Posts

Showing posts from May 21, 2017

#ദിനസരികള്‍ 45

ഇ.എം.എസ്. ആമുഖമാവശ്യമില്ലാത്ത ത്രൃക്ഷരി. മലയാളികളുടെ ചരിത്രത്തേയും വര് ‍ ത്തമാനത്തേയും നിര് ‍ മിച്ചെടുക്കുകവഴി , നാളെ നമ്മള് ‍ എന്തായിരിക്കണം എന്ന് നിര് ‍ ണയിച്ച ഇ.എം.എസ് , പതിനെട്ടാമത്തെ വയസ്സിലാണ് തന്റെ എഴുത്തു സപര്യ സമാരംഭിക്കുന്നത്. 1927 ജൂണ് ‍ 22 ന്റെ യോഗക്ഷേമത്തില് ‍ എഴുതിയ “ സാമുദായിക വിപ്ലവവും നമ്പൂതിരിസമുദായവും “ എന്ന ലേഖനത്തിലൂടെ ആരംഭിച്ച എഴുത്തിന്റെ   ആ യാത്ര പര്യവസാനിക്കുന്നത് എണ് ‍ പത്തിഎട്ടാമത്തെ വയസ്സില് ‍ അദ്ദേഹം നമ്മോടു വിടപറയുമ്പോള് ‍ മാത്രമാണ്. ഇക്കാലയളവില് ‍ അദ്ദേഹം എഴുതിയതിന്റെ വിസ്മയാവഹമായ ബാഹുല്യം , ചിന്ത പബ്ലിഷേഴ്സ് നൂറു വോള്യങ്ങളായി പ്രസിദ്ധീകരിച്ച “ ഇ.എം എസിന് ‍ റെ സമ്പൂര് ‍ ണകൃതികള് ‍ ” നമ്മെ ബോധ്യപ്പെടുത്തും. നൂറു സഞ്ചികകളിലായി നാലായിരത്തോളം പേജുകളില് ‍ ഇ.എം എസിന്റെ   ബഹുഭൂരിപക്ഷം വരുന്ന കൃതികളും പ്രസിദ്ധീകരിക്കാനായെങ്കിലും ഈ പരമ്പരയില് ‍ ഉള് ‍ പ്പെടുത്താന് ‍  കഴിയാതെപോയ നിരവധി കൃതികള് ‍ വേറെയുമുണ്ട്. അക്കാര്യത്തെക്കുറിച്ച് നൂറാമത്തെ വോള്യത്തില് ‍ പ്രസാധകന് ‍ ഇങ്ങനെ എഴുതുന്നു “ ആദ്യം കരുതിയത് ഇ എ

#ദിനസരികള്‍ 44

നൃശംസതക്ക് പേരുകേട്ടവര്‍ പശുപരിപാലനത്തില്‍ ബദ്ധശ്രദ്ധരാണെന്ന് വന്നാല്‍ അതല്ലേ ശരിക്കും മൃഗീയമായ തമാശ ? മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയിട്ടുള്ള നിയമത്തിലൂടെ മഹാഭാരതത്തിലെ ജനസഹസ്രങ്ങള്‍ ആ തമാശ നേരിട്ട് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.  പശുസംരക്ഷണത്തിനുള്ള ജാഗ്രതയാണ് നിയമനിര്‍മാണത്തിന് പിന്നില്‍ എന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട്.ബാബറി മസ്ജിദ് പള്ളിയെ വിവാദത്തിലാക്കുകയും പൊളിച്ചു മാറ്റുകയും ചെയ്തതോടെ സംഘപരിവാരം ഉണ്ടാക്കിയെടുത്തത് രാഷ്ടീയമായ മുന്നേറ്റമായിരുന്നങ്കില്‍ , കന്നുകാലി സംരക്ഷണനിയമം 2017 ലൂടെ ഉന്നം വെക്കുന്നത് ആറെസ്സെസ്സ് മുന്നോട്ടു വക്കുന്ന ഹിന്ദു രാഷ്ട്രത്തിന്റെ സ്ഥാപനം എന്ന ലക്ഷ്യമാണ്.അതിവേഗം ഹൈന്ദവവല്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ അന്തരീക്ഷത്തിന് ഗതിവേഗം കൂട്ടുന്നതിന് കേന്ദ്രനിയമം സഹായകമാകും എന്ന കാര്യത്തില്‍ സംശയമില്ല.             ഈ നിയമം നിലവില്‍ വന്നത് തന്നെ കേന്ദ്രസര്‍ക്കാറും സംഘപരിവാരസംഘടനകളും തമ്മില്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായിട്ടാണ്. കഴിഞ്ഞ കുറച്ചു കാലമായി പശുസംരക്ഷണത്തിന്റേ പേരില്‍ ഇന്ത്യയുടെ നാനാഭാഗത്തും അക്രമസംഭവങ്ങള്‍ റ

#ദിനസരികള്‍ 43

പ്രണയം എല്ലാ മുറിവുകളേയും ഉണക്കുന്നു.മറക്കാനും പൊറുക്കാനും പ്രേരിപ്പിക്കുന്നു. തന്റെ കൈപിടിക്കാന്‍ ഒരാളുണ്ട് എന്ന ചിന്ത , ജീവിതത്തിലെ ഇരുളടഞ്ഞതും ഭയകരവുമായ മുഹൂര്‍ത്തങ്ങളുടെ മുഖത്തുനോക്കി ലാഘവത്തോടെ ചിരിക്കുന്നതിനുള്ള ധൈര്യം നല്കുന്നു. പ്രണയിനികളുടെയില്‍ ഞാനും നീയും എന്ന നിലയിലേക്ക് പ്രപഞ്ചം പോലും ചുരുങ്ങുന്നു. പ്രണയിക്കാതിരിക്കുക എന്നു പറഞ്ഞാല്‍ ജീവിക്കാതിരിക്കുക എന്നു തന്നെയാണ്. ജനിച്ചെന്ന തെറ്റിന്ന് ജീവിക്കുകെന്നേ വിധിക്കപ്പെടുന്ന മനുജകുലത്തിന് ആശ്വാസവും അഭയവും പ്രണയംതന്നെയാണ്.             ഞാന്‍ പറയുന്നത് യഥാര്‍ത്ഥപ്രണയത്തെക്കുറിച്ചാണ്. പ്രണയത്തിന് ലക്ഷ്യങ്ങളില്ല.വിവാഹം പ്രണയത്തിന്റെ പ്രധാനലക്ഷ്യമാണ് എന്ന ധാരണയുണ്ട്.പക്ഷേ ജീവിതകാലം മുഴുവന്‍ തന്നെ വിട്ടു പോകാതെ എതിരാളിയെ കെട്ടിയിടുന്ന കൌശലമാണ് വിവാഹം.യഥാര്‍ത്ഥപ്രണയം ഇല്ലാത്തിടത്ത് വിവാഹം ഉടലെടുക്കുന്നു.ബാധ്യതകളോ ഉടമ്പടികളോ ഇല്ലാത്ത പ്രണയത്തിന് മാത്രമേ അതിന്റെ പരിപൂര്‍ണമായ സൌരഭ്യത്തെ പ്രസരിപ്പിക്കുവാന്‍ കഴിയുകയുള്ളു. പ്രണയങ്ങള്‍ വിവാഹത്തില്‍ അവസാനിക്കണം എന്ന സാമ്പ്രാദായിക സങ്കല്പത്തെ കടപുഴക്കുകയും പ്രണയത്തെ അതിന്റെ സ്വച്ഛതയില്‍ , ഊ

#ദിനസരികള്‍ 42

എം ടി ക്കെതിരെ സംഘപരിവാരം സജീവമായിത്തന്നെ നിലകൊള്ളുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് രണ്ടാമൂഴത്തിനെതിരെ ഹിന്ദു ഐക്യവേദിയുടെ നേതാവ് ശ്രീ ശശികല രംഗത്തിറങ്ങിയിരിക്കുന്നു.മഹാഭാരതം എന്ന പേരില്‍ രണ്ടാമൂഴം സിനിമയാക്കാന്‍ അനുവദിക്കില്ല എന്നും അഥവാ അങ്ങനെ സിനിമയാക്കിയാല്‍ അത് തീയ്യറ്റര്‍ കാണില്ല എന്നുമാണ് ഭീഷണി.മാത്രവുമല്ല , ഹിന്ദുക്കളുടെ വിശ്വാസവുമായി ബന്ധപ്പെട്ടതാണ് മഹാഭാരതമെന്നും ചരിത്രത്തേയും വിശ്വാസത്തേയും വികലമാക്കുന്ന കൃതിയാണ് രണ്ടാമൂഴമെന്നും അവര്‍ കണ്ടെത്തുന്നു. കൂടാതെ മഹാഭാരതത്തെ തലകീഴായി അവതരിപ്പിക്കുകയാണ് രണ്ടാമൂഴം ചെയ്തതെന്നും അവര്‍ ആരോപിക്കുന്നു.             ഐക്യവേദിയുടെ നേതാവിന്റെ പ്രഖ്യാപനം അവിചാരിതവും ആകസ്മികവുമായി ഒരു പ്രസംഗമധ്യേ വെറുതെ വന്നുവീണതല്ല. അത് വളരെ സൂക്ഷ്മതയോടെ ആലോചിച്ചുറപ്പിച്ച് ഉന്നയിച്ചതാണ്. വെറും എംടി വിരോധം എന്നതിനപ്പുറം രണ്ടാമൂഴത്തെ മറയാക്കി മഹാഭാരതത്തെ ഹിന്ദുക്കളുടെ വിശ്വാസവുമായി കൂട്ടിക്കെട്ടുകയും , അതുവഴി വൈകാരികമായ പിന്തുണ നേടിയെടുക്കാനുമുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്. എന്നുമാത്രമല്ല ഹൈന്ദവം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഏതൊന്നിന്റേയും ഉടമകളും അവകാശികളും ത

#ദിനസരികൾ 41

ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്ന് ഒരു വർഷം പൂർത്തിയാക്കുന്ന ഈ സാഹചര്യത്തിൽ നമ്മുടെ മാധ്യമങ്ങൾ സർക്കാറിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുവാൻ  ശ്രമിക്കുന്നുണ്ട്. സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളെക്കാൾ വിവാദങ്ങളോട് മാധ്യമങ്ങൾക്കുള്ള  പ്രണയം നമുക്കറിയാമെന്നതുകൊണ്ട് അവർ എന്താണ് എഴുതുക എന്ന് ഊഹിക്കാവുന്നതേയുള്ളു. വഴി ശരിയോ എന്ന തലക്കെട്ടിൽ സർക്കാറിന്റെ  കാലത്ത് ഉടലെടുത്തിരിക്കുന്ന വിവാദങ്ങളെ ചിത്ര സഹിതം രേഖപ്പെടുത്താൻ മാതൃഭൂമി കാണിച്ച വ്യഗ്രത പ്രത്യേകം എടുത്തു പറയേണ്ടതാണ്. എഡിറ്റോറിയൽ പേജ് ആകമാനം ഇതിനായി മാറ്റി വെച്ചിട്ടുണ്ട് , മാതൃഭൂമി. സർക്കാറിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് വായിച്ചവയിൽ  സുഗതകുമാരി ടീച്ചറുടെ “ പ്രതീക്ഷ നല്കുന്ന ഭരണം “ എന്ന ലേഖനം പ്രത്യേക പരിഗണന  അർഹിക്കുന്നുണ്ട്.. മലയാള ഭാഷ നിർബന്ധമാക്കുന്നതിലുണ്ടായ പിന്നോട്ടടി വേദനാജനകമാണെന്നും മൂന്നാറിലെ കൈയേറ്റം നിർബന്ധമായും ഒഴിപ്പിക്കപ്പെടേണ്ടതാണെന്നും ടീച്ചർ എഴുതുന്നു. ഇനി ചെയ്യേണ്ട കാര്യങ്ങള്‍ എന്ന നിർദ്ദേശത്തോടെ ടീച്ചർ അക്കമിട്ട് സർക്കാറിന് നല്കിയ ഉപദേശങ്ങൾ നടപ്പിലാക്കുവാൻ ഇടതുപക്ഷ സർക്കാർ മനസ്സു വെക്കണം . കാരണം ആ നിർദ്ദേശങ്ങൾ

#ദിനസരികള്‍ 40

മുദ്രാവാക്യങ്ങള്‍ ചരിത്ര രേഖകളാണ്. കഴിഞ്ഞ കാലത്ത് ഒരു ജനത എങ്ങനെ യൊക്കെ ചിന്തിച്ചുവെന്നും , എന്തിനുവേണ്ടി പ്രയത്നിച്ചു എന്നുമൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് അവര്‍ ഉന്നയിച്ച മുദ്രാവാക്യങ്ങള്‍ ഉത്തരമാകുന്നു.നാട്ടുകാരുടെ നാവിന്‍ത്തുമ്പത്തുനിന്നും ഉയിര്‍‌നേടി പിടഞ്ഞുണര്‍ന്ന അത്തരം വായ്ത്താരികളിലൂടെയുള്ള അന്വേഷണം ഒരു ജനതയുടെ മൂല്യബോധത്തിന്റെ അളവെടുക്കല്‍ കൂടിയാകുന്നു.             ഗൌരിയമ്മയുടെ ഇടതുപക്ഷക്കാലത്ത് കേരളം കേട്ട ഒരു മുദ്രാവാക്യമുണ്ട്. കേള്‍ക്കുക                                     ഗൌരിച്ചോത്തിയെ മടിയിലിരുത്തി                                     നാടുഭരിക്കും നമ്പൂരീ                                     ഗൌരിച്ചോത്തീടെ കടിമാറ്റാന്‍                                     കാച്ചിയതാണീ മുക്കൂട്ട് –   എത്രമാത്രം അധപതിച്ച ചിന്തയായിരിക്കും ഇങ്ങനെയൊരു മുദ്രാവാക്യം കെട്ടിയുണ്ടാക്കിയവരുടെ മനസ്സിലുണ്ടായിരുന്നത് ? ആരാ നിങ്ങടെ നേതാവ് എന്താ നിങ്ങടെ പരിപാടി എന്ന ചോദ്യത്തിന് , നെഹ്രുജി ഞങ്ങടെ നേതാവ് , രാജ്യക്ഷേമം പരിപാടി എന്ന് മറുപടി പറഞ്ഞവരാണ് ആ മുദ്രാവാക്യം ഉണ്ടാക്കിയത് എന്നു കാണാതെ പോകരുത്.

#ദിനസരികള്‍ 39

            “ കാളിദാസന്റെ സിംഹാസനം “ എന്‍ വി എഴുതിയ കവിതയാണ് . വിക്രമാദിത്യന്‍ , തന്റെ വിദ്വല്‍സഭയില്‍ അംഗമായിരുന്ന കാളിദാസനെ പൌത്രന്റെ സ്വഭാവദൂഷ്യമകറ്റി നേരായ വഴി പഠിപ്പിക്കുവാന്‍ നിയോഗിക്കുന്നു. മാളവദേശത്തിന്റെ അധിപനായ പ്രവരസേനന്റെ അടുത്തേക്കാണ് വിക്രമാദിത്യന്‍ കാളിദാസകവിയെ പറഞ്ഞു വിടുന്നത്. അച്ഛനായ പ്രസേനജിത്തിന്റെ മരണശേഷം അധികാരമേറ്റെടുത്ത പ്രവരസേനനാകട്ടെ രാഷ്ട്രയോഗക്ഷേമചിന്ത വെടിഞ്ഞ് സുഖിമാനായി കാട്ടില്‍ മൃഗങ്ങളെ വേട്ടയാടിയും നാട്ടില്‍ വധുക്കളെ വേട്ടുകൊണ്ടും ജീവിച്ചുപോകുകയാണ്. രാജധര്‍മ്മം മറന്ന ഈ ജീവിതം പ്രവരസേനന്റെ അമ്മയിലും വിക്രമാദിത്യനിലും ദുഖമുണ്ടാക്കുന്നു.അതുകൊണ്ട് കവി മാളവത്തില്‍ പോയി പ്രവരസേനന് സദ്ബുദ്ധി ഉപദേശിച്ചു കൊടുക്കണമെന്നാണ് ചക്രവര്‍ത്തിയായ വിക്രമാദിത്യന്‍ ആവശ്യപ്പെടുന്നത്.                                     അപ്രിയമെങ്കിലും പഥ്യം ഹൃദയത്തി –                                     ലുള്‍പ്പൂകുമാറു വിളക്കിയോതാന്‍                                     മിത്രമേ ! വാഗര്‍ത്ഥവിജ്ഞന്‍ ഭവാന്‍ പോലെ                                     മറ്റൊരാളീ മന്നിലില്ലയല്ലോ – എന്നു പറഞ്