#ദിനസരികള്‍ 189
“ആര്യ! മുൻപരിചയങ്ങൾ
നൽകിടും
ധൈര്യമാർന്നു പറയുന്നു മദ്ഗതം,
കാര്യമിന്നതയി! കേൾക്കുമോ കനി-
ഞ്ഞാര്യമാകിലുമനാര്യമാകിലും?
ധൈര്യമാർന്നു പറയുന്നു മദ്ഗതം,
കാര്യമിന്നതയി! കേൾക്കുമോ കനി-
ഞ്ഞാര്യമാകിലുമനാര്യമാകിലും?
പാരമുള്ളിലഴലായി, ജീവിതം
ഭാരമായി, പറയാതൊഴിക്കുകിൽ
തീരുകില്ല, ധരയിൽ ഭവാനൊഴി-
ഞ്ഞാരുമില്ലതുമിവൾക്കു കേൾക്കുവാൻ.
ഭാരമായി, പറയാതൊഴിക്കുകിൽ
തീരുകില്ല, ധരയിൽ ഭവാനൊഴി-
ഞ്ഞാരുമില്ലതുമിവൾക്കു കേൾക്കുവാൻ.
ആഴുമാർത്തിയഥവാ
കഥിക്കിലീ-
യൂഴമോർത്തിടുമതന്യഥാ ഭവൻ,
പാഴിലോതിടുകയോ വിധിക്കു ഞാൻ
കീഴടങ്ങി വിരമിക്കയോ വരം?
യൂഴമോർത്തിടുമതന്യഥാ ഭവൻ,
പാഴിലോതിടുകയോ വിധിക്കു ഞാൻ
കീഴടങ്ങി വിരമിക്കയോ വരം?
തന്നതില്ല
പരനുള്ളു കാട്ടുവാ-
നൊന്നുമേ നരനുപായമീശ്വരൻ
ഇന്നു ഭാഷയതപൂർണ്ണമിങ്ങഹോ
വന്നുപോം പിഴയുമർത്ഥശങ്കയാൽ!
നൊന്നുമേ നരനുപായമീശ്വരൻ
ഇന്നു ഭാഷയതപൂർണ്ണമിങ്ങഹോ
വന്നുപോം പിഴയുമർത്ഥശങ്കയാൽ!
മുട്ടുമെന്നഴലറിഞ്ഞിടായ്കിലു
തെറ്റിയെൻ ഹൃദയമാര്യനോരുകിൽ
ചെറ്റുമേ പൊറുതിയില്ല പിന്നെ ഞാൻ
പറ്റുകില്ലറിക മണ്ണിൽ വിണ്ണിലും”
തെറ്റിയെൻ ഹൃദയമാര്യനോരുകിൽ
ചെറ്റുമേ പൊറുതിയില്ല പിന്നെ ഞാൻ
പറ്റുകില്ലറിക മണ്ണിൽ വിണ്ണിലും”
നളിനി. ഇടക്കിടക്ക് വായിക്കാറുള്ളവയുടെ പട്ടികയിലാണ് കുമാരനാശാന്റെ
ഈ ഖണ്ഡകാവ്യത്തിന്റെ സ്ഥാനം.ദിവാകരനെക്കാള്‍ നളിനിയോട് ഇഷ്ടം. എന്നു മാത്രവുമല്ല ,
ദിവാകരന്‍ കുറച്ച് ‘ജാഡ’ കാണിച്ചുവോ എന്ന് സംശയവുമുണ്ട്.ഒന്നുറപ്പ്.
അത്ര പരിശുദ്ധനൊന്നുമല്ല ദിവാകരന്‍. നളിനിയുടെ മുമ്പിലെ പ്രകടനം അങ്ങനെ
ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു.സന്നവാസനനഹോ മറന്നു മുന്നമുള്ളതഖിലം എന്ന്
ആശാന്‍ നളിനിയെക്കൊണ്ട് പറയിപ്പിക്കുന്നുണ്ടെങ്കിലും അങ്ങനെ എല്ലാം മറന്നവനായിരുന്നോ
ഈ യുവയോഗി? അല്ലെന്നു
തെളിവുണ്ട്. എട്ടാമത്തെ ശ്ലോകത്തിലെ പുരപുഷ്പവാടിയെക്കുറിച്ച് ദിവാകരന്‍
സ്മരിക്കുന്നില്ലേ ? അതു
സൂചിപ്പിക്കുന്നത് , ഭൂതകാലത്തെയാകമാനം ദഹിപ്പിച്ചവനല്ല ഈ യോഗി എന്നുതന്നെയല്ലേ ? പക്ഷേ ദിവാകരന്‍ അഭിനയിക്കുന്നത്
എല്ലാം മറന്നവനായിട്ടാണ്. കേവലം അഞ്ചോ പത്തോ കൊല്ലത്തിനകം തന്റെ കളിക്കൂട്ടുകാരിയെ
മറക്കുക എന്നുപറഞ്ഞാല്‍ത്തന്നെ അതിലൊരു അസ്വാഭാവികതയില്ലേ ? നളിനി കാണിക്കുന്ന തീവ്രത
ദിവാകരനില്ലെന്നു ചിന്തിക്കുന്നതാണ് ശരിയെന്നു തോന്നുന്നു. അങ്ങനെയെങ്കില്‍
എന്തുകൊണ്ടാണ് ദിവാകരനെപ്പോലെ ഒരു കഥാപാത്രത്തെ ആശാന്‍ സൃഷ്ടിച്ചുവെച്ചത് ? ചിത്തമാം വലിയ വൈരി കീഴമര്‍ന്നത്തല്‍
തീര്‍ന്ന യമി എന്നൊക്കെ പാവം ആശാന്‍ പറയുമ്പോഴും അതിനൊന്നും വിശ്വസനീയമായ
ഒരടിത്തറയില്ല എന്നുതന്നെയാണ് എനിക്കു തോന്നുന്നത്. ഇതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്
ദിവാകരന്‍ അത്ര സാധുവല്ല എന്ന്.എന്തായാലും നളിനിയുടെ പക്ഷത്തു നിന്നുകൊണ്ട് ഈ കൃതി ഒരിക്കല്‍ക്കൂടി കേരളം
വായിക്കേണ്ടിയിരിക്കുന്നു.
Comments