#ദിനസരികള്‍ 64


            നമ്മുടെ പ്രിയപ്പെട്ട കവി ബാലചന്ദ്രന്‍ ചുള്ളിക്കാടും മനോഹരമായ ശ്ലോകങ്ങള്‍ എഴുതിയിട്ടുണ്ട്.അവയിലൊന്ന്
                        കത്തിപ്പൊട്ടിപ്പൊരിഞ്ഞപൊരികനല്‍ച്ചിതറും പട്ടടത്തീയ്യിലമ്പോ
                        നൃത്തം തത്തിത്തകര്‍‌ക്കേ പടകലി കയറി പ്രോഗ്രഹാസം മുഴക്കേ
                        ഞെട്ടിത്തൊട്ടിക്കകത്തിങ്ങലമുറയിടുമിപ്പേടി മാറാത്ത പാവം
                        കുട്ടിക്കമ്മിഞ്ഞയേകാന്‍ വരിക പെരും കാളിയമ്മേ ചുള്ളിക്കാടിന്റെ കൈവഴക്കം നമ്മുടെ ഇതരകവികള്‍ കണ്ടുപഠിക്കേണ്ടതുതന്നെയാണ്. (പദപ്രയോഗത്തില്‍  ചുള്ളിക്കാട് പുലര്‍ത്തുന്ന സൂക്ഷ്മത അറിയണമെങ്കില്‍ അദ്ദേഹത്തിന്റെ താതവാക്യം എന്ന കവിതയിലെ കൈപ്പട പ്രയോഗം പരിശോധിച്ചു നോക്കിയാല്‍ മതി )
ഭോഗേ രോഗഭയം, കുലേ ച്യുതിഭയം വിത്തേ നൃപാലാല്‍ ഭയം
മാനേ ദൈന്യഭയം ബലേ രിപുഭയം രൂപേ ജരായാ ഭയം
ശസ്ത്രേ വാദിഭയം, ഗുണേ ഖല ഭയം, കായേ കൃതാന്താദ്ഭയം
സര്വം വസ്തു ഭയാന്വിതം ഭുവി നൃണാം വൈരാഗ്യമേവാഭയം.
ഭര്‍ത്തൃഹരിയുടേതാണ് ഈ ശ്ലോകം. ജീവിതമാകെ ഭയന്ന് ജീവീതം എന്തെന്ന റിയാതെ ജീവിച്ചു മരിക്കുന്ന അവസ്ഥ അദ്ദേഹം വിവരിക്കുന്നു.ഭൌതികസുഖങ്ങള്‍ മനുഷ്യര്‍ക്ക് ദുഖങ്ങളേ നല്കുന്നുള്ളുവെന്ന് സൂചിപ്പിക്കുന്നു.
            ഉറുമ്പ് ആനയെ പ്രസവിക്കുന്നു എന്ന് കേട്ടാല്‍ അന്ധാളിച്ചു പോകില്ലേ ? എങ്കില്‍ കേട്ടോളൂ
                        കാ ഖാദതേ ഭൂമി ഗതാന്‍ മനുഷ്യാന്‍ ?
                        കം ഹന്തി സിംഹ പ്രകടപ്രഭാവ
                        കരോതി കിം വാ പരിപൂര്‍ണഗര്‍ഭാ
                        പിപീലികാ ദന്തിവരം പ്രസൂതേ
ഉറുമ്പ് ആനയെ പ്രസവിക്കുന്നു എന്നാണ് അവസാന വരി അര്‍ത്ഥമാക്കുന്നത്.
പാടത്തുംകര നീളെ നീലനിറമായ്വേലിയ്ക്കൊരാഘോഷമാ--
യാടി,ത്തൂങ്ങി,യല,ഞ്ഞുലഞ്ഞു സുകൃതം കൈക്കൊണ്ടിരിയ്ക്കും വിധൌ
പാരാതെ വരികെന്റെ കയ്യിലധുനാ പീയൂഷഡംഭത്തെയും
ഭേദിച്ചന്പൊടു കയ്പവല്ലി തരസാ പെറ്റുള്ള പൈതങ്ങളേ!
ചേലപ്പറമ്പു നമ്പൂതിരിയുടെ വക സുന്ദരമായ ഒരു ശ്ലോകം.അന്യാധീനമായാല്‍ തിരിച്ചു കിട്ടാത്ത മൂന്നു സാധനങ്ങളെക്കുറിച്ചുള്ള ഈ പ്രസിദ്ധമായ ശ്ലോകം കേള്‍ക്കത്തവര്‍ വിരളമായിരിക്കും
                        പുസ്തകം സ്ത്രീ ധനാശ്ചൈവ
                        പരഹസ്ത ഗതം ഗതം
                        അഥവാ പുനരായാതി
                        നഷ്ടം ഭ്രഷ്ടാ ച ഖണ്ഡശ
അഥവാ തിരിച്ചു വന്നാലോ ? അതു കൊടുത്ത സമയത്തെപ്പോലെ പരിപൂര്‍ണമായിരിക്കില്ലെന്ന് സൂചന

            ഇങ്ങനെ രസകരമായ എത്രയോ വിശിഷ്ട ശ്ലോകങ്ങള്‍ നമ്മുടെ സാഹിത്യലോകത്ത് ഒളിമങ്ങാതെ വിലസുന്നു? അവയുടെ മനോഹാരിത അടുത്ത തലമുറകള്‍ക്കും പകര്‍ന്നുകൊടുക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്.വൃത്തത്തിലും കവിത എഴുതാമെന്ന് നമ്മുടെ കുട്ടികള്‍ മനസ്സിലാക്കുകയെങ്കിലും ചെയ്യട്ടെ .

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1