Posts

Showing posts from November 3, 2019

#ദിനസരികള്‍ 936 നോക്കൂ, എന്റെ പേര് ഭീരു എന്നാണ് !

            “ വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ ? “ എന്നാണ് ബാബറി മസ്ജിദ് തകര്‍‌ത്ത കേസില്‍ ബഹുമാന്യ സുപ്രിംകോടതയുടെ വിധി പുറപ്പെട്ടു വന്നപാടെ തൃപ്പൂണിത്തുറ എം എല്‍ എ എം സ്വരാജ് ചോദിച്ചത്.           വിധിയെക്കുറിച്ച് നമുക്ക് പറയാനുള്ളതെല്ലാം ആ ഒരൊറ്റ വരിയില്‍ ഒതുക്കിവെച്ചിട്ടുണ്ടായിരുന്നു.കൂടുതല്‍ വിശദീകരണങ്ങളൊന്നുമില്ല. “ ഒറ്റ ” യാ      “ ഇരട്ട ” യാണോ എന്നു ചോദിച്ചാല്‍  “ ഒരട്ട ” എന്നു പറയുന്ന നിഷ്പക്ഷ വൈദഗ്ദ്യമൊന്നും അവിടെ പ്രദര്‍ശിപ്പിക്കപ്പെട്ടില്ല.കൃത്യവും വ്യക്തവുമായി കാര്യം പറഞ്ഞു, അത്രതന്നെ.           ഭയം കുലച്ചു നിന്ന ഒരു അന്തരീക്ഷത്തിലാണ് അയോധ്യാ കേസില്‍ ഇന്ത്യയുടെ സുപ്രിംകോടതി വിധിപറഞ്ഞത്.പ്രഖ്യാപിക്കാത്ത ഒരു അടിയന്തിരാവസ്ഥയില്‍ രാജ്യം തണുത്തുനിന്നു.നവമാധ്യമങ്ങളടക്കം മൌനത്തിലായി. ആരെയൊക്കെയോ ഭയപ്പെടുന്ന അവസ്ഥ. ഏതു നിമിഷവും അറ്റുവീഴാമെന്ന തരത്തില്‍ ഒരു വാള്‍ തലക്കുമുകളില്‍ തൂങ്ങിക്കിടക്കുന്നുവെന്ന തോന്നലിന്റെ അടിസ്ഥാനത്തില്‍ ആരുംതന്നെ തലയുയര്‍ത്തിപ്പിടിച്ചില്ല.ഉയര്‍ത്തിയ ചിലരാകട്ടെ ധൈര്യപൂര്‍വ

#ദിനസരികള്‍ 935 മിത്രാവതി - 2

    എന്താണ് കഥയെന്ന് കേള്‍ക്കാനുള്ള ആകാംക്ഷ രാജ സദസ്സില്‍ ആസനസ്ഥരായവരുടെ മുഖങ്ങളില്‍ മിന്നിമറഞ്ഞു. അവര്‍ മിത്രാവതിയെ ഉറ്റുനോക്കി. അവളാകട്ടെ ആരേയും ശ്രദ്ധിക്കാതെ എന്നാല്‍ എല്ലാവരോടുമായി ഇങ്ങനെ പറഞ്ഞു           “ യജ്ഞസേനന്‍ ധീരനായ യോദ്ധാവായിരുന്നു. അതുകൊണ്ടുതന്നെ ശത്രുവിനോട് അടരാടുകയെന്നത് അദ്ദേഹത്തിന് ഏറെ പ്രിയംകരമായിരുന്നു. എന്നു മാത്രമല്ല, യുദ്ധദേവതയെ ഭാര്യയായി വരിച്ചതിനു ശേഷമാണ് അദ്ദേഹം   എന്നെപ്പോലും വരിക്കുന്നതെന്നാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. എന്റെ കടക്കണ്ണിന്റെ ലാസ്യവിലാസങ്ങളില്‍ അനുഭവിക്കാത്ത രതിചാതുരി യജ്ഞസേനന്‍ യുദ്ധവേളകളില്‍ അനുഭവിച്ചു ”           “ എന്തിനാണ് ഇതൊക്കെ ഇവിടെ പറയുന്നത് ?” സദസ്സില്‍ നിന്നും ആരോ ചൊടിച്ചു. ” യുദ്ധത്തിന് പോകുന്ന സ്വകാന്തന്റെ ജീവിതം ഭാര്യയുടെ കൈവശമാണ്. മനസ്സും വാക്കും കര്‍മ്മവും ശുദ്ധമാക്കി അയാളുടെ ജീവിതം സുഭദ്രമാക്കുകയെന്ന കടമയാണ് പതിവ്രതയായ ഒരു പത്നിയ്ക്ക് നിര്‍വ്വഹിക്കാനുള്ളത്. എന്നാല്‍ ഇവളാകട്ടെ മറ്റെന്തൊക്കെയോ പുലമ്പുകയാണ് ” അയാള്‍ കൂട്ടിച്ചേര്‍ത്തു.     മിത്രാവതിയാകട്ടെ രാജഗുരുവിനോട് ശുദ്ധിയെന്നാലെന്താണെന്നും അത്   സങ്കല്പം

#ദിനസരികള്‍ 934 മിത്രാവതി

            ഹിമശൈലങ്ങള്‍ ചൂഴ്ന്നു നിലക്കുന്ന തേഹരി. രാജകൊട്ടാരത്തിന്റെ അകത്തളം. വസന്തവായുവിന്റെ ശീതളസ്പര്‍ശമേറ്റിട്ടും യാഗശാലയിലെ ദേവദാരുത്തറക്കെട്ടില്‍ ഇരിക്കുകയായിരുന്ന തേഹരി നൃപന്‍ വിയര്‍ത്തിരുന്നു.അഗാധമായ ഒരു ദുഖം പ്രസദമധുരമെങ്കിലും അദ്ദേഹത്തിന്റെ മുഖത്ത് നിഴല്‍ വീഴ്ത്തിയിരുന്നു.അവിടേയ്ക്ക് കടന്നു വന്ന വേത്രവതി , അമാത്യരും ഗുരുപാദരും രാജസദസ്സില്‍ കാത്തിരിക്കുന്ന വിവരം ഉണര്‍ത്തിച്ചു. അരചന്‍ ഒട്ടും വൈകാതെ സദസിലേക്ക് എഴുന്നള്ളി.           രാജാവിനെ കണ്ട് സദസ്സിലുണ്ടായിരുന്നവര്‍ എഴുന്നേറ്റുനിന്ന് അഭിവാദ്യം ചെയ്ത് സ്വസ്ഥാനങ്ങളില്‍ ഇരുന്നു. പ്രൌഡഗംഭീരമായ സദസ്സിലൂടെ ഒന്ന് കണ്ണോടിച്ച ശേഷം രാജാവ് ഇങ്ങനെ പറഞ്ഞു.   “ ഒരു സന്തോഷത്തോടൊപ്പം ദുഖവും വന്നു ചേര്‍ന്നിരിക്കുന്നു.ഒരു പക്ഷേ വിധിയുടെ നീതി അങ്ങനെയായിരിക്കാം.കേള്‍ക്കുക. സൈന്യാധിപനായ യജ്ഞസേന്‍ ഇന്നലെ ശത്രുക്കളായ ശകന്മാരെ തുരത്തി വിജയ ശ്രീലാളിതനായി മടങ്ങിയെത്തിയിരുന്നു.അദ്ദേഹത്തെ നാം പൂര്‍ണകുംഭത്തോടെയാണ് സ്വാഗതം ചെയ്തതെന്ന വിവരം എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. ആ വരവേല്പിന് രാജ്യമൊട്ടാകെത്തന്നെ സാക്ഷ്യംവഹിച്ചു.ഓരോ പൌരനും വിജയത്തിന്റെ

#ദിനസരികള്‍ 933 ഇന്നലെകളില്‍ ജീവിക്കുന്ന ഇന്ത്യ

            സഹിഷ്ണുതയില്‍ അടിയുറച്ചതാണ് ഇന്ത്യ പുലര്‍ത്തിപ്പോരുന്ന ചിന്ത എന്ന നിലയില്‍ ധാരാളം പ്രചാരണങ്ങള്‍ കാണാറുണ്ട്.ഉപനിഷത്തുകള്‍ ഘോഷിച്ച ഏകത്വദര്‍ശനവും സഹനാവവതു സഹനൌ ഭുനക്തു, സഹവീര്യം കരവാവഹൈ, തേജസ്വീ നവധീതമസ്തു   മാ വിദ്വിഷാവഹൈ എന്ന പ്രാര്‍ത്ഥനയും ആ വാദത്തിന് ഉപോദ്ബലകങ്ങളായ തെളിവുകളായി നാം ഉയര്‍ത്തിക്കാണിക്കാറുമുണ്ട്. ഒരു പടികൂടി കടന്ന് ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനത വിശ്വസിക്കുന്ന ഹിന്ദുമതം ഈ സഹിഷ്ണുതയുടേയും സഹവര്‍ത്തിത്വത്തിന്റേയും പ്രതീകമാണെന്നും അതുകൊണ്ടുതന്നെയാണ് ഇവിടെ അന്യമതവിശ്വാസികള്‍ക്കും മറ്റും ഒരപകടവും കൂടാതെ ജീവിച്ചു പോകാന്‍ കഴിയുന്നതെന്നും ചിലര്‍ കരുതുന്നു.മഹാത്മാഗാന്ധി ഞാനെന്തുകൊണ്ട് ഹിന്ദുവാണ് എന്ന ചോദ്യമുന്നയിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു. “ എനിക്കറിയാവുന്ന എല്ലാ മതങ്ങളെക്കാളും സഹിഷ്ണുതയുള്ളതാണ് ഹിന്ദുമതമെന്ന് നിരീക്ഷണങ്ങളില്‍ നിന്നും ഞാന്‍ കണ്ടെത്തിയിട്ടുണ്ട്.അടിസ്ഥാന രഹിതമായ സിദ്ധാന്തങ്ങളില്‍ നിന്നുള്ള മോചനം എന്നിലുണ്ടാക്കിയത് ശക്തമായൊരു ആകര്‍ഷണമാണ്, അതിന്റെ ആരാധകര്‍ക്ക് ആത്മപ്രകാശനത്തിനുള്ള മഹത്തായ സാധ്യതയും അത് നല്കുന്നുണ്ട്.നിഷേധാത്മകമായ ഒരു മതല്ല അതെന്ന

#ദിനസരികള്‍ 932 സവര്‍ണതയുടെ നിറഭേദങ്ങള്‍

            ഈ കഴിഞ്ഞ ദിവസം ഒരിത്തിരി അസഹിഷ്ണുതയോടെ എന്റെയൊരു സുഹൃത്ത് എന്ന് തടഞ്ഞു നിറുത്തി. “ നിങ്ങള്‍ എഴുതിയതൊക്കെ വായിച്ചു. ബാസ്റ്റിനെതിരെ രാധാകൃഷ്ണമേനോന്‍ സ്വീകരിച്ച പെരുമാറ്റമൊന്നും ഞാന്‍ അംഗീകരിക്കുന്നില്ല. ഈ സമൂഹത്തില്‍ ജീവിച്ചു പോകുന്ന ഒരാളെന്ന നിലയില്‍ അത്തരമൊരു നിലപാട് അയാളുടെ ഭാഗത്തു നിന്നും ഉണ്ടാകരുതായിരുന്നു. അതിനോട് പ്രതിഷേധിച്ച് ബാസ്റ്റിന്‍ നടത്തിയ പ്രതികരണം മാന്യവും ഉചിതവുമായി.എന്നാല്‍ നിങ്ങളില്‍ കുറേപ്പേര്‍ ഉടനെ അനില്‍ രാധാകൃഷ്ണമേനോന്‍ എന്ന പേരിലെ മേനോനെ ഹൈലൈറ്റു ചെയ്യുകയും അയാളിലെ സവര്‍ണ ജാതീയതാണ് ഇത്തരമൊരു പെരുമാറ്റം നടത്തിയതെന്ന് വാദിക്കുകയും ചെയ്തു. സത്യം പറഞ്ഞാല്‍ എന്തിലും ജാതിയും മതവും കലര്‍ത്തുന്ന നിങ്ങളെപ്പോലുള്ളവരിലാണ് ഈ ജാതിചിന്ത കൊടികുത്തി വാഴുന്നത്. ” അയാള്‍ ഇത്രയും പറഞ്ഞത് ഒരു തരം ആക്രോശത്തിലായിരുന്നു. എന്റെ മറുപടിക്ക് കാത്തു നില്ക്കാതെ അദ്ദേഹം നടന്നു.             അനില്‍ - ബാസ്റ്റിന്‍ വിഷയം ബോധപൂര്‍വ്വം ജാതിക്കുറ്റിയിലേക്ക് കൊണ്ടുചെന്നെത്തിക്കുകയായിരുന്നുവെന്ന് ചിന്തിക്കുന്ന എന്റെ സുഹൃത്തിനെപ്പോലെയുള്ളവര്‍ വേറെയുമുണ്ടാകാം.അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍

#ദിനസരികള്‍ 931

            ഇന്ത്യ അദ്വൈത ചിന്തയുടെ നാടാണ് എന്നാണല്ലോ പ്രശസ്തി. അങ്ങനെയൊരു വിശേഷണം സ്ഥായിയായി വന്നു ചേരാന്‍ പ്രസ്ഥാനത്രയങ്ങളുടെ ഭാഷ്യകാരനായ ശങ്കരാചാര്യര്‍ കുറച്ചൊന്നുമല്ല പണിപ്പെട്ടിട്ടുള്ളത്. വേദങ്ങളേയും ഉപനിഷത്തുക്കളേയും അദ്വൈത ദര്‍ശനത്തിന് ഇണങ്ങുന്ന രീതിയില്‍ അദ്ദേഹം മാറ്റിപ്പണിതെടുത്തു. ഒത്തുപോകുന്നില്ലെന്ന് കണ്ടവയെ പ്രക്ഷിപ്തമെന്ന് തള്ളി. സ്വീകരിച്ചവയൊക്കെ അദ്വൈതത്തെ ശ്ലാഘിക്കുന്നവയും സ്വീകരിക്കുന്നവയുമാണെന്ന് ശഠിച്ചു.           തനിക്കു മുന്നേ നിലനിന്നിരുന്ന ഇതര ചിന്താപദ്ധതികളെയെല്ലാം അദ്ദേഹം ഖണ്ഡിച്ചു. അവയെയൊക്കെ അജ്ഞാനത്തിന്റെ വെളിപ്പെടലുകളായി തള്ളിമാറ്റി.ബുദ്ധന്റേയും വര്‍ദ്ധമാന മഹാവീരന്റേയും കാലത്തോടെ ദുസ്ഥിതിയിലേക്ക് ആണ്ടുപോയ വേദ-വേദാംഗങ്ങളെ ഒരു പുത്തനുണര്‍വ്വു നല്കി ശങ്കരന്‍ വീണ്ടെടുത്തു.യജഞ – യാഗ ഹോമാദികളെ പ്രോത്സാഹിപ്പിച്ചു പോന്നിരുന്ന വേദങ്ങളെ അതില്‍ നിന്നും വിടര്‍ത്തിമാറ്റുകയും അവ പരമമായ സത്യത്തെ പ്രഘോഷണം ചെയ്യുന്ന അമൃതവാണികളാണെന്ന് സ്ഥാപിക്കുകയും ചെയ്തു. ശങ്കരന്‍ അദ്വൈതത്തെ മുന്നില്‍ നിറുത്തി നടത്തിയ ദിഗ്വിജയത്തില്‍ അടിപതറാത്ത ഒരു ചിന്തയും നിലവിലുണ്ടായിരുന്നില്ല.

#ദിനസരികള്‍ 930 ഇടതുപക്ഷത്തിനെതിരെ പോലീസിനെ ഉപയോഗിച്ചുള്ള യുദ്ധം !

            പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഭരണം കേരളത്തിന്റെ ചരിത്രത്തിലില്ലാത്ത വിധം വികസന മാതൃകകളെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സേവനങ്ങളും സഹായങ്ങളും ആവശ്യമുള്ള ഓരോ ഇടങ്ങളിലേക്കും സൌഹാര്‍ദ്ദ പൂര്‍വ്വം സര്‍ക്കാറിന്റെ കൈകള്‍ നീണ്ടു ചെല്ലുന്നു.മതമോ രാഷ്ട്രീയമോ മറ്റെന്തെങ്കിലും തരത്തിലുള്ള പ്രിവിലേജുകളോ നോക്കാതെ അര്‍ഹതപ്പെട്ടവരില്‍ സര്‍ക്കാര്‍ ഒപ്പമുണ്ട് എന്ന ആശ്വാസം പകരുന്നു.ക്ഷേമപ്രവര്‍ത്തനങ്ങളിലൂടെ ജനതയുടെ ഇടയില്‍ ഇത്രമാത്രം ആത്മാര്‍ത്ഥതയോടെ ഇടപെട്ടുകൊണ്ടിരിക്കുന്ന മറ്റൊരു സര്‍ക്കാറിനെ നമ്മുടെ രാജ്യത്തില്‍ വേറെ കാണാനാകില്ല. ദേശീയ സൂചികകളില്‍ ഭൂരിഭാഗവും കേരളത്തിന്റെ കൈകളിലാണെന്നത് ഈ അവകാശ വാദങ്ങളെയൊക്കെയും ശരിവെയ്ക്കുന്നുമുണ്ട്.           ഇങ്ങനെയൊക്കെയാണെങ്കിലും കേരളത്തിലെ പോലീസ് ഈ മഹത്തായ നേട്ടങ്ങളെയെല്ലാം അട്ടിമറിക്കുന്ന തരത്തിലാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.പിണറായി സര്‍ക്കാറിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള എത്രയോ ഇടപെടലുകള്‍ പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട് എന്ന് പരിശോധിച്ചാല്‍ നാം അത്ഭുതപ്പെട്ടു പോകും. എന്

#ദിനസരികള്‍ 929 ബഹുമാന്യനായ കേരള ഡി ജി പിയ്ക്ക് ഒരു തുറന്ന കത്ത്

            ബഹുമാന്യനും സര്‍വ്വാദരണീയനുമായ റാവുബഹാദൂര്‍ ഹിസ് ഹൈനസ് ഫ്യൂറര്‍ കേരള ഡി ജി പി ശ്രീ ശ്രീ അദ്ദേഹം വായിച്ചറിയുന്നതിനു വേണ്ടി           അങ്ങയുടെ പോലീസ് സാമ്രാജ്യത്തിലെ ഒരെളിയ പ്രജ ബോധിപ്പിക്കുന്നത് എന്തെന്നാല്‍           ഈ ബോധിപ്പിക്കുന്ന ഞാന്‍ ചെറുപ്പകാലംതൊട്ടേ വായനയോടും പുസ്തകങ്ങളോടും താല്പര്യം പുലര്‍ത്തിപ്പോരുന്നയാളാണ്. കുട്ടിക്കാലങ്ങളില്‍ പൂമ്പാറ്റയും ബാലരമയും ബാലംഗളവും അമ്പിളി അമ്മാവനും നിരവധി നിരവധിയായ അമര്‍ ചിത്രകളുമൊക്കെ കൌതുകപൂര്‍വ്വം വായിച്ച് കുതുകിച്ചു പോന്നിരുന്നു.എന്റെ വായനജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു കാലം അതായിരുന്നുവെന്ന് സന്ദര്‍ഭവശാല്‍ സൂചിപ്പിക്കട്ടെ. മായാവിയും കുട്ടൂസനും വിക്രമനും മുത്തുവുമൊക്കെ എന്റെ രാപ്പകലുകളെ പൊലിപ്പിച്ചെടുത്തു. അങ്ങയെപ്പോലെ സോറി , അങ്ങയുടെ സേനയിലെ ചിലരെപ്പോലെയുള്ള ഒരു കഥാപാത്രമായ ശിക്കാരി ശംഭു അക്കാലത്തെ എന്നെ ഏറെ രസിപ്പിച്ച ഒന്നായിരുന്നു. അതെല്ലാംകൊണ്ട് ഈ പ്രസിദ്ധീകരണങ്ങളിലൂടെ വായന വിട്ടുമാറാത്ത ഒരു ശീലമായി എന്നില്‍ മുളച്ചു നിന്നു.           അക്കാലത്തിനു ശേഷം എന്നെ ആവേശിച്ചത് ജനനിയും മംഗളവും മനോരമയും കുങ്കുമവുമൊക്കെയായിരു