദേഹത്തെ സംബന്ധിച്ച് അങ്ങനെയാകാതെ തരമില്ലായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് നടവഴിയില്‍ നാലുകെട്ടില്‍ നാട്ടിലെല്ലാം നടപ്പൂദീനം നാട്ടമ്മ നല്ല തേവി കോട്ടയില്‍ നിന്നരുള്‍ ചെയ്തു തട്ടകത്തെ നാവെല്ലാം കെട്ടിയിട്ടു കുരുതി ചെയ്യാന്‍ എന്നെഴുതിയ കവി , ഒരു കാലത്തും അധികാരങ്ങളോടൊട്ടിനിന്നു കൊണ്ട് ജനാധിപത്യവിരുദ്ധചിന്തകളെ താലോലി ച്ചിരുന്നില്ല.എന്നുമാത്രവുമല്ല , ഫാസിസം പുതിയ പുതിയ ആകര്‍ഷണങ്ങളുമായി നമ്മുടെ പടിവാതിലുകളില്‍ മുട്ടിവിളിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഓരോരുത്തരും സ്വയം പ്രതിരോധം തീര്‍‌ക്കേണ്ടതിനെക്കുറിച്ചും ഈ കവി ബോധവാനാണ്.ഫാസിസം തീണ്ടിപ്പോയാല്‍പ്പിന്നെ മനുഷ്യനില്‍ നിന്നുള്ള കീഴിറക്കമാണ് സംഭവിക്കുക എന്ന ബോധം എക്കാലത്തേയുംകാള്‍ ഒരു ജനത എന്ന നിലയില്‍ നമ്മളില്‍ ജ്വലിച്ചുയരേണ്ടതുണ്ടെന്ന് കവി അറിയുന്നു.അധികാരഘടനകളോടുള്ള വിപ്രതിപത്തിയും മനുഷ്യനെ ചേര്‍ത്തു പിടിക്കാനുള്ള പ്രതിപത്തിയും സച്ചിദാനന്ദനെ നയിക്കുന്ന രണ്ടു വികാരങ്ങളാണ്. നമ്മുടെ ജാഗ്രതകളില്‍ വിള്ളലുകളുണ്ടാകുകയും ആ വിള്ളലുകളിലൂടെ വിരുദ്

#ദിനസരികള്‍ 193

നിശബ്ദരായിരിക്കുവാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്. നിങ്ങളുടെ ആ അവകാശം സംരക്ഷിക്കുന്നതിനുവേണ്ടിയാണ് തെരുവില്‍ ഞങ്ങള്‍ ഉച്ചത്തില്‍ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത്, കൊടികളുമായി പ്രകടനങ്ങള്‍ നടത്തുന്നത്.നിങ്ങള്‍ക്ക് നിശബ്ദരായിരിക്കുവാനുള്ള അവകാശത്തെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് , ചിലപ്പോഴെങ്കിലും ഞങ്ങളുടെ സിരകളില്‍ നിന്ന് ടാറിന്റെ ചൂടിലേക്ക് ചോരച്ചാലുകള്‍ ഒഴുകുന്നത്, ലാത്തികള്‍ക്കു തല്ലിച്ചതക്കാനും ബയണറ്റുകള്‍ക്ക് കുത്തിമുറിവേല്പിക്കാനും ഞങ്ങളുടെ ശരീരം ഇട്ടുകൊടുക്കുന്നത്. നിങ്ങള്‍ അവിടെത്തന്നെയിരിക്കൂ.സ്വസ്ഥനായി.ഒന്നും പറയേണ്ടതില്ല. ഒന്നിലും ഇടപെടേണ്ടതില്ല.നിങ്ങളുടെ സുഖങ്ങള്‍ക്ക് ഒരു ഭംഗവും സംഭവിക്കാതെ ഞങ്ങളിവിടെ കാത്തുനിന്നുകൊള്ളാം. ഈ തെരുവിന്റെ ഓരങ്ങളില്‍ , കൊടിയതണുപ്പും പുകയുന്ന ഉഷ്ണവും ഇടവിട്ടിടവിട്ട് വിരുന്നു വരുന്ന ഈ തെരുവിന്റെ ഓരങ്ങളില്‍ , ഓടമണക്കുന്ന ഞങ്ങളുടെ പുറമ്പോക്കുവീടുകളില്‍ , അലഞ്ഞു തിരിയുന്ന നായ്ക്കള്‍‍‌ക്കൊപ്പം കുപ്പക്കുഴിയിലേക്ക് ഉച്ഛിഷ്ടം തേടി പാഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളുടെ ശരവേഗങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ നിങ്ങളെ കാത്തു നിന്നുകൊള്ളാം. ഞങ്ങളുടെ തെരുവു തെണ്ടി