Posts

Showing posts from March 30, 2025
  വീണ വിജയനെതിരെ എസ് എഫ് ഐ ഒ കുറ്റപത്രം സമര്‍‌പ്പിച്ചതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഒന്നോടിച്ചു നോക്കിയാല്‍ മനസ്സിലാകുന്ന ഒരു കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ തേജോവധം ചെയ്യാനുള്ള അവസരം ഉണ്ടാക്കുക എന്നതുമാത്രമാണെന്ന് മനസ്സിലാകും.   " വീണ വിജയനെതിരെ കുറ്റപത്രം , മുഖ്യമന്ത്രി പ്രതിക്കൂട്ടില്‍ "  എന്നാണ് ഒരു പത്രം വെണ്ടയ്ക്ക നിരത്തിയത്. പിന്നാലെ ബി ജെ പിയുടെ പുതിയ പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ,  പിണറായി രാജി വെയ്ക്കണം എന്നാവശ്യപ്പെടുകയും പ്രതിപക്ഷ നേതാവ്   വി ഡി സതീശന്‍ അതേറ്റുപാടുകയും ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി. എസ് എഫ് ഐ ഒ യെ , ഇ ഡി പോലെയുള്ള മറ്റു കേന്ദ്ര ഏജന്‍സികളെപ്പോലെ തന്നെ രാഷ്ട്രീയമായി ഉപയോഗിച്ചുകൊണ്ട് കെട്ടിച്ചമച്ച ഈ കേസ് ഉന്നംവെയ്ക്കുന്നത്   വീണയെയല്ല , മുഖ്യമന്ത്രി പിണറായി വിജയനേയും അതുവഴി സി പി എമ്മിനേയുമാണ്.                         സംസ്ഥാന സര്‍ക്കാറിനോ മുഖ്യമന്ത്രിക്കോ   സിഎംആര്‍എല്‍   ഉം എക്‌സാലോജിക്സു...
              ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടത്തിയ ഗാനമേളയില്‍ വിപ്ലവഗാനം പാടി എന്നാരോപിച്ച് കോണ്‍ഗ്രസിന്റെ ഒരു നേതാവ് നല്കിയ പരാതിയില്‍ എന്തു നടപടിയെടുത്തു എന്ന് കോടതി ചോദിച്ച പാടെ ഗായകന്‍ അലോഷിയേയും ഉത്സവ കമ്മറ്റി ഭാരവാഹികളേയും പ്രതി ചേര്‍ത്ത് കേസെടുത്ത കേരള പോലീസിന്റെ തല പരിശോധിക്കുക തന്നെ വേണം. കോടതി ചോദിച്ചു എന്നൊരൊറ്റക്കാരണത്താല്‍ ഒരന്തവും കുന്തവുമില്ലാതെ കേസെടുത്ത പോലീസിന്റെ നടപടി തികച്ചും അപലപനീയമാണ്.             ക്ഷേത്രങ്ങളിലെ ഉത്സവവുമായി ബന്ധപ്പെട്ട് ധാരാളം പരിപാടികള്‍ പൊതുജനങ്ങള്‍ക്കായി നമ്മുടെ നാട്ടില്‍ നടത്തി വരാറുണ്ട്. അത് നടത്തുന്നതാകട്ടെ ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും യാതൊരു വിധത്തിലുള്ള തടസ്സങ്ങളും ഉണ്ടാക്കാതെയാണ്. ക്ഷേത്രങ്ങളില്‍ ഉത്സവാഘോഷ കമ്മറ്റികള്‍ രൂപീകരിച്ചു കൊണ്ടാണ് ഇത്തരത്തില്‍ അനുബന്ധപരിപാടികള്‍ നടത്താറുള്ളത്. പൊതുപ്രസക്തിയുള്ള നാടകങ്ങള്‍ , ഭക്തി   –   ഭക്ത്യേതര ഗാനമേളകള്‍ , മതേതര പരിപാടികള്‍ തുടങ്ങി തികച്ചും സാമൂഹ്യ പ...
  ആര്‍ എസ് എസിന്റെ ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തില്‍ മനുസ്മൃതിക്കുള്ള പങ്ക് വളരെയേറെ പ്രധാനപ്പെട്ടതാണ്.   മനുസ്മൃതിയെ ആധാരമാക്കിയുള്ള നിയമസംഹിതയാണ് ഹിന്ദുത്വ രാജ്യത്തില്‍ നിലവില്‍ വരേണ്ടതെന്നും ഇന്ത്യന്‍ ഭരണഘടനയെ അതുകൊണ്ടുതന്നെ തള്ളിക്കളയേണ്ടതാണെന്നുമാണ് ആര്‍ എസ് എസിന്റെ പ്രഖ്യാപിത നിലപാട്. അതായത് , സംഘപരിവാരത്തിന്റെ ആശയപ്രകാരം ഒരു ഹിന്ദു രാജ്യം നിലവില്‍ വന്നാല്‍ ഇന്ന് നാം അഭിമാനപുരസ്സരം നെഞ്ചേറ്റുന്ന മൂവര്‍ണക്കൊടിയും ഭരണഘടനയുമൊക്കെ അസാധുവാക്കപ്പെടും എന്നര്‍ത്ഥം. ആര്‍ എസ് എസ് അത്ര പ്രാധാന്യത്തോടെ കാണുന്ന മനുസ്മൃതിയില്‍ സ്ത്രീധര്‍മ്മത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു ഭാഗമുണ്ട്. ആര്‍ എസ് എസ് വിഭാവനം ചെയ്യുന്ന ഹിന്ദു രാജ്യം നടപ്പിലാക്കപ്പെട്ടാല്‍ ഇതര മതവിശ്വാസികളോടുള്ള സമീപനം എന്തായിരിക്കുമെന്ന് നമുക്ക് ധാരണയുണ്ട്. എന്നാല്‍ സ്തീകളുടെ അവസ്ഥ എന്തായിരിക്കും എന്നറിയണമെങ്കില്‍ സ്ത്രീധര്‍മ്മത്തെക്കുറിച്ച് പറയുന്ന ഭാഗം ഒന്ന് വായിച്ചു നോക്കണം.               മനുസ്മൃതി അഞ്ചാം അധ്യായത്തിലെ 147 മുതല്‍ 169 വരെയുള്ള ശ്ലോകങ്ങളാണ് സ...
Image
  സി പി ഐ എം ഒരു പ്രതീക്ഷയാണ്.   എല്ലാ അര്‍ത്ഥത്തിലും മികച്ചതായതുകൊണ്ടല്ല അങ്ങനെ പറഞ്ഞത് , മറിച്ച് ലഭ്യമായതില്‍ ഏറ്റവും മികച്ചത് എന്നതുകൊണ്ടാണ്. അതോടൊപ്പം നിരന്തരം സ്വയം തിരുത്തുവാന്‍ മനസ്സിരുത്തുന്നുവെന്നത് ആ പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മഹത്വങ്ങളിലൊന്നാണ്. എടുത്തുപോയ ഒരു തീരുമാനം തെറ്റായിരുന്നുവെന്ന് പിന്നീട് ബോധ്യപ്പെട്ടാല്‍ അത് ഏറ്റുപറയുവാനും തിരുത്തിയും മാറ്റങ്ങള്‍ വരുത്തിയും മുന്നോട്ടു പോകുവാനും ആ പാര്‍ട്ടിയ്ക്ക് സങ്കോചമൊന്നുമില്ല. അതുകൊണ്ടുതന്നെയാണ് ഇപ്പോള്‍ നമ്മുടെ രാജ്യത്തുള്ള മറ്റേതൊരു രാഷ്ട്രീയ പ്രസ്ഥാനത്തെക്കാളും സി പി ഐ എം ജൈവികമായിരിക്കുന്നത് , ചലനാത്മകമായിരിക്കുന്നത് എന്ന് നിസ്സംശയം പറയാം.           രൂപീകരിക്കപ്പെട്ട കാലം മുതല്‍ ഒരുപാടു തിരിച്ചടികള്‍ സി പി ഐ എം നേരിട്ടിട്ടുണ്ട്. ജന്മിത്തമ്പുരാക്കന്മാരും അതാത് കാലത്തെ കമ്യൂണിസ്റ്റ് വിരുദ്ധ ഭരണാധികാരികളും മറ്റും മറ്റുമായി ഒട്ടധികം വര്‍ഗ്ഗശത്രുക്കളുടെ വെല്ലുവിളികളെ ഈ പ്രസ്ഥാനം അതിജീവിച്ചിട്ടുണ്ട്. പിളര്‍പ്പുകളടക്കം സംഘടനയുടെ ആഭ്യന്തരമായുണ്ടായ കുഴപ്പങ്ങള്‍ വേറ...
  പണ്ട് പണ്ട് ഓന്തുകള്‍ക്കും ദിനോസറുകള്‍ക്കും മുമ്പ് ഒരു പ്രിഡിഗ്രിക്കാരന്‍ ഉച്ചഭക്ഷണം കഴിക്കാനിറങ്ങി. തൊട്ടടുത്ത് ആലഭാരങ്ങളുള്ള വലിയ ഒരു ഹോട്ടലിന്റെ സമീപത്തെത്തിയപ്പോള്‍ അവന്‍ കൂട്ടുകാരോട് പറഞ്ഞു   -"  നിങ്ങള്‍ കഴിച്ചോളൂ , എനിക്ക് അത്യാവശ്യമായി മറ്റൊരാളെ കാണേണ്ടതുണ്ട് "  കഴിച്ചിട്ടുപോയാല്‍ പോരേ എന്ന അവരുടെ ചോദ്യത്തെ അവഗണിച്ചു കൊണ്ട് കേള്‍‌ക്കാത്തപോലെ അവന്‍ തെരുവിലേക്ക് നടന്നു.                   ഇത് എല്ലാ ദിവസവും ആവര്‍ത്തിച്ചുകൊണ്ടിരുന്ന ഒരു  തുടര്‍ക്കഥയായിരുന്നു. കൈയ്യിലുള്ള തുക എത്രയാണെന്ന് കൃത്യമായും അറിയാമായിരുന്ന അവന്‍ ബോധപൂര്‍വ്വം തന്നെയാണ് ആ കൂട്ടുകൂടലില്‍ നിന്നും മാറി നിന്നത്. പല ദിവസങ്ങളിലും അവന് ഉച്ചഭക്ഷണം ഇല്ലായിരുന്നു. ഉള്ള ദിവസങ്ങളിലാകട്ടെ വളരെ കുറഞ്ഞൊരു തുക കൊണ്ട് കുറഞ്ഞ രീതിയില്‍ എന്തെങ്കിലുമൊക്കെ കഴിച്ച് അവന്‍ ഉച്ച കടത്തിവിട്ടു. വിശപ്പ് അവനൊരു ശീലമായിരുന്നതുകൊണ്ട് അതൊന്നും തെല്ലും വിഷമിപ്പിച്ചിരുന്നില്ല. കവിത ഒരു ശമനതാളമായി അന്നും അവന്റെയൊപ്പമുണ്ടായിരുന്നു. ഉച്ചയുട...