#ദിനസരികള്‍ 45


ഇ.എം.എസ്. ആമുഖമാവശ്യമില്ലാത്ത ത്രൃക്ഷരി. മലയാളികളുടെ ചരിത്രത്തേയും വര്ത്തമാനത്തേയും നിര്മിച്ചെടുക്കുകവഴി , നാളെ നമ്മള്എന്തായിരിക്കണം എന്ന് നിര്ണയിച്ച ഇ.എം.എസ് , പതിനെട്ടാമത്തെ വയസ്സിലാണ് തന്റെ എഴുത്തു സപര്യ സമാരംഭിക്കുന്നത്. 1927 ജൂണ്22 ന്റെ യോഗക്ഷേമത്തില്എഴുതിയ സാമുദായിക വിപ്ലവവും നമ്പൂതിരിസമുദായവും എന്ന ലേഖനത്തിലൂടെ ആരംഭിച്ച എഴുത്തിന്റെ  യാത്ര പര്യവസാനിക്കുന്നത് എണ്പത്തിഎട്ടാമത്തെ വയസ്സില്അദ്ദേഹം നമ്മോടു വിടപറയുമ്പോള്മാത്രമാണ്. ഇക്കാലയളവില്അദ്ദേഹം എഴുതിയതിന്റെ വിസ്മയാവഹമായ ബാഹുല്യം , ചിന്ത പബ്ലിഷേഴ്സ് നൂറു വോള്യങ്ങളായി പ്രസിദ്ധീകരിച്ച ഇ.എം എസിന്റെ സമ്പൂര്ണകൃതികള് നമ്മെ ബോധ്യപ്പെടുത്തും. നൂറു സഞ്ചികകളിലായി നാലായിരത്തോളം പേജുകളില്‍ ഇ.എം എസിന്റെ  ബഹുഭൂരിപക്ഷം വരുന്ന കൃതികളും പ്രസിദ്ധീകരിക്കാനായെങ്കിലും പരമ്പരയില്ഉള്പ്പെടുത്താന്‍  കഴിയാതെപോയ നിരവധി കൃതികള്വേറെയുമുണ്ട്. അക്കാര്യത്തെക്കുറിച്ച് നൂറാമത്തെ വോള്യത്തില്പ്രസാധകന്ഇങ്ങനെ എഴുതുന്നു ആദ്യം കരുതിയത് എം എസിന്റെ പുസ്തകങ്ങളും ലഘുലേഖകളും പ്രസംഗങ്ങളും പ്രസ്ഥാവനകളും കത്തുകളും നൂറു സഞ്ചികകളില്സമാഹരിക്കാന്‍  കഴിയുമെന്നായിരുന്നു. എന്നാല്ഇതിനുമുമ്പ് വായനക്കാരെ ഓര്മപ്പെടുത്തിയതുപോലെ നൂറു സഞ്ചികകള്അതിനു തികയാതെ വന്നിരിക്കുന്നു.നൂറാമത്തെ സഞ്ചികയില്, ഇക്കാരണംകൊണ്ട് പ്രസിദ്ധീകരിക്കാന്‍  കഴിയാതെ പോയ ഇരുപത്തിയൊന്ന് പുസ്തകങ്ങളുടേയും എഴുപത് ലഘുപുസ്തകങ്ങളുടേയും തൊണ്ണൂറ്റിയഞ്ച് ലേഖനങ്ങളുടേയും ഇ.എം എസ് ഡയറിയിലെ എഴുപത്തിമൂന്ന് ലേഖനങ്ങളുടേയും വിവരങ്ങള്ഉള്പ്പെടുത്തിയിട്ടുണ്ട്.
ഇ.എം.എസ് തന്റെ ആത്മകഥയില്ആദ്യലേഖനം1926 ന്റെ അവസാനമോ 1927 ന്റെ ആദ്യമോ എഴുതപ്പെട്ടു എന്നാണ് പറയുന്നത്. എന്നാല്ഇതുവരെ അതു കണ്ടുകിട്ടിയിട്ടില്ല എന്ന് നൂറു വാല്യങ്ങളുടെ  അവതാരികാകാരനായ പി ഗോവിന്ദപ്പിള്ള ചൂണ്ടിക്കാണിക്കുന്നുണ്ട്. എഴുത്തിന്റെ ആദ്യകാലത്ത് ഇ.എം.എസ് കവിതകളും കഥകളും എഴുതിയിട്ടുള്ളതായി സൂചനയുണ്ട്.സമാഹരിക്കപ്പെടാന്ഇനിയൊരു സാധ്യതയുമില്ലാത്തവിധം അവ നഷ്ടപ്പെട്ടുപോയിരിക്കുന്നു എന്നതാണ് ഖേദകരമായ വസ്തുത.എങ്കിലും ഉത്പതിഷ്ണുവായ ഒരു കമ്യൂണിസ്റ്റുകാരനിലേക്കുള്ള വികാസങ്ങളുടെ പ്രാഗ്രൂപങ്ങള്‍ പ്രതിബിംബിക്കുന്ന തരത്തിലാണ് ആദ്യകാലങ്ങളില്ത്തന്നെ ഇം.എം.എസ് എഴുതിയിട്ടുള്ളത് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.
കേരളത്തിന്റെ ദൃശ്യകലാപാരമ്പര്യത്തിന്റേതായ ഒരു സമാന്തരചരിത്രവും പുസ്തകപരമ്പരക്കൊപ്പം വികാസം പ്രാപിക്കുന്നുണ്ട്. ചിത്രകലയുടെ വിവിധകാലഘട്ടങ്ങളെ പ്രതിനിധീകരിക്കുന്ന വിഖ്യാതരചനകളെയാണ് നൂറു പുസ്തകങ്ങളുടേയും മുഖചിത്രമാക്കിയിരിക്കുന്നത്. പുസ്തകത്തിന്റെ കലാസംവിധായകാനായ പ്രസിദ്ധ ചിത്രകാരന്എ. രാമചന്ദ്രന് ആശയത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു.കേരളത്തിലെ പ്രശസ്തരായ കലാകാരന്മാരുടെ ചിത്രരചനകള്, ശില്പങ്ങള്‍, രാഷ്ട്രീയകാര്ട്ടൂണുകള്, ചലച്ചിത്രങ്ങളില്നിന്നുള്ള നിശ്ചലദൃശ്യങ്ങള്തുടങ്ങിയവയാകും ഓരോ സഞ്ചികയുടേയും മുഖചിത്രമായി ചേര്ക്കുക. അങ്ങനെ ഇ.എം.എസിന്റെ കൃതികളുടെ നൂറു സഞ്ചികകളും പൂര്ത്തിയായിക്കഴിയുമ്പോള്മാറിക്കൊണ്ടിരിക്കുന്ന കാലത്തിനനുസൃതമായ നൂതനവാഗര്ത്ഥങ്ങള്ക്കുവേണ്ടിയുള്ള കേരളകലാകാരന്മാ രുടെ അന്വേഷണത്തിന്റെ ഒരു സമഗ്രരേഖകൂടി സഞ്ചിതമാകും അക്ഷരാര്ത്ഥ ത്തില്തന്നെ സാര്ത്ഥകമായ ഒരു പ്രസ്ഥാവനയാണ് കലാസംവിധായകന്നടത്തി യത്. നൂറുവോള്യങ്ങളിലൂടെ ഒരു സിംഹാവലോകനം നടത്തുന്ന ഒരാള്ക്ക് നമ്മുടെ ദൃശ്യകലാചരിത്രത്തിന്റെ സമഗ്രമായ ദര്ശനം സാധ്യമാകുന്നുണ്ട്.1927 മുതല്കേരളത്തിന്റെ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക ധാരണകളോട് സംവദിച്ചുവരുന്ന ഇ.എം.എസിന്റെ കൃതികള്മലയാളിക്ക് കനപ്പെട്ട ഈടുവെപ്പാണ്.


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1