Posts

Showing posts from January 27, 2019

#ദിനസരികള്‍ 658

സിനിമയോളം ശക്തമായ മറ്റൊരു മാദ്ധ്യമമുണ്ടോ? എന്നിട്ടും എന്തുകൊണ്ടാണ് നമ്മുടെ ഭാഷയില്‍ സിനിമയുടെ സാങ്കേതികതയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങള്‍ വിരളമായിരിക്കുന്നത്? കുറച്ചു പുസ്തകങ്ങള്‍ ശ്രദ്ധയില്‍ പെടാതിരുന്നിട്ടില്ല. അനില്‍ കുമാര്‍ തിരുവോത്തിന്റെ ‘സിനിമയും സാങ്കേതികവിദ്യയും,’ എ എം മനോജ് കുമാറിന്റെ ‘സിനിമാറ്റോഗ്രഫി – പഠനവും പ്രയോഗവും,’ ഊര്‍മിള ഉണ്ണിയുടെ ‘സിനിമാക്കഥ,’ മുഹമ്മ രമണന്റെ ‘കളവുപോയ ക്യാമറ,’ പി കെ ഭരതന്റെ ‘നമുക്കും സിനിമ എടുക്കാം,’ സാജന്‍ തെരുവപ്പുഴയുടെ ‘ഷോര്‍ട്ടു ഫിലിം നിര്‍മ്മാണം,’ എന്നിവയൊക്കെ സിനിമയുടെ സാങ്കേതികതയെക്കുറിച്ച് കുറച്ചൊക്കെ പറഞ്ഞു പോകുന്നവയാണ്. എന്നാല്‍ ഡോ മുരളികൃഷ്ണ എഴുതിയ ‘സിനിമ വീഡിയോ ടെക്നിക്ക്’ എന്ന പുസ്തകം വിദ്യാര്‍ത്ഥികള്‍ക്ക് കനപ്പെട്ട സഹായക ഗ്രന്ഥമാണെന്ന് പ്രത്യേകം സൂചിപ്പിക്കട്ടെ. സിനിമ പരിണമിച്ചു വന്ന വഴികളെക്കുറിച്ചും വിവിധ തരം ക്യാമറകളെക്കുറിച്ചും സിനിമാറ്റോഗ്രഫിയുടെ വിവിധ വശങ്ങളെക്കുറിച്ചും വിശദമായിത്തന്നെ ഈ പുസ്തകത്തില്‍ അദ്ദേഹം എഴുതുന്നുണ്ട്. പഠിതാക്കള്‍ക്ക് ഈ പുസ്തകം വളരെയേറെ ഉപകാരപ്പെടുമെന്ന കാര്യത്തില്‍ എനിക്കൊട്ടുംതന്നെ സംശയമ

#ദിനസരികള് 657

കെ ആര്‍ മീരയ്ക്ക് , ഖേദപൂര്‍‌വ്വം പ്രിയപ്പെട്ട കെ ആര്‍ മീരയ്ക്ക് സംഘപരിവാരം നടത്തിയ രണ്ടാം ഗാന്ധിവധത്തില്‍ ഞെട്ടലും അമര്‍ഷവും രേഖപ്പെടുത്തിക്കൊണ്ടുള്ള താങ്കളുടെ കുറിപ്പ് വായിച്ചു.ഗാന്ധിജിയെന്നോ മഹാത്മാ എന്നോ നാം വിളിക്കുന്ന അഹിംസാവാദിയായ ഒരു മനുഷ്യന്റെ വധം പുനരാവിഷ്കരിക്കുക വഴി അവര്‍ ഉന്നം വെയ്ക്കുന്നത് , ഗാന്ധി ഭാരതത്തിനു പഠിപ്പിച്ചുകൊടുത്ത പാഠങ്ങളെ ഇല്ലായ്മ ചെയ്യുക എന്നതു മാത്രമല്ല , മറിച്ച് ഇനിയും ഈ മഹാരാജ്യത്ത് മൂല്യങ്ങളായി എന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അവയെയൊക്കെ എന്നന്നേക്കുമായി അവസാനിപ്പിച്ചെടുക്കുക എന്നതു കൂടിയാണ്.നമ്മുടെ ഭരണഘടനയും ജനാധിപത്യ ബോധ്യങ്ങളും മതേതരത്വ സങ്കല്പങ്ങളും മാനവികമായ ഏതേതു വിതാനങ്ങളെ ചെന്നുതൊടണമെന്ന് സങ്കല്പിച്ചുകൊണ്ടാണോ നാം ആവിഷ്കരിച്ചെടുത്തത് അവിടേക്കൊന്നും എത്തിപ്പെടാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെങ്കിലും പരിപാലിച്ചു പോരേണ്ട മൂല്യങ്ങളായി നമ്മളില്‍ ചിലര്‍ ഇന്നും കരുതിപ്പോരുന്നുണ്ട്. എന്നാല്‍ അത്തരം സങ്കല്പങ്ങളെക്കൂടി എന്നന്നേക്കുമായി അവസാനിപ്പിച്ചുകൊള്ളണമെന്ന കല്പന കൂടിയാണ് ഈ പ്രതീകാത്മക ഗാന്ധിവധം ഇന്ത്യയില്‍ അവശേഷിക്കുന്ന സ്വതന്ത

#ദിനസരികള്‍ 656

ഡോ. കെ. എന്‍ പണിക്കര്‍, ഹിന്ദുവര്‍ഗ്ഗീയതയെ ഫാഷിസം എന്നു വിളിക്കാമോ എന്ന ചോദ്യമുന്നയിച്ചുകൊണ്ടാണ്, “വര്‍ഗ്ഗീയതയില്‍ നിന്ന് ഫാഷിസത്തിലേക്ക്” എന്ന ലേഖനം ആരംഭിക്കുന്നത്. വര്‍ഗ്ഗീയത രണ്ടു വിശ്വാസപ്രമാണങ്ങള്‍ തമ്മിലുള്ള ഇടംതിരിയലുകളാണെങ്കില്‍ ഫാഷിസം അടക്കി ഭരിക്കലുകളെയാണ് അര്‍ത്ഥമാക്കുന്നതെന്നതുകൊണ്ട് മതവര്‍ഗ്ഗീയത ഫാഷിസമാകുന്നില്ല എന്നൊരു ധാരണയിലാണ് ഒരു കാലത്ത് നാം പുലര്‍ന്നു പോന്നത്. ഇതേ ആശയത്തെ പിന്‍പറ്റിക്കൊണ്ട് ചില പരാമര്‍ശങ്ങള്‍ എം എന്‍ വിജയനും പ്രകടിപ്പിച്ചിട്ടുണ്ട്. ആറെസ്സെസിന് ഒരിക്കലും ഇന്നു കാണുന്ന തരത്തിലുള്ള മേല്‍‌ക്കോയ്മകള്‍ ഉണ്ടാകുമെന്ന് സങ്കല്പിച്ചെടുക്കാന്‍ ഒരു കാലത്ത് നമ്മുടെ ചിന്തകന്മാര്‍ പരാജയപ്പെട്ടിരുന്നു. ആ പരാജയത്തില്‍ നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ടതുകൊണ്ടുകൂടിയാകണം “ഭൂരിപക്ഷ വർഗ്ഗീയതയെ കുറേക്കാലത്തേക്ക് ഞാന്‍ ഫാഷിസമെന്ന് വിളിച്ചിരുന്നില്ല. ഇന്ന് സ്ഥിതിഗതികള്‍ മാറിയിരിക്കുന്നു. ഹിന്ദുവര്‍ഗ്ഗീയത ഫാഷിസത്തിന്റെ എല്ലാ ലക്ഷണങ്ങളോടെയും രംഗത്തെത്തിയിരിക്കുന്നു” എന്ന് ശ്രീ കെ എന്‍ പണിക്കര്‍ എഴുതുന്നത്. ആകസ്മികങ്ങളെന്നു തോന്നിപ്പിക്കുന്ന വിധത്തില്‍ “സംഭവങ്ങളെ ഉണ്ടാക്കിക്ക

#ദിനസരികള് 655

തിരക്കഥ - പുലക്കളികള് സീന്‍ 1 രാത്രി. വളരെ കുറഞ്ഞ പ്രകാശത്തില്‍ നിഗൂഢത തോന്നിപ്പിക്കുന്ന സെക്രട്ടറിയേറ്റ് ഒരു രാവണന്‍ കോട്ടപോലെ. ലോ ആംഗിള്‍ കാമറ പതിയെ സെക്രട്ടറിയേറ്റിന്റെ മകുടത്തിലേക്ക്. ഹൈ ആംഗിള്‍‌. വോയിസ് ഓവര്‍ :- കേരളത്തിന്റെ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധികാരമേറ്റെടുത്ത ആദ്യദിവസങ്ങളിലൊന്നില്‍ സെക്രട്ടറിയേറ്റ് ജീവനക്കാരെ അഭിവാദ്യം ചെയ്തുകൊണ്ടു ഇങ്ങനെ പറഞ്ഞു – പിണറായിയുടെ ശബ്ദം : “ ഉദ്യോഗസ്ഥരായി നീണ്ടകാലം കഴിയുന്നവര്‍ക്ക് ജനങ്ങളുടെ പ്രശ്നങ്ങളുടെ തീവ്രത പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞു കൊള്ളണമെന്നില്ല.അത് അവരുടെ കുറ്റമല്ല. മുന്നില്‍ വരുന്ന പല ഫയലുകളിലും   പാവപ്പെട്ടവരില്‍ പാവപ്പെട്ടവരുടെ ജീവിതമാണുള്ളതെന്ന് ഓര്‍മിക്കണം.ആ ഫയലില്‍ നിങ്ങളെഴുതുന്ന കുറിപ്പാവും അവരില്‍ അപൂര്‍വ്വം ചിലരെങ്കിലും   ജീവിക്കണോ മരിക്കണോ എന്നു പോലും നിശ്ചയിക്കുന്നത്.ഫയലില്‍ പ്രതികൂല പരാമര്‍ശം വന്ന് എല്ലാം തകര്‍ന്ന നിലയില്‍ പ്രതീക്ഷ നഷ്ടപ്പട്ട് ആത്മഹത്യ ചെയ്ത ഹിമാചലിലെ ഒരു വനിതയെപ്പറ്റി പത്രത്തില്‍ വന്നത് എന്റെ ഓര്‍മയിലുണ്ട്.എല്ലാ ഫയലിലും അനുകൂലമായി എഴുതാന്‍ കഴിയണമെന്നില്ല.എന്നാല്‍ ഫയലില്‍ ഉള്

#ദിനസരികള് 654

ആവിഷ്കാരത്തിന്റെ അതിര്‍ത്തികള്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഏതറ്റം വരെയാണ് സഞ്ചരിച്ചെത്താന്‍ കഴിയുക ?   ഏതെങ്കിലും വിധത്തില്‍ സ്ഥാപിതമായ വിശ്വാസങ്ങളെ ഒന്നു തൊടാന്‍ ശ്രമിക്കുമ്പോള്‍തന്നെ അവ തീഗോളങ്ങളായി പൊട്ടിത്തെറിക്കുന്ന ഇക്കാലത്ത് പ്രത്യേകിച്ചും അതിര്‍ത്തികളില്ലാതെ വിമര്‍ശിക്കുവാനുള്ള സ്വാതന്ത്ര്യം എന്ന ആശയത്തെ ഏതെങ്കിലും തരത്തിലുള്ള വിശ്വാസങ്ങളോട് ഭൂരിഭാഗവും അടിപ്പെട്ടിരിക്കുന്ന നമ്മുടെ സമൂഹം പൊതുവേ വകവെച്ചു തരുമെന്ന് തോന്നുന്നില്ല.അതുകൊണ്ട് ഈ ചോദ്യത്തെ നമുക്കൊന്ന് തിരിച്ചിടുക.ഇങ്ങനെ :- വിശ്വാസത്തിന് മതേതര ജനാധിപത്യ സമൂഹത്തില്‍ ഏതറ്റം വരെയാണ് പോകാന്‍ കഴിയുക ?             വിശ്വാസത്തിന്റെ പേരില്‍ എന്തും പറയാനും എന്തും പ്രചരിപ്പിക്കാനും നമ്മുടെ മതജാതി കൂട്ടായ്മകള്‍ക്ക് കഴിയുന്നുണ്ട്. അവിടെ ഒരു പരിധിയും നിശ്ചയിക്കപ്പെട്ടിട്ടില്ല.യുക്തിബോധത്തിനോ ശാസ്ത്രീയതയ്ക്കോ യാതൊരു വിധത്തിലുള്ള പരിഗണനയും ലഭിക്കുന്നില്ലെന്നു മാത്രവുമല്ല, അവയൊക്കെ നഗ്നമായി ലംഘിക്കപ്പെടുകയും ചെയ്യുന്നു. എല്ലാം വിശ്വാസത്തിന്റെ പേരിലാകുന്നുവെന്നതുകൊണ്ടു മാത്രമാണ് അതിരുകളില്ലാത്ത ഈ സ്വാതന്ത്ര്യം ഇക്കൂട്ടര്‍ അനുഭവ

#ദിനസരികള് 653

സത്യനും സുധാമണിയും – സന്യാസത്തില്‍ നിന്നുള്ള പിന്മടങ്ങലുകള്‍               എന്തുകൊണ്ടാണ് അമൃതാനന്ദമയിയെ സുധാമണി എന്നും ചിദാനന്ദപുരിയെ സത്യനെന്നും അവരുടെ മാതാപിതാക്കള്‍ നല്കിയ പേരുകളില്‍ ചിലര്‍ ഇക്കാലങ്ങളില്‍ വിളിക്കുന്നത് ? ഈ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തുന്നതിനു മുമ്പ് എങ്ങനെയാണ് സുധാമണി   അമൃതാനന്ദമയിയും സത്യന്‍ ചിദാനന്ദപുരിയുമാകുന്നതെന്ന് നാം മനസ്സിലാക്കി വെയ്ക്കേണ്ടതുണ്ട്. ഈ മനസ്സിലാക്കല്‍ ഫലത്തില്‍ എന്താണ് സന്യാസം എന്ന ചോദ്യത്തിനുള്ള മറുപടിയായിരിക്കുമെന്നു കൂടി സൂചിപ്പിട്ടെ.               ഹൈന്ദവമായ കാഴ്ചപ്പാടുകള്‍ അനുസരിച്ച് ജീവിതത്തിന് നാലു ധര്‍മങ്ങളുണ്ട്. ബ്രഹ്മചര്യം , ഗാര്‍ഹസ്ഥ്യം , വാനപ്രസ്ഥം , സന്യാസം എന്നിങ്ങനെയാണ് അവയെ വേര്‍തിരിച്ചിരിക്കുന്നത്.പറഞ്ഞിരിക്കുന്ന ജീവിതപരിതോവസ്ഥകളിലൂടെ കടന്നും നേരിട്ടും സന്യാസത്തിലേക്ക് ഒരാള്‍ക്കു ചെന്നു ചേരാം.സന്യാസത്തിന് തത്വചിന്തകനായ കൃഷ്ണന്‍ നല്കുന്ന നിര്‍വചനം കാമ്യാനാം കര്‍മണം ന്യാസം എന്നാണ്. കാമ്യകര്‍‌മങ്ങളെ അഥവാ ഒരു വ്യക്തിക്ക് പ്രിയപ്പെട്ടതായ പ്രവര്‍ത്തികളെ ഉപേക്ഷിക്കുന്നതാണ് സന്യാസം എന്ന് നമുക്ക് ഈ നിര്‍വചനത്തെ ലളിതമായി മനസ