#ദിനസരികള്‍ 127


എനിക്ക് ബര്‍ണാഡ് ഷായുടെ ഫലിതങ്ങള്‍  ഇഷ്ടമാണ്. സാമ്പ്രദായിക രീതിയില്‍ പറഞ്ഞാല്‍ കുറിക്കു കൊള്ളുന്ന ചിന്തിപ്പിക്കുന്ന ചിരിപ്പിക്കുന്ന പ്രയോഗങ്ങള്‍ ധാരാളം ഷാ നടത്തിയിട്ടുണ്ട്. 1856 ല്‍ ജനിച്ച് 1950 ല്‍ മരിച്ച ഷാ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ എഴുതിയ എഴുത്തുകാരനാണ്. ഒരിക്കല്‍ ഒരു നാടകം കണ്ടുകൊണ്ടിരിക്കേ ഷാ ഉറക്കം പിടിച്ചു. നാടകശേഷം അഭിപ്രായം ചോദിക്കാനെത്തിയ നാടകകൃത്തിനോട് താങ്കള്‍ക്കുള്ള മറുപടിയാണ് എന്റെ ഉറക്കം എന്നാണ് പറഞ്ഞത് . കേവലമായ ഫലിതത്തിന്റെ അതിര്‍ത്തികളെ ഭേദിക്കുന്നില്ലേ ഷായുടെ മറുപടി ? ഇത് തമാശയാണോ അതോ എഴുത്തുകാര്‍ സദാ മനസ്സില്‍ സൂക്ഷിക്കേണ്ട മുന്നറിയിപ്പാണോ എന്നൊക്കെ സ്വയം നിശ്ചയിക്കുക. നമ്മെ ഉണര്‍ത്താനാവാത്ത , അലോസരപ്പെടുത്താത്ത , അനുഭവിപ്പിക്കാത്തവയെയൊക്കെ അവഗണിക്കുക തന്നെ വേണം എന്ന ഷായുടെ അഭിപ്രായത്തോട് എനിക്ക് യോജിപ്പുണ്ട്
            ഷായുടേതായി ഗീതാലയം ഗീതാകൃഷ്ണന്‍ വിശ്വപ്രസിദ്ധ ഫലിതങ്ങള്‍ എന്ന തന്റെ പുസ്തകത്തില്‍ കുറിച്ചിരിക്കുന്നവയില്‍ ചിലത് ചുവടേ ചേര്‍ക്കുന്നു. ഫലിതമായി കാണുന്നവര്‍ക്ക് അങ്ങനെ , അതിനപ്പുറം പോകേണ്ടവര്‍ക്ക് അങ്ങനെ.ഏതായാലും ഷായുടെ പ്രതികരണങ്ങള്‍ കുറിക്കു കൊള്ളുന്നവതന്നെയാണ്.ഷായും ചെസ്റ്റേര്‍ട്ടണും തങ്ങളുടെ ബാഹ്യമായ രൂപത്തെക്കുറിച്ച് തര്‍ക്കം നടക്കുകയായിരുന്നു. ഷാ മെലിഞ്ഞതും ചെസ്റ്റേര്‍ട്ടണ്‍ തടിച്ചു കുറുകിയതുമായിരുന്നു.തര്‍ക്കത്തിനിടെ ചെസ്റ്റേര്‍ട്ടണ്‍ ഷായോടു പറഞ്ഞു ഷാ നിങ്ങളെ കണ്ടാല്‍ ഇംഗ്ലണ്ടില്‍ കൊടുംക്ഷാമമാണെന്ന് ലോകം തെറ്റിദ്ധരിക്കും.” “നിങ്ങളെ കാണുമ്പോഴാകട്ടെ ആരെയാണതിന് കുറ്റപ്പെടുത്തേണ്ടതെന്നും അവര്‍ക്കു മനസ്സിലാകുംഷാ തിരിച്ചടിച്ചു. അടിയുറച്ച ഒരു ഐറിഷുകാരനായിട്ടും എന്താണ് റോമന്‍ കത്തോലിക്കനാവാത്തതെന്ന് ഒരാള്‍ ഷായോട് ചോദിച്ചു. ചര്‍ച്ച് ഓഫ് റോമിന് രണ്ടു പോപ്പുമാരെ ഉള്‍‌ക്കൊള്ളാനുള്ള ശക്തിയില്ല എന്നായിരുന്നു ഷായുടെ മറുപടി.ഞാനോര്‍ത്തു താങ്കള്‍ക്ക് പൂക്കള്‍ വളരെ ഇഷ്ടമാണെന്ന്. പക്ഷേ ഇവിടെ പൂക്കളൊന്നു കാണുന്നില്ലല്ലോഷായെ കാണാനെത്തിയ ഒരു മാന്യന്റെ ചോദ്യത്തിന് പൂക്കളെ എനിക്കിഷ്ടമാണ്. അതുപോലെ കുഞ്ഞുങ്ങളേയും എനിക്കിഷ്ടമാണ്. എന്നുവെച്ച് കുഞ്ഞുങ്ങളുടെ തലനുള്ളി ഞാന്‍ പാത്രങ്ങളിലിട്ടു വെക്കാറില്ല ഷാ മറുപടി പറഞ്ഞു. തിരുത്തുന്നതിന് വേണ്ടി ഒരു പുതിയ എഴുത്തുകാരന്‍ തന്റെ ഒരു കൃതി ഷായെ ഏല്പിച്ചു. തീര്‍‌ന്നോ? “ പിന്നീട് കണ്ടപ്പോള്‍ അയാള്‍ ഷായോട് അന്വേഷിച്ചു.തീര്‍ന്നു തീര്‍ന്നു.. എന്റെ പെന്‍സില്‍ ഷാ പ്രതിവചിച്ചു.

            ഷാ വചനങ്ങള്‍ ജീവിതത്തിന്റെ ഭിത്തികളില്‍ ചില്ലിട്ടു വെക്കേണ്ടവയാണ്. അടുത്തറിഞ്ഞാല്‍ ഇരുതലമൂര്‍ച്ചയുള്ള , ലക്ഷ്യവേധിയായ ആ പ്രയോഗങ്ങളില്‍ പലതും നമുക്ക് പ്രിയപ്പെട്ടവയാകും

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1