Posts

#ദിനസരികള് 549

പറയനും പാണനും ഉള്ളാടനും നായരും തീയനും നമ്പൂതിരിയും തോളോടുതോള് ‍ ചേര് ‍ ന്നു നില്ക്കുന്ന കാഴ്ച കാണുമ്പോള് ‍ കേരളത്തിന്റെ ജാതി ചരിത്രം അറിയുന്ന ഏതൊരാളും ഒരല്പം അഭിമാനത്തോടെ തലയുയര് ‍ ത്തിപ്പിടിച്ചുപോകുമെന്ന കാര്യത്തില് ‍ സംശയമില്ല. അത്രമാത്രം നികൃഷ്ടവും നിഷ്ഠൂരവുമായിട്ടായിരുന്നു കീഴാളജാതിക്കാരോട് മേലാളന്മാര് ‍ ഇടപെട്ടിരുന്നത്.അവര് ‍ ക്ക് വഴി നടക്കുവാനോ ക്ഷേത്രത്തില് ‍ പ്രവേശിക്കുവാനോ വിദ്യ അഭ്യസിക്കുവാനോ വസ്ത്രം ധരിക്കുവാനോ പൊതുഇടങ്ങള് ‍ ഉപയോഗിക്കാനോ കേരളത്തില് ‍ സാധ്യമായിരുന്നില്ല. സവര് ‍ ണന്റെ പറമ്പിലെ മണ്ണില് ‍ കുഴികുത്തി അതില് ‍ കഞ്ഞിയൊഴിച്ച് കുടിച്ചിരുന്ന ഒരു വിഭാഗത്തിലെ ജനങ്ങള് ‍ ഇന്ന് അതേ സവര് ‍ ണനൊപ്പം സവര് ‍ ണസങ്കല്പങ്ങളെ സംരക്ഷിക്കാനുള്ള വ്യഗ്രതയില് ‍ നാമജപസമരങ്ങളിലേര് ‍ ‌പ്പെട്ടിരിക്കുന്നതു കാണുമ്പോള് ‍ എന്റെ ശിരസ്സ് അഭിമാനത്തിനു പകരം അപമാനം കൊണ്ട് നിലംതൊടുന്നു. വിശ്വാസത്തിന്റെ പേരിലാണ് എല്ലാം നടന്നതും നടക്കുന്നതുമെന്ന വസ്തുത നമ്മുടെ നാട്ടിലെ ദളിത ജനവിഭാഗം മറന്നുപോകരുത്.ഈശ്വര വിശ്വാസമെന്ന ആയുധത്തെ സമര് ‍ ത്ഥമായി വിനിയോഗിച്ചുകൊണ്ടാണ് കീഴാള വര് ‍ ഗ്ഗത...

#ദിനസരികള് 548

ബുദ്ധചരിതം || അംബേദ്കര്‍ § 6 ബാല്യവും വിദ്യാഭ്യാസവും 1.സിദ്ധാര്‍ത്ഥന്‍ സംസാരിക്കുവാനും നടക്കുവാനും തുടങ്ങിയപ്പോള്‍ തലമുതിര്‍ന്ന ശാക്യന്മാരെല്ലാം ഒത്തു ചേര്‍ന്ന് ആലോചിച്ച് കുഞ്ഞിനെ ഗ്രാമ ദേവതയായ അഭയയുടെ ക്ഷേത്രത്തിലേക്ക് ആചാരമനുസരിച്ച് അയക്കണമെന്ന് ശുദ്ധോധനനോട് ആവശ്യപ്പെട്ടു. 2.അവരോടു യോജിച്ചുകൊണ്ട് സിദ്ധാര്‍ത്ഥനെ ഒരുക്കിക്കൊണ്ടുവരാന്‍ ശുദ്ധോധനന്‍ മഹാപ്രജാപതിയോട് ആവശ്യപ്പെട്ടു. 3. മഹാപ്രജാപതി ഒരുക്കിക്കൊണ്ടിരുന്നപ്പോള്‍ മനോഹരമായ ശബ്ദത്തില്‍ അവന്‍ അമ്മയോട് തന്നെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് ചോദിച്ചു.ക്ഷേത്രത്തിലേക്ക് തന്നെ കൊണ്ടുപോകുന്നതെന്നറിഞ്ഞ അവന്‍ പുഞ്ചിരിച്ചു.എന്നാലും ശാക്യന്മാരുടെ ആചാരമനുസരിച്ച് അവന്‍ ക്ഷത്രസന്നിധിയിലേക്ക് പോയി 4.എട്ടാം വയ്യസില്‍ സിദ്ധാര്‍ത്ഥന്‍ വിദ്യാഭ്യാസം ആരംഭിച്ചു. 5.മഹാമായയുടെ സ്വപ്നനം വ്യാഖ്യാനിക്കാനെത്തിയ എട്ടു ബ്രാഹ്മണര്‍ തന്നെയായിരുന്നു സിദ്ധാര്‍ത്ഥന്റേയും ആദ്യ ആചാര്യന്മാരായിരുന്നത്. 6.അവരില്‍ നിന്നുള്ള അഭ്യസനത്തിനു ശേഷം വേദശാസ്ത്രപാരംഗിതനായ സബ്ബമിത്തന് കുട്ടിയെ വിദ്യാഭ്യാസം ചെയ്യിക്കാനുള്ള ചുമതലയേല്പിച്ചു.ഉദ്ദിക്ക എന...

#ദിനസരികള്‍ 546

ബുദ്ധചരിതം || അംബേദ്കര് ‍ 4. § അസിതന്റെ സന്ദര് ‍ ശനം 1. കുഞ്ഞിന്റെ പിറവി സമയത്ത് ഹിമാലയത്തില് ‍ അസിതനെന്നു പേരുള്ള മഹാനായ ഒരു സന്യാസി ജീവിച്ചിരുന്നു 2. ദേവകള് ‍ ഉപരിലോകങ്ങളില് ‍ നിന്ന് ബുദ്ധ ബുദ്ധ എന്നു വിളിച്ചു പറയുന്നതും അതു ദിഗന്തങ്ങളില് ‍ മുഴങ്ങിനില്ക്കുന്നതും അദ്ദേഹം കേട്ടു.അവര് ‍ സന്തോഷത്തോടെ അങ്ങുമിങ്ങും നടക്കുന്നതും അദ്ദേഹം കണ്ടു.ബുദ്ധന് ‍ ജനിച്ചു വീണ നാടേതെന്ന് അറിയണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. 3. അദ്ദേഹം തന്റെ ജ്ഞാനദൃഷ്ടികൊണ്ട് മുഴുവന് ‍ ജംബുദ്വീപവും തിരഞ്ഞു.ശുദ്ധോധനന്റെ വീട്ടില് ‍ എല്ലാവിധ ജ്ഞാനവൈശിഷ്ട്യങ്ങളോടെയും പിറന്ന ആ കുഞ്ഞിനെ കണ്ടിട്ടാണ് ദേവകള് ‍ ഉന്മത്തരായതെന്നതു അദ്ദേഹം മനസ്സിലാക്കി. 4. തന്റെ ഭാഗിനേയനായ നരദത്തനോടൊപ്പം അസിതമുനി ശുദ്ധോധന രാജാവിന്റെ കൊട്ടാരത്തിന്റെ വാതില്ക്കലെത്തി. 5. അവിടെ ആയിരക്കണക്കിനു ആളുകള് ‍ തടിച്ചു കൂടിയിരിക്കുന്നത് കണ്ട അദ്ദേഹം ദ്വാരപാലകനെ സമീപിച്ച് ഇങ്ങനെ പറഞ്ഞു – “ ഒരു സന്യാസി കൊട്ടാരവാതില്ക്കലില് ‍ കാത്തുനില്ക്കുന്നുവെന്ന് രാജാവിനോട് പറയുക ...