Posts

#ദിനസരികള്‍ 171

മൂല്യങ്ങളുടെ കുഴമറിച്ചിലില്‍ ഉലഞ്ഞ് കേരളീയജീവിതം പിന്നോട്ടിറക്കം ആരംഭിച്ചിരിക്കുന്നു എന്ന് അസന്നിഗ്ദമായി പറയാവുന്ന തരത്തിലുള്ള ഒരു അന്തരീക്ഷത്തിലൂടെയാണ് നാം കടന്നുപോകുന്നത്.അനാദികാലം മുതല്‍ പിന്തുടര്‍ന്നു വന്നിരുന്ന അനാചാരങ്ങളെ , അസമത്വങ്ങളെ, ജാതിയുടെ വിവിധങ്ങളായ ശ്രേണികളാല്‍ വലയം ചെയ്യപ്പെട്ട അനീതികളെ ഒക്കെ നാം അതിജീവിച്ചത് ദീര്‍ഘകാലമായി നടത്തിയ ചെറുത്തു നില്പുകളുടെ ഫലമായിട്ടായിരുന്നു.ജീവിതം തന്നെ പകരം നല്കി നാം വീണ്ടെടുത്ത ആ മൂല്യങ്ങളില്‍ ഉയര്‍ത്തിപ്പിടിക്കുന്ന സാമൂഹികതയില്‍ നിന്നുള്ള പിന്നോട്ടിറക്കം വീണ്ടും നമ്മെ കൊണ്ടെത്തിക്കുക എവിടെനിന്നാണോ നാം മനുഷ്യനായി ജീവിക്കാനുള്ള ആദ്യശ്രമങ്ങള്‍ തുടങ്ങിയത് അവിടെത്തന്നെയായിരിക്കും. സമരങ്ങള്‍ ആവര്‍ത്തിക്കേണ്ടിവരും.ജീവിതങ്ങള്‍ ദാനം നല്കേണ്ടിവരും. നവോത്ഥാനമുന്നേറ്റങ്ങളുണ്ടാക്കിയ മൂല്യവത്തായ നീതിബോധങ്ങളുടെ വീണ്ടെടുപ്പിന് പക്ഷേ നാം ഒരു തവണ നടത്തി പരിശീലിച്ച ആയുധങ്ങള്‍ അപര്യാപ്തമായെന്നു വരാം.കാരണം മുന്നേറ്റത്തിന് സഹായമാകുന്നതിന് വേണ്ടി നാം ആശ്രയിച്ചവയുടെ മൂര്‍ച്ചയേയും തീര്‍‌ച്ചയേയും കുറിച്ച് നമ്മുടെ എതിരാളികള്‍ക്ക് നല്ല ധാരണ ഉണ്ടായിട്ടുണ്ട്. അവയെ...

#ദിനസരികള്‍ 170

            പ്രിയ  സഹോദരാ വിധി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു.എനിക്ക് വധശിക്ഷയാണ് വിധിച്ചിരിക്കുന്നത്.ഇവിടെ ജയിലറകളില്‍ എന്നെക്കൂടാതെ മറ്റു പല തടവുകാരും തൂക്കിക്കൊല നടക്കുന്ന ദിവസം കാത്തിരിക്കുകയാണ്.ഈ ആളുകളുടെ ഏക പ്രാര്‍ത്ഥന എങ്ങനെയെങ്കിലും കൊലക്കയറിന്റെ കുരുക്കില്‍ നിന്നും രക്ഷപ്പെടണേ എന്നാണ്.ഒരു വേള ഇവര്‍ക്കിടയില്‍ ഞാന്‍ മാത്രമായിരിക്കാം എന്റെ ആദര്‍ശത്തിനു വേണ്ടി കൊലമരത്തെ ആശ്ലേഷിക്കാനുള്ള ഭാഗ്യം ലഭിക്കുന്ന ആ ദിവസത്തിനുവേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏകമനുഷ്യ‍ന്‍.ഞാന്‍ സന്തോഷത്തോടെ കൊലമരത്തില്‍ കയറും അങ്ങനെ വിപ്ലവകാരികള്‍ എത്രമാത്രം ധീരതയോടെയാണ് തങ്ങളുടെ ലക്ഷ്യത്തിനുവേണ്ടി ജീവന്‍ ത്യജിക്കുന്നതെന്ന് ലോകത്തിനു കാട്ടിക്കൊടുക്കുകയും ചെയ്യും.             എനിക്ക് വധശിക്ഷയാണ് വിധിച്ചിരിക്കുന്നത്.എന്നാല്‍ നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത് ജീവപര്യന്തം നാടുകടത്തലിനുള്ള ശിക്ഷയാണ്.നിങ്ങള്‍ ജീവിക്കും.അങ്ങനെ ജീവിക്കുമ്പോള്‍ നിങ്ങള്‍ ലോകത്തിനു കാട്ടിക്കൊടുക്കേണ്ടത് വിപ്ലവകാരികള്‍ തങ...

#ദിനസരികള്‍ 169

            ഒ വി വിജയനെക്കുറിച്ച് ഞാന്‍ വായിച്ച ഏറ്റവും മനോഹരമായ ഒരു പുസ്തകം ഏകദേശം രണ്ടുദശകകാലം അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്ന ഗോപിനാരായണന്‍ എഴുതിയതാണ്.സാഹിത്യഅക്കാദമി പ്രസിദ്ധീകരിച്ച “ ഒ വി വിജയന്‍ ഒരു ജീവിതം “ എന്ന ഈ പുസ്തകം വിജയന്റെ ആത്മാവിന്റെ ഏറ്റവും അടുത്ത അയല്‍ക്കാരനായിരിക്കുന്നു എന്ന് ഞാന്‍ സാക്ഷ്യം പറയുന്നു. ഗോപിനായരായണന്റെ അതിസുന്ദരമായ ഭാഷ ഈ പുസ്തകത്തെ കൂടുതല്‍ മനോഹരമാക്കുന്നു.സത്യത്തില്‍ തൊട്ടുമാത്രം എഴുതിയ വിജയന്‍ അസാധാരണമാംവിധം ഒറ്റപ്പെട്ടവനായിരുന്നു എന്ന് അവതാരികയില്‍ എസ് ജയചന്ദ്രന്‍ നായര്‍ രേഖപ്പെടുത്തുന്നുണ്ട്. മലയാളികളുടെ ധൈഷണികജീവിതത്തിന് ഒരു പുതിയ ലാവണ്യബോധത്തിന്റെ പരിവേഷം നിര്‍മിച്ചുകൊടുത്ത വിജയന്‍ മലയാളികള്‍ക്ക് എന്തായിരുന്നു എന്ന് ഈ പുസ്തകം വെളിപ്പെടുത്തുന്നു.             എന്റെ വിജയന്‍ വായനകളുടെ ആദ്യകാലത്ത് അദ്ദേഹത്തിന്റെ കഥകളുടേയോ നോവലുകളുടെയോ രാഷ്ട്രീയം മനസ്സിലാക്കിയുള്ള വായനയായിരുന്നില്ല നടന്നത്. ആ ഭാഷയുടെ മാസ്മരികമായ ഒരന്തരീക്ഷത്തിലൂടെയുള്ള ഒഴ...

#ദിനസരികള്‍ 168

കോടതി വ്യവഹാരങ്ങള്‍ കാലതാമസം കൂടാതെ നടപ്പിലാക്കേണ്ടത് ജനാധിപത്യ സംവിധാനത്തിന്റെ വിശ്വാസ്യതക്കും കെട്ടുറപ്പിനും അനുപേക്ഷണീയമാണ്. ആവശ്യത്തിന് ജഡ്ജിമാരെ നിയമിക്കാത്തതുകൊണ്ടും അനുബന്ധ സൌകര്യങ്ങളൊരുക്കാതത്തതുകൊണ്ടും അനന്തമായി നീണ്ടുപോകുന്ന കേസുകളെച്ചൊല്ലി ഇന്ത്യയുടെ ചീഫ് ജസ്റ്റീസിന് പ്രധാനമന്ത്രിയുടെ മുന്നില്‍ കരയേണ്ടി വന്നത് ഓര്‍ക്കുക. ഇത് നമ്മുടെ നിയമവ്യവസ്ഥക്കുനാണ ക്കേടാണെന്നും ലോകത്തിന്റെ മുമ്പില്‍ നമുക്കു തലകുനിക്കേണ്ടിവരുന്നുവെന്നുമുള്ള വസ്തുത അദ്ദേഹം ഉയര്‍ത്തിക്കാണിച്ചു.ഇരുപത്തിയൊന്നായിരത്തോളം ജഡ്ജിമാരാണ് ഇന്ത്യയിലുള്ളത്.അത് അടിയന്തിരമായി നാല്പതിനായിരത്തോ ളമാക്കണമെന്ന ആവശ്യത്തിന് പ്രസക്തിയുണ്ട്.കാരണം ഇന്ത്യന്‍ ജഡ്ജിമാര്‍ ഏകദേശം 2600 കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ വിദേശ ജഡ്ജിമാരുടെ മുന്നില്‍ എണ്‍പതോളം കേസുകള്‍ മാത്രമാണ് എത്തുന്നത്. എണ്ണത്തിന്റെ ആധിക്യം കേസിന് കാലതാമസം വരുത്തുകയും വിധി പറയുന്ന കേസുകളില്‍തന്നെ സൂക്ഷ്മതക്കുറവുകൊണ്ട് നീതിനിഷേധമുണ്ടാകാനുള്ള സാഹചര്യം വര്‍ദ്ധിക്കുകയും ചെയ്യുന്നു.             നീതിനിര്‍വ്വഹണം കൃത്യമായി ...

#ദിനസരികള്‍ 167

ദക്ഷയാഗം എഴുതുമ്പോള്‍ ഇരയിമ്മന്‍ തമ്പി എന്തായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക ? എന്തായാലും ചിന്ത ആവശ്യപ്പെടുന്ന യുക്തിബോധം ആ സമയത്ത് അദ്ദേഹത്തെ വിട്ടകന്നിരുന്നു എന്ന കാര്യം വ്യക്തമാണ്.മൂലകഥയില്‍ നിന്ന് ഒരുപാട് മാറ്റങ്ങള്‍ വരുത്തിയാണ് ഇരയിമ്മന്‍ തമ്പി കഥ രൂപപ്പെടുത്തിയത്.അതില്‍ പ്രധാനപ്പെട്ട മാറ്റം സതിയുടെ ആത്മത്യാഗമാണ്. തന്റെ ഭര്‍ത്താവായ ശിവന് ഹവിര്‍ഭാഗം നല്കാതെ ദക്ഷന്‍ അപമാനിച്ചതില്‍ മനം നൊന്താണ് സതി അഗ്നിയില്‍ ചാടി ആത്മാഹുതി ചെയ്യുന്നതെന്ന് മൂലകഥയില്‍ പറയുന്നു. ഒരു ഭാഗത്ത് ഭര്‍ത്താവിനെ അപമാനിച്ച പിതാവ്, മറുഭാഗത്ത് യാഗത്തിന് പോകരുതെന്ന് വിലക്കിയ ഭര്‍ത്താവ്.അപമാനിക്കപ്പെട്ടു ഭര്‍ത്തൃസവിധത്തിലേക്ക് തിരിച്ചു ചെന്നാലുണ്ടാകുന്ന ഭവിഷ്യത്ത് വ്യക്തമായി അറിയാവുന്നതിനാല്‍ സതിയുടെ പ്രാണത്യാഗം സ്വാഭാവികമായ ( ?) ഒരു പ്രതികരണമാകുന്നുവെന്ന് മൂലകഥാകാരന്‍ വിചാരിച്ചാല്‍ അദ്ദേഹത്തെ ദോഷം പറയാനാകുമോ ? എന്നാല്‍ ആട്ടക്കഥാകാരന്‍ ചെയ്തത് സതി എന്ന കഥാപാത്രത്തിന്റെ സൃഷ്ടിക്ക് മൂലകഥാകാരന്‍ എന്തൊക്കെ ചായക്കൂട്ടുകളുപയോഗിച്ചുവോ അവയെയൊക്കെ നിഷേധിച്ചുകൊണ്ട് പിതൃവധത്തിന് സ്വഭര്‍ത്താവിനെ പ്രേരിപ്പിക്കുന്ന ഒരുവളെ സൃഷ്ടിക...

#ദിനസരികള്‍ 166

അല്‍പമെങ്കിലും വെളിച്ചത്തിന് വേണ്ടിയുള്ള കവിയുടെ ആന്തരികസമരത്തിന്റെ സത്യസന്ധമായ രേഖയാണ് കവിത – ഡൈലന്‍ തോമസിന്റെ പ്രസ്തുത കാവ്യനിര്‍വചനത്തിന്നു സാധാരണനിര്‍വചനങ്ങളില്‍ക്കവിഞ്ഞ അര്‍ത്ഥവും വ്യാപ്തിയുമുണ്ടെന്ന് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്നെ പഠിപ്പിക്കുന്നുവെന്ന് അക്കിത്തത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന പുസ്തകത്തെക്കുറിച്ചെഴുതിയ ഒരു ലേഖനത്തില്‍ എന്‍ പി മുഹമ്മദ് പറയുന്നുണ്ട്. ഇരുട്ടിന്റെ ഗുഹാമുഖങ്ങളില്‍ നിന്ന് വെളിച്ചത്തിന്റെ നവസ്ഥലികളിലേക്കുള്ള പ്രയാണമാകണം കവിത എന്നുറച്ചു വിശ്വസിക്കുന്ന അക്കിത്തത്തെക്കുറിച്ചാകുമ്പോള്‍ മറിച്ചൊരു അഭിപ്രായത്തിന് സാംഗത്യവുമില്ല.കവിത , വെളിച്ചത്തിനു വേണ്ടിയുള്ള തേടലാണെന്നും അതുകണ്ടെത്തുകയാണ് കവിജന്മത്തിന്റെ വിധി എന്നുമുള്ള ബോധ്യത്തില്‍ നിന്നാണ് പഴമൊഴിയോളം പാടിപ്പതിഞ്ഞ വെളിച്ചം ദുഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്ന ഉണര്‍‌ന്നെഴുന്നേല്പിന്റെ ആണിക്കല്ലിരിക്കുന്നത്. വ്യത്യസ്ത ആശയങ്ങളുണ്ടാക്കുന്ന ഏറ്റക്കുറച്ചിലുകളെ തള്ളിനീക്കിക്കൊണ്ട് ആകെയുള്ള മാനവവര്‍ഗ്ഗത്തെ ഒറ്റയൂണിറ്റായി കാണുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം , ആയതുകൊണ്ടുതന്നെ മലയാള സാഹിത്യത്തില്‍...

#ദിനസരികള്‍ 165

മാനന്തവാടി ശ്രീ വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന നവരാത്രി സംഗീതോത്സവം വയനാട്ടിലെ സംഗീതപ്രേമികള്‍ക്ക് ഹൃദ്യമായ അനുഭവമായി മാറിയിരിക്കുന്നു.സംഗീതം മാത്രമല്ല , മറ്റു കലകളും ആസ്വദിക്കാനുള്ള അവസരം പൊതുവേ കുറവായ സാഹചര്യത്തില്‍ ഈ സംഗീതോത്സവത്തിന് വയനാടിന്റെ സാംസ്കാരിക ചരിത്രത്തില്‍ പ്രധാനപ്പെട്ടെ സ്ഥാനമുണ്ട്. ഈ കൊല്ലംമുതലാരംഭിച്ച ഒമ്പതു ദിവസം നീണ്ടു നില്ക്കുന്ന സംഗീതോത്സവത്തില്‍ ജില്ലക്കകത്തും പുറത്തുമുള്ള നിരവധി പ്രശസ്തരായ സംഗീതജ്ഞര്‍ പങ്കെടുക്കുന്നു.പരിപാടിക്ക് മിഴിവു കൂട്ടുന്നതിനായി എല്ലാ ദിവസവും നൃത്തോത്സവവും സംഘടിപ്പിച്ചിട്ടുണ്ട്.  കൂടാതെ പ്രത്യേക ദിവസങ്ങളില്‍ അക്ഷരശ്ലോക സദസ്സ് , ശാസ്ത്രീയ സംഗീത മത്സരം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ഓരോ ദിവസവും കേഴ്‍വിക്കാരായി എത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്നത് ക്ലാസിക് കലകളെ കഴിയുന്നത്ര ജനങ്ങളിലെത്തിക്കുക എന്ന ഉദ്ദേശത്തിന് ഒരു പരിധി വരെ സഹായമാകുവാന്‍ വള്ളിയൂര്‍ക്കാവ് സംഗീതോത്സവത്തിന് കഴിയുന്നുണ്ട് എന്നതിന്റെ തെളിവാണ്.കൂടുതല്‍ പങ്കാളിത്തത്തോടെ വരും വര്‍ഷങ്ങളില്‍ കേരളത്തിലെ പ്രശസ്തരും പ്രഗല്ഭരുമായ ഗായകരെ പങ്കെടുപ്പിക്കാന്‍ സ...