Posts

Showing posts from August 6, 2017

#ദിനസരികള്‍ 122

അറുപത്തിനാലു കുഞ്ഞുങ്ങള്‍ ! അറുപത്തിനാലു ജീവനുകള്‍ ! അധികാരികളുടെ അനാസ്ഥ മൂലം യുപിയിലെ ഗോരഖ്പൂര്‍ ബാബാ രാഘവദാസ് മെഡിക്കല്‍ കോളേജില്‍ കൊല്ലപ്പെട്ടത് അറുപത്തിനാലു പിഞ്ചുകുഞ്ഞുങ്ങളാണ്.ആശുപത്രിയില്‍ ഓക്സിജന്‍ വിതരണം നിലച്ചതോടെയാണ്  സമാനതകളില്ലാത്ത ദുരന്തം നടന്നത്. ഓക്സിജന്‍ വിതരണം ചെയ്യുന്ന കമ്പനിക്ക് കൊടുക്കാനുള്ള കുടിശ്ശിക നല്കാത്തതോടെ അവര്‍ വിതരണം അവസാനിപ്പിക്കുകയായിരുന്നു. കുടിശിക നല്കിയില്ലെങ്കില്‍ ഓക്സിജന്‍ വിതരണം നിലക്കുമെന്ന മുന്നറിയിപ്പ് ആരോഗ്യവകുപ്പിന് ആശുപത്രി അധികൃതര്‍ നല്കിയിരുന്നുവെങ്കിലും സര്‍ക്കാര്‍ തുക അനുവദിക്കാതിരുന്നത് ഗുരുതരമായ വീഴ്ചയും അപകടത്തിന്റെ കാരണവുമായി. അതോടൊപ്പം സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വസ്തുതാവിരുദ്ധമായ വിശദീകരണങ്ങളാണ് നടത്തുന്നത്.             യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദീര്‍ഘകാലം എംപിയായി പ്രവര്‍ത്തിച്ച മണ്ഡലത്തിലാണ് പ്രസ്തുതമെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്യുന്നത്. മൂന്നു ദിവസം മുമ്പ് ആശുപത്രിയുടെ വികസനകാര്യങ്ങള്‍ മുഖ്യമന്ത്രി നേരിട്ടെത്തി വിലയിരുത്തിയതാണ് എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

കവിതാവാരം - ആഴ്ചപ്പതിപ്പുകളിലെ കവിതകളിലൂടെ – 1.

എനിക്ക് കവിത വായിക്കാനറിയില്ല. എഴുതാനറിയില്ല. ചൊല്ലാനറിയില്ല. ഇതുമൂന്നും ലളിതബുദ്ധികളുടെ വ്യായാമകേന്ദ്രങ്ങളോ ആശ്രയസ്ഥാനങ്ങളോ അല്ല എന്ന ബോധ്യമെനിക്കുണ്ട്. കവിതാവായന വെറും വായനയല്ല. ഉള്ളിലുള്ളത് തോണ്ടിപ്പുറത്തിടുകയും പുറത്തുള്ളത് അകംമറിക്കുകയും ചെയ്യുന്ന മായാജാലമാണ്. പറഞ്ഞതും പറഞ്ഞതിനപ്പുറവും കണ്ടെത്തേണ്ടുന്ന , അധികമധികം ഉത്തരവാദിത്തം പ്രകടിപ്പിക്കേണ്ട ചിത്തവൃത്തിയാണ് കവിതവായിക്കുക എന്നത്.അടുക്കാന്‍ ശ്രമിക്കവേ , ആയുധികളുടെ വിദഗ്ദമായ വിളയാട്ടത്താല്‍ മുറിപ്പെടുത്തിയ മഹാകവികളുണ്ട് .കവിയുടെ ആയുധമെന്ന് പറയുന്നത് ലോഹക്കൂട്ടിന്റെ നിശിതമായ തലപ്പുകളല്ല , കല്പനാശക്തിയുടെ വൈഭവമാണ്. നിമ്നോന്നതങ്ങളിലൂടെ തേരുരുള്‍ പായിക്കലാണ്. ഹാ വിജിഗീഷു മൃത്യവിന്നാമോ ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്തുവാന്‍ ? എന്ന കൊള്ളിയാന്‍ മിന്നിക്കലാണ്.ഭക്തിമയസ്വരത്തില്‍ ആനന്ദലബ്ദി തേടുന്നതു മാത്രമല്ല , നിരത്തില്‍ മുലചപ്പി വലിക്കുന്ന നവാതിഥിയെ കണ്ടെത്തലും കവിതയാണ്.അതുകൊണ്ട് കവിത വായിച്ചാല്‍ മാത്രം പോര , ആ ഗര്‍ഭഗൃഹത്തിലേക്ക് നൂണ്ടുകയറി  പ്രതിഷ്ഠ ഉറപ്പിച്ചിരിക്കുന്ന രസക്കൂട്ടിനെ കണ്ടെത്തുകതന്നെ വേണം. അത്രയും ആണ്ടിറങ്ങുക എന്നത് എന്റ

#ദിനസരികള്‍ 121

എറിക് ഹോബ്സ്‌ബോം തന്റെ വിഖ്യാതമായ How to Change the World എന്ന പുസ്തകത്തിലെ പന്ത്രണ്ടാം അധ്യായത്തില്‍ ഗ്രാംഷിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. വളരെ കരുതലോടെയും ഉള്‍ക്കാഴ്ചയോടെയും എഴുതപ്പെട്ട ഈ അധ്യായത്തിനെത്തുടര്‍ന്ന് Reception of Gramsci എന്നൊരു അധ്യായം കൂടി ഈ ഗ്രന്ഥത്തിലുള്‍‌പ്പെടുത്തിയിട്ടുണ്ട്. രണ്ടു അധ്യായങ്ങളും ചേര്‍ന്നാല്‍ ഏകദേശം മുപ്പതോളം പേജുകള്‍ മാത്രമേ ഉണ്ടാവുകയുള്ളു എങ്കിലും ഗ്രാംഷിയുടെ ചിന്താലോകത്തിന്റെ ഒരു സമഗ്രവീക്ഷണം ലഭ്യമാക്കാന്‍ ഹോബ്സ്‌ബോമിന് കഴിഞ്ഞിട്ടുണ്ട്. ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന  ഗ്രാംഷിയുടെ തലയെ ഇരുപതു വര്‍ഷത്തേക്ക് പ്രവര്‍ത്തന രഹിതമാക്കണമെന്നാണ് മുസോളിനിയുടെ ഫാസിസ്റ്റ് സര്‍ക്കാര്‍ ഒരു വിചാരണക്കിടെ കോടതിയോട് ആവശ്യപ്പെട്ടത്.അതൊന്നുമാത്രം മതി ഫാസിസം അദ്ദേഹത്തെ എത്രമാത്രം ഭയപ്പെട്ടിരുന്നു എന്ന് മനസ്സിലാക്കാന്‍.മരണം ഉറപ്പായ ഘട്ടത്തിലാണ് പിന്നീട് അദ്ദേഹത്തെ ജയിലില്‍ നിന്ന് സര്‍ക്കാര്‍ പുറത്തുവിട്ടത്. മോചിതനായ ശേഷം ഏതാനും മാസങ്ങള്‍ കൂടി ജീവിച്ചിരുന്ന ഗ്രാംഷി 1937 ഏപ്രില്‍ 27 ന് തന്റെ 46 ാമത്തെ വയസ്സില്‍  അന്തരിച്ചു. ഇര

#ദിനസരികള്‍ 120

സുന്ദരമായ ആചാരങ്ങള്‍ നടപ്പില്‍ വരുത്തുവാന്‍ സംഘപരിവാരങ്ങള്‍ക്ക് പ്രത്യേകമായ ഒരു ചാതുര്യമുണ്ട്. ആ ചാതുര്യത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് വി വി രാജേഷിനെതിരെ ബി ജെ പിയില്‍ നടന്ന നടപടി. അഴിമതിയുമായി ബന്ധപ്പെട്ട് ബി ജെ പിയിലെ എല്ലാ സ്ഥാനമാനങ്ങളും വി വി രാജേഷില്‍ നിന്നും എടുത്തുമാറ്റി എന്നാണ് മാധ്യമങ്ങളില്‍ നിന്നും അറിഞ്ഞത്. അഴിമതി ജനങ്ങള്‍ അറിഞ്ഞത് ബി ജെ പി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ചോര്‍ന്നതുകൊണ്ടാണെന്നും ആ റിപ്പോര്‍ട്ട് ചോര്‍ത്തിയത് രാജേഷാണ് എന്നുമാണ് ബി ജെ പിയുടെ നേതൃത്വം ആരോപിക്കുന്നത്. അതായത് ബി ജെ പിയുടെ അഴിമതിക്കഥകള്‍ മൂടിവെക്കാതെ ജനങ്ങളെ അറിയിച്ചു എന്നതാണത്രേ നടപടിയുടെ കാരണം.അഴിമതി നടത്തിയവര്‍‍‌ക്കെതിരെ നടപടിയില്ല.അതിന് കൂട്ടുനിന്നവര്‍‌ക്കെതിരെ നടപടിയില്ല.ബി ജി പിക്ക് മാത്രം നടപ്പിലാക്കുവാന്‍ കഴിയുന്ന ഇത്തരം സുന്ദരമായ ആചാരങ്ങളെ നാം ആസ്വദിക്കാതിരിക്കുന്നതെങ്ങനെ ?             പാര്‍ട്ടിക്ക് അവമതിപ്പുണ്ടാകാന്‍ രാജേഷും കൂടെ നടപടിക്ക് വിധേയനായാ പ്രഫുല്‍ കൃഷ്ണയും കാരണമായി എന്നാണ് കുമ്മനം മാധ്യമങ്ങളോട് പറഞ്ഞത്.കൂട്ടത്തില്‍ സംശുദ്ധവും മൂല്യാധിഷ്ഠിതവുമായ പ്രവര്‍ത്തനങ്ങളാണ് ബി ജെ

#ദിനസരികള്‍ 119

കെ മുരളിധരന്‍ പറഞ്ഞതുപോലെ അഹമ്മദ് പട്ടേല്‍ കേവലമൊരു അലൂമിനിയം പട്ടേല്‍ അല്ല എന്നു തെളിയിച്ചിരിക്കുന്നു.സംഘപരിവാ ര്‍ രാഷ്ട്രീയത്തിന്റെ ചാണക്യനെന്നറിയപ്പെടുന്ന അമിത് ഷായുടെ തന്ത്രങ്ങളെയാണ് ഗുജറാത്തില്‍ അഹമ്മദ് പട്ടേല്‍ കടപുഴക്കിയത്. അതുകൊണ്ടുതന്നെ കേവലമൊരു രാജ്യസഭാ സീറ്റിലേക്കുള്ള വിജയം എന്നതിനപ്പുറം എതിരാളികളില്ലാത്ത തന്ത്രങ്ങളുടെ അധിപന്‍ എന്നു പലരും പാടിപ്പുകഴ്ത്തുന്ന അമിത് ഷായുടെ നീക്കങ്ങളെ തടയിടാന്‍ കഴിഞ്ഞു എന്നതു തന്നെയാണ് ആ വിജയത്തിന്റെ മാറ്റു കൂട്ടുന്നത്.അമ്പേ തകര്‍ന്നടിഞ്ഞിരിക്കുന്ന മതേതര കക്ഷികള്‍ക്ക് ആത്മവിശ്വാസവും ഉണര്‍വ്വും പകരുന്നതാണ് ഈ വിജയം എന്നതുകൂടി എടുത്തുപറയേണ്ടിരിക്കുന്നു.             എതിരാളി അമിത് ഷാ ആണെങ്കില്‍ വിജയിക്കുന്നതിന് വേണ്ടി ഏതറ്റം വരേയും പോകും എന്ന ബോധ്യത്തില്‍ നിന്നാണ് അഹമ്മദ് പട്ടേലും കൂട്ടരും കോണ്‍‌ഗ്രസിന് ഉറപ്പുള്ള നാല്പത്തിനാലു എം എല്‍ എമാരെ ബാംഗ്ലൂരിലെ റിസോര്‍ട്ടിലേക്ക് എത്തിച്ച് കുതിരക്കച്ചവടം ഒഴിവാക്കിയെടുത്തത്.ജെ ഡി യുവിന്റെ ഒന്നും എന്‍ സി പിയുടെ ഒന്നും ബി ജെ പി വിമതന്റെ ഒന്നും വോട്ടുകള്‍ പട്ടേല്‍ നേടി. അതോടൊപ്പം രണ്ടു വിമത കോണ്‍ഗ്രസ് എം എല്‍

#ദിനസരികള്‍ 118

            രാഷ്ട്രീയപാര്‍ട്ടികളിലെ ഗ്രൂപ്പിസവും വ്യക്തിതാല്പര്യങ്ങളും അതാതു പാര്‍ട്ടികളില്‍    ഒരുപാടു രക്തസാക്ഷികളെ സൃഷ്ടിച്ചിട്ടുണ്ട്. മൂല്യബോധമില്ലാത്ത വ്യക്തികള്‍ , തങ്ങള്‍ വിശ്വസിക്കുന്ന ആശയങ്ങള്‍ക്ക് അപ്പുറം അധികാരത്തിന് വേണ്ടിയുള്ള അത്യാര്‍ത്തികളും അതു നിലനിറുത്തുന്നതിന് വേണ്ടി നടത്തുന്ന കരുനീക്കങ്ങളും ഏതു വിധേനയും എതിരാളിയെ തകര്‍ക്കുക എന്ന ലക്ഷ്യം വെച്ചാകുമ്പോള്‍ , ആദ്യം ചത്തു വീഴുന്നത് താന്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ആശയംതന്നെയായിരിക്കും , രണ്ടാമതാണ് ഉന്നം വെച്ച വ്യക്തിയുടെ വീഴ്ച സംഭവിക്കുന്നത്. അങ്ങനെ വീണുപോയ ഒരു വ്യക്തിയാണ് എന്‍ സി പിയുടെ കേരളഘടകം പ്രസിഡന്റായിരുന്ന സഖാവ് ഉഴവൂര്‍ വിജയന്‍ എന്ന് കലാകൌമുദിയില്‍ പി എം ബിനുകുമാര്‍ എഴുതിയ , ഉഴവൂര്‍ വിജയന്റെ അന്ത്യം എന്ന ലേഖനത്തില്‍ പറയുന്നു.കേരളത്തിന്റെ രാഷ്ട്രീയ നഭോമണ്ഡലത്തില്‍ വ്യതിരിക്തവും വ്യക്തവുമായ ശബ്ദം കേള്‍പ്പിച്ച വ്യക്തിയായിരുന്നു ശ്രീ ഉഴവൂര്‍ . തനിക്ക് പറയാനുള്ളത് തമാശയുടെ മേമ്പൊടികള്‍ ചേര്‍ത്ത് ആരേയും വേദനിപ്പിക്കാതെ ഉഴവൂര്‍ വിജയന്‍ അവതരിപ്പിക്കുമ്പോള്‍ വിമര്‍ശനത്തിന് ശരവ്യനാകുന്ന എതിരാളിപോലും ചിരിച

#ദിനസരികള്‍ 117

( സര്‍ക്കാസം അഥവാ നിന്ദാസ്തുതി മനസ്സിലാകാത്തവര്‍ ഈ പോസ്റ്റ് വായിക്കരുത് എന്ന് അപേക്ഷിക്കുന്നു എന്നൊരു മുന്‍കുറിപ്പ് ചേര്‍ക്കേണ്ടി വന്നതാണ് ഈ കുറിപ്പിന്റെ ദുര്യോഗം ) ഉയര്‍ന്ന സാക്ഷരത , ഉന്നതമായ മൂല്യബോധം , ഉദാത്തമായ മനുഷ്യസ്നേഹം – ആഹാ മലയാളികളുടെ ഗുണഗണങ്ങള്‍ക്ക് ആകാശത്തോളം ഔന്നത്യമുണ്ട്. ആഴിയോളം ആഴമുണ്ട്. ഹിമാലയത്തോളം അചഞ്ചലത്വമുണ്ട്. എടുത്തു പറയുകയാണെങ്കില്‍ ഇനിയും ഒരുപാടു സവിശേഷതകളുണ്ട് നമ്മുടെ കേരളത്തിന്. അതില്‍ അഭിമാനം കൊള്ളാത്ത മലയാളികളുണ്ടാവില്ല.മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനും മലയാളികള്‍ എന്നും മുന്നിലുണ്ടാകും.നാം ലോകത്തിന് തന്നെ മാതൃക എന്നാണ് നമ്മളില്‍ പലരും വിശ്വസിക്കുന്നതും പാടി നടക്കുന്നതും. അവകാശ വാദങ്ങളെല്ലാം തന്നെ സത്യവുമാണ് .മലയാളിപ്പോലെ മലയാളി മാത്രം. ഇനിയും എത്ര വേണം വിശേഷണങ്ങള്‍.കവിതകളിലൂടെ കഥകളിലൂടെ നീതിസാരങ്ങളിലൂടെ നാടന്‍ പാട്ടുകളിലൂടെ പശ്ചമഘട്ടങ്ങള്‍ കേറി മറിഞ്ഞ് അന്യനാടുകളിലേക്കെത്തി നില്ക്കുന്നു മലയാളിയുടെ തിളക്കമേറിയ ജീവിതകഥകള്‍. ഞാനും നിങ്ങളും അതിലഹങ്കരിക്കുന്നു ഊറ്റം കൊള്ളുന്നു. അഭിമാനിക്കുന്നു.             അതിനിടയിലാണ് ആ മലയാള മനോരമ പത്രം ഒന്നാം പേജി

#ദിനസരികള്‍ 116

ഭൂട്ടാനുമായി ഇന്ത്യയും ചൈനയും അതിര്‍ത്തി പങ്കിടുന്ന ദോക്‌ലാമില്‍ ചൈന അനധികൃതമായി നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തുന്നത് സൈനിക സാന്നിധ്യമുപയോഗിച്ച് ഇന്ത്യ തടഞ്ഞത് ഒരു യുദ്ധമുഖം തുറക്കുന്നു എന്ന തോന്നല്‍ ഉളവാക്കുന്നതാണ്.ചൈന സൈനിക നടപടിയിലേക്ക് നീങ്ങുന്നു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂട്ടാനും ചൈനയും തമ്മിലുള്ള തര്‍ക്കത്തില്‍ ഇന്ത്യക്കെന്തു കാര്യം എന്ന് ചിന്തിക്കുന്നവരുണ്ടാകാം എന്നാല്‍ 2007 ല്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ കരാറനുസരിച്ച് ഭൂട്ടാന്‍ ആവശ്യപ്പെടുന്ന പക്ഷം സൈനികസഹായം നല്കാന്‍ ഇന്ത്യ ബാധ്യസ്ഥമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ സൈന്യം തര്‍ക്ക സ്ഥലത്ത് എത്തിയിരിക്കുന്നത്. അതിര്‍ത്തിയില്‍ നിലനില്ക്കുന്ന സ്ഥിതി മാറ്റുവാന്‍ ചൈന ശ്രമിക്കുന്നു എന്ന ആക്ഷേപം ഭൂട്ടാന്‍ സര്‍ക്കാര്‍ ഉന്നയിക്കുന്ന കാലത്തോളം ഇന്ത്യക്ക് ദോക്ല വിട്ടുപോകുവാന്‍ കഴിയാത്ത സാഹചര്യമാണ്.എന്നാല്‍ തങ്ങളുടെ പ്രദേശത്താണ് റോഡുപണിയുള്‍‌പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തുന്നതെന്നും അതിന് തങ്ങള്‍ക്ക് അവകാശമുണ്ട് എന്നുമാണ് ചൈന വാദിക്കുന്നത്.മാത്രവുമല്ല , ഇന്ത്യ അനധികൃതമായി തങ്ങളുടെ അതിര്‍ത്തിയി