#ദിനസരികള്‍ 146
വിശ്വപൌരനായ ഗാരി ഡേവിസും നടരാജഗുരുവും തമ്മില്‍ ആദ്യമായി
കണ്ടുമുട്ടിയ സന്ദര്‍ഭം നിത്യചൈതന്യയതി തന്റെ
ആത്മകഥയായ യതിചരിതത്തില്‍ പറയുന്നത് ഇങ്ങനെയാണ്.
ഗാരി - “സര്‍ ലോകത്തുള്ള മനുഷ്യര്‍
എല്ലാവരും ഒരു സമുദായമാണെന്ന് വിശ്വസിക്കുന്നതില്‍ വല്ല തെറ്റുമുണ്ടോ ?”
നടരാജഗുരു - “അത് വെറുമൊരു പരമാര്‍ത്ഥം
മാത്രമാണ് “
ഗാരി - “ഞാന്‍ അങ്ങനെ
വിശ്വസിക്കുന്നതുകൊണ്ട് എല്ലാവരും എന്നെ ഒരു ഭ്രാന്തനായി കരുതുന്നുവല്ലോ. ഞാന്‍
വാസ്തവത്തില്‍ ഒരു ഭ്രാന്തനാണെന്ന് വരുമോ?
ഗുരു - “എങ്കില്‍ ഞാനുമൊരു ഭ്രാന്തനാണ്.
എന്റെ ഗുരുവും ഭ്രാന്തനാണ്”
നടരാജഗുരുവിന്റെ
ഗുരു ആരാണെന്ന് നമുക്കറിയാം. “നാം ജാതിഭേദം വിട്ടിട്ട് ഇപ്പോൾ ഏതാനും സംവത്സരം
കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വർഗക്കാർ നമ്മെ അവരുടെ വർഗത്തിൽപ്പെട്ടതായി
വിചാരിച്ച് പ്രവർത്തിച്ചുവരുന്നതായും അത് ഹേതുവാൽ നമ്മുടെ വാസ്തവത്തിന് വിരുദ്ധമായ
ധാരണയ്ക്ക് ഇടവന്നിട്ടുണ്ടെന്നും അറിയുന്നു. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല.
വിശേഷിച്ചും നമ്മുടെ ശിഷ്യവർഗത്തിൽനിന്നും മേൽപ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിൻഗാമിയായി
വരത്തക്കവിധം ആലുവാ അദ്വൈതാശ്രമത്തിൽ ശിഷ്യസംഘത്തിൽ ചേർത്തിട്ടുള്ളൂ എന്നും മേലും ചേർക്കുകയുള്ളൂ
എന്നും, വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ
അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു “ എന്ന് പ്രഖ്യാപിച്ച
ശ്രീനാരായണന്‍.ആ നാരായണഗുരു ഇന്ന് ഒരു വിഭാഗത്തിന്റെ മാത്രം കുത്തകയാണെന്ന്
അവകാശപ്പെടുന്നവരുടെ എണ്ണത്തിന് വര്‍ദ്ധനവുണ്ട്.
Comments