#ദിനസരികള്‍ 32


ഉള്ളൂരെഴുതിയ മഹാകാവ്യമാണ് ഉമാകേരളം. പ്രസ്തുതകാവ്യത്തില്‍ വിഭവസമൃദ്ധമായ സദ്യ കണ്ടിട്ട് കവിക്ക് തോന്നുന്നത്
                        അന്നമുണ്ട് കുളമോ? കബന്ധമു
                        ണ്ടുന്നതക്ഷിതിപിയുദ്ധഭൂമിയോ ?
                        എന്നതല്ല , പലഹാരമുണ്ട് നല്‍
            സന്നതാംഗിയുടെ ചാരുകണ്ഠമോ ? എന്നാണ്. ഇവയിലെ ശ്ലേഷങ്ങളെ ആസ്വാദകന്മാര്‍ക്ക് കൈയ്യടിച്ച് പാസ്സാക്കാന്‍ കഴിയുമോ? ഇല്ല എന്നേ സഹൃദയന് ഉത്തരം പറയാന്‍ പറ്റൂ. വിളമ്പി വെച്ചിരിക്കുന്ന ചോറു (അന്നം) കണ്ടാല്‍ കുളമാണെന്ന് കരുതുന്നവനെ കവിയെന്നല്ല ഭ്രാന്തനെന്നാണ് വിളിക്കേണ്ടതെന്ന് വൈയാകരണനായ സി വി വാസുദേവഭട്ടതിരി. കബന്ധം (ജലത്തോടുള്ള ബന്ധം, തലയറ്റ ദേഹം ) ,പലഹാരം (ഇത് ഒറ്റപ്പദമായിട്ടും പല ഹാരം എന്നി് രണ്ടു പദമായും ഗണിച്ച് ഹാരത്തിന് മുത്തുമാല എന്നും അര്‍ത്ഥം കല്പിക്കുന്നു.ഇവയിലെ ശ്ലേഷത്തിന്റെ കല്പനം അനൌചിത്യത്തിന്റെ പരമകാഷ്ഠയില്‍ എത്തി നില്ക്കുന്നു എന്നും അദ്ദേഹം തന്റെ കവനകല എന്ന പുസ്തകത്തില്‍ എഴുതുന്നു
            ഹാ പുഷ്പമേ അധിക തുംഗപദത്തിലെത്ര
            ശോഭിച്ചിരുന്നതൊരു രാജ്ഞി കണക്കയേ നീ
            ശ്രീഭൂവിലസ്ഥിരമസംശയമിന്നു നിന്റെ
            യാ ഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍ എന്ന
വീണപൂവിന്റെ ആദ്യപദ്യത്തെ ഉദാഹരിച്ചു കൊണ്ട് അദ്ദേഹം എഴുതുന്നു.:- “വീണപൂവ് ആരംഭിക്കുമ്പോള്‍ പൂവിന്റെ വീഴ്ച പലവട്ടം കണ്ടതാണെങ്കിലും നമ്മള്‍ കാണാത്ത അതിന്റെ ഒരു മുഖം കണ്ടു.നമ്മുടെ ശ്രദ്ധ ആ പുതിയ മുഖത്തില്‍ കേന്ദ്രീകൃതമാകുന്നു.ഇവിടെ വീണപൂവിനെ സിംഹാസന ഭ്രഷ്ടയായ രാജ്ഞിയോട് ഉപമിക്കുമ്പോള്‍ ഉപമാലങ്കാരവും സാര്‍ത്ഥകമാകുന്നു.
            മഹാകവികളെന്ന് പ്രഖ്യാതരായിട്ടുള്ളവരുടെ തന്നെ കൃതികളില്‍ നിന്നുള്ള  കവനകലയിലെ ഈ ഉദാഹരണങ്ങളെ ഇവിടെ ചൂണ്ടിക്കാണിക്കുവാന്‍ ഒരു കാരണമുണ്ട്. സാമാന്യബുദ്ധിക്ക് നിരക്കുന്നതും ഭാവാത്മകവുമായ ആശയങ്ങളുടെ അഭാവങ്ങളാല്‍ കവിത പാണ്ഡിത്യപ്രകടനം മാത്രമായി മാറുകയാണെങ്കില്‍ അനുവാചകന്‍ അകന്നുപോകും. ഉള്ളില്‍ കാമ്പില്ലാത്ത വെറും തുള്ളിച്ചകള്‍ക്ക് ഏറെക്കാലം പിടിച്ചുനില്ക്കാന്‍ കഴിയില്ലല്ലോ. വൃത്തബദ്ധമായി രചിക്കപ്പെട്ടിട്ടുള്ള കൃതികളില്‍ അത്തരം ഉദാഹരണങ്ങള്‍ ഏറെയുണ്ട്. പക്ഷേ ഈ ആധുനിക കാലത്തുപോലും സംസ്കൃതവൃത്തങ്ങളെ ഉപയോഗിച്ചുകൊണ്ട് മനോഹരവും മഹനീയവുമായ എത്രയോ കവിതകള്‍ ഉടലെടുത്തിരിക്കുന്നു.           

            കാര്യത്തിലേക്ക് കടക്കട്ടെ. വൃത്തബദ്ധമായി എഴുതിയാല്ആശയങ്ങളെ ശരിയായി പ്രകടിപ്പിക്കാന്കഴിയില്ലെന്നും അത് പഴയ മോഡലാണെന്നുമൊക്കെ പരിതപിക്കുന്നവരെ കാണാറുണ്ട്. വൃത്തമോ അതിന്റെ നിരാസമോ അല്ല കവിതയുടെ അളവുകോലെന്നും കവിതക്കുള്ളിലെ വിതയെയാണ് അനുവാചകന്തേടുക എന്നും അത്തരക്കാര്മനസ്സിലാക്കണം. അതുകൊണ്ട് വരി മുറിച്ചെഴുതിയാലും വൃത്തത്തിലെഴുതിയാലും കവിതയാകണമെങ്കില്‍ അതിലെ രസക്കൂട്ട് കൃത്യമായിരിക്കണമെന്നുമാത്രം .

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1