Posts

Showing posts from April 23, 2017

#ദിനസരികള്‍ 17

പശുഭക്തി പരമാവധിയിലെത്തിയിരിക്കുന്നു.രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പശുസംരക്ഷണത്തിന്റെ പേരില്‍ ഉയരുന്ന തെമ്മാടിത്തരങ്ങളുടെ കഥകള്‍ അനുദിനം വര്‍ദ്ധിച്ച അളവില്‍ നാം കേട്ടുകൊണ്ടിരിക്കുന്നു. പശുക്കടത്ത് ആരോപിച്ച് തല്ലിക്കൊല്ലലും കെട്ടിത്തൂക്കലും നിരന്തരം നടപ്പിലാകുന്നു. റോഡില്‍ നിന്ന പശു മാറുന്നതിന് വേണ്ടി ഹോണ്‍ മുഴക്കിയ ആളുകള്‍‌പോലും ക്രൂരമായി ആക്രമിക്കപ്പെടുന്നു. ഭ്രാന്തായി മാറിയ ഈ നീക്കത്തിന്റെ പിന്നില്‍ കൃത്യമായ ഒരു അജണ്ടയുണ്ട്. സംഘപരിപവാര്‍ സംഘടനകളുടെ സമകാലിക മുദ്രാവാക്യങ്ങളില്‍ പ്രാമാണ്യം സിദ്ധിച്ചിട്ടുള്ള പശുസംരക്ഷണം എന്ന മുദ്രാവാക്യത്തിന് പിന്നില്‍ വിശ്വാസത്തിന്റെ സമസ്ത സാധ്യതകളേയും രാഷ്ട്രീയമായ ഏകീകരണത്തിന് എങ്ങനെ ഉപയോഗപ്പെടുത്താം എന്ന അന്വേഷണമുണ്ട്. കേവലമായ ഒരു വിശ്വാസപ്രഘോഷണം എന്നതിലുപരി രാഷ്ട്രീയമായ ഒരു സാധ്യതാന്വേഷണം കൂടിയായി പശുസംരക്ഷണം മാറുന്നു. അത് പശുവിനെ മുന്നില്‍ നിറുത്തിയുള്ള പുതിയ ഒരു രാഷ്ട്രീയ ആയുധം തേടലാണ്. അതുകൊണ്ടാണ് സാധാരണക്കാരന്റെ ദൈനന്ദിന ജീവിതത്തിനുള്ള ഉപാധി എന്ന നിലയില്‍ പശുവിനോടുള്ള പ്രകടനങ്ങള്‍ക്കപ്പുറം വിശ്വാസപരമായ ഒരു പരിവേഷം കൂടി അതിന് ചാര്‍ത്തിക്ക
# ദിനസരികള്‍ 16 ­­ കിം കി ഡുക്ക്.മലയാളികള്‍ക്ക് ആമുഖമാവശ്യമില്ലാത്ത ചിരപരിചിതമായ നാമധേയം. ഈ ലോകോത്തര കൊറിയന്‍ സിനിമ സംവിധായകനെക്കുറിച്ച് ഡോക്ടര്‍ ബിജു എഴുതിയ പുസ്തകമാണ് “ കിം കി ഡുക്ക് സിനിമയും ജീവിതവും. ” ഡുക്കിന്‍റെ സിനിമകള്‍ക്ക് കേരളത്തില്‍ ധാരാളം ആസ്വാദകരുണ്ടെങ്കിലും അദ്ദേഹത്തെക്കുറിച്ച് മലയാളത്തില്‍ ഇത്തരം പഠനങ്ങള്‍ വിരളമാണ്. ഡുക്കിന്റെ സംഭാവനകളെക്കുറിച്ച്  ഈ പുസ്തകത്തിലുള്ള പരാമര്‍ശങ്ങള്‍ സമഗ്രമെന്നോ സമ്പൂര്‍ണമെന്നോ വിവക്ഷിക്കുവാന്‍ കഴിയുകയില്ലെങ്കിലും ഈ മേഖലയിലേക്കുള്ള ഭാവനാപൂര്‍ണമായ ഒരു കാല്‍വയ്പായി തുടക്കക്കാര്‍ക്ക് സഹായകമാകും എന്ന കാര്യത്തില്‍ സംശയമില്ല.             മുപ്പത്തിയാറാമത്തെ വയസ്സില്‍ തന്റെ ആദ്യ സിനിമ സംവിധാനം ചെയ്ത ഡുക്ക് , കേവലം തന്റെ മുപ്പത്തിയൊന്നാമത്തെ വയസ്സില്‍ മാത്രമാണ് ഒരു സിനിമ ആദ്യമായി കാണുന്നത് എന്ന വിവരം ആരെയാണ് ഞെട്ടിക്കാതിരിക്കുക ? 1996 ല്‍ അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ദ ക്രൊക്കഡൈല്‍ എന്ന സിനിമ , കൊറിയയിലെ  ആഭ്യന്തര പ്രേക്ഷകരുടെ ശ്രദ്ധയില്‍ പെട്ടില്ലെങ്കിലും അന്താരാഷ്ട്രചലച്ചിത്ര മേളകളില്‍ സവിശേഷ ശ്രദ്ധ നേടിയത് ഡുക്കിന്റെ പില്ക്കാല സിനിമാ പ
#ദിനസരികള്‍ 15  “ വെള്ളത്തിന് വേണ്ടിയാണ് നാമുണരേണ്ടത് “ എന്ന തലക്കെട്ടില്‍ ഇന്നത്തെ മാതൃഭൂമിയുടെ മുഖപ്രസംഗം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ജലദൌര്‍ലഭ്യത്തെ ക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍‌കോഡുവരെയുള്ള ജില്ലകളിലെ അണക്കെട്ടുകളും കിണറുകളും മറ്റ് ജലസംഭരണികളും വറ്റിക്കൊണ്ടിരിക്കുന്നു. മൂലമറ്റം വൈദ്യുതി ഉത്പാദനം നിലക്കുമെന്ന ഘട്ടത്തിലെത്തി. “പരമാവധി ഇരുപത്തിയെട്ടു ദിവസം കൂടി വൈദ്യുതിയുണ്ടാക്കാനുള്ള വെള്ളമേ അണക്കെട്ടിലുള്ളു “ എന്ന വൈദ്യൂതി വകുപ്പിന്റെ മുന്നറിയിപ്പ് ആരേയും പേടിപ്പെടുത്തുന്നതാണ്.അറുപതിനായിരത്തോളം ആളുകള്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ശൌചാലയങ്ങള്‍ പൂട്ടിക്കഴിഞ്ഞതായി മാതൃഭൂമി ചൂണ്ടിക്കാണിക്കുന്നു.വറ്റില്ല എന്ന് നാം അഭിമാനംകൊണ്ടിരുന്ന പല ജലസ്രോതസ്സുകളും വറ്റിക്കഴിഞ്ഞു. വനനശീകരണങ്ങളും തെറ്റായ ഉപയോഗശീലങ്ങളും നമ്മെത്തന്നെ തിരിഞ്ഞുകൊത്തിത്തുടങ്ങിയിരിക്കുന്നു. ഇനിയെങ്കിലും അലസമായ ജലനയത്തില്‍ നിന്ന് ജലവിവേകത്തിലേക്ക് നാം ഉണരണം.പ്രകൃതിയുടെ മുകളിലുള്ള നമ്മുടെ തെറ്റായ കടന്നുകയറ്റങ്ങള്‍ക്ക് നാം വലിയ വില പകരം കൊടുക്കേണ്ടിവരും. ഏംഗല്‍സ് , അധ്വാനത്തിന്റ
#ദിനസരികള്‍ 14 “Do you believe in God?” “No, Not at all” “What ! You are a Swamy and you don’t believe in God” “I don’t believe in anything” “If you don’t believe in God ,on whom do you meditate?” “On Chu-Chi” “Chu-Chi ! What is that?” “When people say God , I don’t understand ; When I say Chu-Chi , they don’t understand” ഈശ്വരവിശ്വാസത്തെക്കുറിച്ച് ചോദിച്ച ഒരാള്‍ക്ക് നിത്യ ചൈതന്യയതി നല്കിയ മറുപടിയാണ് മുകളില്‍ കൊടുത്തത് . പൊതുധാരണകള്‍‌ക്കതിരെ ഇത്രയും സൌമ്യമായി പ്രകടിപ്പിക്കപ്പെട്ട ഒരു നിഷേധം ഉയര്‍ത്തുന്ന അര്‍ത്ഥപരിസരങ്ങളെക്കുറിച്ച് സൂക്ഷ്മമായ ഒരു അവലോകനം നടത്തുകതന്നെ വേണം. വിശ്വാസികള്‍ കല്പിച്ചു നല്കിയിരിക്കുന്ന വിശേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈശ്വരന്‍ അഥവാ ദൈവം എന്ന സങ്കല്പം നിലനില്ക്കുന്നത്. കരുണാമയന്‍ , സര്‍വ്വത്തിന്റേയും നാഥന്‍ , സര്‍വ്വവും സൃഷ്ടിച്ച് പാലിച്ച് സംഹരിച്ച് പോരുന്നവന്‍ - ഇങ്ങനെ എണ്ണിയാല്‍ത്തീരാത്ത വിശേഷണങ്ങളുണ്ട് ഈശ്വരന്. ഏതൊരു മതത്തിലേയൂം ദൈവസങ്കല്പങ്ങള്‍ക്ക് ഈ വിശേഷണങ്ങളെ ചാര്‍ത്തിക്കൊടുക്കുവാന്‍ നാം മടിക്കാറില്ല.സ്നേഹം കരുണ ദയ തുടങ
#ദിനസരികള്‍ 13 ജീവിതം. അവസ്ഥാന്തരങ്ങളുടെ ഘോഷയാത്ര. വിഭ്രമങ്ങളുടെ മായക്കാഴ്ച.മാറിയും മറിഞ്ഞും വരുന്ന അനുഭൂതികളുടെ രഥോത്സവം ! പിടികിട്ടി എന്ന തോന്നലുണ്ടാക്കി ഓടിമറയുന്ന മായാമൃഗം. ഈ സ്ഥിതിവിശേഷങ്ങളുടെ മാസ്മരികതയെ വാഴ്ത്തിപ്പാടാന്‍ മത്സരിച്ചിട്ടുള്ള കവികളെത്ര ? ഓരോ നൂലിഴയും ചികഞ്ഞുമാറ്റി രഹസ്യം തേടിയ തത്ത്വവേദികളെത്ര? അറിഞ്ഞതൊന്നും അറിവല്ലെന്നും അതിനുമപ്പുറത്താണ് അറിവിന്റെ അനന്തമായ ആനന്ദമെന്നും ഓരോ കണ്ടെത്തലുകള്‍ക്കുശേഷവും വെളിപ്പെടുമ്പോള്‍ ശരിയെന്ന് വാദിച്ചിരുന്നവയൊക്കെ കെട്ടുപോയ ഭക്ഷണപ്പൊതിപോലെ പാതവക്കുകളിലേക്ക് ഉപേക്ഷിക്കപ്പെടുന്നു. അപ്പോള്‍ ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാനാകാതെ അവനവന്റെ ശരികളെ സര്‍വ്വരുടേയും ശരികളിലേക്കെത്തിക്കാന്‍ വാദിച്ചുല്ലസിക്കുന്നവരുടെ - വാദിച്ച് രസിക്കുന്നവരുടേയും - ജീവിതവും നളിനിദളഗതജലംതന്നെ ! സര്‍വ്വതലസ്പര്‍ശിയായ ഒരു കാഴ്ച ജീവിതത്തിനുമുകളില്‍ അസംഭവ്യംതന്നെ.അതുകൊണ്ടായിരിക്കണം അനന്തമജ്ഞാതമവര്‍ണനീയം എന്നൊരു കൂടുപണിത് കവി അതിനുള്ളില്‍ അഭയം പ്രാപിച്ചത്. അതുകൊണ്ടായിരിക്കണം സര്‍വ്വം ഖല്വിദം ബ്രഹ്മ എന്ന് പുരാണ പ്രസിദ്ധരായ ഋഷിവര്യന്മാര്‍ ഉദ്‌ഘോഷിച്ചത്. അതുകൊണ്ടുതന്ന
# ദിനസരികള്‍ 12 ലോകത്തിലെ മറ്റേതൊരു രാജ്യത്തിലെ സുപ്രിംകോടതിയെക്കാളും അധികാരം കൈയ്യാളുന്നത് ഇന്ത്യയുടെ സുപ്രീംകോടതിയാണ് എന്ന് അല്ലാഡി കൃഷ്ണസ്വാമി അയ്യര്‍. ഫെഡറല്‍ സ്വഭാവത്തിലധിഷ്ഠിതമായ ഒരു ഭരണഘടനയും ജനാധിപത്യഭരണക്രമവും നിലനില്ക്കുന്നുവെന്ന് നാം ഊറ്റംകൊള്ളുന്ന ഇന്ത്യപോലൊരു രാജ്യത്ത് അത് ആശാവഹവും അഭികാമ്യവും തന്നെ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈ പറഞ്ഞ രണ്ടു സവിശേഷതകളേയും സംരക്ഷിച്ചുകൊണ്ട് ഭരണഘടനയുടെ കാവലാളാവുക എന്ന ദൌത്യം നടപ്പിലാക്കുന്നതിനുവേണ്ടി അധികാരത്തിന്റെ ഏതറ്റംവരേയും പോകാന്‍ ഇന്ത്യയിലെ ജനങ്ങള്‍ പരമോന്നതകോടതിക്ക് നല്കിയിക്കുന്ന അനുവാദം യാതൊരു സാഹചര്യത്തിലും സംശയത്തിന്റെ മുള്‍മുനയിലാകരുത് എന്ന കാര്യം നിസ്തര്‍ക്കമാണ്.ഫെഡറല്‍ സ്വഭാവത്തിന്റെ അന്തസ്സ് ഇടിച്ചു താഴ്ത്തുന്ന തരത്തിലുള്ള ഇടപെടലുകള്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സമകാലിക രാഷ്ട്രീയപരിതോവസ്ഥകളില്‍ , പ്രത്യേകിച്ചും             കേരളസര്‍ക്കാറും സെന്‍കുമാറും തമ്മിലുള്ള കേസില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച വിധി (24-05-2017) ഒരു ജനാധിപത്യപരമാധികാരഭരണവ്യവ സ്ഥയില്‍ തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാറിന്റെ അവകാശങ്ങളെ നിഹനി
# ദിനസരികള്‍ 11 ഔപനിഷദികമായ ഒരു സന്ദര്‍ഭത്തെ കവി വിഷ്ണുനാരായാണന്‍ നമ്പൂതിരി ആവിഷ്കരിക്കുന്നത് , “ ചിത്തത്തില്‍ വാക്കുറക്കട്ടെ വാക്കില്‍ ചിത്തവുമങ്ങനെ “ എന്നാണ്. എന്നുവെച്ചാല്‍ ഉച്ചരിക്കപ്പെടുന്ന വാക്കുകള്‍ നാം ആര്‍ജിച്ചു വെച്ചിരിക്കുന്ന സംസ്കാരത്തിന്റെ സത്തയാണ്.ആ സത്തയില്‍ നിന്നുണ്ടാവുന്ന വാക്കുകള്‍ ഏതു തരത്തിലുള്ള സംസ്കാരമാണ് നാം മനസ്സില്‍ ശേഖരിച്ചു വെച്ചിരിക്കുന്നത് എന്ന സൂചന നല്കുന്നു.പരസ്പരം വളഞ്ഞു പിടിക്കാല്‍ ത്രസിക്കുന്ന ഇവ രണ്ടും പൂരകങ്ങളായതുകൊണ്ട് , സംസ്കാരം വാക്കിനേയും വാക്ക് സംസ്കാരത്തേയും പോഷിപ്പിക്കട്ടെ എന്നാണ് കവിയുടെ അര്‍ത്ഥന. ഇങ്ങനെ പരിപോഷിപ്പിക്കപ്പെടുന്ന വാക്കുകള്‍ ആരുടെ പ്രേരണകൊണ്ടാണ് നാം ഉച്ചരിക്കപ്പെടുന്നത് എന്നും ഉപനിഷത്ത് അന്വേഷിക്കുന്നുണ്ട് ( “ കേനേഷിതാം വാചമി മാം വദന്തി “ കേനം 1 ) എന്നുള്ളത് കൂടി പരിഗണിക്കുമ്പോള്‍ മനസ്സില്‍ ചിന്തിച്ചാല്‍ മാത്രം പോര അത് ഉച്ചരിക്കപ്പെടണം എന്നു കൂടി കണക്കാക്കണം. ഉച്ചരിച്ചാല്‍ മാത്രം മതിയോ ? ഉച്ചരിക്കപ്പെട്ടു എന്നുള്ളതുകൊണ്ട് യാതൊരു വിധ ക്ലേശങ്ങള്‍ക്കും കാരണമാകരുതെന്നും ഉപനിഷത്ത് ശഠിക്കുന്നു. (തന്മാവവതു ,തദ്വക്താരമവതു , അവതു വക