Posts

Showing posts from March 11, 2018

#ദിനസരികള്‍ 339

            സാംസ്കാരിക പഠനം ഒരു പ്രത്യേകശാഖയായി എപ്പോള്‍ ആരംഭിച്ചുവെന്നത് നിഷ്കൃഷ്ടമായി പറയുക അസാധ്യമാണെങ്കിലും 1964ല്‍ ബര്‍മിങ് ഹാം സര്‍വ്വകലാശാലയില്‍ സ്ഥാപിക്കപ്പെട്ട സെന്റര്‍ ഫോര്‍ കണ്ടമ്പററി കള്‍ച്ചറല്‍സ്റ്റഡീസാണ് പ്രാരംഭം കുറിച്ചതെന്ന് സൂചിപ്പിച്ചുകൊണ്ട് സാംസ്കാരിക പഠനം പുതുമ, പഴമ, പ്രസക്തി എന്ന ആമൂഖലേഖനത്തില്‍ പി ഗോവിന്ദപ്പിള്ള എഴുതുന്നതു് നോക്കുക “ – സാംസ്കാരിക പഠന പദ്ധതിയുടെ ആദ്യപഥികരില്‍ പ്രമുഖന്‍, ദി യൂസസ് ഓഫ് ലിറ്ററസിയുടെ എന്ന പേരു കേട്ട കൃതിയുടെ കര്‍ത്താവുമായ റിച്ചാര്‍ഡ് ഹോഗാര്‍ട്ട് ആയിരുന്നു.റെയ്മണ്ട് വില്യംസ് , ഇ പി തോംസണ്‍, സ്റ്റുവര്‍ട്ട് ഹാള്‍ തുടങ്ങിയ പ്രതിഭാശാലികളാണ് ഈ സ്ഥാപനവുമായി ബന്ധപ്പെട്ടും അല്ലതെയും ഈ പഠനപദ്ധതിയെ ബ്രിട്ടനിലും ബ്രിട്ടനു പുറത്ത് സാര്‍വ്വദേശീയതലത്തിലും അംഗീകരിക്കപ്പെട്ട ഒരു മഹാപ്രസ്ഥാനമായി വളര്‍ത്തിയ ആദ്യപഥികര്‍ ”             “ സാംസ്കാരിക പഠനം എന്നു പറഞ്ഞാല്‍ സംസ്കാരത്തെക്കുറിച്ചുള്ള പഠന പദ്ധതിയാണെന്നു തോന്നാമെങ്കിലും അത് നിഷ്കൃഷ്ടമായ അര്‍ത്ഥമല്ല സാംസ്കാരികഘടകങ്ങളെ മുന്‍നിറുത്തി സാഹിത്യപഠനവും കലാനിരൂപണവും നടത്തുന്ന പദ്ധതിയെ ആണ് അത് അര്‍ത്ഥമാക്ക

#ദിനസരികള്‍ 338

             വള്ളത്തോള്‍ വിദ്യാപീഠം , സംസ്കാര പഠനം : ചരിത്രം , സിദ്ധാന്തം , പ്രയോഗം എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.സാംസ്കാരികപഠനമെന്ന നൂതന വിജ്ഞാനശാഖയുടെ സിദ്ധാന്തങ്ങളേയും പ്രയോഗമാതൃകകളേയും കൂറിച്ച് ചര്‍ച്ച ചെയ്യുന്ന ഈ പുസ്തകം, ഈ മേഖലയില്‍ നമുക്ക് ലഭിച്ച കൃതികളില്‍ മുന്നിട്ടുനില്ക്കുന്ന ഒന്നു തന്നെയാണ്.പി ഗോവിന്ദപ്പിള്ള എംജി എസ് നാരായണന്‍ , കെ എന്‍‌ ഗണേഷ് , എം ആര്‍ രാഘവവാരിയര്‍, സുനില്‍ പി ഇളയിടം, പി പി രവീന്ദ്രന്‍ തുടങ്ങി ഇരുപത്തിയഞ്ചോളമാളുകളാണ് ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്.             എന്താണ് സംസ്കാരപഠനം എന്നു ചോദിക്കുന്നതിനെക്കാള്‍ എന്തല്ല സാംസ്കാരികപഠനം എന്നു ചോദിക്കുന്നതാവും എളുപ്പം. മനുഷ്യനുമായി ബന്ധപ്പെട്ട / പെടുന്ന എന്തും ഈ വിഷയത്തിന്റെ പരിധിയില്‍   വരുന്നു.കൃത്യമായി നിര്‍വചിക്കുക അസാധ്യമാണെന്നും ഏറ്റവും കുഴപ്പം പിടിച്ച വാക്കുകളിലൊന്നാണ് സംസ്കാരമെന്നും കീവേഡ്സില്‍ റയ്മണ്ട് വില്യംസ് ചൂണ്ടിക്കാണിക്കുന്നത്.സാസ്കാരിപഠനത്തിന്റെ പ്രസക്തിയെ അക്കമിട്ടു നിരത്തിക്കൊണ്ട് പി ഗോവിന്ദപ്പിള്ള ഒരു ലേഖനം എഴുതിയിട്ടുണ്ട്. “ കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യപാദങ്ങളില്‍ ര

#ദിനസരികള്‍ 337

മണിമുഴക്കം! മരണദിനത്തിന്റെ മണിമുഴക്കം മധുരം! - വരുന്നു ഞാൻ! അനുനയിക്കുവാനെത്തുമെൻ കൂട്ടരോ- ടരുളിടട്ടെയെന്നന്ത്യയാത്രാമൊഴി – എത്ര രസോദാരമായാണ് ഈ കവി മരണത്തെ സ്വാഗതം ചെയ്യുന്നത് ? മരണത്തെ സ്വാഗതം ചെയ്യുന്ന ഒരു കവിതയെ ഇങ്ങനെ പുകഴ്ത്താമോ എന്നൊരു ചോദ്യമുയരുന്നുണ്ട്. ആത്മഹത്യയെ ഏതെങ്കിലും വിധത്തില്‍ പ്രോത്സാഹിപ്പിക്കലാകില്ലേ ആ പുകഴ്ത്തല്‍ എന്നും സംശയിക്കുന്നവരുണ്ടാകാം. ആ ചോദ്യവും സംശയവും ഒരു പക്ഷേ ശരിയുമായിരിക്കാം. ഇവിടെ ആത്മഹത്യയെ പ്രോത്സാഹിക്കലോ പാടിപ്പുകഴ്ത്തലോ ഒന്നുമല്ല വിഷയം.താന്‍ കൈകാര്യം ചെയ്യുന്ന വിഷയം, അല്ലെങ്കില്‍ ആവിഷ്കരിക്കാന്‍ ആഗ്രഹിക്കുന്ന ഭംഗി, എത്രമാത്രം ശക്തമായി സമാനഹൃദയരിലേക്ക് എത്തിക്കുന്നതിന് കവിക്ക് കഴിയുന്നു എന്നതിനെ മാത്രമാണ് വിലയിരുത്തുന്നത്.മരണം മനോഹരമായ ഒരനുഭവമാക്കി മാറ്റുവാന്‍‌ ആ വിധത്തില്‍ പരിശോധിക്കുമ്പോള്‍ കവിക്കു ഇവിടെ കഴിയുന്നു.             മരണത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍ കവിയെ സംബന്ധിച്ച് ന്യായയുക്തമാണ്.സുവ്യക്തമായ കാരണമുണ്ടെങ്കില്‍ ആത്മഹത്യ ചെയ്യുകതന്നെ വേണംഎന്ന കാര്യത്തില്‍ കവിക്ക് സംശയമൊന്നുമില്ല.എന്നാല്‍ ഏതൊക്കെ തരത്തിലുള്ള കാരണങ്ങളെ അദ്ദേഹം

#ദിനസരികള്‍ 336

             ഗ്രീക്കു ചിന്തകര്‍ എന്ന പുസ്തകം മുനി നാരായണപ്രസാദാണ് രചിച്ചത്.തെയ്ലീസ്,അനാക്സിമാന്‍ജര്‍ , ഹെരക്ലീറ്റസ്, സീനോ, പൈതഗോറസ്,സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടില്‍ തുടങ്ങിയ മഹാരഥന്മാരെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഇത്തരം പുസ്തകങ്ങള്‍ മലയാളഭാഷയില്‍ തുലോം കുറവാണ്.കുറച്ചു കൂടി സൂക്ഷ്മമായി പറഞ്ഞാല്‍ തത്വചിന്തയെക്കുറിച്ചും ചിന്തകരെക്കുറിച്ചും ആധികാരികമായി എടുത്തു പറയാവുന്ന സമഗ്രമായ ഒരു പുസ്തകം നമ്മുടെ ഭാഷയില്‍ ഇല്ല എന്നു തന്നെ പറയാം. ചില ശ്രമങ്ങളുണ്ടായിട്ടുണ്ട്. ടി ശ്രീകുമാര്‍ എഴുതിയ തത്വ ബുക്സ് പുറത്തിറക്കിയ തത്വചിന്തയുടെ ചരിത്രം എന്ന പുസ്തകം അത്തരത്തിലൊരു ശ്രമമായിരുന്നുവെങ്കിലും ആ പരിശ്രമം പൂര്‍ത്തിയായിട്ടില്ല. ഡോ വി പി ഉണ്ണികൃഷ്ണന്‍ എഴുതിയ തത്വചിന്തയും ഡയലറ്റിക്സും എന്ന പുസ്തകം പാശ്ചാത്യതത്വചിന്തയുടെ ഒരു സിംഹാവലോകനമാണ്.ഇങ്ങനെ പെട്ടെന്ന്  ചൂണ്ടിക്കാണിക്കാന്‍ ചിലതൊക്കെക്കാണുമെങ്കിലും ഈ മേഖല ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ട്.             തെയ്‌ലിസ് ചിന്തിച്ചിരുന്നത് ജലമാണ് സര്‍വതിന്റേയും ആധാരമെന്നായിരുന്നു.എല്ലാത്തിന്റേയും മൂലകാരണം ജലമാണെന്ന് ഒരു ചിന്തിച്ചിരുന്നവരില്‍ ഭാരതീയരടക്

#ദിനസരികള്‍ 335

മാധ്യമം ആഴ്ചപ്പതിപ്പില്‍ കാഞ്ച ഐലയ്യയുമായി നഹീമ പൂന്തോട്ടത്തില്‍ സംസാരിക്കുന്നത് , മാര്‍ക്സിസവും അംബേദ്കറിസവുമായി ഒന്നിക്കാനുളള അഥവാ ഒന്നിക്കേണ്ട ആവശ്യകതയേയും സാധ്യതയേയും കുറിച്ചാണ്.ഒരു ചോദ്യത്തിന് മറുപടിയായി കാഞ്ച ഐലയ്യ ഇങ്ങനെ പറയുന്നു . ” അംബേദ്കറിസവും കമ്യൂണിസവും തമ്മില്‍ സമാനതകള്‍ ഒരുപാടുണ്ട്.അംബേദ്കര്‍‌ ജാതി ഇല്ലാതാക്കാന്‍ ശ്രമിച്ചപ്പോള്‍ മാര്‍ക്സ് ശ്രമിച്ചത് വര്‍ഗ്ഗവ്യവസ്ഥ ഇല്ലാതാക്കാനാണ്.ജാതി എല്ലാവരുടേയും രക്തത്തിലാണെങ്കില്‍ വര്‍ഗ്ഗം പുറത്താണ്.വര്‍ഗ്ഗവ്യവസ്ഥ ഇല്ലാതാക്കാനാവുമെങ്കിലും ജാതി വ്യവസ്ഥ പെട്ടെന്ന് തുടച്ചുനീക്കാന്‍ കഴിയില്ല.അതുകൊണ്ടാണ് അംബേദ്കര്‍ ഇന്ന് കൂടുതലന്‍ പ്രസക്തനാകുന്നത്. അംബേദ്കറും മാര്‍ക്സും ഒരു പ്ലാറ്റുഫോമില്‍ വരേണ്ടവരാണ്. ” വിശാലമായ ഇടതുപക്ഷം എന്ന പരിപ്രേക്ഷ്യമുയര്‍ത്തിപ്പിടിച്ചുകൊണ്ട് ഐലയ്യ പ്രകടിപ്പിച്ച ഈ അഭിപ്രായത്തോട് ഐക്യദാര്‍ഡ്യം പുലര്‍‌ത്തേണ്ട സാഹചര്യങ്ങളാണ് രാജ്യത്തിന്റെ സമകാലികപരിതോവസ്ഥകളില്‍ നമ്മുടെ മുന്നിലുള്ളത്.ആശയതലത്തിലെ അതിസൂക്ഷ്മമായ അഭിപ്രായ വ്യത്യാസങ്ങള്‍ പരിശോധിക്കപ്പെടേണ്ടത് , യുദ്ധമുഖത്തുവെച്ചല്ലല്ലോ.അതുകൊണ്ട് വര്‍ഗ്ഗീയത എന്ന പ്രധാന എ

#ദിനസരികള്‍ 334

ചോദ്യോത്തരങ്ങള്‍ ചെങ്ങന്നൂരില്‍ ആരു വിജയിക്കും? >>> ഇടതുപക്ഷം വിജയിച്ചു കഴിഞ്ഞുവല്ലോ മനസ്സിലായില്ല? >>>ജാതി സമവാക്യങ്ങള്‍ക്ക് ഏറെ പ്രാധാന്യുമുള്ള ചെങ്ങന്നൂര്‍ പോലെയുള്ള ഒരു മണ്ഡലത്തില്‍ ജാതിമത സങ്കുചിത ചിന്തകള്‍ക്ക് അപ്പുറം സജി ചെറിയാനെപ്പോലെയുള്ള ഒരാളെ മത്സരരംഗത്തേക്ക് കൊണ്ടു വന്നതോടുകൂടി കാലഘട്ടം ആവശ്യപ്പെടുന്ന മതേതരത്വമെന്ന മൂല്യത്തെ ശക്തമായി ഉയര്‍ത്തിപ്പിടിക്കുകയാണ് ഇടതുപക്ഷം ചെയ്തിരിക്കുന്നത്.മണ്ഡലത്തിലെ സാമുദായിക ശക്തികളുടെ സ്വാധീനങ്ങളെ പരിഗണിക്കാതെ ജനാധിപത്യപരമായ മാനദണ്ഡങ്ങളില്‍ മാത്രം ഉറച്ചു നിന്നുകൊണ്ട് എടുത്തിരിക്കുന്ന ഈ തീരുമാനത്തോടെ ഇടതുപക്ഷം പ്രാഥമികമായി വജയിച്ചിരിക്കുന്നു.2006 ല്‍ പരീക്ഷിക്കപ്പെട്ടിരുന്ന സ്ഥാനാര്‍ത്ഥിയായിരുന്നു അദ്ദേഹമെങ്കിലും ആ സാഹചര്യം ഇപ്പോള്‍ ഏറെ മാറിയിരിക്കുന്നു.നിലപാടുകളെ മൂല്യബോധങ്ങള്‍കൊണ്ട് വിലയിരുത്തപ്പെടേണ്ട ഇക്കാലത്ത് സജി ചെറിയാനെ വിജയിപ്പിക്കേണ്ടത് ഏതൊരു ജനാധിപത്യവിശ്വാസിയുടേയും ഉത്തരവാദിത്തമാണ് എന്ന കാര്യത്തില്‍ സംശയമില്ല.ധാര്‍മികമായ ഈ വിജയത്തിന് സാങ്കേതികമായ പിന്തുണ നല്കി ജനത സ

#ദിനസരികള്‍ 333

            എന്റെ കൈയ്യെത്തുന്ന ദൂരത്ത് വര്‍ഷങ്ങളായി രണ്ടു പുസ്തകങ്ങളാണ് ഇടം പിടച്ചിട്ടുള്ളത്.ഒന്ന് ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലി.മറ്റൊന്ന് വെട്ടം മാണിയുടെ പുരാണിക് എന്‍‌സൈക്ലോപീഡിയ.മലയാളത്തില്‍ നാളിതുവരെ ഇറങ്ങിയിട്ടുള്ള നിരവധിയായ പുസ്തകങ്ങളില്‍ അഗ്രിമസ്ഥാനത്തു പ്രതിഷ്ഠിക്കാന്‍ എന്തുകൊണ്ടും യോഗ്യതയുള്ളതാണ് ഈ രണ്ടു വിശിഷ്ട രചനകളുമെന്ന കാര്യത്തില്‍ സംശയമേതുമില്ല.അതില്‍ പുരാണിക് എന്‍‌സൈക്ലോപീഡിയയെക്കുറിച്ചും തല്‍ക്കര്‍ത്താവായ വെട്ടം മാണിയെക്കുറിച്ചും “ പുരാണ കഥകള്‍ അടുക്കിയ യുക്തിവാദി ” എന്ന പേരില്‍ ഡോ. എം ഐ പൌലോസ് , 2018 മാര്‍ച്ചിലെ ഭാഷാപോഷിണിയില്‍ എഴുതിയത് ഏറെ കൌതുകത്തോടെയാണ് ഞാന്‍ വായിച്ചത്.നിഘണ്ടുക്കളും വിജ്ഞാനകോശങ്ങളുമൊക്കെ തയ്യാറാക്കുന്നത് അതീവശ്രദ്ധയും നീണ്ടു നില്‍ക്കുന്ന പരിശ്രമങ്ങളും അനിവാര്യമാണ്.1755 ല്‍ ഇംഗ്ലീഷ് ഭാഷയില്‍ ഒമ്പതുവര്‍ഷമെടുത്ത് ഒരു നിഘണ്ടു നിര്‍മിച്ച ഡോ. ജോണ്‍സന്‍ ആ ഭാഷക്കു നല്കിയ വിലമതിക്കാനാവാത്ത നിസ്തുലമായ സേവനം പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് പതിമൂന്നു വര്‍ഷംകൊണ്ട് പുരാണ വിജ്ഞാനകോശം തയ്യാറാക്കിയ വെട്ടം മാണിയും നിര്‍വഹിച്ചത്.             “ പുരാണിക