Posts

Showing posts from July 30, 2017

#ദിനസരികള്‍ 115

കേരളത്തിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക് , കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ അതുല്‍ ശ്രീവ എന്ന യുവകലാകാരനെ പോലീസ് അറസ്റ്റു ചെയ്യുകയും പതിമൂന്നു ദിവസം ജയിലടക്കുകയും ചെയ്ത സംഭവം അങ്ങയുടെ ശ്രദ്ധയില്‍ പെടുത്താന്‍ ഈ അവസരം ഉപയോഗിക്കട്ടെ.മിനി സ്ക്രീനിലൂടെ ശ്രദ്ധിക്കപ്പെട്ട അതുല്‍ ശ്രീവ , മറ്റു വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച് പണം തട്ടാന്‍ ശ്രമിച്ചു എന്നും , ഗുണ്ടാ പ്രവര്‍ത്തനം നടത്തി എന്നുമാണ് പോലീസിന്റെ ആരോപണങ്ങള്‍ . കൊലപാതകശ്രമം അടക്കമുള്ള കേസുകള്‍ ചുമത്തപ്പെട്ടിട്ടുണ്ട്.കോഴിക്കോട് കസബ പോലീസാണ് അതുലിനെ അറസ്റ്റു ചെയ്ത് ജയിലിലടച്ചത്. അതുലിന്റെ അറസ്റ്റിനു ശേഷം  പഠിക്കുന്ന സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ അയാള്‍ നിരപരാധിയാണെന്നും പോലീസ് ബോധപൂര്‍വ്വം അതുലിനെ കുടുക്കുകയായിരുന്നെന്നും ആക്ഷേപമുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. നാട്ടുകാരും അയാളെ അറിയുന്നവരുമൊക്കെ അതുല്‍ നിരപരാധിയാണെന്ന് വിശ്വസിക്കുകയും അനുതാപം പ്രകടിപ്പിച്ച് രംഗത്തു വരികയും ചെയ്തിട്ടുണ്ട്.             അതുല്‍ ജയില്‍ വിമോചിതനായ ശേഷം ഫേസ് ബുക്കില്‍ കുറിച്ചതുകൂടി അങ്ങയുടെ ശ്രദ്ധയില്‍ പെടുത്തട്ടെ അതുല്‍ എ

#ദിനസരികള്‍ 114

            മാക്സിംഗോര്‍ക്കിയുടെ ഒരു ചെറുകഥയെ ഉപജീവിച്ചെഴുതിയ മലതുരക്കല്‍ എന്ന കവിതയില്‍ വൈലോപ്പിള്ളിയുടെ ജീവിതദര്‍ശനം അടക്കം ചെയ്തിരിക്കുന്നു. മല തുരന്നു പാത നിര്‍മിക്കുക എന്ന കേവലമായ കര്‍മ്മത്തിനപ്പുറം മാമൂലുകളെ വെല്ലുവിളിക്കുകയും കടന്നുകയറുകയും ചെയ്യാനുള്ള പുതുതലമുറയുടെ വാസനകളെ ശ്ലാഘിക്കുക എന്ന കര്‍ത്തവ്യമാണ് ഈ കവിതയിലൂടെ വൈലോപ്പിള്ളി സാധിച്ചെടുക്കുന്നത്.മല ഭീമാകാരമാണ്.എത്രയോ യുഗങ്ങളായി സ്വസ്ഥാനത്ത് കോട്ടമേതുമില്ലാതെ മല നിലനില്ക്കുന്നു.എന്നുമാത്രവുമല്ല കാലംപോകെപോകെ കാടുംപടലും പിണഞ്ഞ് കൂടുതല്‍ സങ്കീര്‍ണമാകുന്ന ഉപരിഘടനയാണ് മലക്കുള്ളത്. ആര്‍ക്കും കടന്നേറുവാന്‍ കഴിയാത്ത ഈ പെരുംമല തുരന്നു വേണം പാത നിര്‍മിക്കുവാന്‍.ആ പണിക്കു നേതൃത്വം കൊടുക്കുന്ന മകന്റെ പിതാവ് മകനോട് ഈ പണി പൂര്‍ത്തീകരിക്കുവാന്‍ നിനക്കോ എനിക്കോ കഴിയില്ലെന്ന് പല തവണ പറയുന്നുണ്ട്. പക്ഷേ മകനാകട്ടെ തന്റെ അധ്വാനശേഷിയാല്‍ പ്രതീക്ഷയുടെ പൊന്‍പിടിയിട്ട ആയുധങ്ങളെ അവിശ്വസിക്കുന്നില്ല.മാത്രവുമല്ല , പിതാവിനെ വെല്ലുന്ന ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുയും ചെയ്യുന്നു. പുത്രന്റെ വാക്കുകള്‍ കേള്‍ക്കുക :- “ ............. ഞാന്‍ വിശ്വസിക്കുന

#ദിനസരികള്‍ 113

പ്രൊഫസര്‍ രവിചന്ദ്രന്‍‌ സി എങ്ങനെയാണ് കൊല്ലപ്പെടുക ? പ്രത്യക്ഷത്തില്‍ത്തനെ ഈ ചോദ്യം പുരോഗമന മനസ്സുകളെ വേദനിപ്പിക്കുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്യുമെങ്കിലും ഒരായുധം രവിചന്ദ്രന്റേയും തലക്കു നേരെ ഉയരില്ലെന്ന് നമുക്ക് ഉറപ്പിക്കാനാവുമോ ? ഗോവിന്ദ് പന്‍സാരെയെപ്പോലെ , ധബോല്‍ക്കറെപ്പോലെ , കല്‍ബുര്‍ഗിയെപ്പോലെ ഒരു നാള്‍ ഒരു തീയുണ്ട രവിചന്ദ്രനേയും തേടിവരില്ല എന്ന് നിസ്സംശയം പറയാനാകുന്ന ഒരന്തരീക്ഷത്തിലല്ല നാം ജീവിച്ചുപോകുന്നത്.കാലം വല്ലാതെ കലങ്ങിയിരിക്കുന്നു. സത്യം വിളിച്ചു പറയുന്നവനെയല്ല , സത്യത്തെ തങ്ങളുടെ ചിന്തകള്‍ക്കും സ്വഭാവങ്ങള്‍ക്കും അനുരൂപമാകുന്ന വിധത്തില്‍ തേച്ചുരച്ച് വ്യാഖ്യാനിച്ചുകൊടുക്കുന്നവരെയാണ് ഇന്നത്തെ സമൂഹത്തിന് കൂടുതലിഷ്ടം. രവിചന്ദ്രനാണെങ്കില്‍ നാം ഇതുവരെ പരിചയിച്ചു പോന്നിരുന്ന യുക്തിവാദികളുടേയോ, പരിഷ്കര്‍ത്താക്കളുടേയോ ശാസ്ത്രചിന്തകരുടേയോ സ്വരവും സ്വഭാവവുമല്ല ഉള്ളത്. നിലപാടുകളുടെ തീക്ഷ്ണത കാരണം, ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലാത്ത കര്‍ക്കശക്കാരനായ പടനായകനെയാണ് നമുക്ക് അദ്ദേഹത്തില്‍ ദര്‍ശിക്കാനാവുക.ആ തീക്ഷ്ണത തന്നെയാണ്  അസ്വാഭാവികവും ഭയപ്പെടുത്തുന്നതുമായ ചോദ്യത്തിലേക്ക് എന്നെ

#ദിനസരികള്‍ 112

മാനന്തവാടിയിലെ സര്‍ക്കാര്‍ മദ്യവില്പന ശാലക്കെതിരെ ആദിവാസികളെ ഉപയോഗിച്ചുകൊണ്ട് ഏകദേശം ഒന്നര വര്‍ഷത്തോളമായി തുടരുന്ന സമരം അവസാനിപ്പിക്കുവാന്‍ പിന്നില്‍ നിന്ന് നേതൃത്വം കൊടുക്കുന്നവര്‍ തയ്യാറാകണമെന്ന് ഇതിനുമുമ്പും ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ സമരം ഏറെ പരിതാപകരമായ അവസ്ഥയിലേക്ക് നീങ്ങിക്കഴിഞ്ഞു. ബീവറേജിന്റെ മുമ്പില്‍ നിന്ന് കൂടുതല്‍ ശ്രദ്ധ കിട്ടുന്നതിനുവേണ്ടി ആര്‍.ഡി.ഒ ഓഫീസിനു മുന്നിലേക്ക് മാറ്റിയ സമരം , പ്രത്യക്ഷമായിത്തന്നെ പരാജയപ്പെട്ടിരിക്കുന്നു. അധികാരികളുടെ ശ്രദ്ധക്കോ നാട്ടുകാരുടെ അനുകമ്പക്കോ പാത്രമാകാതെയും ആവശ്യത്തിന് പങ്കാളിത്തമില്ലാതെയും ഒരു പിടിവാശിക്കുവേണ്ടി നടത്തിക്കൊണ്ടുപോകുന്ന ഈ സമരം ആരെ തൃപ്തിപ്പെടുത്താനാണെന്ന് സമരക്കാര്‍ വ്യക്തമാക്കണം. ഞാന്‍ ആ സമരം അനാവശ്യമാണെന്നും അസംബന്ധമാണെന്നും വാദിക്കുന്ന ഒരാളായതുകൊണ്ട് നിത്യേന ശ്രദ്ധയോടെ അവിടെ നടക്കുന്ന പരിപാടികളെ നിരീക്ഷിക്കാറുണ്ട്.ഏറ്റവും പ്രകടമായിത്തന്നെ ബോധ്യപ്പെട്ട ഒരു കാര്യം ദയനീയമായ പങ്കാളിത്തമാണ്. പലപ്പോഴും സമരപ്പന്തലെന്ന് വിളിക്കുന്ന ഇടത്ത് ഒരാളെപ്പോലും കാണാറില്ല.രണ്ടിലധികം ആളുകളെ സ്ഥിരമായി കാണുന്നതുതന്നെ അപൂര്‍വ്വമ

#ദിനസരികള്‍ 111

ബാലചന്ദ്രന്‍ ചുള്ളിക്കാട് അറുപതിലേക്കെത്തിയിരിക്കുന്നു.മലയാളിയുടെ ഭാവുകത്വപരിസരങ്ങളെ പുതുക്കിപ്പണിയുകയും അതുവരെ അവന് അപരിചിതമായിരുന്ന മേഖലകളിലേക്ക് ആനയിക്കുകയും ചെയ്ത ചുളളിക്കാടിന് വയസ്സ് അറുപതായി എന്നത് അവിശ്വസനീയമായിത്തോന്നുന്നത് സ്വാഭാവികമാണ്. ചുള്ളിക്കാടിന്റെ കവിതകള്‍ , ഭാസുരമായ ഒരു പ്രണയകാലത്തിന്റെ നേര്‍‌രേഖകളാകുന്നതുകൊണ്ട് , മലയാളികളുടെ മനസ്സില്‍ നിത്യയൌവനത്തോടെ നിറഞ്ഞു പ്രസരിക്കുന്ന സജീവതയാണ് . കാരണം , മാപ്പു ചോദിപ്പൂ വിഷം കുടിച്ചിന്നലെ രാത്രിയില്‍ ഞാന്‍ നിന്നരികിലിരുന്നുവോ ? നിന്റെ ഗന്ധര്‍വ്വന്റെ സന്തൂരിതന്‍ ശതതന്ത്രികള്‍ നിന്‍ ജീവ തന്തുക്കളായ് വിറകൊണ്ട് സഹസ്രസ്വരോല്‍ക്കരം ചിന്തുന്ന സംഗീത ശാലതന്‍ വാതിലിലിന്നലെ എന്റെ തിരസ്കൃതമാം ഹൃദയത്തിന്റെ അന്ധശബ്ദം തലതല്ലി വിളിച്ചുവോ ? എന്ന് പ്രണയിനിയോട് മാപ്പപേക്ഷിച്ചത് ഈ കഴിഞ്ഞ ദിനാന്ത്യത്തിലാണല്ലോ ? കാരണം , ചൂടാതെ പോയ് നീ നിനക്കായി ഞാന്‍‌ ചോര ചാറിച്ചുവപ്പിച്ചൊരെന്‍ പനീര്‍പ്പൂവുകള്‍ എന്ന് പരിതപിച്ചത് ഇന്നലെയല്ലേ ? ദുഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഖമെന്താനന്ദമാണെനിക്കോമനേ , എന്നെന്നുമെന്‍ പാനപാത്രം നിറക്കട്ടെ നിന്നസാന്നി

#ദിനസരികള്‍ 110

ഇര എന്ന പ്രയോഗത്തിന് നമ്മുടെ സമൂഹം കല്പിച്ചുകൊടുത്തിരിക്കുന്ന അര്‍ത്ഥം കീഴടക്കപ്പടലിനെ അതിജീവിച്ചവള്‍ക്ക് യോജിക്കുന്നതല്ല എന്നും ആ പ്രയോഗം നിസ്സഹായയും ദുര്‍ബലയുമായ ഒരുവളെ സൂചിപ്പിക്കുന്നുവെന്നതുകൊണ്ടുതന്നെ നിഷേധാത്മകമാണെന്നും പി എസ് ശ്രീകല ദേശാഭിമാനി ദിനപത്രത്തിലെ ഇരയല്ല അതിജീവിച്ചവള്‍ എന്ന ലേഖനത്തില്‍ വാദിക്കുന്നു.വിക്ടിം (Victim ) എന്ന ഇംഗ്ലീഷ് പദത്തിന് തത്തുല്യമായ മലയാളമെന്ന രീതിയിലാണ് നാം ഇര എന്ന പറയുന്നതെങ്കിലും ഈ പ്രയോഗമുണ്ടാക്കുന്ന അര്‍ത്ഥപരിസരങ്ങള്‍ ആധുനികസമൂഹത്തിന് യോജിച്ചവയല്ലതന്നെ.ശ്രീകല എഴുതുന്നു “ ഒരു സ്ത്രീയുടെ സമ്മതത്തോടെ നടക്കുന്ന ഒന്നല്ല അതിക്രമം. അതിക്രമം നേരിടുമ്പോള്‍ സാധാരണനിലയില്‍ ഒരു സ്ത്രീ പ്രതിരോധിക്കാന്‍ നടത്തുന്ന ശ്രമങ്ങളെക്കൂടി കണക്കിലെടുത്തുവേണം അവളെ സൂചിപ്പിക്കുന്നൊരു പ്രയോഗം രൂപപ്പെടുത്തേണ്ടത്. ഇവിടെ ' വിക്ടിം ' എന്ന ഇംഗ്ളീഷ് പ്രയോഗത്തിനുപകരം ഇംഗ്ളീഷില്‍ത്തന്നെ നിലവിലുള്ള സര്‍വൈവര്‍ ( Survivor) എന്ന പ്രയോഗമാണ് താരതമ്യേന സ്വീകാര്യം. ' അതിജീവിച്ചയാള്‍ ' എന്നാണ് വാക്കിന്റെയര്‍ഥം. ലൈംഗികാതിക്രമങ്ങളില്‍ പ്രതിരോധിക്കുന്ന ഓരോ സ്ത്രീയും അതിജീവിക്

#ദിനസരികള്‍ 109

ഇന്നത്തെ പ്രമുഖ മലയാളപത്രങ്ങളെല്ലാം തന്നെ ഗവര്‍ണര്‍ കേരളത്തിന്റെ മുഖ്യമന്ത്രിയെ ( കേരളത്തിന്റെ മുഖ്യമന്ത്രി ആരുമാകട്ടെ ) വിളിച്ചു വരുത്തി എന്ന വാര്‍ത്ത പ്രാധാന്യത്തോടെ ഒന്നാം പേജില്‍ത്തന്നെ കൊടുത്തിരിക്കുന്നു. 19 ജൂലൈ 2. 40 പിഎമ്മിന് കേരള ഗവര്‍ണറുടേതായി വന്ന ട്വിറ്റര്‍ കുറിപ്പാണ് ഇത്തരമൊരു വാര്‍ത്തക്ക് കാരണമായിരിക്കുന്നത്. ആ കുറിപ്പ് ഇങ്ങനെയാണ്. “Summoned Chief minister @CMOKerala and State Police Chief to know about action taken by State govt on law and order issues in Trivandrum . ” Summon എന്ന വാക്കിന് ഓക്സ്‌ഫോര്‍ഡ് ഡിക്ഷണറി നല്കുന്ന അര്‍ത്ഥം ഹാജരാകാന്‍ കല്പിക്കുക എന്നാണ് ( Order (someone) to be present. ) കേംബ്രിഡ്ജ് ഡിക്ഷ്ണറിയും മറ്റൊരര്‍ത്ഥമല്ല കൊടുത്തിരിക്കുന്നത്.ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയോട് ഇങ്ങനെ ഹാജരാകുവാന്‍ കല്പിക്കുവാനുള്ള അധികാരം എവിടെ നിന്നു കിട്ടി എന്നത് ആലോചിക്കേണ്ട വിഷയം തന്നെയാണ്. തങ്ങളുടെ മാധ്യമങ്ങളില്‍ ഈ വാര്‍ത്തക്ക് വലിയ പ്രാധാന്യം കൊടുത്തു പ്രസിദ്ധീകരിച്ചപ്പോള്‍ ഇത്തരമൊരു സംശയം ഉന്നയിക്കാനുള്ള സാവകാശംപോലും ജനാധിപത്യത്തിന്റെ ശക്തിസ്തംഭങ്ങളില്‍ ഒന്നായി സങ്കല്പ