Posts

#ദിനസരികള്‍ 468 - നൂറു ദിവസം നൂറു പുസ്തകം – നാല്പത്തൊന്നാം ദിവസം.‌

Image
| | ഒറ്റക്കവിതാപഠനങ്ങള്‍ - വൈലോപ്പിള്ളി സ്മാരക സമിതി ||             വൈലോപ്പിള്ളിയുടെ ഓണമുറ്റത്ത്, യുഗപരിവര്‍ത്തനം, എഴുത്തച്ഛന്‍, ലില്ലിപ്പൂക്കള്‍, ഊഞ്ഞാലില്‍, സഹ്യന്റെ മകന്‍, സാവിത്രി, ഉജ്ജ്വലമുഹൂര്‍ത്തം, വൈസ്രോയിയും കുരങ്ങുസൂപ്പും, സര്‍പ്പക്കാട്, ജലസേചനം, ചരിത്രത്തിലെ ചാരുദൃശ്യം, കൃഷ്ണാഷ്ടമി, കഴുതയും കുതിരയും, വിഷുക്കണി, ഓര്‍മ്മകള്‍ എന്നീ പതിനാറു കവിതകളെക്കുറിച്ചുള്ള ആസ്വാദനമാണ് വൈലോപ്പിള്ളി സ്മാരക സമിതി പ്രസിദ്ധീകരിച്ച ഒറ്റക്കവിതാ പഠനങ്ങളെന്ന ഈ പുസ്തകം.             വൈലോപ്പിള്ളിയുടെ ദര്‍ശനത്തെ പ്രഖ്യാപിക്കുന്ന ഒരു നാലുവരി അദ്ദേഹത്തിന്റെ വരികളില്‍ നിന്നുതന്നെ ചൂണ്ടിക്കാണിക്കാന്‍ ആവശ്യപ്പെട്ടാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ             ഏതു ധൂസരസങ്കല്പങ്ങളില്‍ വളര്‍ന്നാലും             ഏതു യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും     ...

#ദിനസരികള്‍ 467 - നൂറു ദിവസം നൂറു പുസ്തകം – നാല്പതാം ദിവസം.‌

Image
|| ഇന്ത്യന്‍ നവോത്ഥാനം – ഡോ കെ കെ രാധ ||             വൈദേശികാധിപത്യത്തിനുശേഷമാണ് ഇന്ത്യയില്‍ സാംസ്കാരികമായ ഉണര്‍വ്വുണ്ടായതെന്നും നവോത്ഥാനത്തിലേക്ക് നയിച്ചതെന്നുമുള്ള കാഴ്ചപ്പാടിനെ ഖണ്ഡിച്ചുകൊണ്ട് പി ഗോവിന്ദപ്പിള്ള കേരള നവോത്ഥാനം ഒരു മാര്‍ക്സിസ്റ്റ് വീക്ഷണം എന്ന പുസ്തകത്തില്‍ ഇങ്ങനെ എഴുതുന്നു – “ ഇന്ത്യയിലെ ബുദ്ധ ജൈന മതങ്ങളും എട്ടാം നൂറ്റാണ്ടു മുതല്‍ പതിനഞ്ചാം നൂറ്റാണ്ടുവരെ ഇന്ത്യയാകെ പടര്‍ന്നു കയറി ഭക്തിപ്രസ്ഥാനങ്ങളും മറ്റും ഏതെങ്കിലും വിദേശശക്തികളുടെ പ്രേരണയില്‍ വളര്‍ന്ന നവോത്ഥാനങ്ങളായിരുന്നില്ല.അതുപോലെ ഇന്ത്യയിലെ നവോത്ഥാനവും ബ്രിട്ടീഷുകാര്‍ വരുന്നതിനുമുമ്പുതന്നെ ആരംഭിച്ചിരുന്നെന്നും ബ്രിട്ടീഷുകാരുടെ ആധിപത്യം ഇന്ത്യന്‍ സാമ്പത്തിക പുരോഗതിയെയെന്ന പോലെ സാംസ്കാരിക പുരോഗതിയേയും വിഘാതപ്പെടുത്തുകയാണ് ചെയ്തതെന്നും ആധുനിക ചരിത്രകാരന്മാര്‍ തെളിയിക്കുന്നു. ” ( പേജ് 21)നവോത്ഥാനം ഏതെങ്കിലും ഒരു നൂറ്റാണ്ടിന്റെ തുടക്കത്തിലോ ഒടുക്കത്തിലോ പെട്ടെന്നുള്ള പ്രേരണകള്‍ കൊണ്ട് ഉണ്ടായിത്തീരുന്നതല്ലെന്ന് ഇന്ത്യന്‍ നവോത്ഥാനത്തിന്റെ ചരിത്രം പറയു...

#ദിനസരികള്‍ 466 - നൂറു ദിവസം നൂറു പുസ്തകം – മുപ്പത്തിയൊമ്പതാം ദിവസം.‌

Image
|| ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിലൂടെ – എഡി – ഡോ കൂമുള്ളി ശിവരാമന്‍ ||              നിരത്തില്‍ കാക്ക കൊത്തുന്നു             ചത്ത പെണ്ണിന്റെ കണ്ണുകള്‍             മുല ചപ്പി വലിക്കുന്നു             നരവര്‍ഗ്ഗ നവാതിഥി – യൌവന കാലത്ത് ഈ വരികള്‍ ആദ്യമായി വായിച്ചപ്പോള്‍ എന്നെ അടിമുടിയുലച്ചുകൊണ്ട് ഒരു നടുക്കം പാഞ്ഞുപോയത് ഇന്നും എനിക്കോര്‍മയുണ്ട്.അതിനുശേഷം കാലമെത്രയോ കഴിഞ്ഞിരിക്കുന്നു.പക്ഷേ ഈ വരികളെ തട്ടി നില്ക്കുന്ന ഓരോ തവണയും അന്നത്തെ അതേ നടുക്കം എന്നെ ഇപ്പോഴും വെറുങ്ങലിപ്പിക്കുന്നു.അസാധ്യമായ ഒരു സംവേദനശക്തിയാല്‍ പിടിച്ചുകുടയുന്നു.പൊതുജനമധ്യത്തില്‍ നഗ്നനായവനെപ്പോലെ ഞാന്‍ ചൂളിപ്പോകുന്നു.മാരകമായ അതിന്റെ പ്രഹരശേഷിയില്‍ ഞാന്‍ സ്തബ്ദനാകുന്നു.ആ കവി അക്കിത്തം അച്യൂതന്‍ നമ്പൂതിരിയും കാവ്യം ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസവുമാകുന്നു. ‘ ഇതിഹാസം ’ മുന്നോട്ടു വെക്കുന്ന...

#ദിനസരികള് 465 - നൂറു ദിവസം നൂറു പുസ്തകം – മുപ്പത്തിയെട്ടാം ദിവസം.‌

Image
|| ബാലരമ ||             ഒരു കുഞ്ഞനെലിയെ   വാലില്‍ തൂക്കിയെടുത്ത് ചെറു ചിരിയോടെ   വായിലേക്കെറിയാനൊരുങ്ങുന്ന ഗ്രഫലോ ഭീകരജീവിയുടെ കൊമ്പും ദംഷ്ട്രയുമുള്ള മുഖം കടന്നുവേണം ഈ ലക്കത്തെ ബാലരമയുടെ ഉള്‍‌പ്പേജുകളിലേ ക്കെത്തിച്ചേരേണ്ടതെന്ന വസ്തുത ഒരേ സമയം തന്നെ നമ്മെ ആകൂലപ്പെടുത്തുന്നതും സംഭ്രമിപ്പിക്കുന്നതുമാണെങ്കിലും , ആ നിഷ്കളങ്കനായ എലിക്കുഞ്ഞിന്റെ കണ്ണുകളിലെ അമ്പരപ്പിനേയും വിഴുങ്ങപ്പെടാന്‍ പോകുന്നതിന്റെ സംന്ത്രാസത്തിനേയും ഒരു വിധത്തില്‍ മറികടന്നു കഴിഞ്ഞാല്‍ എക്കാലത്തും നിഷ്കളങ്കശൈശവങ്ങളെ കോള്‍മയിര്‍‌ക്കൊള്ളിച്ച നിരവധിയനവധി വിഭവങ്ങളാല്‍ അലങ്കരിക്കപ്പെട്ട അകപ്പേജുകള്‍ നമ്മെ ആനന്ദത്തിലാറാടിക്കാനൊരുങ്ങി നില്ക്കുന്നവെന്ന കാര്യം ആദ്യമായിത്തന്നെ എന്നെ വായിക്കുന്ന ഓരോ അനുവാചകരേയും ഉദ്ബോധിപ്പിച്ചുകൊള്ളുവാന്‍ ഈ സന്ദര്‍ഭം ഉപയോഗിക്കുന്നതോടൊപ്പം തന്നെ   വര്‍ത്തമാനകാലത്തിന്റെ വെല്ലുവിളികളെ ഫലപ്രദമായി ആവിഷ്കരിക്കാന്‍ ചിത്രകാരന്‍ കണ്ടെത്തിയത് ഗണപതി ഭഗവാന്റെ വാഹനമായ എലിയെയാണ് എന്ന വസ്തുത പ്രതിഷേധാര്‍ഹവും അതേസമയംതന്നെ ...

#ദിനസരികള് 464 - നൂറു ദിവസം നൂറു പുസ്തകം – മുപ്പത്തിയേഴാം ദിവസം.‌

Image
|| ചങ്ങമ്പുഴ കൃഷ്ണപിള്ള : നക്ഷത്രങ്ങളുടെ സ്നേഹഭാജനം   – എം കെ സാനു ||             സാഹിത്യത്തെ സംബന്ധിച്ച് ചങ്ങമ്പുഴയുടെ നിലപാടെന്തായിരുന്നു എന്ന അന്വേഷണത്തിന് മുണ്ടശ്ശേരി പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. “ സാഹിത്യത്തെ സംബന്ധിച്ച് അയാള്‍ക്കു വ്യക്തമായ നിലപാടുണ്ടായിരുന്നു.നമ്മെയെല്ലാം പോലെ മാനവസംസ്കാര വികാസത്തിന് സാഹിത്യം പരിപോഷകമാകണമെന്ന നിലപാടില്‍ അയാള്‍ എപ്പോഴും ഉറച്ചു നിന്നിരുന്നു.പിന്നെ വഴക്കുണ്ടാക്കുണ്ടാക്കുമ്പോള്‍ നാമെല്ലാവരും പല കാര്യങ്ങളും കടത്തിപ്പറയില്ലേ ? അയാള്‍   നമ്മെക്കാള്‍ അല്പം കൂടി കടത്തിപ്പറയുമായിരുന്നു. അത്രമാത്രം ” ഈ മറുപടിയില്‍  ചങ്ങമ്പുഴയുടെ സ്വഭാവത്തലെ വൈചിത്ര്യങ്ങളെല്ലാം ഒരു പരിധിവരെ അടങ്ങിയിരിക്കുന്നു. മുണ്ടശ്ശേരി സൂചിപ്പിച്ച ചങ്ങമ്പുഴയുടെ കടത്തിപ്പറച്ചിലുകള്‍ മലയാളികള്‍ക്ക് ഒരു പുതിയ അനുഭവമായിരുന്നു. അത് അവരെ ഒരേ സമയം ആനന്ദത്തിലാറാടിക്കുകയും അതേ സമയം തന്നെ ആശങ്കാകുലരാക്കുകയും ചെയ്തു.ലോകത്തെ മുഴുവന്‍ എതിര്‍പക്ഷത്തു നിറുത്തിക്കൊണ്ട് അവരോടു ഏകനായി ഏറ്റുമുട്ടുന്നവനായി താന്‍...

#ദിനസരികള് 463 - നൂറു ദിവസം നൂറു പുസ്തകം – മുപ്പത്തിയാറാം ദിവസം.‌

Image
|| കുഞ്ഞാലി മരയ്ക്കാര്‍   – കെ സി വിജയരാഘവന്‍ , കെ എം ശ്രീദേവി ||             എ.ഡി ആയിരത്തിയഞ്ഞൂറുമുതല്‍ ആയിരത്തിയറുനൂറുവരെയുള്ള കാലഘട്ടത്തില്‍ സാമൂതിരിയുടെ കടല്‍പ്പടയുടെ സാര്യഥ്യം വഹിച്ചവരായിരുന്നു പേര്‍ കൊണ്ട കുഞ്ഞാലിമരയ്ക്കാര്‍മാര്‍. നാടിനെ വൈദേശികാധിപത്യത്തില്‍ നിന്നും മോചിപ്പിക്കാന്‍  കച്ചകെട്ടിയിറങ്ങിയ ഈ നാലു കുഞ്ഞാലി മരയ്ക്കാര്‍മാരുടെ വീരേതിഹാസങ്ങള്‍ നമുക്ക് എന്നും പാടിപ്പുകഴ്ത്താനുള്ള ഈടുവെപ്പാണെങ്കിലും വസ്തുതകളെ അടിസ്ഥാനപ്പെടുത്തി ആധികാരികവും സമഗ്രവുമായ ഒരു ചരിത്ര ഗ്രന്ഥം ഇനിയുമുണ്ടാകേണ്ടിയിരിക്കുന്നു. ഈ പുസ്തകം അത്തരത്തിലുള്ള സമഗ്രത അവകാശപ്പെടുന്നില്ലെങ്കിലും പല പുസ്തകങ്ങളിലായി ചിതറിക്കിടക്കുന്ന വിവരങ്ങളെ ക്രോഡീകരിക്കുക എന്ന ദൌത്യം നിര്‍വ്വഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഗ്രന്ഥകാരന്മാരുടെ ഈ പ്രയത്നത്തെ നാം ശ്ലാഖിക്കുക തന്നെ വേണം.അതുകൊണ്ടായിരിക്കണം “ പാഠപുസ്തകത്തിലെ ചെറിയ വിവരണത്തിനപ്പുറത്തേക്ക് കുഞ്ഞാലിമരയ്ക്കാര്‍മാരുടെ ജീവിതകഥകള്‍ എത്തിയിട്ടില്ല ” എന്ന ഗ്രന്ഥപരമ്പരയുടെ എഡിറ്റര്‍...