Posts

  പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ നിന്റെ മക്കളി ൽ ഞാനാണു ഭ്രാന്ത ൻ ! പന്ത്രണ്ടു രാശിയും നീറ്റുമമ്മേ നിന്റെ മക്കളി ൽ ഞാനാണനാഥ ന്‍ -                 തൊണ്ണൂറുകളുടെ തുടക്കത്തില്‍ കേരളമാകെ പടര്‍ന്നുപിടിച്ച ഒരു കവിതയായിരുന്നു വി മധുസുദനന്‍ നായരുടെ നാറാണത്തുഭ്രാന്തന്‍ ! മനോഹരമായ ശബ്ദത്തില്‍ കവി തന്നെ ആലപിക്കുന്ന കസെറ്റുകള്‍ കൂടി പുറത്തു വന്നതോടെ 1986 ല്‍ എഴുതപ്പെട്ട കവിത പ്രശസ്തിയുടെ പരമാവധിയിലേക്ക് എത്തി.               മനോഹരമായി നിബന്ധിക്കപ്പെട്ട പദസംഘാതങ്ങള്‍ ! ആരേയും ആകര്‍ഷിക്കുകയും ഏറ്റുപാടാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന താളാത്മകത !   ഓരോ ശിശു രോദനത്തിലും കേള്‍പ്പു ഞാ - നൊരു കോടിയീശ്വര വിലാപം , ഓരോ കരിന്തിരിക്കണ്ണിലും കാണ്മൂ ഞാന്‍ ഒരു കോടി ദേവനൈരാശ്യം എന്നെല്ലാം കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുന്ന പ്രതിഷേധാത്മകത - അങ്ങനെ പല കാരണങ്ങള്‍ കൊണ്ടും ഈ കവിത ഏറെക്കാലം മനസ്സില്‍ ഹരിതാഭ പടര്‍ത്തി പരിലസിച്ചു നിന്നു. ഇപ്പോള്‍ ഏറെക്കാലത്തിനുശേഷം ...
  എം എന്‍ കാരശ്ശേരിയോട് പ്രതിപത്തിയൊന്നുമില്ലെങ്കിലും അദ്ദേഹം എഴുതിയ ഒരു പുസ്തകം പക്ഷേ നമ്മള്‍ മനസ്സിരുത്തി ഒന്ന് വായിച്ചുനോക്കേണ്ട സന്ദര്‍‌ഭം ഇതാണ് എന്ന് കരുതുന്നു. ഇസ്ലാമിക രാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു എന്നാണ് പുസ്തകത്തിന്റെ പേര്, മാതൃഭൂമിയാണ് പ്രസാധകര്‍. പുസ്തകത്തില്‍ മൌദുദിയും മതേതരത്വവും എന്ന പേരിലൊരു ലേഖനമുണ്ട്. ജമായത്തെ ഇസ്ലാമിയുടെ സ്ഥാപകനായ അബുല്‍ അ്ആലാ മൌദൂദി , മതേതരത്വം എന്ന മാനവികബോധത്തോട് സ്വീകരിച്ചുപോന്ന നിലപാടിനെക്കുറിച്ചാണ് പ്രസ്തുത ലേഖനം ചര്‍ച്ച ചെയ്യുന്നത്.             ജനാധിപത്യത്തിനും മതേതരത്വത്തിനും മൌദൂദി യാതൊരു തരത്തിലുള്ള അംഗീകാരവും നല്കുന്നില്ല. :-   “ മുസല്‍മാന്‍മാരെ സംബന്ധിച്ചിടത്തോളം ഞാനിതാ അവരോട് തുറന്നു പറയുന്നു. ആധുനിക മതേതര ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഈമാനിനും കടവിരുദ്ധമാണ്. നിങ്ങള്‍ അതിന്റെ മുന്നില്‍ സര്‍വ്വാത്മനാ തലകുനിക്കുകയാണെങ്കില്‍ നിങ്ങളുടെ വിശുദ്ധ ഖുറാനെ പുറകോട്ട് വലിച്ചെറിയലായിരിക്കും ഫലം. നിങ്ങളതിന്റെ സ്ഥാപനത്തിലും നടത്തിപ്പിലും പങ്കു വഹിക്കുകയാണെങ്കില്‍ നിങ്ങളുടെ തിരുദൂതനോട് ...
  മുസ്ലിം ഉമ്മത്ത് , എനിക്കു തോന്നുന്നു , കരുതിയിരിക്കേണ്ടത് ഹിന്ദുത്വവാദികളേയോ മറ്റ് അനിസ്ലാമിക പ്രതികൂല ശക്തികളേയോ അല്ല മറിച്ച് അവരുടെ തന്നെ നേതൃത്വത്തെയാണ്. സാമാന്യബുദ്ധിക്ക് നിരക്കാത്ത , നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ , ഒരന്തവും കുന്തവുമില്ലാത്ത, അത്തരം നേതാക്കന്മാര്‍ ഉണ്ടാക്കുന്ന അപകടം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. അക്കൂട്ടത്തില്‍   മതാചാര്യന്മാരായി വേഷം കെട്ടി വരുന്നവരുടെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത്. എന്തൊക്കെയാണ് അവര്‍ പ്രസംഗിച്ചു കൂട്ടുന്നത് ? ലോകം കാണുന്നുവെന്ന എന്തെങ്കിലും ഒരു ബോധം ഇവരെ അലട്ടാറുണ്ടെന്ന് തോന്നുന്നില്ല. ദൈവത്തെ വിശ്വസിക്കുവാന്‍ പഠിപ്പിക്കുന്നതും അതിനുവേണ്ടുന്ന കര്‍മ്മങ്ങളെക്കുറിച്ചുമൊക്കെയുള്ള മതപരമായ അനുശാസനങ്ങള്‍ പഠിപ്പിച്ചുകൊടുക്കുന്നതിലല്ല പ്രശ്നം. മറിച്ച് ആധുനിക ചികിത്സ സ്വീകരിക്കരുത് എന്നു തുടങ്ങി ചൊവ്വാഴ്ച കള്ളു കുടിക്കാനുള്ള ദിവസമാണ് എന്നുവരെയുള്ള പ്രഘോഷണങ്ങള്‍ , മുജാഹിദ് ബാലുശേരി മുതല്‍ റഹ്മത്തുള്ള ഖ്വാസിമി ഉസ്താദ് വരെയുള്ള ഒരു കൂട്ടം പ്രഭാഷകര്‍ ! എന്തൊക്കെയാണ് ഇവര്‍ വിളിച്ചു പറയുന്നത് ? അവര്‍ പറയുന്നത് വേദവാക്യമായി എടുത്ത് ശിരസ്സിലേറ്റി നടക...
  കം തകം പാതകം വാഴക്കൊലപാതകം നേത്രവാഴക്കൊലപാതകം അന്തര്‍‌നേത്രവാഴക്കൊലപാതകം ജഗദന്തര്‍‌നേത്രവാഴക്കൊലപാതകം അന്തര്‍‌നേത്രവാഴക്കൊലപാതകം നേത്രവാഴക്കൊലപാതകം വാഴക്കൊലപാതകം പാതകം തകം കം അയ്യപ്പപ്പണിക്കരുടെ ഏറെ (കു)പ്രസിദ്ധി നേടിയ ഒരു കവിതയാണ് മുകളിലുദ്ധരിച്ച കം തകം. ഈ കവിതയെക്കുറിച്ച് ഡോക്ടര്‍ എം എം ബഷീര്‍ തന്റെയൊരു അനുഭവം പങ്കുവെയ്ക്കുന്നുണ്ട്. ഒരിക്കല്‍ ബഷീറുമായി അയ്യപ്പപ്പണിക്കര്‍ സ്വന്തം വീട്ടിലേക്ക് നടക്കുകയായിരുന്നു. അപ്പോള്‍ അദ്ദേഹം പണിക്കരോട് “ സര്‍ എന്തിനാണ് കം തകം പാതകം പോലെയുള്ള പൊട്ടക്കവിതകള്‍ എഴുതുന്നതെന്ന് “ എന്ന് ചോദിച്ചു. അതിന്റെ അയ്യപ്പപ്പണിക്കര്‍ അല്പം വിശദമായിത്തന്നെയാണ് മറുപടി പറഞ്ഞത് :- “ ബഷീറേ ,അത് വെറുമൊരു നേരംപോക്കിന് എഴുതിയതല്ല.ഞാന്‍ അമേരിക്കയില്‍ പോയി വന്നപ്പോള്‍ ചിലര്‍ എന്നെ ഭീഷണിപ്പെടുത്തി.ഞാന്‍ അമേരിക്കന്‍ ചാരനാണ്, അമേരിക്കന്‍ പണം കൊണ്ടാണ് കേരള കവിത നടത്തുന്നത് എന്നെല്ലാം എനിക്ക് ഭീഷണിക്കത്തുകള്‍ കിട്ടിക്കൊണ്ടിരുന്നു. കൊന്നുകളയും കൊലപാതകം മരണം ഇതൊക്കെ ആലോചിച്ചാണ് ഞാന്‍ ഏറെക്കാലം നടന്നത്.മരണത്തെക്കുറിച്ചുള്ള ചിന്ത എന്നെ വല്ലാതെ അലട്ടി. അ...
  രസികത്തം കൊണ്ടും വികടത്തം കൊണ്ടും എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു കവിയാണ്. ഇത്തിരി പഴഞ്ചനാണ്. കാലം എ.ഡി.  962 മുതല്‍ 1019 വരെയാണ് ജീവിതകാലം.   “ കുലശേഖര സാമ്രാജ്യത്തിലെ ഭാസ്കര രവിവര്‍മ്മന്റെ നര്‍മ്മ സചിവനും ഫലിതരസികനും അഭിനയ രഹസ്യ വേദിയും ഉഭയ ഭാഷാ കവിയുമായ തോലനെപ്പറ്റി കേട്ടിട്ടില്ലാത്ത കേരളീയര്‍ ഉണ്ടായിരിക്കുകയില്ലല്ലോ “ എന്നാണ് ആ കവിയെ കേരള സാഹിത്യ ചരിത്രത്തില്‍ ഉള്ളൂര്‍ അവതരിപ്പിക്കുന്നത്.   ഉള്ളൂര്‍ എടുത്തു പറഞ്ഞ ഗുണങ്ങള്‍ തന്നെയാണ് തോലനെ എനിക്കും പ്രിയങ്കരനാക്കിയത്.               തോലനു ആ പേരു വന്നതിന്റെ പിന്നിലും ഒരു കഥയുണ്ട്. വൃഷലിയായ ചക്കിയുമായുണ്ടായ അവിഹിത ബന്ധം കാരണം ഭ്രഷ്ടനായി. അങ്ങനെ ബ്രഹ്മചര്യത്തിന്റെ ലക്ഷണമായി ധരിച്ചുകൊണ്ടു നടന്നിരുന്ന തോല്‍ ഉപേക്ഷിക്കേണ്ടി വന്നുവത്രേ ! ആ തോല്‍ സ്വയം പറിച്ചു കളഞ്ഞതുകൊണ്ട് തോലന്‍ എന്ന പേരുറച്ചു എന്നാണ് കഥ. തോലനെക്കുറിച്ച് ഞാന്‍ ആദ്യം കേള്‍ക്കുന്നത് വകയിലൊരു കാരണവരില്‍ നിന്നാണ്. തോലന്റേത് എന്നു പറഞ്ഞ് അങ്ങേര് എനിക്കൊരു ശ്ലോകാര്‍ദ്ധം ചൊല്ലിത്തന്നു   “ മു...
  കര്‍ണനെക്കുറിച്ചാലോചിക്കുകയായിരുന്നു. എന്തിനായിരുന്നു മഹാഭാരതത്തില്‍ അങ്ങനെയൊരു കഥാപാത്രം എന്ന ചോദ്യം കര്‍ണനെ പരിചയപ്പെട്ട അന്നുമുതല്‍ മനസ്സിലുണ്ട്. ആ ചോദ്യത്തിന് സത്യത്തില്‍ ഇന്നും കൃത്യമായ ഒരുത്തരം എനിക്ക് പറയാന്‍ കഴിയുന്നില്ല.               ഒരു കഥാപാത്രം എന്ന നിലയില്‍ വ്യാസന്‍ കര്‍ണന്റെ സൃഷ്ടിയില്‍ പുലര്‍ത്തിയ സൌന്ദര്യാത്മകമായ നീതിബോധം അപാരമാണെന്ന് പറയാതെ വയ്യ. നീതിമാന്‍ , ധര്‍മ്മിഷ്ഠന്‍ , ദാനശീലന്‍ തുടങ്ങി സത്ഗുണസമ്പന്നമായ സ്വഭാവവിശേഷങ്ങള്‍ ! ആയോധന കലകളില്‍ ആരേയും അതിശയിപ്പിക്കുന്ന കൈവഴക്കം. ചാഞ്ചല്യമില്ലാത്ത പ്രജ്ഞ !   ഒരു പക്ഷേ   മഹാഭാരതത്തില്‍ വ്യാസന്‍ അവതരിപ്പിച്ച മറ്റേതൊരു   കഥാപാത്രത്തിനും സമശീര്‍ഷ്കനായി തെളിഞ്ഞു വിലസുകയാണ് കര്‍ണന്‍ എന്ന് നിസ്സംശയം പറയാം.   പാത്രസൃഷ്ടിയിലെ ഈ പ്രത്യേക പരിവേഷങ്ങളെയെല്ലാം അംഗീകരിക്കുമ്പോള്‍ തന്നെ എന്തിനായിരുന്നു അങ്ങനെയൊരു സൃഷ്ടി എന്ന ചോദ്യം കൂടുതല്‍‌ പ്രസക്തമാകുകയാണ്. ചെത്തിമിനുക്കിയെടുത്ത ഒരു രത്നം കുപ്പത്തൊട്ടിയില്‍ ഇട്ടതുപോലെയാണ് കര്‍ണനെ മഹാഭാരതത്തില്...