#ദിനസരികള്‍ 844




പ്രളയമാണ് മരണപ്പെയ്ത്താണ്, കേരളം വിറങ്ങലിച്ചു നില്ക്കുകയാണ്. അതൊക്കെ ശരിതന്നെയെങ്കിലും മഴയോടൊപ്പം ഒലിച്ചു പോകാന്‍ പാടില്ലാത്ത ഒരു പേര് കേരളത്തിന്റെ പൊതുമനസാക്ഷിയുടെ മുന്നില്‍ ഉയര്‍ന്നു നില്ക്കേണ്ടതുണ്ട്. മദ്യപിച്ച് വാഹനമോടിച്ച് യുവ ഐ എ എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഇടിച്ചുകൊന്ന കെ എം ബഷീര്‍ എന്ന പേര്. ഇടക്കിടയ്ക്ക് ആരെങ്കിലുമൊക്കെ ഈ പേര് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കണമെന്ന് ഞാന്‍ വിചാരിക്കുന്നു. കാരണം ഒരു പ്രളയത്തിലും മുപ്പത്തിയഞ്ചു വയസ്സു മാത്രം പ്രായമായ ഒരു ചെറുപ്പക്കാരന്റെ കൊലപാതകം മുങ്ങിപ്പോകരുത്. 
പോലീസും മറ്റ് അധികാരികളും കൂടി ഒരു ശിക്ഷ പോലും ലഭിക്കാനിടയില്ലാത്ത വിധത്തില്‍ ശ്രീറാമിനെ നിയമപരമായി സഹായിച്ചു കഴിഞ്ഞു.മദ്യപിച്ചിട്ടുണ്ടെന്ന് പരിശോധിച്ച ഡോക്ടര്‍  സംശയം പ്രകടിപ്പിച്ചിട്ടും പരിശോധിക്കുവാനോ ആവശ്യമായ തെളിവുകളുണ്ടാക്കുവാനോ തയ്യാറാകാത്ത പോലീസാണ് ഈ കേസിലെ ഒന്നാമത്തെ പ്രതിയെന്ന് നിസ്സംശയം പറയാം.എന്നാല്‍ പരിണത പ്രജ്ഞനായ ഡോ ബി ഇക്ബാല്‍ കഴിഞ്ഞ ദിവസം തന്റെ ഫേസ് ബുക്കു പേജില്‍ എഴുതിയ ഒരു കുറിപ്പ് ഈ സംഭവത്തിന്റെ മറ്റൊരു വശത്തെക്കൂടി അനാവരണം ചെയ്യുന്നുണ്ട്. ആകുറിപ്പ് ഞാനിവിടെ പകര്‍ത്തുന്നു :- ഡോ ശ്രീറാം വെങ്കിട്ടരാമ ഐ എ എസ് മദ്യലഹരിയി ബോധമില്ലാതെ ഡ്രൈവ് ചെയ്തിരുന്ന കാറിടിച്ച് സൌമ്യനും മികച്ച പത്രപ്രവത്തകനുമായ് കെ എം ബഷീ കൊല്ലപ്പെട്ടതിനെ തുടന്നുണ്ടായി കൊണ്ടിരിക്കുന്ന സംഭവവികാസങ്ങ മലയാളികളുടെ നീതി ബോധത്തിനും ധാമ്മികതക്കും നേരെ കടുത്ത വില്ലുവിളിക ഉയത്തികൊണ്ടിരിക്കയാണ്.
മദ്യപരിശോധന മനപൂവ്വം വൈകിച്ച് കുറ്റവാളിയെ രക്ഷപ്പെടുത്താ ശ്രമിച്ച പോലീസുകാരെ കോടതി തന്നെ വിമശിച്ചിട്ടുണ്ട്.
ശ്രീറാമിനെ ആദ്യം പരിശോധിച്ച ജനറലാശുപത്രിയിലെ ഡോക്ട ശ്രീറാമിനെ മദ്യം മണത്തെന്ന് പറയുന്നുണ്ടെങ്കിലും രക്തപരിശോധന നടത്താ ശ്രമിച്ചില്ല. ഡോ ശ്രീറാമിനെ പിന്നീട്‌ ചികിത്സിച്ച സ്വകാര്യ ആശുപത്രി അധികൃതരും ഇപ്പോ മെഡിക്ക കോളേജിലെ ഡോക്ടമാരും വൈദ്യ ശാസ്ത്ര ധാമ്മികത നിരന്തരം ലംഘിച്ച് നിഷ്കളങ്കനായ ഒരു യുവാവിനെ കൊലചെയ്ത ഡോക്ട കൂടിയായ ഐ എ എസ് ഓഫീസറെ രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നത്.
ശ്രീറാമിന് വിഷാദരോഗം ബാധിച്ചിട്ടുണ്ടെന്നും ചികിത്സ ആവശ്യമാണെന്നും ഡോക്ടമാ പറഞ്ഞതായി റിപ്പോട്ട് ചെയ്യപ്പെട്ടിരുന്നു. ബഷീറിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മാനസികാവസ്ഥ ഇവക്ക് പ്രശ്നമല്ലായിരിക്കാം. ഏറ്റവും അവസാനം അപകടത്തി പെടുന്നവക് തലക്ക് പരിക്ക് പറ്റുമ്പോ അപൂവ്വമായി കാണപ്പെടുന്ന Retrograde Amnesia എന്ന മറവി വൈകല്യം ഡോ ശ്രീറാമിനു ബാധിച്ചിട്ടുണ്ടെന്ന് മെഡിക്ക ബോഡ് രേഖപ്പെടുത്തിയതായി അറിയാ കഴിഞ്ഞു. പരിക്ക് പറ്റുന്നതിന് മുപുള്ള കാര്യങ്ങമ്മിച്ചെടുക്കാ പറ്റാതെ വരുന്നതിനെയാണ് Retrograde Amnesia എന്ന് പറയുക. ഇനിപ്പോ പിന്നീടുള്ള വിവരങ്ങളും മറന്ന് പോകുന്ന Anterograde Amnesia എന്ന ഓമ്മ തകരാറുകൂടി ഡോ ശ്രീറാമിന് സംഭവിച്ചിട്ടുണ്ടെന്ന് പറയാനുള്ള സാധ്യതയും തള്ളികളയാനാവില്ല. ഡോക്ടമാരുടെ സഹായത്തോടെ ശ്രീറാം എന്ത് മറന്നതായി ഭാവിച്ചാലും അദ്ദേഹം കാട്ടിയ കൊടിയ തെറ്റിനെ മറക്കാ കേരള സമൂഹത്തിനാവില്ല.
രോഗ ചികിത്സയിലും രോഗികളോടുള്ള പെരുമാറ്റത്തിലുമെല്ലാം മെഡിക്ക പ്രൊഫഷ പിന്തുടരേണ്ട നൈതിക പെരുമാറ്റരീതി എന്തൊക്കെയെന്ന് ലോക മെഡിക്ക അസോസിയേഷനും ഇന്ത്യ മെഡിക്ക കൌസിലും വ്യക്തമായ നിദ്ദേശങ്ങകിയിട്ടുണ്ട്. ഡോക്ടമാ ചെയ്യുന്ന അധാമ്മിക പ്രവത്തനങ്ങളും ചതിയും വഞ്ചനയും അധികൃതക്ക് റിപ്പോട്ട് ചെയ്യാ അതെപ്പറ്റി അറിയാവുന്ന മറ്റ് ഡോക്ടമാ ബാധ്യസ്ഥരാണെന്ന് പെരുമാറ്റ ചട്ടത്തി വ്യക്തമാക്കിയിട്ടുണ്ട് .
World Medical Association International Code of Medical Ethics states that “A physician shall…report to the appropriate authorities those physicians who practice unethically or incompetently or who engage in fraud or deception”
Medical Council of India Code of Medical Ethical Regulations 2 (Amended up to 2016) states that “A Physician should expose, without fear or favour, incompetent or corrupt, dishonest or unethical conduct on the part of members of the profession.”
അതോടൊപ്പം മനുഷ്യാവകാശങ്ങ സംരക്ഷിക്കാ വൈദ്യലോകം എല്ലാ സാഹചര്യങ്ങളിലും ബാധ്യസ്ഥരാണെന്നും വൈദ്യ ധാമ്മികതാ പെരുമാറ്റ ചട്ടം പറയുന്നു..
 Medical Council of India.J(The physician shall not aid or abet torture nor shall he be a party to either infliction of mental or physical trauma or concealment of torture inflicted by some other person or agency in clear violation of human rights
കേരളത്തിലെ വൈദ്യലോകം മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച പ്രസ്തുത സംഭവത്തി ഇതുവരെ പ്രതികരിച്ചിട്ടില്ല. നീതിന്യായം നടപ്പിലാക്കാ ബാദ്ധ്യസ്ഥ കൂടിയായ ഉയന്ന ഉദ്യോഗസ്ഥനായ ഒരു ഡോക്ട കുറ്റകൃത്യം ഒളിപ്പിക്കുന്നതിനും അഹമായ ശിക്ഷയി നിന്നും രക്ഷപ്പെടുന്നതിനുമായി നടത്തിവരുന്ന ശ്രമങ്ങക്ക് വൈദ്യലോകത്തെ ഒരു വിഭാഗം കൂട്ടു നിക്കയാണെന്ന് പൊതു സമൂഹം കരുതുന്നു.
വൈദ്യശാസ്ത്ര ധാമ്മികതയുടെ അടിസ്ഥാനത്തി ശ്രീറാം വെങ്കിട്ടരാമ നടത്തിയ കുറ്റകൃത്യത്തെ തുടന്ന് വൈദ്യലോകത്തിന്റെ ഭാഗത്തുണ്ടായികൊണ്ടിരിക്കുന്ന അധാമ്മികതകളെപറ്റി പ്രതികരിക്കാ ഡോക്ടമാരുടെ സംഘടനകളും സാമൂഹ്യ പ്രതിബദ്ധതയുള്ള ഡോക്ടമാരും തയ്യാറാവേണ്ടതാണ്. അല്ലെങ്കി പികാലത്ത് ഈ കുറ്റകൃത്യത്തി നമുക്കും പങ്കുണ്ടെന്ന് ചരിത്രം വിധിയെഴുതു (08/09/2019 )”
            കേരളത്തിലാകെ ഇത്രയും കോളിളക്കമുണ്ടാക്കിയ ഒരു കേസായിട്ടും പൊതുജനങ്ങളാകെ ശ്രദ്ധിക്കുമെന്ന് ഉറപ്പുണ്ടായിട്ടും എത്ര ലാഘവത്തോടെയാണ് കേസ് അട്ടിമറിക്കുള്ള അവസരങ്ങളും അതിനു വേണ്ടിയുള്ള പുതിയ പുതിയ സാങ്കേതികത്വങ്ങളുടെ വാദമുഖങ്ങളും സൃഷ്ടിക്കപ്പെടുന്നതെന്ന് നോക്കുക! പോലീസിന്റെ തെമ്മാടിത്തരങ്ങള്‍ നാം ആവോളം ചര്‍ച്ച ചെയ്തതാണ്. കോടതിയും വളരെ കര്‍ശനമായിത്തന്നെയാണ് പോലീസിനെ കൈകാര്യം ചെയ്തത് എന്നതും ഓര്‍ക്കുക
            എന്നാല്‍ ഇവിടെ ഡോക്ടര്‍ ബി ഇക്ബാല്‍ ചൂണ്ടിക്കാണിക്കുന്നത് നാമിത്ര നാളും അത്രക്കൊന്നും ചര്‍ച്ച ചെയ്യാത്ത ഒരു വിഷയത്തെയാണ്. അധികാരസ്ഥാനങ്ങളുടെ നിര്‍‌ദ്ദേശങ്ങള്‍ക്കു വഴങ്ങി എത്ര സമര്‍ത്ഥമായാണ് നമ്മുടെ മെഡിക്കല്‍ രംഗം കേസുകളെ വഴിതിരിച്ചു വിടാനും അട്ടിമറിക്കാനുമുള്ള ശ്രമങ്ങള്‍ നടത്തുന്നത് ? വളരെ സജീവമായ ശ്രദ്ധയോടെ നമ്മുടെ വൈദ്യ രംഗത്ത് നിലനില്ക്കുന്ന മൂല്യരാഹിത്യത്തെക്കൂടി ചര്‍ച്ച ചെയ്യണമെന്ന് ഇക്ബാല്‍ ഓര്‍മ്മപ്പെടുത്തുന്നു.പൊതുസമൂഹം ഇനി പ്രതികരിക്കേണ്ടത് മനുഷ്യത്വം തൊട്ടു തെറിച്ചിട്ടില്ലാ ഇത്തരം രാക്ഷസീയതകളോടു കൂടിയാണ്.ശ്രീറാം വെങ്കിട്ടരാമനോടൊപ്പം പോലീസും ഒത്തു കളിച്ച ആരോഗ്യവിശാരദന്മാരും വിചാരണ ചെയ്യപ്പെടുക തന്നെ വേണം.
           

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1